ചമ്പക്കര മോട്ടോഴ്‌സ് : അക്ഷരനഗരിയുടെ സ്വന്തം നൊസ്റ്റാൾജിക് ബസ് സർവ്വീസ്

Total
72
Shares

ഒരു പേര് ഒരു നാടിന്റെയും നാട്ടുകാരുടെയും ഹൃദയതുടിപ്പായി മാറിയ ചരിത്രം അതാണ് ചമ്പക്കര മോട്ടോർസ്. ചമ്പക്കര മോട്ടോഴ്‌സിന്റെ ചരിത്രത്തിന്റെ താളുകൾ മറിക്കുമ്പോൾ വായിച്ചു തുടങ്ങുക ഏതാണ്ട് 40 വർഷം മുന്നെ ആണ്.

1970 കളിൽ കാളവണ്ടിയും,നടപ്പന്തലുകളും സഹയാത്രികർ ആയിരുന്ന കാലത്ത് കേരളത്തിലും, തമിഴ്നാട്ടിലും തീപ്പെട്ടിക്കമ്പനി നടത്തിയിരുന്ന ശ്രീകണ്ഠൻ, ബാലൻ, ഉണ്ണികൃഷ്ണൻ, ശിവരാമൻ എന്നീ 4 സഹോദരങ്ങളെടുത്ത തീരുമാനം പുതിയൊരു വ്യവസായ ലോകത്തേയ്ക്ക് വെളിച്ചം വീശി. ഒരു ബസ് സർവ്വീസ്. അങ്ങനെ KRB 6787 എന്ന പഴയ സെക്കൻഡ് ഹാൻഡ് ബസ്‌ തിരുനക്കരയപ്പന്റെ മുറ്റത്ത്‌ നിന്ന് വാവര് സ്വാമിയുടെ നടയിലേക്കു ചമ്പക്കര പ്രായാണം ആരംഭിച്ചു. അത് ഒരു പുതിയ തുടക്കം ആയിരുന്നു. യാത്രക്കാരുടെ അകമഴിഞ്ഞ സഹകരണം കൂടെ ആയപ്പോൾ വേറെ ഒന്നും ആലോചികേണ്ടി വന്നില്ല. ഒന്നിനു പുറകെ ഒന്നായി ചമ്പക്കര മോട്ടോർസ് അക്ഷരനഗരി അടക്കി ഭരിക്കാൻ തയ്യാറെടുക്കുകയായിരുന്നു.

വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ കൊട്ടയത്തുനിന്നു പത്തനംതിട്ടയുടെ അതിർത്തി ഗ്രാമങ്ങളിലേക്കും ആലപ്പുഴ ജില്ലയിലെ പട്ടണത്തിലേക്കും സർവിസ്‌ തുടങ്ങിയ ചമ്പക്കര മോട്ടോർസ് ഉൾനാടൻ റോഡ് ഗതാഗതത്തിന്റെ ജീവനാഡിയായി മാറി. പ്രവർത്തന മികവുകൊണ്ട് ചമ്പക്കര ഒരു ബസ്‌ സർവീസ് എന്നതിലുപരി ഒരു വിശ്വാസമായി മാറി. മഴയാണേലും, മഞ്ഞാണേലും കോട്ടയത്തിന്‌ പോകാൻ ചമ്പക്കര വരുമെന്ന വിശ്വാസം. അതൊരു തലമുറ കൈമാറി വന്നു നിൽക്കുന്നു. “തൊട്ടതെല്ലാം പൊന്ന്” എന്ന വാക്ക് പോലെ ആയിരുന്നു പിന്നീടുള്ള ചമ്പക്കരയുടെ വളർച്ച. ചമ്പക്കരയുടെ മുപ്പതിലധികം ബസുകൾ കോട്ടയം പട്ടണത്തിൽ പാറി നടന്നു.

കാലങ്ങൾ കടന്നപ്പോൾ ചമ്പക്കര സ്വന്തമായി ബസ് ബോഡി നിർമ്മാണവും ആരംഭിച്ചു. ചമ്പക്കരയുടെ സ്വന്തം ബോഡി വണ്ടികൾ നല്ല കാളക്കൂറ്റന്മാരേപ്പോലെ കോട്ടയത്തുനിന്നും ചീറിപ്പാഞ്ഞു. ചമ്പക്കര ബോഡിയുടെ ഗുണമേന്മ അക്കാലത്ത് അവകാശപ്പെടാന്‍ മറ്റൊരു ബസ് ബോഡി നിർമ്മാതാക്കൾക്കും സാധിച്ചിരുന്നില്ല. പ്രായഭേദമന്യേ ഇതുപോലെ ആളുകൾ പിന്തുണയ്ക്കുന്ന മറ്റൊരു സർവീസ് കോട്ടയത്ത് ഉണ്ടോ എന്നത് ഇപ്പോഴും സംശയമാണ്. വേറെ ഏതോ ഒരു ഓപ്പറേറ്റരുടെ ഒരു പഴയ വണ്ടി വാങ്ങിച്ചു തുടങ്ങിയ പ്രസ്ഥാനം പിന്നീട് 30 ഇൽ പരം ബസുകളുമായി കോട്ടയം നഗരം കണ്ട ഏറ്റവും വലിയ കമ്പനിയായി എന്നത് കാലം തെളിയിച്ച ചരിത്രം.

ചമ്പക്കര മോട്ടോർസ് തങ്ങളുടെ എല്ലാ വണ്ടികളും സ്വന്തം വർക്ഷോപ്പിൽ ആണ് പണികഴിപ്പിച്ചിരുന്നത്. ചമ്പക്കര മോട്ടോർസ് ബസ്സുകളുടെ പ്രധാന ആകർഷണം അവയുടെ ഒരേപോലുള്ള കളർകോഡ് ആയിരുന്നു. നീലയും മഞ്ഞയും നിറത്തിലുള്ള ചമ്പക്കര ബസ്സുകൾ വരുന്നതു കാണുവാൻ തന്നെ ഒരു ഗമയായിരുന്നു. പ്രായമേറിയവരും കുട്ടികളുമെല്ലാം ചമ്പക്കരയുടെ ആരാധകർ ആയിരുന്നു.

ചമ്പക്കരയും മഹാരാജ ബസ്സും തമ്മിലുള്ള മത്സരങ്ങള്‍ ഒരു കാലത്ത് കോട്ടയം – കറുകച്ചാല്‍ റൂട്ടിലെ ഒരു സ്ഥിരം കാഴ്ച ആയിരുന്നു. യാത്രക്കാരെ പോലെ തന്നെ കണ്ടുനിൽക്കുന്നനാട്ടുകാരും ആസ്വദിച്ച മത്സരങ്ങള്‍. എന്നും പുതിയ ഒരു ബോഡിയുമായി ചമ്പക്കര വരുമ്പോള്‍ ആസ്വാദനത്തിനായി കോട്ടയംകാർ അതിൽ യാത്ര ചെയ്തിരുന്ന കാലം. ആനപ്പാറ, ആങ്ങമൂഴി വണ്ടികളില്‍ യാത്ര ചെയ്യാന്‍ കുട്ടികളും കൗമാരക്കാരും കൊതിച്ചിരുന്ന ഒരു കാലം. മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചൻ എന്ന മാസ് സിനിമയിൽ ഒരു നിമിഷം ചമ്പക്കര ബസ് മിന്നി മറഞ്ഞത് അധികമാരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല.

ഒരുകാലത്ത് മുപ്പതോളം ബസ് സർവ്വീസുകൾ ഉണ്ടായിരുന്ന ചമ്പക്കര മോട്ടോഴ്‌സ് 2015 കാലഘട്ടമായപ്പോഴേക്കും വണ്ടികളുടെ എണ്ണം കുറച്ചു. കോട്ടയം – കറുകച്ചാൽ റൂട്ടിൽ KL 5 C 1515 എന്ന ബസ്സായിരുന്നു അവസാനം രൂപം കൊടുത്ത പെർമിറ്റ്‌. പിന്നീട് ചമ്പക്കര മോട്ടോഴ്സിന്റെ ചില പെർമിറ്റുകൾ മറ്റ് ഓപ്പറേറ്റർമാർക്ക് വിറ്റു. ചമ്പക്കര മോട്ടോർസ് ഓടിത്തെളിയിച്ച റൂട്ടുകളിൽ മറ്റ് ഓപ്പറേറ്റർമാരും അതേ പാത പിന്തുടർന്ന് വിജയം കൈവരിച്ചു.

ഒരു കാലത്ത് കോട്ടയം നഗരത്തെ പത്തനംതിട്ട ജില്ലയുമായി ബന്ധിപ്പിച്ചിരുന്ന, ജനങ്ങള്‍ക്ക് ഉപകാരമായിരുന്ന, ഒരുപാടു സര്‍വ്വീസ് ഉണ്ടായിരുന്ന ഒരു ബ്രാന്റ് നെയിം കൂടി കാലത്തിന്റെ മറക്കുള്ളിലേക്ക് മറഞ്ഞു കൊണ്ടിരിക്കുകയാണിന്ന്. ഇന്നിപ്പോൾ പുതിയ കളർകോഡുമൊക്കെയായി നാമമാത്രമായ സർവ്വീസുകൾ നിലനിർത്തുന്നുണ്ടെങ്കിലും പഴയ ചമ്പക്കരയെ മറക്കുവാൻ കോട്ടയത്തിനും അന്നാട്ടുകാർക്കും കഴിയില്ല. കാലയവനികയ്ക്കുള്ളില്‍ മറഞ്ഞാലും പ്രിയപ്പെട്ട ചമ്പക്കര ഓരോ കോട്ടയംകാരന്റെയും ഹൃദയത്തിൽ നിറഞ്ഞു നില്‍ക്കും. കോട്ടയംകാരുടെ നൊസ്റ്റാൾജിയകളിൽ ഒരു പ്രധാന സ്ഥാനം എന്നും ചമ്പക്കര മോട്ടോഴ്സിനു തന്നെയായിരിക്കും എന്നുറപ്പാണ്.

കടപ്പാട് – Busfans Elavumthitta, Sujith Prabhakar, Private Bus Kerala FB Group.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post