കെ.പി.എൻ. ട്രാവൽസ് – ഒരു ക്ലീനർ തുടങ്ങിവെച്ച ബസ് സർവ്വീസ് സംരംഭം

Total
173
Shares

ഹൈവേകളിലും മറ്റും നിങ്ങൾ കണ്ടിട്ടുണ്ടാകും KPN എന്ന് പേരുള്ള ബസ്സുകളെ. അതെ, സൗത്ത് ഇന്ത്യയിലെ പേരുകേട്ട ബസ് ഓപ്പറേറ്ററാണ് KPN ട്രാവൽസ്. 1972 ൽ തമിഴ്‌നാട് സ്വദേശിയായ കെ.പി. നടരാജൻ രൂപം നൽകിയ സ്ഥാപനമാണ് കെ.പീ.എൻ ട്രാവൽസ്. വെറും ഏഴാം ക്ലാസ് വിദ്യാഭാസം മാത്രമുള്ള നടരാജൻ ഇത്രയും ബസ്സുകളുള്ള ട്രാവൽസ് ഉടമയായതിനു പിന്നിൽ അധികമാരും അറിയാത്ത ഒരു കഥയുണ്ട്. ആ കഥയാണ് ഇനി പറയുവാൻ പോകുന്നത്.

സേലം സ്വദേശിയായിരുന്ന കെ.പി.നടരാജന്റെ കുട്ടിക്കാലത്ത് നാലാം ക്‌ളാസ് വരെ പഠിക്കുന്നതിനിടയിൽ സ്‌ഥിരമായി സ്‌കൂളിൽ പോകുവാൻ ബസ്സിൽ കയറാറുണ്ടായിരുന്നു. ഇടയ്ക്കെപ്പോഴോ നടരാജൻ എന്ന ആ വിദ്യാർത്ഥിയ്ക്ക് സ്ഥിരമായി കയറാറുണ്ടായിരുന്ന ആ ബസ്സിനോട് വല്ലാത്ത ഇഷ്ടം തോന്നി. അന്ന് അത് ഓടിച്ചിരുന്നത്, നല്ല ടിപ്ടോപ് ആയി ഡ്രെസ് ചെയ്തു വരുന്ന അറുമുഖൻ എന്ന് പേരുള്ള ഒരു ഡ്രൈവറായിരുന്നു. എന്നെങ്കിലും ബസ് ഓടിക്കണം എന്ന് കുഞ്ഞു നടരാജന് മനസ്സിൽ ആഗ്രഹമുണ്ടായി. പിന്നെ പിന്നെ നടരാജൻ ബസ്സിൽ കയറാൻ വേണ്ടി സ്‌കൂളിൽ പോകുന്ന പോലെയായി.

ഒടുവിൽ ബസ്സിനോടുള്ള ഇഷ്ടം കൂടിക്കൂടി നടരാജന്റെ പഠനം ഒരുവഴിയിലായി. ഏഴാം ക്‌ളാസിൽ വെച്ച് പഠനം നിർത്തിയ നടരാജൻ ഓരോരോ റൂട്ട് ബസ്സുകളിൽ ക്ളീനറായി ജോലിക്കു പോകുവാൻ തുടങ്ങി. റൂട്ട് ബസിനു കുഴപ്പങ്ങൾ എന്തെങ്കിലും വന്നാൽ പകരം ഓടുന്നതിനായി സ്പെയർ ആയി വണ്ടികൾ ഉണ്ടാകും. നടരാജൻ ക്ളീനറായി പോയിരുന്ന ബസ് സ്പെയർ ബസ് ആയിരുന്നതിനാൽ ഓട്ടമൊന്നും ഇല്ലാതെ സേലം ബസ് സ്റ്റാൻഡിൽ കിടക്കുകയായിരുന്നു.

ഒട്ടുമില്ലാതെ കിടന്നു ബോറടിച്ച നടരാജൻ ഒരു ദിവസം വൈകുന്നേരം ചായകുടിക്കാനായി ബസ്സിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ അദ്ദേഹത്തിൻ്റെ പിന്നാലെ പത്തോളം ആളുകൾ വന്നു ബസ് കോയമ്പത്തൂർ പോകുമോയെന്ന് ചോദിച്ചു. എത്രയാളുകൾ ഉണ്ടെന്നു ചോദിച്ചപ്പോൾ 20 പേർ മൊത്തം ഉണ്ടെന്നു അവർ പറഞ്ഞു. അങ്ങനെ നടരാജൻ ആ ആളുകളെയും കയറ്റി ബസ് കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി.

കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിലേക്ക് ആയിരുന്നു അവർക്ക് പോകേണ്ടിയിരുന്നത്. ഐലൻഡ് എക്സ്പ്രസ് എന്ന ബാംഗ്ളൂരിലേക്കുള്ള ട്രെയിൻ അപ്പോൾ കോയമ്പത്തൂർ സ്റ്റേഷനിൽ വന്നു. അന്ന് ഈ സമയത്ത് ആകെ ഈ ഒരു ട്രെയിനെ ബാംഗ്ലൂർക്ക് ഉള്ളു. ആ ട്രിപ്പ് കഴിഞ്ഞു തിരികെ വരാൻ ആണ് മുതലാളി പറഞ്ഞത്. റെയിൽവെ സ്റ്റേഷനിൽ നിന്ന് തിരികെ വണ്ടിയെടുക്കുമ്പോഴേക്കും ഒരു നാല് പേര് വന്നു. “ട്രെയിനിന് ടിക്കറ്റ് ഫുൾ ആണ്. ബാംഗ്ലൂർ പോകുമോ” എന്ന് ചോദിച്ചു. അങ്ങനെ ട്രെയിനിൽ ടിക്കറ്റ് കിട്ടാതിരുന്ന ആളുകളെ നടരാജൻ ബസ്സിലേക്ക് വിളിച്ചു കയറ്റി. അഞ്ചു മിനിറ്റ് കൊണ്ട് ബസ് ഫുൾ ആയി.

അവിടെ നിന്നു ബസ് നേരെ സേലം വഴി ബാംഗ്ലൂർ പോയി. ബാംഗ്ലൂർ പോകാൻ പെർമിറ്റ് എടുക്കണം എന്നൊന്നും അന്ന് നടരാജന് അറിയില്ലായിരുന്നു. യാത്രക്കാർ പോകണം എന്ന് പറഞ്ഞപ്പോൾ ഡീസലുമടിച്ചു അങ്ങ് പോയി. ഇതായിരുന്നു സേലം വഴിയുള്ള ആദ്യത്തെ നൈറ്റ് സർവീസ്. അതിനു മുൻപ് ഒരു നൈറ്റ് സർവീസ് സേലം വഴി ഉണ്ടായിട്ടില്ല. എല്ലാം തുടങ്ങിവെച്ചത് നടരാജനാണ്. സംഭവം ഹിറ്റായതോടെ തൃച്ചങ്കോട് ട്രാൻസ്‌പോർട്ട് എന്ന ബസുകാരെയും കൂടെ വിളിച്ച് ഇരുവശത്തേക്കും നൈറ്റ് സർവ്വീസ് ആരംഭിച്ചു.

1967 ൽ സഹോദരന്റെ ഭാര്യാപിതാവുമായി പാർട്ണർഷിപ്പിൽ ഒരു ബസ് വാങ്ങുകയും അതിനു ശിവകുമാർ ട്രാവൽസ് എന്ന് പേരിടുകയും ചെയ്തു. കോയമ്പത്തൂർ – ബാംഗ്ലൂർ റൂട്ടിൽ നൈറ്റ് സർവ്വീസ് നടത്തിയിരുന്ന ഈ ബസ്സിൽ നടരാജൻ ക്ളീനറായി പോയിരുന്നു. ഇതിനിടയിൽ അദ്ദേഹം ബസ് ഡ്രൈവിംഗും പഠിച്ചെടുത്തു.

അങ്ങനെ കാലങ്ങൾ കടന്നു പോകവേ 1972 ൽ നടരാജൻ പലയിടങ്ങളിൽ നിന്നും പണം സ്വരൂപിച്ച് സ്വന്തമായി ഒരു ബസ് വാങ്ങി. ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ നിന്നും ഷാസി വാങ്ങി കുംഭകോണത്തു കൊണ്ടു വന്നു ബോഡി കെട്ടി ബസ് ഇറക്കി. APC 7581 എന്ന ആന്ധ്രാപ്രദേശ് രജിസ്ട്രേഷനിലായിരുന്നു KPN ട്രാവൽസിന്റെ ആദ്യത്തെ ബസ്.

ആദ്യമായി വാങ്ങിയ ബസ്സിന്‌ മുത്തശ്ശന്റെയും, അച്ഛന്റെയും, നടരാജന്റെയും പേരുകളുടെ ആദ്യാക്ഷരങ്ങൾ ചേർത്ത് KPN ട്രാവൽസ് എന്ന് ബസ്സിന്‌ പേരിട്ടു. കുപ്പണ്ണ പൊന്മലൈ നടരാജൻ എന്നാണു KPN എന്നതിന്റെ മുഴുവൻ പേര്. തിരുനെൽവേലി – ബാംഗ്ലൂർ റൂട്ടിൽ ആയിരുന്നു ആദ്യത്തെ സർവ്വീസ്. കുട്ടിക്കാലത്തെ ബസ്സിലെ ഡ്രൈവർ അറുമുഖനെ നടരാജൻ തൻ്റെ ബസ്സിൽ ഡ്രൈവറാക്കി. ഈ സർവ്വീസ് ലാഭകരമായി മുന്നോട്ടു പോകവേ ട്രിച്ചി – ചെന്നൈ റൂട്ടിലും KPN ബസ് സർവ്വീസുകൾ ആരംഭിച്ചു.

നല്ല രീതിയിൽ ബസ് സർവ്വീസുകൾ നടത്തിക്കൊണ്ടിരുന്നതിനാൽ ആളുകൾ തങ്ങളുടെ യാത്രയ്ക്കായി KPN ട്രാവൽസിന്റെ ആശ്രയിക്കുവാൻ തുടങ്ങി. KPN ട്രാവൽസിന്റെ പ്രശസ്തി വർദ്ധിച്ചു. കൂടുതൽ ബസ്സുകൾ വാങ്ങി കൂടുതൽ സ്ഥലങ്ങളിലേക്ക് സർവ്വീസുകൾ ആരംഭിച്ചു. ബസ് സർവ്വീസ് രംഗത്തെ മാറ്റങ്ങളും ടെക്‌നോളജികളും KPN പിന്തുടർന്നു. 1994 ൽ ആദ്യമായി എയർ സസ്‌പെൻഷൻ സംവിധാനമുള്ള ബസ് ‘എയർബസ്’ എന്ന പേരിൽ നിരത്തിലിറക്കിയത് KPN ആയിരുന്നു.

അങ്ങനെ നല്ല രീതിയിൽ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കെയാണ് വർഷങ്ങൾക്ക് മുൻപ് ബെംഗളൂരുവിൽ കാവേരി തർക്കത്തെത്തുടർന്നു ഉണ്ടായ അക്രമത്തിൽ കെ.പി.എൻ. ട്രാവൽസിന്റെ അൻപതോളം ബസ്സുകൾ കത്തി നശിച്ചത്. അന്നും തൻ്റെ ജീവനക്കാർ സുരക്ഷിതരാണല്ലോ എന്നോർത്ത് ആശ്വാസം കൊണ്ടയാളാണ് കെ പി നടരാജൻ. ഇന്ന് വോൾവോ, സ്‌കാനിയ തുടങ്ങി 250 ലേറെ പ്രീമിയം ലക്ഷ്വറി ബസ്സുകൾ സ്വന്തമായി ഉള്ള സൗത്ത് ഇന്ത്യയിലെ മികച്ച ട്രാവൽസുകളിൽ ഒന്നാണ് കെ.പി.എൻ. വെറും ഏഴാം ക്ലാസ് വിദ്യാഭാസം മാത്രമുള്ള നടരാജൻ ഇത്രയും ബസ്സുകളുള്ള ട്രാവൽസ് ഉടമയായതിനു പിന്നിലെ ഈ ജീവിതകഥ ഏവർക്കും ഒരു പ്രചോദനം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post