പരസ്പരം സഹായിക്കാൻ മത്സരിക്കുന്ന മലയാളികൾ; ലോകത്തിനു മുന്നിൽ ഒരു മാതൃക…

Total
0
Shares

എഴുത്ത് – റിയാസ് പുളിക്കൽ.

നന്മ ചെയ്യാൻ തക്കം പാർത്തിരിക്കുന്നവരാണ് മലയാളികൾ എന്ന് ചിലപ്പോൾ തോന്നും. ശരിക്കും മലയാളികൾ ഇരുതല മൂർച്ചയുള്ളൊരു വാളാണ്. അതുവരെ കക്ഷി രാഷ്ട്രീയവും പറഞ്ഞു തമ്മിലടി കൂടിയവരൊക്കെ വല്ല പ്രളയമോ പ്രകൃതി ദുരന്തമോ വന്നാൽ പിന്നെയങ്ങു ഒറ്റക്കെട്ടാവും. നമ്മുടെയീ സംസ്ഥാനം വിട്ട് പല സ്ഥലങ്ങളിലും ജോലിക്കായും മറ്റും കഴിഞ്ഞിട്ടുണ്ട്. മലയാളികളുടെയത്രയ്‍ക്കും പരസഹായ സംസ്കാരം ഞാൻ വേറെയെവിടെയും കണ്ടിട്ടില്ല. ഇതൊരു മലയാളിയായതുകൊണ്ട് ഞാൻ പറയുകയല്ല. കഴിഞ്ഞ പ്രളയത്തിന്റെ കാലത്ത് ഒന്നായ് ഒത്തൊരുമിച്ചു അതിജീവിച്ചു പരസ്പരം സഹായിച്ചു ഉയർത്തെഴുന്നേറ്റു വന്ന മലയാളികളെ കണ്ടു അസൂയപൂണ്ട് ഒരു ചെന്നൈക്കാരൻ പറഞ്ഞ വാക്കുകളാണിത്.

ചെന്നൈയിൽ പ്രളയമുണ്ടായപ്പോൾ ഏറ്റവും കൂടുതൽ സഹായമൊഴുകിയെത്തിയത് നമ്മുടെയീ മലയാള മണ്ണിൽ നിന്നായിരുന്നെന്ന് നന്ദിപൂർവ്വം അയാൾ സ്മരിക്കുന്നു. ഞങ്ങൾ പ്രളയത്തിൽ പെട്ടപ്പോൾ സ്വന്തം തടി, സ്വന്തം മുതൽ എന്ന രീതിയിലായിരുന്നു പെരുമാറ്റമെന്ന് അയാൾ കുറച്ചധികം വിഷമത്തോടെ തന്നെ പറയുന്നു. പക്ഷേ, മലയാളികൾ ഒരു പ്രളയം വന്നപ്പോൾ പരസ്പരം സഹായിക്കാൻ മത്സരിക്കുകയായിരുന്നെന്ന് അദ്ദേഹം അത്ഭുതം കൂറുന്നു.

പ്രളയത്തിപ്പെട്ടവരെ രക്ഷിക്കാനും സഹായിക്കാനും ക്യാമ്പുകളിലെത്തിച്ചു അവർക്കുവേണ്ട എല്ലാ സൗകര്യങ്ങളും അവശ്യസാധനങ്ങളും നൽകാനും നമ്മുടെ “ഏതുനേരവും സ്മാർട്ട് ഫോണുകളിലേക്ക് തലകുമ്പിട്ടിരിക്കുന്ന” ഇന്നത്തെ തലമുറയിലെ യുവാക്കളടക്കം മത്സരിക്കുകയായിരുന്നു എന്ന കാര്യം കുറച്ചധികം അഹങ്കാരത്തോടെ തന്നെ നമുക്ക് പറയാം. അവർ സ്മാർട്ട് ഫോൺ ഉപയോഗിച്ച് സാമൂഹ്യ മാധ്യമം ഒരു റെസ്ക്യൂ ഹെലിക്കോപ്റ്റർ ആക്കി മാറ്റുകയായിരുന്നു. അവരെ നോക്കിയാണോ മുതിർന്നവർ അന്ന് പറഞ്ഞത് ഒന്നിനും കൊള്ളാത്തവരെന്ന്? ആവശ്യത്തിന് ഉപകരിക്കുന്ന തലമുറയെ തന്നെയാണ് നിങ്ങൾ വളർത്തിയെടുത്തത് എന്ന് ഓരോ മാതാപിതാക്കൾക്കും അഭിമാനം കൊള്ളാം. അല്ലെങ്കിലും സ്വന്തം അമ്മ കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ പറഞ്ഞാൽ ശ്രദ്ധ കൊടുക്കാത്ത പിള്ളേർ അയൽവക്കത്തിലെ അമ്മ പറഞ്ഞാൽ ഒരു ചാക്ക് അരി വരെ ചുമന്നുകൊണ്ട് കൊടുക്കും എന്നത് ഒരുതരത്തിൽ അവരുടെയുള്ളിലെ ധാർമ്മികത തന്നെയാണ്.

പ്രളയമൊഴിഞ്ഞു വീടുകൾ വൃത്തിയാക്കേണ്ട സമയമെത്തിയപ്പോൾ അവിടെയും നമ്മൾ മലയാളികൾ മത്സരിക്കുക തന്നെയായിരുന്നു. “നിങ്ങളിവിടെയിരിക്ക്, ഒക്കെ ഞങ്ങള് ചെയ്തോളാം” എന്നും പറഞ്ഞു തികച്ചും അപരിചിത വീടുകളിലെ കക്കൂസ് വരെ വൃത്തിയാക്കിക്കൊടുക്കുന്ന ഒരു സമൂഹത്തെ വേറെയെവിടെ കാണാനാവും? പള്ളി മിമ്പർ വൃത്തിയാക്കുന്ന സത്യനെയും അമ്പല വിളക്കുകൾ കഴുകി വൃത്തിയാക്കുന്ന സുലൈമാനെയും വേറെ ഏത് നാട്ടിൽ പോയാൽ കാണാൻ കിട്ടും? തൊണ്ണൂറുകളിൽ ഇറങ്ങിയ സത്യൻ അന്തിക്കാട് ചിത്രം സന്ദേശത്തിൽ INSP നേതാവ് യശ്വന്ത് സഹായിക്ക് വേണ്ടി ഇളനീരിടാൻ ഒരേ തെങ്ങിൽ കയറിയ രണ്ടുപേരെ ഓർമ്മിപ്പിക്കുന്നതായിരുന്നു നിലമ്പൂരിലെ പ്രളയമൊഴിഞ്ഞ വീടുകൾ വൃത്തിയാക്കാൻ നടക്കുന്ന യുവാക്കളുടെ കുളിരണിയിക്കുന്ന കാഴ്ച്ച.

ഓരോ പ്രളയവും നമുക്ക് തന്നത് ജൈസലിനെപ്പോലെ, നൗഷാദിനെപ്പോലെ, ആന്റോയെപ്പോലെ ഉള്ള അനവധി സൂപ്പർ ഹീറോകളെയാണ്. പൊളിച്ചു കളഞ്ഞത് മിഥ്യകളെയാണ്. തെക്കും വടക്കുമൊന്നുമില്ല, ഒരൊറ്റ കേരളം മാത്രമേയുള്ളൂ. കേരളമൊരു ഭ്രാന്താലയമാണെന്ന് പറഞ്ഞ സ്വാമി വിവേകാനന്ദനോട് പറയണം ഇത് ശരിക്കും ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണെന്ന്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post