ബജാവൂ വംശജര്‍ : ജനനവും മരണവും വെള്ളത്തില്‍…

Total
32
Shares

മാര്‍ക്കറ്റില്‍ പോയി മീന്‍ വാങ്ങി വരുന്ന പോലെ ഒരാള്‍ കടലിന്റെ അടിയില്‍ പോയി വേണ്ട മീന്‍ തിരഞ്ഞു പിടിച്ചു വരുന്നു,ഒറ്റ ശ്വാസത്തില്‍,യാതൊരു ലൈഫ് സപ്പോട്ടും ഇല്ലാതെ !!! ശ്വസന സഹായിയോ അങ്ങിനെ മുങ്ങല്‍ വിദഗ്ദര്‍ നീന്തുവാന്‍ ഉപയോഗിക്കുന്ന ഒരു കാര്യവും ഉപയോഗിക്കാതെ വെറും അണ്ടര്‍വെയറില്‍ മീന്‍ പിടിക്കാന്‍ ഉപയോഗിക്കുന്ന ചാട്ടുളിയുമായി കടലിലേക്ക് എടുത്തു ചാടുന്ന ഒരു കൂട്ടം മനുഷ്യരുണ്ട് ഈ ലോകത്തിൽ. ഇത് അവരുടെ കഥയാണ്. ജീവിതകാലം മുഴുവന്‍ വെള്ളത്തില്‍ കഴിയുന്നവരാണ് ഫിലിപ്പിന്‍സിലെ ബജാവു വംശം. നമ്മുടെ കെട്ടുവെള്ളം പോലെയുള്ള ബോട്ടിലാണ് ഇവരുടെ താമസം. ചില വിശേഷ സന്ദര്‍ഭങ്ങളില്‍ മാത്രമേ ഇവര്‍ കരയില്‍ വരൂ. നിപ്പാ മരത്തിന്റെ ഇലകൊണ്ടാണ് ബോട്ടിന് മേല്‍ക്കൂര തീര്‍ക്കുക. ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടര്‍ അനുസരിച്ചാണ് ഇവരുടെ ജീവിതം.

ചടങ്ങുകളാണ് ഇവരുടെ യാത്രയെ നിശ്ചയിക്കുന്ന പ്രധാന ഘടകം. വിവാഹം, മരണം തുടങ്ങിയ അവസ്സരങ്ങളില്‍ യാത്ര അനിവാര്യമാണ്. രണ്ടു ദ്വീപുകളിലായി കിടക്കുന്ന ശ്മശാനഭൂമിയില്‍ ആണ് ശവസംസ്കാരചടങ്ങുകള്‍ നടക്കുക. മരിച്ചയാളുടെ എല്ലുകള്‍ ഇവര്‍ സൂക്ഷിച്ചു വെക്കും.ഇതിനു ശേഷം ശവകുടീരം ഇടയ്ക്കിടെ സന്ദര്‍ശിക്കും. മരിച്ചയാളുടെ ബന്ധുക്കള്‍ ശരിയായി വിലപിച്ചില്ലെങ്കില്‍ ആത്മാവ് തങ്ങളില്‍ കയറിപറ്റുമെന്നാണ് ഇവരുടെ വിശ്വാസം.

കുടിവെള്ളം, വിറക്‌, ധാന്യങ്ങള്‍ എന്നിവ കരയില്‍ നിന്നും മേടിക്കും, തിരിച്ചു മത്സ്യങ്ങള്‍ നല്‍കും. മീന്‍പിടുത്തമാണ് ബജാവുക്ളുടെ തൊഴില്‍. അപകടരമായ പാറകക്കെട്ടുകളും, പവിഴപ്പുറ്റ്കളും നിറഞ്ഞ ശക്തമായ അടിഒഴുക്കുള്ള കടലിലൂടെ പോവാന്‍ അപാരമായ കഴിവ് ഇവര്‍ക്കുണ്ട്. കടലിന്റെ ഓരോ ഭാഗത്തിനും ഓരോ പേരിട്ടാണ് ബാജാവുകള്‍ വിളിക്കുക. അതി സഹസ്സികമായി സ്രാവുകളെ ഇവര്‍ പിടിക്കും. ബോട്ടിനോട്‌ ബന്ധിച്ച ചെറിയ തോണിയില്‍ ഇരുന്നു ചൂണ്ടയിട്ട് സ്രാവിനെ കുടുക്കും. പിന്നീട കുന്തം കൊണ്ട് കുത്തി സ്രാവിനെ അര്‍ദ്ധപ്രാണനാക്കി ബോട്ടിലെക്ക് എടുത്തിടും. സ്രാവുമായുള്ള മല്പിടുത്തത്തില്‍ ബോട്ടിന്റെ ചുറ്റും രക്തവര്‍ണ്മാകും. ചോരയുടെ മണം കിട്ടി സ്രാവുകള്‍ കൂട്ടത്തോടെ വരുന്നതിനു മുന്പ് അവിടെ നിന്ന് രക്ഷപെടും.

ബജാവു വിഭാഗക്കാർ കുട്ടിക്കാലത്തേ കർണ്ണപുടം പൊട്ടിക്കാറുണ്ട് എന്നാണു പറയപ്പെടുന്നത്. കടലിൽ ആഴത്തിൽ ഊളിയിടുന്നതിനെ സഹായിക്കാനാണത്രേ ഇത്. രണ്ടാം ലോക മഹായുദ്ധക്കാലത്ത് ജർമനിയുടെ ലുഫ്ത് വാഫെ (വ്യോമസേന) വായുവിന്റെ മർദ്ദവ്യത്യാസം മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പൈലറ്റുമാരുടെ കർണ്ണപുടം തുളയ്ക്കുമായിരുന്നു. തുളച്ച കർണ്ണപുടം തനിയെ പൊറുക്കാതിരിക്കാൻ ഗ്രോമറ്റ് എന്ന ഉപകരണം കർണ്ണപുടത്തിനുള്ളിൽ തിരുകിവയ്ക്കുമായിരുന്നുവത്രേ. ഇതുമൂലം പല വൈമാനികർക്കും പിന്നീട് ബധിരതയുണ്ടായിട്ടുണ്ട്….

ബജാവുകളുടെ വിവാഹചടങ്ങുകള്‍ക്ക് ധാരാളംപ്രത്യേകതകള്‍ ഉണ്ട്. മുഖത്തു അരിപ്പൊടിയും ചുണ്ടില്‍ ചായവും വാരിപ്പൊത്തിയാണ് വധുവിനെ അലങ്കരിക്കുക.നിറപ്പകിട്ടര്‍ന്ന വസ്ത്രങ്ങളില്‍ വാദ്യങ്ങളുടെ അകമ്പടിയോടെ വധൂ-വരന്മാര്‍ വരുന്നു. അതിനു ശേഷം കരയില്‍ തയ്യാറാക്കിയ മുറിയില്‍ പായയില്‍ ഇരിക്കുന്നു. പാട്ടുപാടാന്‍ വേണ്ടിയുള്ള മുറിയാണിത്. സംഗീതത്തിനനുസരിച്ചു വധൂ-വരന്മാര്‍ നൃത്തം ചെയ്യുന്നതോട് കൂടി ചടങ്ങുകള്‍ അവസാനിച്ചു. വധൂ വരന്മാര്‍ വധുവിന്റെ പിതാവിന്റെ ബോട്ടിലേക്ക് പോവുന്നതോടെ ആഘോഷം അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post