കൊല്ലം ജില്ലയിലെ തേയിലക്കാടുകളിലേക്ക് ഒരു ഓഫ്‌റോഡ് യാത്ര

Total
0
Shares

വിവരണം – Aswathy Kuruvelil.

അമ്പനാട്, പലരും പറഞ്ഞുകേട്ട പ്രകൃതിയുടെ വരദാനം. പോയവരുടെ വിശേഷങ്ങിലൂടെ ഞാൻ കാണാതെ കണ്ട സ്ഥലം. പതിയെ അതെന്റെ മോഹത്തിന്റെ ചിറകിലേറി.. ദിനംപ്രതി മോഹത്തിന്റെ ചിറകുകൾ അനങ്ങാൻ തുടങ്ങി. Chase Your Dreams എന്നാണല്ലോ! അങ്ങനെ അമ്പനാട് വിവരണങ്ങളിലേക്കും അവിടത്തെ കാഴ്ചകളിലേക്കും എന്റെ കണ്ണുകൾ തിരിഞ്ഞു.. അതുവഴി ഞാനറിഞ്ഞു, കൊല്ലം ജില്ലയുടെ മൂന്നാറാണ് അമ്പനാടെന്ന് .

തേയിലത്തോട്ടങ്ങൾ പരതി മൂന്നാർ മലനിരകൾ കയറിയപ്പോഴും ഇവിടെ എന്റെ നാട്ടിൽ, എന്റെ തൊട്ടടുത്ത് ഇങ്ങനെ ഒരു സ്ഥലം ഉള്ളത് അറിവില്ലായിരുന്നു.. പുനലൂരിൽ നിന്നും ഏകദേശം 40 KM അകലെയാണ് ഈ കിഴക്കൻ മലനിരകൾ.. പ്രകൃതി ഭംഗിയാലും തണുപ്പേറിയ കാലാവസ്ഥയാലും വിവിധ സസ്യ-ജന്തുജാല വൈവിധ്യങ്ങളാലും അമ്പനാട് കൊല്ലംകാരുടെ ചെറിയൊരു മൂന്നാർ എന്ന് പറഞ്ഞാലും അതിശയോക്തിയില്ല.. അത്ര മാത്രം കാഴ്ചകളുടെ കലവറയാണിവിടം.. കൊല്ലം ജില്ലയിലെ ഏക തേയിലത്തോട്ടവും ഇതുതന്നെ!

സഹ്യനും അച്ചൻകോവിൽ കാടുകളും ചുറ്റും കോട്ട പോലെ സംരക്ഷിക്കുന്ന ഇവിടം ട്രാവൻകൂർ റബ്ബർ ആൻഡ് ടീ ലിമിറ്റടിന്റെ അധീനതയിലാണ്.. തേയിലചെടികൾക്കി ടയിൽ ജാതി മരങ്ങളും ഗ്രാമ്പുവും ഓറഞ്ചും സപ്പോട്ടയുമടക്കം പല കായ്മരങ്ങളും വളർന്നുവിളഞ്ഞു നിൽക്കുന്നു. കുടമുട്ടി വെള്ളച്ചാട്ടവും ബ്രിട്ടീഷ്കാരുടെ കാലത്ത് പണിത ബംഗ്ലാവുകളും തേയില ഫാക്ടറിയും വ്യു പോയിന്റുകളും എല്ലാം ഇവിടെയെത്തുവർക്ക് നല്ല കാഴ്ചാനുഭൂതി പകർന്നുതരും.

അമ്പനാട് യാത്ര മനസ്സിൽ വന്നപ്പോൾ തന്നെ സ്ഥിരം യാത്രാസംഘത്തെ വിളിച്ചു.. പലരും പലവിധ തിരക്കുകളിൽ.. ഒടുവിൽ ഗ്രൂപ്പിൽ 6പേര് അവശേഷിച്ചു.. അനിയത്തിയോട് ഒരു സർപ്രൈസ് യാത്ര ഉണ്ട് എന്ന് പറഞ്ഞു അവളെയും കൂട്ടി.. രാവിലെ കൊട്ടാരക്കര എത്തിയപ്പോൾ കുറവൻതാവളം -മാമ്പഴത്തറ വഴി പോയാലോ എന്നുള്ള അജുവിന്റെ ചോദ്യത്തോട് ഞങ്ങളും യോജിച്ചു… മുൻപ് ഒരിക്കൽ ആ വഴി ഒരു യാത്ര ആഗ്രഹിച്ചതാണ്.. എന്തായാലും രണ്ടും ഒരു യാത്രയിൽ നടക്കുമല്ലോ എന്ന ആവേശത്തിന് അധികമായുസ്സുണ്ടായില്ല.

കൊട്ടാരക്കരയിൽ നിന്നും നേരെ പത്തനാപുരം വഴി ചാലിയക്കര റൂട്ട് പിടിച്ചു. വഴിയിൽ പോലീസ് ചെക്കിങ്ങ് ഉണ്ടായിരുന്നു. അവിടെ, കൂട്ടത്തിലെ ചെക്കന്മാർ ഞങ്ങളെ ചെറുതായി പോസ്റ്റാക്കി, ശേഷം യാത്ര തുടർന്നു.. ചാലിയക്കര അടുക്കും തോറും കൂടുതൽ റബ്ബർ മരങ്ങൾ നിറഞ്ഞ തണൽ വഴികൾ ആയി.. വളരെ ആസ്വദിച്ച വഴികൾ ആയിരുന്നു ചാലിയക്കര -മാമ്പഴത്തറ-കുറവൻതാവളം റൂട്ട്… റോഡിൽ തീരെ തിരക്ക് ഉണ്ടാരുന്നില്ല.. റബ്ബർതോട്ടങ്ങളും തൊഴിലാളി ലയങ്ങളും നിറഞ്ഞ വഴികൾ… പലയിടത്തും തമിഴ് കലർന്ന മലയാളം പറയുന്ന ആളുകൾ..

മാമ്പഴത്തറ കഴിഞ്ഞതോടെ റോഡിന് ക്ഷീണം കണ്ടുതുടങ്ങി.. ചില സ്ഥലത്ത് ടാറിങ് പണികൾ നടക്കുന്നുണ്ടായിരുന്നു. എങ്കിലും മെറ്റൽ കഷ്ണങ്ങൾ നിരത്തിയ വഴിയേ പോകാൻ വണ്ടി നന്നേ ബുദ്ധിമുട്ടി.. ഇടക്ക് ഒരു പാലം കണ്ടപ്പോൾ വണ്ടി നിർത്തി നേരെ ആറ്റിലേക്ക് നീങ്ങി. അച്ചൻകോവിലാറാണ്. ആറെന്നു പേര് മാത്രേ ഉള്ളു, മുട്ടോളം മാത്രം വെള്ളം. നല്ല ഉരുളൻ കല്ലുകൾ വിവിധ നിറങ്ങളിൽ പരന്നു കിടക്കുന്ന തെളിഞ്ഞ വെള്ളം. ആറിന് മുകളിൽ പഴകിയ ദ്രവിച്ച ഒരു തൂക്കു പാലം കാണാം.

മറുകരയിൽ കുറെ പീക്കിരി പിള്ളേരുടെ നേതൃത്വത്തിൽ മീൻ പിടുത്തം പൊടി പൊടിക്കുന്നു.. വെള്ളത്തിലെ അലമ്പും ഫോട്ടം പിടുത്തവും എല്ലാം കഴിഞ്ഞു നേരെ പീക്കിരിസിന്റെ അടുത്തേക്ക് പോയി. അവരുടെ മീൻപിടുത്ത കാഴ്ചകൾ ആസ്വദിച്ചുനിന്നു. കല്ലേമുട്ടി എന്നോ മറ്റൊ പേരോട് കൂടിയ മീനുകൾ ആണ് അധികവും. ഒപ്പം നമ്മുടെ മാനത്തു കണ്ണിയെന്ന മീനും.. ആ കാഴ്ചകൾ കണ്ടിരിക്കേ ഓർമ്മകൾ കുറച്ചു പുറകിലേലേക്ക് പോയി.. അവധിക്കാലത്തു പിള്ളേരെല്ലാം കൂടി വയലിലും തോട്ടിലും നടന്നു പൊത്തലിനെ പിടിക്കുന്നതും വൈകുന്നേരം മനസില്ലാ മനസോടെ അവയെ തിരികെ കൊണ്ട് വിടുന്നതും എല്ലാം ഓർത്തു..

അച്ചാമ്മ യുടെ വെള്ള തോർത്ത്‌ മുണ്ടിൽ ചെളിപിടിപ്പിച്ചുള്ള തിരികെ വരവും അത് കണ്ട് അച്ചാമ്മ വീടിനു ചുറ്റും ഓടിപ്പിച്ചതും എല്ലാം ഇന്ന് ഓർമ്മയിലെ ഒരേടു മാത്രം. ഇന്നിപ്പോ ഓടിക്കാൻ അച്ചാമ്മയും ഇല്ല, ഈരെഴത്തോർത്തിൽ വീഴുന്ന മീനും ഇല്ല. തോടാണെങ്കിൽ ഭൂതകാല സ്മരണകളിൽ ഒരു നൂൽപ്പുഴ പോലെ ഒഴുകുന്നു.. നാളെ അതും വിസ്മൃതിയിൽ ആയേക്കാം… മീൻപിടുത്തക്കാരുടെ കൂടെ നിന്നു ഫോട്ടോ എടുത്ത് ഞങ്ങൾ യാത്ര പുനരാരംഭിച്ചു..

നാട്ടുവഴികളും ഗ്രാമീണ ഭംഗിയും എല്ലാം ആസ്വദിച്ചു പോകുന്നതിനിടയിൽ എന്റെ വണ്ടിയുടെ മുൻപിലേക് എന്തോ ഇഴഞ്ഞടുത്തു.. ഭാഗ്യത്തിന് അതിന്റെ മേലെ വണ്ടി കയറിയില്ല. രാജവെമ്പാല ആയിരുന്നു എന്ന് പിറകെ വന്നവർ തള്ളിയെങ്കിലും അതൊരു പാവം മഞ്ഞച്ചേര ആയിരുന്നു. നന്നായി ഭയന്നു പോയതിനാൽ വീണ്ടും വണ്ടി എടുക്കാൻ എനിക്ക് കുറച്ചു സമയമെടുത്തു. ശേഷം ലക്ഷ്യം തുടർന്നു.

വന്ന വഴി പലയിടത്തും കാഴ്ചകൾ കണ്ടും ചിത്രമെടുത്തും നിന്നതിനാൽ, അമ്പനാട് എത്തിയപ്പോൾ ഉച്ച ആകാറായി. അമ്പനാട് ഹെയർപിൻ തുടങ്ങിയപ്പോൾ തന്നെ നല്ല തണുപ്പ് ശരീരത്തിലേക്ക് അരിച്ചിറങ്ങി.. ഉച്ചവെയിലിന്റെ ചൂടിലും തണുപ്പിന്റെ കരനാളങ്ങൾ എന്നിലെ ആനന്ദത്തെ ആലിംഗനം ചെയ്തു. പതിവിലേറെ ഞാൻ സന്തോഷവതിയായി. തേയിലതോട്ടങ്ങൾക്കിടയിലൂടെ ആസ്വദിച്ചു ഞങ്ങൾ മുകളിലെത്തി. കൂടെ വന്ന സാദത്തിക്കയും അനന്തുവും അവിടെ ഞങ്ങൾക്ക് മുൻപേ എത്തിച്ചേർന്നിരുന്നു, കൂടാതെ മറ്റു ചിലരും വന്നെത്തിയിട്ടുണ്ട്.

ആളുകളുടെ ബാഹുല്യം കൂടിയപ്പോൾ സെക്യൂരിറ്റി ചേട്ടൻ ഒന്ന് മടിച്ചെങ്കിലും ഞങ്ങളുടെ മോഹം തിരിച്ചറിഞ്ഞ് ഞങ്ങളെ അകത്തേക്ക് കയറ്റിവിട്ടു . എസ്റ്റേറ്റ് കാഴ്ചകൾ കണ്ടു ഞങ്ങൾ വ്യു പോയിന്റിൽ എത്തി.. ആ കാഴ്ചകൾ വർണ്ണിക്കാനാവില്ല. കണ്ടു അനുഭവിക്കേണ്ടതാണ്. കുറേ സമയം അവിടെ ചിലവിട്ടതിന് ശേഷം മനസ്സില്ലാ മനസ്സോടെ തിരികെയിറങ്ങി. അച്ചൻകോവിൽ വഴി തിരികെ പോരാൻ ആലോചിച്ചപ്പോൾ പലരും പറഞ്ഞു റോഡ് തീരെ മോശം ആണെന്ന്. ഡിയോയിൽ ഉള്ള വിശ്വാസത്തിന്റെ പുറത്ത്ആ വഴി തന്നെ തിരിച്ചു ഇറങ്ങാമെന്നു തീരുമാനിച്ചു.. പല സ്ഥലത്തും വണ്ടി വീഴുന്ന നിലവരെയുണ്ടായി. എങ്കിലും സഹയാത്രികർ വണ്ടി ഉന്തിത്തന്നതിനാൽ അധികം പ്രശ്നമുണ്ടായില്ല.

കാട്ടു വഴികൾ തുടങ്ങി, പലയിടത്തും അധികം പഴക്കമില്ലാത്ത ആനപിണ്ഡങ്ങൾ.. അവ എന്നിൽ ഉൾഭയം ഉണ്ടാക്കിയെങ്കിലും പുറത്തുകാട്ടിയില്ല.. ഞാനതെല്ലാം ആസ്വദിച്ച് യാത്ര ചെയ്തു. ഓരോ യാത്രകളിലും കാട് എന്നെ ‘ വീണ്ടും ഭ്രമിപ്പിക്കുകയാണ്, പതിവിൽ കൂടുതൽ ആവേശത്തോടെ. വിവിധ ഋതു ഭാവങ്ങളിൽ കാടിന് എന്നും വേറിട്ട ഭംഗിയാണ്. മഴക്കാലത്ത് അവ വല്ലാത്തൊരു മാസ്മരിക സൗന്ദര്യം കൈവരിക്കുമെന്നു തോന്നാറുണ്ട്.! കാട്ടരുവികളിൽ വണ്ടി നിർത്തി തണുത്ത തെളിനീരിൽ മുഖം കഴുകിയതോടെ അതുവരെയുള്ള യാത്രാ ക്ഷീണം പമ്പ കടന്നു..

അച്ചൻകോവിൽ അടുക്കാറായപ്പോൾ, ജെല്ലിക്കെട്ടിനെ അവിസ്മരിപ്പിക്കുന്ന തരത്തിൽ ഒരു കാള കുത്താൻ പാഞ്ഞു വന്നത് മറക്കാൻ ആവില്ല. പ്രാണരക്ഷാർത്ഥം ഞങ്ങൾ പാഞ്ഞു പോയതിനാൽ മറ്റൊന്നും സംഭവിച്ചില്ല..ചുമല കണ്ടാൽ കാളക്ക് വെകളി പിടിക്കുമെന്നു ഒന്നൂടെ തെളിയിച്ചിരിക്കുന്നു. അച്ചൻകോവിലിലെത്തി. പിന്നീടുള്ള വഴികൾ എനിക്ക് പരിചിതമായിരുന്നു. മുൻപൊരുനാൾ തിരുമലക്കോവിൽ യാത്രയിൽ ഈ വഴി വന്നിരുന്നു.. ഭക്ഷണം കഴിച്ചു കാട്ടു വഴികളിലൂടെ വീണ്ടും യാത്ര തുടർന്നു.. മറക്കാനാകാത്ത ഒരു പിടി മുഹൂർത്തങ്ങൾ സമ്മാനിച്ചുകൊണ്ട് ഒരു യാത്ര കൂടി എന്റെ ഓ ർമ്മകളിലേക്ക് വന്നുകയറി. ഇനിയുള്ള ഓരോ ദിനവും ഇതുപോലെ നല്ല ഓർമ്മകൾ സമ്മാനിക്കുന്നതാകട്ടെ…!!!

2 comments
  1. പോസ്റ്റ് വായിച്ചു കഴിഞ്ഞപ്പോൾ ഇവിടേയ്ക്ക് പോയാലോ എന്ന് തോന്നുന്നു. എനിക്ക് കുറച്ചു കാര്യങ്ങൾ കൂടുതലായി അറിയണമെന്നുണ്ട്
    1. ഒറ്റയ്ക്ക് പോകുവാൻ പറ്റുന്ന സ്ഥലമാണോ
    2. എസ്റ്റേറ്റിൽ കയറുവാൻ നേരത്തെ പെർമിഷൻ ആവശ്യമാണോ
    3. ഭക്ഷണം കരുതേണ്ടതുണ്ടോ

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കാസർഗോഡ് ജില്ല; ചരിത്രവും വിശേഷങ്ങളും, നിങ്ങൾ അറിയേണ്ട കാര്യങ്ങൾ…

കേരളത്തിന്റെ ഏറ്റവും വടക്കു ഭാഗത്തുള്ള ജില്ലയാണ് കാസർഗോഡ്. കിഴക്ക്‌ പശ്ചിമ ഘട്ടം, പടിഞ്ഞാറ്‌ അറബിക്കടൽ വടക്ക്‌ കർണ്ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ല(ദക്ഷിണ കനാറ ജില്ല), തെക്ക്‌ കണ്ണൂർ ജില്ല എന്നിവയാണ്‌ കാസറഗോഡിന്റെ അതിർത്തികൾ. മലയാളത്തിനു പുറമേ തുളു,കന്നട,ബ്യാരി, മറാത്തി, കോങ്കിണി,…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post