ആനവണ്ടി മീറ്റ് 2020; പാലക്കാട് – പറമ്പിക്കുളം ടൈഗർ റിസർവ്വ്

Total
0
Shares

ആനവണ്ടി പാലക്കാട് – പറമ്പിക്കുളം മീറ്റ് 2020.

സുഹൃത്തുക്കളെ, ആനവണ്ടി ഫാൻസ്‌ ആവേശത്തോടെ കാത്തിരുന്ന 2020 ലെ ആദ്യത്തെ ആനവണ്ടി മീറ്റ് പാലക്കാട് വച്ച് നടത്താൻ തിരുമാനമായിരിക്കുന്നു. പാലക്കാട് നിന്നും പാലക്കാട് ജില്ലയിലെ തന്നെ ടൈഗർ റിസേർവ് വനം ആയ പറമ്പികുളത്തേക്കാണ് ഈ തവണത്തെ യാത്ര. ഒരു ഇന്റർ സ്റ്റേറ്റ് റൂട്ടിൽ ആനവണ്ടി മീറ്റ് എന്ന പ്രത്യേകതയും ഈ തവണയുണ്ട്. പാലക്കാട് നിന്നും തമിഴ്നാട്ടിൽ കടന്നു പൊള്ളാച്ചി ആനമലൈ ടൈഗർ റിസർവിന് ഉള്ളിൽ കൂടി യാത്ര ചെയ്താണ് വീണ്ടും കേരളത്തിൽ തന്നെയുള്ള പറമ്പികുളത്തേക്ക് പ്രവേശിക്കുന്നത്.

പാലക്കാട് നിന്നും ഏപ്രിൽ അഞ്ചിന് രാവിലെ കൃത്യം ആറരക്ക് പാലക്കാട് ഡിപ്പോയിൽ നിന്നും വാടകക്ക് എടുക്കുന്ന ആനവണ്ടി യാത്ര തിരിക്കും. ഏകദേശം മൂന്നര മണിക്കൂർ യാത്രയായുണ്ടായിരിക്കും. 90 കിലോമീറ്റർ ഉണ്ട്. പറമ്പികുളത്തു എത്തി നമ്മുടെ വണ്ടിയിൽ തന്നെ ടൈഗർ റിസർവിനുള്ളിൽ യാത്ര ചെയ്യാൻ പറ്റുന്ന രീതിയിലാണ് പരിപാടി പ്ലാൻ ചെയ്തിട്ടുള്ളത്. അവിടെ മൊത്തം കറങ്ങി ഏകദേശം ആറു മണിയോട് കൂടി പാലക്കാട് തിരിച്ചെത്താൻ സാധിക്കും എന്നാണ് കരുതുന്നത്. സമയം വൈകാൻ സാധ്യതകൾ കൂടുതലാണ് എന്നറിയിക്കുന്നു. അത് കൊണ്ട് നിങ്ങളുടെ യാത്രകൾ അതിനു അനുസരിച്ചു പ്ലാൻ ചെയ്യുക.

ഇത് ഒരു വനം ആയതു മൂലം ലിമിറ്റഡ് ടൂറിസം എരിയ ആയതു മൂലം കൂടുതൽ വണ്ടികൾ ആയി പോകാൻ ബുദ്ധിമുട്ടാണ്. അത് ശരിയയുമല്ല എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഒരു വണ്ടി മാത്രമാണ് ഞങ്ങൾ പ്ലാൻ ചെയുന്നത്. ഇനി ബുക്കിങ് ക്രമാതീതമായി വർധിക്കുക ആണെങ്കിൽ മാത്രം രണ്ടാമത്തെ വണ്ടി ഉണ്ടായിരിക്കുന്നതാണ്. യാതൊരു കാരണവശാലും മൂന്നാമത്തെ വണ്ടി ഉണ്ടായിരിക്കുന്നതല്ല.

ട്രിപ്പിൽ പങ്കെടുക്കാൻ ഒരാൾക്ക് 800 രൂപയാണ് ചാർജ്. എൻട്രി ചാർജ്, ബ്രേക്ക് ഫാസ്റ്റ്, ലഞ്ച്, ജംഗിൾ സഫാരി എന്നിവ ഇതിൽ ഉൾപ്പെടുന്നതാണ്. ഭക്ഷണം നമ്മൾ ഉണ്ടാക്കി കൊണ്ട് പോവുകയാണ് ചെയ്യുന്നത്. ബിരിയാണി റൈസ്, സാലഡ് , പിക്കിൾ എന്നിവയാണ് ലഞ്ചിന്‌ ഉണ്ടായിരിക്കുക. ബ്രെക്ക് ഫാസ്റ്റ് ഇഡലി ആയിരിക്കും. 800 രൂപയിൽ 260 രൂപയാളം അവിടെ ഒരാൾക്ക് വരുന്ന എൻട്രി ഫീസുകൾ ആണ്.

യാത്ര വനത്തിലേക്കാണ്. അതിന്റെതായ പരിമിതികളും സൗകര്യ കുറവുകളും ഉണ്ടായിരിക്കും. എല്ലാവരും മനസിലാക്കി സഹകരിച്ചു ഈ മീറ്റ് ഒരു വൻ വിജയമാക്കി മാറ്റാൻ അഭ്യര്ഥിക്കുന്നു.

മീറ്റ് എൻട്രി ചാർജ് ഒരാൾക്ക് – 800 രൂപ. പേയ്‌മെന്റ് ലഭിക്കുന്ന ഓർഡറിൽ ആണ് മീറ്റ് എൻട്രി അനുവദിക്കുക. പേയ്‌മെന്റ് അടക്കേണ്ട അവസാന തിയ്യതി 2020 മാർച്ച് 5 ആണ്. പേയ്‌മെന്റ് അടച്ചാൽ യാതൊരു കാരണവശാലും റീഫണ്ട് ഉണ്ടായിരിക്കുന്നതല്ല. പേയ്‌മെന്റ് അടച്ചാൽ 9535252616 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യേണ്ടതാണ്. മീറ്റിൽ പങ്കെടുക്കാൻ ഇവിടെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക https://forms.gle/6ztu1FtGZGzNXpT66.

കൃത്യ സമയത്തിനു മുൻപ് തന്നെ പാലക്കാട് ഡിപ്പോയിൽ എത്തിച്ചേരാൻ എല്ലാവരും ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും വിളിക്കുക അല്ലെങ്കിൽ വാട്സാപ്പ് ചെയ്യുക – 9535081506, 9995422794, 9946942363, 7795617457, 9535252616, 9980479073, 8943845912.

ക്യാമറ കൊണ്ട് വരുന്നവർ ശ്രദ്ധിക്കുക, ക്യാമറ അകത്തേക്ക് കടത്താൻ വേറെ ഫീസ് കൊടുക്കേണ്ടതാണ്. തമിഴ്നാട് ചെക്ക് പോസ്റ്റിൽ 50 രൂപയും കേരളത്തിൽ 50 രൂപയും ഉൾപ്പടെ 100 രൂപയോളം ക്യാമറ കൊണ്ട് പോകാൻ അടക്കേണ്ടതാണ്. ഇത് നിങ്ങൾക്ക് നേരിട്ട് അടക്കാവുന്നതാണ്.

NB : നിങ്ങളുടെ എൻട്രി രെജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ഒരു കാര്യം കൂടി ശ്രദ്ധിക്കുക. ഇനി എന്തെങ്കിലും പ്രകൃതിദത്തമായ കാരണങ്ങളാൽ ഏപ്രിൽ അഞ്ചിന് പറമ്പികുളത്തേക്ക് വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കുന്നില്ല എങ്കിൽ നമ്മൾ പാലക്കാട് നിന്നും നെല്ലിയാമ്പതിയിലേക്കായിരിക്കും യാത്ര ചെയ്യുന്നത്. ഇങ്ങനെയൊരു സാഹചര്യം വരികയാണെങ്കിൽ ബാക്കി വരുന്ന തുക റീഫണ്ട് ചെയ്യുന്നതാണ്. പരിപാടിയിൽ യുക്തമായ മാറ്റങ്ങൾ സാഹചര്യങ്ങൾക്ക് അനുസരിച്ചു വരുത്താൻ അഡ്മിൻ പാനലിന് അധികാരം ഉണ്ടായിരിക്കുന്നതാണ്.

ഇനി പറമ്പിക്കുളം ടൈഗർ റിസർവ്വിനെക്കുറിച്ച് : പറമ്പിക്കുളം നദിയിൽ സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം അണക്കെട്ടിന് ചുറ്റുമായി 285 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്ന വന്യജീവി സംരക്ഷണകേന്ദ്രമാണ് പറമ്പിക്കുളം ടൈഗർ റിസർവ്വ്. പാലക്കാട് നഗരത്തിൽ നിന്നും 90 കിലോമീറ്റർ ദൂരെയാണ് ഇത്. പറമ്പിക്കുളം സ്ഥിതി ചെയ്യുന്നത് കേരളത്തിൽ ആണെങ്കിലും, തമിഴ്നാട്ടിലെ സേത്തുമട എന്ന സ്ഥലത്തുകൂടിയാണ് പറമ്പിക്കുളത്തേക്കുള്ള വഴി കടന്നു പോകുന്നത്. തമിഴ്‌നാട്ടിലെ ആനമല വന്യജീവി സംരക്ഷണകേന്ദ്രവുമായി ഇത് ചേർന്നുകിടക്കുന്നു. പ്രസിദ്ധമായ ടോപ്പ്സ്ലീപ്പ് പറമ്പികുളത്തിനടുത്താണ്. തൂണക്കടവ് അണക്കെട്ട് പറമ്പിക്കുളത്തെ പ്രധാന ആകർഷണമാണ്.

ആനകളുടെ താവളം എന്നതിനു ഉപരി കാട്ടുപോത്ത്, മ്ലാവ്, വരയാട്, മുതല എന്നിവയും ചുരുക്കം കടുവകൾ, പുള്ളിപ്പുലികൾ എന്നിവയും ഈ വന്യജീവി സംരക്ഷണകേന്ദ്രത്തിൽ ഉണ്ട്. വിവിധയിനത്തിലുള്ള സസ്യജാലങ്ങൾക്ക് വാസസ്ഥലമാണ് ഇവിടം. മുൻ‌കൂർ അനുവാദം വാങ്ങിയാൽ വനത്തിൽ സാഹസികയാത്രയ്ക്ക് പോവാം. ഇവിടത്തെ തടാകത്തിൽ ബോട്ട് യാത്രയ്ക്കും സൗകര്യമുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് മരമായ കന്നിമരം ഇവിടെയുള്ള തൂണക്കടവ് എന്ന സ്ഥലത്താണ്. (ലേഖനത്തോടൊപ്പമുള്ള കവർചിത്രം – സുധി എസ്.ജെ.)

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

എന്താണ് ദുബായ് എക്സ്പോ? അവിടെ എന്തൊക്കെ കാണാം? ആകർഷണങ്ങൾ…

ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും, പിന്നെ പ്രവാസി സുഹൃത്തുക്കൾക്കിടയിലും സംസാരവിഷയമായിരിക്കുന്ന ഒന്നാണ് ദുബായ് എക്സ്പോ. എന്താണ് ഈ ദുബായ് എക്സ്പോ എന്ന് ശരിക്കും അറിയാത്ത ചിലരെങ്കിലും നമുക്കിടയിലുണ്ടാകും. അവർക്കായി ദുബായ് എക്സ്പോയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാം. ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ മേൽനോട്ടത്തിൽ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post