വിമാനാപകടത്തിൽ നിന്നുള്ള ഒരു അവിശ്വസനീയ അതിജീവനത്തിൻ്റെ കഥ !!

Total
8
Shares

എഴുത്ത് – ബിബിൻ ഏലിയാസ് തമ്പി (ജിജ്ഞാസ ഗ്രൂപ്പ്).

1972 ഒക്ടോബർ 13ന് നടന്ന ആന്റീസ് വിമാനാപകടത്തിൽ (Andes flight disaster) നിന്നും അവിശ്വാസനീയമാം വിധത്തിൽ അതിജീവിച്ച ചിലരുടെ കഥ . ഡിസംബർ 12 ന് പ്രധാനപ്പെട്ട ഒരു മത്സരത്തിൽ പങ്കെടുക്കാനായി ഉറുഗ്വേയിലെ റഗ്ബി ടീമും സംഘവും ഉറുഗ്വേയിൽ നിന്നും ചിലിയിലെ സാന്റിയാഗോയിലേക്ക് പ്രത്യേക വിമാനത്തിൽ പറക്കുകയായിരുന്നു .മോശമായ കാലാവസ്ഥ കാരണം വിമാനം അടിയന്തിരമായി അർജന്റീനയിലെ മെൻഡോസയിൽ ഇറക്കുകയുണ്ടായി. പിറ്റേദിവസം ഒക്ടോ-13 ന് വീണ്ടും യാത്ര തുടർന്നു.

ആന്റീസ് പർവ്വതത്തിനു (Andes Mountains) മുകളിലൂടെ പറക്കുന്ന സമയം മേഘം മൂടിക്കെട്ടിയ അവസ്ഥയിൽ പർവ്വതത്തിന്റെ സ്ഥാനം കണക്കാക്കുന്നതിൽ പൈലറ്റിന് പിഴവ് സംഭവിച്ചു. വിമാനം പർവ്വതടത്തിലിടിച്ച് തകർന്നു. അപകടത്തിൽ ഫ്ലൈറ്റിന്റെ നല്ലൊരു ഭാഗം തകർന്ന് പന്ത്രണ്ടു യാത്രക്കാരും മരണപ്പെട്ടു. ബാക്കിയായവർ ഏകാന്തമായ മഞ്ഞു മൂടിയ ആന്റിസ് പർവ്വതത്തിനു മീതെ രക്ഷപ്പെടുമെന്ന പ്രതീക്ഷയിൽ ദിവസങ്ങൾ തള്ളിനീക്കി. ഒരാഴ്ച പിന്നിട്ടപ്പോൾ കൊടും ശൈത്യവും പരിക്കും കാരണം അതിലുണ്ടായിരുന്ന ഏക ഡോക്ടറുൾപ്പെടെ ആറുപേർ കൂടെ മരണപ്പെട്ടു. പിന്നീടുള്ള 27 പേർ ആകെ ലഭ്യമായിരുന്ന ഒരല്പം ഭക്ഷണവും വസ്ത്രവും ഉപയോഗിച്ച് ജീവൻ നിലനിർത്താൻ ശ്രമിക്കുകയായിരുന്നു. അതിൽ പലരുടെയും കൈകാലുകൾ അപകടത്തിൽ ഒടിഞ്ഞിരുന്നു.

വിമാനം കാണാതെയായെന്ന് വിവരം ലഭിച്ച ചിലിയും അർജന്റീനയും പ്രത്യേക
ഹെലികോപ്റ്റർ അയച്ച് തിരച്ചൽ ആരംഭിച്ചു. എട്ടു ദിവസത്തെ തിരച്ചലിൽ മഞ്ഞുമൂടിയ പർവ്വതത്തിൽ കിടക്കുന്ന ആ വെളുത്ത വിമാനത്തെ നിർഭാഗ്യവശാൽ അവർക്ക് കണ്ടെത്താനായില്ല. ഓരോ ദിവസവും തങ്ങളെ തേടി രക്ഷാപ്രവർത്തകർ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു അവരോരോരുത്തരും. എട്ടാമത്തെ ദിവസം അവർ തിരച്ചൽ നിർത്താൻ പോകുന്നുവെന്ന വാർത്ത കൂടെയുള്ള ഒരുവന്റെ കയ്യിലുണ്ടായിരുന്ന റേഡിയോയിൽ കേട്ടതോടെ അവർ നിരാശരായി മരണത്തെ മുന്നിൽ കാണാൻ തുടങ്ങി.

ആകെയുണ്ടായിരുന്ന ഒരല്പ ഭക്ഷണം കഴിഞ്ഞതോടെ ജീവൻ നിലനിർത്താൻ നേരത്തെ മരണപ്പെട്ട യാത്രക്കാരുടെ ശവശരീരം അവരിൽ ചിലർ ഭക്ഷിച്ചു. തുടക്കത്തിൽ പലരും അതിന്‌ സന്നദ്ധമായില്ലെങ്കിലും ജീവൻ നിലനിർത്താൻ വേണ്ടി
അവസാനം അവരും അത് ചെയ്യേണ്ടിവന്നു. ഒരു മാസം പിന്നിട്ടപ്പോൾ അസഹ്യമായ തണുപ്പിനെ പ്രതിരോധിക്കാൻ കഴിയാതെ അതിലുണ്ടായിരുന്ന എട്ടു പേർ കൂടെ മരണത്തിന് കീഴടങ്ങി.

രണ്ടു മാസങ്ങൾക്ക് ശേഷം ഡിസംബർ12 ന് അതിലുണ്ടായിരുന്ന രണ്ടുപേർ മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള മാർഗമന്വേഷിച്ച് യാത്രയായി. രണ്ടാഴ്ച മഞ്ഞിലൂടെ അവർ നടന്ന് അവസാനം ഏതോ ഒരു താഴ്വരയിൽ കുതിരപ്പുറത്ത് യാത്രചെയ്തു കൊണ്ടിരുന്ന മൂന്നുപേരെ കണ്ടെത്തി. തങ്ങളുടെ വിവരങ്ങൾ അവർക്ക് കൈമാറി. അവർ അവരെ സഹായിക്കാൻ വേണ്ടത് ചെയ്തു. അവസാനം അപകടം നടന്ന് 72 ദിവസങ്ങൾക്ക് ശേഷം അതിലുള്ള 16 പേർ രക്ഷപെട്ടു. അവിശ്വസനീയമായ ഈ അതിജീവനത്തിന്റെ കഥയെ ആസ്പദമാക്കി പിന്നീട് Miracle in the Andes എന്ന ഗ്രന്ഥവും ഹോളിവുഡ് ചലച്ചിത്രവും (Alive) പുറത്ത് വരുകയുണ്ടായി .

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post