ആനച്ചൂരും ആനപിണ്ടവും നിറഞ്ഞ കാടിൻ്റെ കുളിരിലൂടെ ഒരു യാത്ര..

Total
1
Shares

വിവരണം – ജിതിൻ ജോഷി.

യാത്ര പ്ലാൻ ചെയ്തുതുടങ്ങിയപ്പോളേ ഒരുപാട് ആളുകൾ പറഞ്ഞു “തണുപ്പില്ല.. ചൂടാണ് ഇപ്പോൾ.. പോകുന്നത് വെറുതെയാകും” എന്നൊക്കെ.. പക്ഷേ മനസ് മടുത്തില്ല. മഴയത്തും വെയിലത്തും കണ്ണിന് കുളിർമയേകുന്ന കാഴ്ചകൾ മാത്രം കയറാനുള്ളതല്ല കാട്. മറിച്ചു കത്തുന്ന വേനലിലും കാട് കയറുമ്പോൾ ലഭിക്കുന്ന ഒരു സുഖമുണ്ട്. അസുഖമായി വിശ്രമിക്കുന്ന അടുത്ത ബന്ധുവിനെ സന്ദർശിക്കാൻ പോകുന്നതുപോലെയാണ് അത്..

രാത്രി രണ്ടുമണി കഴിഞ്ഞിരുന്നു കഞ്ചിക്കോട് നിന്നും ഞങ്ങൾ ഒരു ബൈക്കിൽ രണ്ടാളുകൾ യാത്ര പുറപ്പെടുമ്പോൾ. ബാക്കി രണ്ടാളുകൾ പാലക്കാട്‌ നിന്നും പിന്നെ കണ്ണൂർ നിന്നും വരുന്ന സുഹൃത്ത് ആതിരപ്പള്ളിയിലേക്കും വരും. രാത്രി ഹൈവേയിലൂടെ. ഒരുപാട് അപകടം പിടിച്ച സമയമാണ് പുലർകാലം. റോഡപകടങ്ങളുടെ ഏറിയപങ്കും ഈ സമയത്താണ് സംഭവിക്കുന്നത്. ശ്രദ്ധിച്ചുള്ള ഡ്രൈവിംഗ് മാത്രമാണ് ഏക പോംവഴി..

ഏകദേശം 4 ആയപ്പൊളേക്കും ഞങ്ങൾ ചാലക്കുടി – ആതിരപ്പള്ളി റോഡിൽ കയറിയിരുന്നു. ഡ്രീംവേൾഡും സിൽവർസ്റ്റോമുമൊക്കെ പഴയകാല ഓർമ്മകൾ ഉണർത്തി. രാത്രിയിൽ ആതിരപ്പള്ളി റൂട്ടിൽ ഒരുപാട് മൃഗങ്ങളെ കാണാം. മാനും, കേഴയും, പന്നിയുമൊക്കെ വഴിയോരക്കാഴ്ചകളിൽ സുലഭം. അതുകൊണ്ട് വാഹനം ഓടിക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. കാരണം ഇവയെല്ലാം മിക്കപ്പോഴും വഴിയിലാണ് ഉണ്ടാവുക..

അഞ്ചുമണിക്ക് മുന്നേ ആതിരപ്പള്ളി എത്തി. ചെക്ക്പോസ്റ്റ് അടച്ചിട്ടിരിക്കുന്നു. അടുത്ത് കണ്ട ചെറിയ ഒരു ഷെഡിൽ കയറി ഒരു ചെറിയ മയക്കം. ആറുമണിക്ക് വാഴച്ചാൽ വനത്തിലേക്ക് പ്രവേശനം ഉണ്ടെങ്കിലും കണ്ണൂർ നിന്നുള്ള സുഹൃത്ത് വരാൻ കാത്തിരുന്നതിനാൽ ഇത്തിരി വൈകിയാണ് ഞങ്ങൾ കയറിയത്. വണ്ടിയുടെ ഡീറ്റെയിൽസ് ചെക്‌പോസ്റ്റിൽ കൊടുത്തതിനുശേഷം കാട്ടുപാതയിലേക്ക്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ടോയ്ലറ്റ് വാഴച്ചാൽ ചെക്‌പോസ്റ്റിൽ ഇല്ലാത്തത് ഒരു കുറവാണ്.

ഒരുപാട് കാലത്തെ ആഗ്രഹമാണ് ഈ യാത്ര..എല്ലാവരും ചൂടാണ്, പോകണ്ട എന്ന് പറഞ്ഞപ്പോളും യാത്ര ചെയ്യാൻ ഉള്ള ഊർജ്ജം ആ ആഗ്രഹം ഒന്നുമാത്രം ആയിരുന്നു. ശരിക്കും ഒരു നല്ല അനുഭവം. ഇടതൂർന്ന കാടാണ്. അത്യാവശ്യം എല്ലാത്തരം മൃഗങ്ങളും അധിവസിക്കുന്നിടം. വാൽപാറയിലും മലക്കപ്പാറയിലും പുലി ഇറങ്ങുക എന്നത് ഒരു നിത്യ സംഭവമാണ്. വഴിയിൽ ഉടനീളം ആനപ്പിണ്ടം. നനവ് പടർന്ന, ആവിപറക്കുന്ന ആനപ്പിണ്ടങ്ങൾ ഒരു മുന്നറിയിപ്പായി തോന്നി. ഇത് ഞങ്ങളുടെ കാടാണ് എന്ന് വിളിച്ചുപറയുന്നതുപോലെ..

വഴിയിൽ പലപ്പോളും നല്ല രീതിയിൽ തന്നെ ആനച്ചൂരും ഉണ്ടായിരുന്നു. ഏതോ മരത്തിന്റെ പിറകിൽ നിന്ന് ആരോ വീക്ഷിക്കുന്ന ഒരു പ്രതീതി. ഉള്ളിൽ മുളച്ച ഒരു ഭയത്തോടെയല്ലാതെ ആർക്കും ഈ വഴി യാത്ര ചെയ്യാൻ സാധിക്കില്ല. ഒറ്റയ്ക്കാണെങ്കിൽ പ്രത്യേകിച്ചു. കാടിന്റെ നിയമങ്ങൾ വേറെയാണ്. അമിത വേഗവും ആവേശവും കാണിക്കേണ്ടയിടമല്ല കാട്ടുവഴികൾ. എന്തൊക്കെയായാലും നമ്മൾ ഇവിടെ കേവലം കടന്നുകയറ്റക്കാരാണ്.

നിയമങ്ങൾ ഇത്ര കർശനമായി തുടരുമ്പോളും സൈലെൻസർ മാറ്റിവച്ച വണ്ടികൾ കാടിനെ അലോസരപ്പെടുത്തി പാഞ്ഞുപോകുന്നത് കണ്ടു. അശ്രദ്ധമായി വാഹനം ഓടിക്കുന്നവർ വേറെ. കാട്ടിലെ ഓരോ ജീവനും വിലയുണ്ട്.. ഒരുപക്ഷെ നമ്മളുടേതിനേക്കാൾ.. അതുകൊണ്ട് ദയവായി അതിന് വില കൊടുക്കാൻ സാധിക്കാത്തവർ ഈ വഴി വരരുതേ. അപേക്ഷയാണ്. മനസിനെ വേദനിപ്പിച്ച മറ്റൊരു കാഴ്ച കൂട്ടിയിട്ടിരിക്കുന്ന മദ്യക്കുപ്പികളാണ്. അതും ആനകൾ വെള്ളം കുടിക്കാൻ പോകുന്ന ആനത്താരയിൽ. ഇത്തരം കുപ്പികൾ പൊട്ടി ആനയുടെയോ മറ്റു മൃഗങ്ങളുടെയോ കാലിൽ തറച്ചുകയറിയാൽ..? ഇത്തരം ക്രൂരത ചെയ്യുന്നവർക്കെതിരെ വനംവകുപ്പ് നടപടി എടുക്കും എന്ന് പ്രതീക്ഷിക്കുന്നു..

കാടിന്റെ കാഴ്ചകൾ കണ്ടു മലക്കപ്പാറ എത്തുമ്പോൾ വിശപ്പ് പിടി മുറുക്കിയിരുന്നു. ആദ്യം കണ്ട ഹോട്ടെലിൽ തന്നെ കയറി. ഇനി വാൽപ്പാറയ്ക്ക്. റോഡ് നന്നായി സൂക്ഷിക്കുന്നു തമിഴന്മാർ. ആസ്വദിച്ചുള്ള ഡ്രൈവിംഗ്. ഇടയ്ക്ക് വഴിയരികിൽ ചെറിയ മയക്കം. വാല്പാറ പതിവുപോലെ തിരക്കിലാണ്. കൂളങ്ങൾ പുഴയിലൊരു കുളി നൽകിയ ഉന്മേഷം ചെറുതല്ല. തിരികെ 44 ഹെയർപ്പിന്നുകൾ താണ്ടി ആളിയാറിലേക്ക്. ഉച്ചയൂണ് അവിടെനിന്നും കഴിച്ചശേഷം ആനമല റോഡിലേക്ക് തിരിഞ്ഞു..

ഗ്രാമീണ സൗന്ദര്യം. പച്ചപ്പ് നിറഞ്ഞ കാഴ്ചകൾ. മീനാക്ഷിപുരം വഴി കേരളത്തിലേക്ക്.. ഈ റൗണ്ട് ട്രിപ്പ്‌ പാലക്കാട്‌ അവസാനിക്കുമ്പോൾ എനിക്ക് ചെലവായത് 384 രൂപ. (250 പെട്രോൾ, 134 ഫുഡ്‌). തണുപ്പില്ല എന്ന് കരുതി ആരും വരാതിരിക്കരുത്. രാവിലെ കാടുകയറിയാൽ തണുപ്പുണ്ട്. നല്ല തണുപ്പുതന്നെ. പിന്നെ മഞ്ഞു വീഴ്ചയൊന്നും ഉണ്ടാവില്ലാട്ടോ. കുറേക്കാലമായ സൗഹൃദം കണ്ടുമുട്ടലിൽ കലാശിച്ച ട്രിപ്പ്‌ കൂടി ആയിരുന്നു ഇത്. കമന്റിലൂടെയും മെസ്സേജിലൂടെയും മാത്രം പരിചയമുള്ള Abdul Salam Palakkad, അഹല്യയിൽ വന്നു കണ്ടുമുട്ടിയ Mahesh Nair, ഇരിട്ടിയിൽ വന്നിട്ടും കാണാൻ സാധിക്കാതെ പോയ Thoufeeque Malappuram, ട്രിപ്പ്‌ ഉണ്ടെന്നറിഞ്ഞു രാത്രി വൈകി കണ്ണൂരിൽ നിന്നും ഒറ്റയ്ക്ക് ആതിരപ്പള്ളി എത്തിയ Mashood Narimukkil ബ്രോ. എല്ലാവരോടും സ്നേഹം മാത്രം. ഒപ്പം അടുത്ത കണ്ടുമുട്ടലിനായുള്ള കാത്തിരിപ്പും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post