ഒരു കുഞ്ഞു ജീവൻ രക്ഷിക്കാൻ; ഒരിക്കലും മറക്കാനാകാത്ത യാത്ര…

Total
8
Shares

വിവരണം – Hamidsha Shahudeen.

ഒരോ നിമിഷവും വളരെ പ്രധാനപ്പെട്ടതാണ്. എന്തെങ്കിലും ഒരു ചെറിയ പാളിച്ച പറ്റിയാൽ കൈവിട്ട് പോകുന്നത് ഒരു പറക്കമുറ്റാത്ത ജീവനാണ്. ഡോക്ടർ മുതൽ ഡ്രൈവർ വരെ അവരവരുടെ ജോലി വളരെ ജാഗ്രതയോടെ ചെയ്യേണ്ട നിമിഷങ്ങൾ. ഏറ്റവും ശ്രമകരമായ ജോലി ചെയ്യേണ്ടത് കൂടെയുള്ള നേഴ്‌സ് ആണ്‌.

സംഭവം ഇങ്ങനെ : റുവൈസ് , അബുദാബി പട്ടണത്തിൽ നിന്നും 250 കിലോമീറ്റർ അകലെയുള്ള ഒരു സ്ഥലമാണ്. സൗദി അറേബിയയിൽ പോകുന്ന വഴിക്ക് മരുഭൂമിയും എണ്ണപ്പാടവും, എണ്ണ ശുചീകരണ ശാലയും ഉള്ള uae യുടെ വ്യാവസായിക തലസ്ഥാനം. ADNOC ന്റെ അവിടുത്തെ ആശുപത്രിയിലെ ഒരു ബയോമെഡിക്കൽ എഞ്ചിനീയർ ആയിരുന്നു ഞാൻ കൊല്ലങ്ങളോളം. 12 കൊല്ലം മുന്നേ ഈ സംഭവം നടക്കുമ്പോൾ കൂടെയുണ്ടായിരുന്ന സീനിയർ ബയോമെഡിക്കൽ എഞ്ചിനീയർ ലീവിൽ നാട്ടിലാണ്. പിന്നെയുള്ളത് ഞാൻ മാത്രം.

പ്രാഥമിക സൗകര്യങ്ങൾ മാത്രമുള്ള ഒരു സെക്കണ്ടറി കെയർ ആശുപത്രിയാണത്. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ പൂർണമായും കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങൾ അന്ന് റുവൈസ് ആശുപത്രിയിൽ ഇല്ല. പിന്നീട് 2012 ൽ പുതിയ ആശുപത്രി വന്നപ്പോൾ കാര്യങ്ങൾ കുറച്ചൂടെ മെച്ചമായി. ഗുരുതരമായ എന്ത് കേസ് വന്നാലും ആംബുലൻസിലോ ഹെലികോപ്റ്ററിലോ രോഗികളെ അബുദാബിയിലെ വലിയ ആശുപത്രികളിൽ എത്തിക്കുകയാണ് അന്നത്തെ പതിവ്.

വെറും ആറര മാസം മാത്രം തികച്ച് ഭൂമിയിൽ പിറന്ന ഒരു നവജാത ശിശുവിനെ അബുദാബി Mafraq ആശുപത്രിയിൽ ആംബുലൻസിൽ കിടത്തി കൊണ്ടുപോകണം. ആദ്യമായല്ല അത്തരത്തിൽ ഒരു കാര്യം ആ ആശുപത്രിയിൽ ചെയ്യുന്നത്. NICU സംവിധാനം ഇല്ലാത്തതിനാൽ പലപ്പോഴും ഇങ്ങനെ ട്രാൻസ്ഫർ ചെയ്യാറുണ്ട്. Baby Incubator/Ventilator മെഷീൻ ൽ കിടത്തിയാണ് നവജാത ശിശുവിനെ കൊണ്ടു പോകേണ്ടത്. ഡോക്ടർ, നേഴ്‌സ്, ഡ്രൈവർ എല്ലാരും റെഡി.

ബയോമെഡിക്കൽ സ്റ്റാഫ് എന്ന നിലയിൽ കുട്ടിയേ കിടത്തിയ ട്രാൻസ്‌പോർട് ഇൻക്യൂബേറ്റർ ആംബുലൻസിൽ ലോഡ് ചെയ്യാൻ സഹായിക്കുകയും, അതിന് മുന്നേ ഓക്സിജൻ സിലിണ്ടർ ഒക്കെ ഫുൾ ആണ് എന്ന് ഉറപ്പ് വരുത്തുകയും വേണം. എന്നിട്ട് ആംബുലൻസിന്റെ ഇവെർട്ടറിൽ ഇൻക്യൂബേറ്റർ കണക്ട് ചെയ്തു അത് നന്നായി വർക്ക്‌ ചെയ്യുന്നു എന്ന് ഉറപ്പ് വരുത്തണം. എന്നാൽ അവിടെ പണി പാളി. ഇൻവെർട്ടർ വർക്ക്‌ ചെയ്യുന്നില്ല.

ഇനിയുള്ളത് ഒരൊറ്റ ഓപ്ഷൻ. വണ്ടിയുടെ 12 Volt സപ്ലൈ ൽ കണക്ഷൻ കൊടുക്കണം. അതിനുള്ള കേബിളും connector ഉം ഒക്കെ ഇൻക്യൂബേറ്ററിൽ ഉണ്ട്. പക്ഷേ യാത്രയിൽ എന്തെങ്കിലും തകരാർ സംഭവിച്ചാൽ കുട്ടിയുടെ ജീവൻ അപകടത്തിലാകും. കാരണം വെന്റിലേറ്ററിൽ ആണ് ഇപ്പോ ആ കുഞ്ഞ് ഉള്ളത്.

ഞാനിക്കാര്യം Management നെ അറിയിച്ചപ്പോ അവർ പറഞ്ഞു, “ആശുപത്രി തത്കാലം മറന്നേക്കൂ. നീ കൂടെ പോകണം ആംബുലൻസിൽ അബുദാബിയിലെ Mafraq ആശുപത്രി വരെ.” പിന്നെല്ലാം യുദ്ധകാല അടിസ്ഥാനത്തിൽ ആയിരുന്നു. അങ്ങനെ ഞാനും, ഒരു ഈജിപ്ഷ്യൻ ഡോക്ടറും മലയാളിയായ ഒരു നഴ്സും പാകിസ്താനി ഡ്രൈവറും കൂടി യാത്ര പുറപ്പെട്ടു.

അധികം കുലുക്കമൊന്നും ഉണ്ടാക്കാതെ എന്നാൽ സ്പീഡ് അല്പം പോലും കുറക്കാതെ ആ ആംബുലൻസ് കുതിച്ചു. പിന്നിടേണ്ടത് 210 km. പകുതി ദൂരം എത്തുന്നത് വരെ എല്ലാം ഭംഗിയായി പോയി. എന്നാൽ Tarif എന്ന സ്ഥലം എത്തിയപ്പോ. പെട്ടെന്ന് വെന്റിലേറ്റർ ഓഫായി, സംഗതി ആകെ വഷളാകുന്ന അവസ്ഥ. കുട്ടിയുടെ ശരീരം മുഴുവനും നീല കളർ പോലെ.

ഡ്രൈവറോട് വണ്ടി നിർത്താൻ പറഞ്ഞു. നോക്കപ്പോൾ പവറിന്റെ ഇഷ്യൂ ആണ്‌. എന്നാൽ മൾട്ടി മീറ്റർ വച്ച് ചെക്ക് ചെയ്തപ്പോൾ വണ്ടിയിൽ നിന്നുള്ള 12 വോൾട് വരുന്നുണ്ട്. സമയം പാഴാക്കാതെ ഡോക്ടർ കുഞ്ഞിനെ ambu bag ഉപയോഗിച്ച് മാന്വൽ റെസ്പിറേഷൻ കൊടുക്കാൻ തുടങ്ങി.

നഷ്ടപ്പെടുന്ന ഒരോ നിമിഷവും വളരെ വിലപ്പെട്ടതാണ് എന്ന് എനിക്ക് പൂർണ ബോധ്യമുണ്ട്. എന്തായാലും മനസ്സാന്നിധ്യം കൈവിടാതെ ഞാൻ പടിപടിയായി ചെക്ക് ചെയ്യാൻ തുടങ്ങി. ഭാഗ്യം, ഫ്യൂസ് ഹോൾഡർ ഇളകിയതാണ് പ്രശ്നം. ഓട്ടത്തിന്റെ കുലുക്കത്തിൽ പറ്റിയത്. വീണ്ടും വെന്റിലേറ്ററും ഇൻക്യൂബേറ്ററും ON ആയി. കുഞ്ഞിനെ വെന്റിലേറ്ററിലേക്ക് കണക്ട് ചെയ്തു.

വീണ്ടും യാത്ര പുറപ്പെട്ടു. നഷ്ടപ്പെട്ടത് വിലപ്പെട്ട 20 മിനിറ്റ്. പിന്നെയങ്ങോട്ട് ആ വാഹനം പറക്കുകയായിരുന്നു 160km/hr ൽ. ഒടുവിൽ Mafraq ൽ എത്തിയപ്പോ ആകെ എടുത്ത സമയം ഒന്നേമുക്കാൽ മണിക്കൂർ. ആ യാത്രയിൽ ഒരോ നിമിഷവും ഞാൻ അറിയുകയായിരുന്നു ഒരു നഴ്സിന്റെ, ഒരു ഡോക്ടറുടെ ആത്മാർത്ഥത, മനക്കട്ടി, പ്രൊഫഷണലിസം, കരുതൽ എല്ലാം. അതോടൊപ്പം, പ്രായമുള്ള ആ പാകിസ്താനി സുഹൃത്തിന്റെ ഡ്രൈവിംഗ് മികവും. എന്റെ ഒരു തമിഴ് സുഹൃത്തിന്റെ ആ കുഞ്ഞ് മകളെ ഭദ്രമായി Mafraq ആശുപത്രിയിലെ SCBU എത്തിച്ചപ്പോൾ നെടുവീർപ്പിട്ടത് ഞാൻ മാത്രമായിരുന്നില്ല.

കൊല്ലങ്ങൾക്കിപ്പുറം സ്കൂൾ ബാഗും തൂക്കി അച്ഛന്റെ കൈപിടിച്ച് ക്ലാസ്റൂമിലെക്കു നടന്ന് പോകുന്ന ആ പെൺകുട്ടിയെ കണ്ടപ്പോൾ എന്റെ മനസ്സിൽ പഴയ ആംബുലൻസ് യാത്ര ഓടിയെത്തിയതും കണ്ണുകളിൽ ലേശം നനവ് പടർന്നതും സ്വാഭാവികം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post