പോളാർ എക്സ്പിഡിഷൻ വിജയകരമായി പൂർത്തിയാക്കി നമ്മുടെ സ്വന്തം ബാബുക്ക…

Total
0
Shares

സഞ്ചാരികൾ ബാബുക്ക എന്നു സ്നേഹത്തോടെ വിളിക്കുന്ന ബാബു സാഗർ എന്ന സഞ്ചാരപ്രിയനായ ഡോക്ടറെ അറിയാത്ത മലയാളി ഫേസ്‌ബുക്ക് ഉപയോക്താക്കൾ അധികമാരും ഉണ്ടാകാനിടയില്ല. ലോകത്തെ തന്നെ ഏറ്റവും സാഹസികമായ ആര്‍ട്ടിക് പോളാര്‍ എക്സ്പെഡിഷനില്‍ മത്സരിക്കുന്ന വർത്തകളിലൂടെയാണ് ഇതിനു മുൻപ് അറിയാത്ത മലയാളികൾക്കിടയിൽ ബാബുക്ക പ്രശസ്തനായത്.

എവറസ്റ്റ് ബേസ് ക്യാമ്പും മറ്റു പർവ്വതങ്ങളും താണ്ടി വന്നിരിക്കുമ്പോഴാണ് ബാബുക്കയുടെ ഉള്ളിൽ അടുത്ത ലഡു പൊട്ടിയത്. ആർട്ടിക് പോളാർ എക്സ്പിഡിഷൻ. ഫിയാൽ റാവൻ എന്ന സ്വീഡിഷ് കമ്പനിയാണ് ഈ എക്സ്പിഡിഷൻ സംഘടിപ്പിക്കുന്നത്. മൈനസ് 30 ഡിഗ്രി തണുപ്പിലൂടെ 300 കിലോമീറ്റര്‍ വരുന്ന ആര്‍ട്ടിക്ക് മേഖല മുറിച്ചു കടക്കുന്ന അതിസാഹസികമായ പ്രകടനമാണ് ഇത്. കഴിഞ്ഞ വർഷം മലയാളിയായ പുനലൂർ സ്വദേശി നിയോഗ് ഈ മത്സരത്തിൽ പങ്കെടുക്കുയും വിജയകരമായി പൂർത്തിയാക്കുകയും ചെയ്തിരുന്നു. അന്ന് നിയോഗിനു വേണ്ട നിർദ്ദേശങ്ങളും മറ്റും നൽകി ഒരു രക്ഷാധികാരിയെപ്പോലെ നിന്നയാളാണ് ബാബുക്ക.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 20 പേർക്ക് ആയിരിക്കും ഇതിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. രാജ്യങ്ങളെ 10 വിഭാഗങ്ങളായി തരംതിരിച്ചു ഓണ്‍ലൈന്‍ വോട്ടിങ് സംവിധാനം വഴി വോട്ടിങ്ങില്‍ ആദ്യ സ്ഥാനത്തെത്തുന്ന പ്രതിനിധികള്‍ക്കാണ് ആര്‍ട്ടിക്ക് ദൗത്യത്തിന് ആദ്യം അര്‍ഹത ലഭിക്കുക. ബാക്കി 10 സഞ്ചാരികളെ ജൂറിയുടെ തീരുമാനത്തില്‍ തിരഞ്ഞെടുക്കപ്പെടും. മത്സരത്തിൽ പങ്കെടുക്കുവാൻ ബാബുക്കയ്ക്ക് വിലയേറിയ വോട്ടുകൾ ആവശ്യമായിരുന്നു. സംഭവം ബാബുക്കയുടെ സുഹൃത്തുക്കളും സഞ്ചാര ഗ്രൂപ്പുകളും മാധ്യമങ്ങളും ഏറ്റെടുത്തതോടെ രണ്ടാം സ്ഥാനത്തു നിന്നിരുന്ന ബാബുക്ക ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അങ്ങനെ ഈ വർഷത്തെ പോളാർ എക്സ്പിഡിഷൻ മത്സരത്തിൽ എല്ലാവരെയും പിന്തള്ളി ബാബുക്ക ഒന്നാമതാകുകയായിരുന്നു. സോഷ്യൽ മീഡിയയിലെ മലയാളികൾ അദ്ദേഹത്തെ വിജയിപ്പിച്ചു.

ഇപ്പോഴിതാ ലോകത്തെ ഏറ്റവും കഠിനമേറിയ അതിസാഹസിക യാത്രകളിലൊന്നായ ആർട്ടിക് പോളാർ എക്സ്പിഡിഷൻ ബാബുക്ക വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്. ബാബുക്ക തന്നെയാണ് തന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് വഴി ഈ വിവരങ്ങൾ എല്ലാവരെയും അറിയിച്ചിരിക്കുന്നത്. മത്സര രംഗത്തു നിന്നുള്ള ചിത്രങ്ങളും അതോടൊപ്പം എല്ലാവരോടും നന്ദിപറഞ്ഞുകൊണ്ടുള്ള ഒരു കുറിപ്പും അദ്ദേഹം കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ബാബുക്കയുടെ ആ ഫേസ്‌ബുക്ക് കുറിപ്പ് താഴെ കൊടുത്തിരിക്കുന്നു. വായിക്കാം…

“എൻറെ പൊന്നു ചെങ്ങായിമാരെ…! ശരിക്കും ആരുടെയൊക്കെയോ ആഗ്രഹങ്ങളാണ് എന്നെ പോളാറിൽ എത്തിച്ചത്. ഒരിക്കൽ പോലും വിചാരിച്ചിരുന്നില്ല ഫിയൽ രാവൻ പോളാർ expedition ൻറെ ഭാഗമാവാൻ പറ്റുമെന്ന്. എന്റെ കൂടെ ഉണ്ടായിരുന്ന അധികപേരും ഏഴും എട്ടും വർഷങ്ങളായി ശ്രമിച്ചവരാണ്. പന്ത്രണ്ട് വർഷായി ശ്രമിക്കുന്ന ഒരു പെൺകുട്ടിയും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. ഒരു വർഷം കൊണ്ട് എന്നെ ഇവിടെ എത്തിച്ച എല്ലാവരോടും സ്നേഹം മാത്രം. വീണ്ടും ഒരു യാത്രയിലാണ്. ക്ഷീണിതനുമാണ്… നന്ദി പറച്ചിൽ എവിടെ നിന്ന് പറഞ്ഞു തുടങ്ങണമെന്ന് അറിഞ്ഞൂടാ..ഒരുപ്പാട് ആളുകളോട് നന്ദി പറയാനുണ്ട്. GNPC യിലെ അംഗങ്ങളോട്, സഞ്ചാരിയിലെ അംഗങ്ങളോട്, KVMയിലെ പിള്ളാരോട്.. അതിൽ ആദ്യം മുതൽ അവസാനം വരെ എല്ലാത്തിനും കൂടെ നിന്ന എളാപ്പനോടും Arun Vijay, സുബിയോടും, ശ്രുതിയോടും, അങ്ങനെ ഒരുപാട് വൃക്തികളോടും.. മറ്റു എല്ലാ യാത്ര ഗ്രൂപ്പുകളോടും. (എണ്ണിയാലൊതുങ്ങാത്ത അത്രയും ഗ്രൂപ്പുകൾ ഉണ്ടായതുകൊണ്ടാണ് പേര് എടുത്തു പറയാത്തത് ).

Venerini സ്ക്കുൾ മുതൽ അങ്ങ് St Petersburg വരെ ഉള്ള സുഹൃത്തുക്കളോടും ..മണാലിയിലെയും കടലുണ്ടിയിലെ സുഹൃത്തുക്കളോടും. ഇതിനെല്ലാം നിയോഗമായ നിയോഗിനോടും (Niyog Krishna) പിന്നെ പിറകെ നിന്നു കുത്തിയവരോടും പോവുന്നതിനു മുന്നെ പോളാറിനെ കുറിച്ച് ഇൻഫോമേഷൻ പോസ്റ്റ് ഇട്ട് സഹായിച്ചവരോടും.. ചായ ബിരിയാണി കണക്ക് പറഞ്ഞവരോടും.. കൂടെ നിന്ന കട്ട ചങ്കുകളെ ഫാൻസ് വാനരന്മാർ ആകിയവരോടും ഒരുപാട് ഒരുപാട് സ്നേഹം മാത്രം.. ഒരു മാസം എന്നെ സഹിച്ച ഉമ്മച്ചിയോട്.. കൂടെയില്ലെങ്കിലും ഖൽബിൽ ഉള്ള മോളോടും പിന്നെ കൂടെ നിന്ന പാത്തുവിനോടും സ്നേഹം മാത്രം. തിരിച്ചു നൽക്കാൻ ഒരുപിടി കഥകളാണ് കൈയിലുള്ളത്. നാട്ടിൽ എത്തിയാൽ എഴുത്തു തുടങ്ങുന്നതാണ്..അതുവരെ ക്ഷമിക്കുമല്ലോ…!”

മണാലിയിലെ “കേറി വാടാ മക്കളേ” എന്ന ബോർഡുമായി സഞ്ചാരികളുടെ മനസ്സിൽ കടന്നുകയറിയ ജിന്നായ ബാബുക്ക ഇന്ന് ലോകത്തിനു മുന്നിൽ നമ്മുടെ രാജ്യത്തെ പ്രതിനിധീകരിച്ചുകൊണ്ട് എല്ലാ ഇന്ത്യക്കാർക്കും (ഇന്ത്യക്കാർക്ക് മാത്രമല്ല, ലോകത്തിലെ എല്ലാ സഞ്ചാരികൾക്കും) ഒരു അഭിമാനമായി മാറിയിരിക്കുകയാണ്. ബാബുക്കയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

എന്താണ് ദുബായ് എക്സ്പോ? അവിടെ എന്തൊക്കെ കാണാം? ആകർഷണങ്ങൾ…

ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും, പിന്നെ പ്രവാസി സുഹൃത്തുക്കൾക്കിടയിലും സംസാരവിഷയമായിരിക്കുന്ന ഒന്നാണ് ദുബായ് എക്സ്പോ. എന്താണ് ഈ ദുബായ് എക്സ്പോ എന്ന് ശരിക്കും അറിയാത്ത ചിലരെങ്കിലും നമുക്കിടയിലുണ്ടാകും. അവർക്കായി ദുബായ് എക്സ്പോയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാം. ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ മേൽനോട്ടത്തിൽ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post