അഹികുന്തക – അധികമാരുമറിയാത്ത ശ്രീലങ്കയിലെ തെലുഗു നാടോടി ജനത

Total
0
Shares

ലേഖകൻ – വിപിൻ കുമാർ (ചരിത്രാന്വേഷികൾ).

ചിത്രത്തില്‍ കാണുന്നത് ശ്രീലങ്കയിലെ ഒരു വേറിട്ട ഗോത്രവര്‍ഗക്കാരുടെ വിവാഹ ചടങ്ങാണ്. സിംഹളര്‍ അഹികുന്തകരെന്നും തമിഴരും മുസ്ലീങ്ങളും കുറവരെന്നും വിളിക്കുന്ന ഇവര്‍ ഭൂരിഭാഗവും തെലുങ്ക് ഭാഷയാണ് സംസാരിക്കുന്നത്. ചുരുക്കം ചിലര്‍ സിംഹള, തമിഴ് ഭാഷകളും ഉപയോഗിക്കുന്നുണ്ട്. മൊത്തം ജനസംഖ്യ 60,000ത്തോടടുത്ത് വരും.

സിംഹളരേയും തമിഴരേയും പോലെ ചരിത്രത്തിന്റെ ഏതോ ഒരു ഘട്ടത്തില്‍ ഇന്ത്യയുടെ കിഴക്കന്‍ തീരത്തുനിന്ന് ദ്വീപിലേക്ക് കുടിയേറിയതാണ് അഹികുന്തകരും. നൂറ്റാണ്ടുകളായി ശ്രീലങ്കയുടെ ഭാഗമായ ഇവര്‍ നാടോടി ജീവിതമാണ് നയിക്കുന്നത്. പുരുഷന്മാര്‍ പാമ്പാട്ടികളായും കുരങ്ങുകളിക്കാരായും സ്ത്രീകള്‍ കൈനോട്ടക്കാരായും ഉപജീവനമാര്‍ഗം കണ്ടെത്തുന്നു. (‘അഹി’ എന്നാല്‍ സിംഹളത്തില്‍ പാമ്പ് എന്നര്‍ഥം വരുന്ന വാക്കാണ്).

കരിമ്പനയോലകള്‍ കൊണ്ടുള്ള കുടിലുകളില്‍ അന്തിയുറങ്ങും. ചുരുക്കം ദിവസങ്ങള്‍ മാത്രമേ ഒരു സ്ഥലത്ത് തങ്ങിയിരുന്നുള്ളൂ. കിഴക്കന്‍ മേഖലയിലെ ബട്ടിക്കലോവ പ്രദേശത്താണ് ഇവരെ കൂടുതലായും കണ്ടുവരുന്നത്. അഹികുന്തകര്‍ സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാത്തത് മുഖ്യധാര സമൂഹത്തോട് ഇടകലരുന്നതിന് തടസ്സമാവുകയും അരികുവത്കരിക്കപ്പെടുന്നതിന് കാരണമാവുകയും ചെയ്തു.

ഗോത്രാചാരങ്ങളും ചില ഹൈന്ദവ/ബൗദ്ധ ആചാരങ്ങളും അഹികുന്തകര്‍ പിന്തുടരുന്നു. അംഗതേസ് സ്വാമി, കണ്ണമ്മ സ്വാമി, മാസമ്മ, സല്ലാപുരമ്മ, പിള്ളയാര്‍ തുടങ്ങിയ ദേവതകളെ അവര്‍ ആരാധിക്കുന്നുണ്ട്. ഇതില്‍ പലതും തെലുഗു ഗ്രാമദേവതകളാണ്. ശ്രീലങ്കയിലെ മറ്റു ജനവിഭാഗങ്ങളെപ്പോലെ കട്ടരഗാമ ക്ഷേത്രം അഹികുന്തകര്‍ക്കും പ്രധാനപ്പെട്ടതാണ്.

നാട്ടുകൂട്ടം പോലുള്ള സ്വന്തം കോടതി സംവിധാനം ഗോത്രത്തില്‍ നിലനില്ക്കുന്നുണ്ട്. ഇവിടെ ന്യായാധിപന്മാർക്ക് മദ്യം സമര്‍പ്പിക്കുന്നത് പ്രതിഫലവും ആദരവുമാണ്. പാമ്പുകടിയേല്‍ക്കുന്നതിനും വിഷബാധക്കും പതിവായി സാധ്യതയുള്ളതിനാല്‍ ഔഷധസസ്യങ്ങളും പച്ചമരുന്നുകളും ഉപയോഗപ്പെടുത്തുന്ന സ്വന്തം വൈദ്യരീതി അവര്‍ക്കിടയില്‍ നിലവിലുണ്ട്.

നിർഭാഗ്യവശാൽ, ഇന്ന് അതിവേഗം മാറിക്കോണ്ടിരിക്കുന്ന സാമൂഹികവും പാരിസ്ഥിതികവുമായ സാഹചര്യങ്ങൾ ഈ നാടോടി ഗോത്രത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. ജനസംഖ്യ കുറഞ്ഞുവന്നുകൊണ്ടിരിക്കുകയാണ്. സര്‍ക്കാരും ദില്‍മാ കണ്‍സര്‍വേഷന്‍ പ്രോജക്‍റ്റ് പോലുള്ള എന്‍ജിഓകളും അഹികുന്തകരുടെ സാമൂഹിക നിലവാരം ഉയർത്തുന്നതിനായി നിരവധി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്. അവര്‍ക്കുവേണ്ടി സ്ഥിരം വാസസ്ഥാനം ഒരുക്കുന്നതിന് പ്രഥമപരിഗണന കൊടുക്കുന്നു.

1999 ല്‍ ഉത്തര-മധ്യ പ്രവിശ്യയിലെ മഹാകണ്ഡാരവാ ഗ്രാമത്തില്‍ അദ്യമായി അഹികുന്തകര്‍ക്കായി സ്ഥിരം ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കി. തൊഴിലധിഷ്ടിത പരിശീലനവും ചെറുകിട സംരംഭക പരിപാടികളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗോത്രത്തിന്റെ സാംസ്കാരിക വശങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ഒരു ഓപ്പൺ എയർ തിയേറ്ററും സാംസ്കാരിക കേന്ദ്രവും ആരംഭിച്ചിരുന്നു.

ദിൽമ കൺസർവേഷൻ 2011 ല്‍ അഹികുന്തക വരിഗസഭ സംഘടിപ്പിച്ചിരുന്നു. ഇതില്‍ സമുദായ നേതാക്കളെ ഒന്നിച്ചു കൂട്ടാനും സമുദായത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന പ്രശ്നങ്ങളെയും അവ പരിഹരിക്കാനുള്ള വഴികളെയും കുറിച്ച് ചർച്ച ചെയ്യാനും സാധിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ് ക്രിയേറ്റിവിറ്റി ആന്‍ഡ് കള്‍ച്ചറല്‍ കമ്മീഷന്‍ ഇവരെക്കുറിച്ച് പഠിക്കുന്നതിനായി ഒരു കൂട്ടം നരവംശ-ഭാഷാ ശാസ്ത്രജ്ഞരെ 2018 ല്‍ ശ്രീലങ്കയിലേക്ക് അയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post