1944 ഏപ്രിൽ 14; ബോംബെയെ ഞെട്ടിച്ച ആ ദിവസം… എന്താണ് അവിടെ സംഭവിച്ചത്?

Total
0
Shares

എഴുത്ത് – അജോ ജോർജ്ജ്.

സിംലയിലെ മെട്രോളജിക്കൽ ഡിപ്പാർട്മെന്റ് ചൂട് പിടിച്ച ചർച്ച നടക്കുകയാണ്. അവരുടെ സ്കെയിലിൽ ഭൂചലനം കാണിച്ചിരിക്കുന്നു. ദൂരെ എവിടെയോ ആണ് എന്ന് അവർക്കു മനസിലായി..അത് ബോംബയിൽ ആയിരുന്നു. 1700 km അപ്പുറം. എന്താണ് അവിടെ സംഭവിച്ചതു എന്ന് നോക്കാം..

1944 ഫെബ്രുവരി 14 രണ്ടാം ലോക മഹായുദ്ധം കൊടുപിരി കൊണ്ടിരിക്കുന്ന സമയം. ഒരു കാർഗോ കപ്പൽ ഇംഗ്ലണ്ടിൽ നിന്നും ബോംബേയിലേക്ക് പുറപ്പെട്ടു. SS Fort Stikine എന്നായിരുന്നു ആ കപ്പലിന്റെ പേര്. 1396 ടൺ യുദ്ധ സാമഗ്രികളും, ഫ്ളൈറ്സ്, സിഗിനൽ റോക്കറ്റ്സ്, ബോംബ്‌സ്‌, മൈനസ്, ഷെൽസ്, ടോർപിഡോസ് എന്നിവ വഹിച്ചു കൊണ്ടാണ് ആ കപ്പൽ യാത്ര പുറപ്പെട്ടത്. ഈസ്റ്റ്‌ ഇന്ത്യ കമ്പനിക്ക് വേണ്ടിയായിരുന്നു ആ കപ്പൽ യാത്ര പുറപ്പെട്ടത്.

കറാച്ചി തുറമുഖം വഴി ആണ് ആ കപ്പൽ വരുന്നത്. അവിടെ നിന്നും 8700 കെട്ടു പഞ്ഞി, 1000 ബാരൽ ഓയിൽ, അരി, സൾഫർ, തടി ഇങ്ങനെ കുറെ സാധനങ്ങളും കയറ്റിയിരുന്നു. കാർഗോ ലിസ്റ്റ് കണ്ടപ്പോൾ തന്നെ ക്യാപ്റ്റൻ അലക്സാണ്ടർ നൈസ്മിത്ത് റിപ്പോർട്ട്‌ ചെയ്തു.”ഒന്നുകിൽ ഇതു കത്തും..അല്ലങ്കിൽ പൊട്ടിതെറിക്കും..” ആരും അയാളുടെ വാക്കിന് വില കൊടുത്തില്ല. എന്തു വിലകൊടുത്തും ഈ കപ്പൽ ബോംബെ തുറമുഖത്തു എത്തണം. ഇതാണ് കിട്ടിയ മറുപടി. അയാൾ കപ്പലിൽ എത്തിയപ്പോൾ പിന്നെയും 750 ടൺ റ്റർപെൻടൻ കയറ്റുന്നത് കണ്ടു. അയാൾ ശക്തമായി എതിർത്തത് കൊണ്ട് അവർ അത് കയറ്റിയില്ല. അത് പിന്നെ ഒരു അനുഗ്രഹം ആയി മാറി. അത് കൂടാതെ ഈ കപ്പൽ അവിടെ വേഗം എത്തണം എന്ന് പറയുന്നതിന് മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. കോടികൾ വിലമതിക്കുന്ന 31 പെട്ടികൾ നിറയെ സ്വർണക്കട്ടികൾ..

1944 ഏപ്രിൽ 12 രാവിലെ കപ്പൽ ബോംബെ തുറമുഖത്തു എത്തി. വിക്ടോറിയ ഡോക്കിലാണ് കപ്പൽ അടുപ്പിച്ചത്. സാധാരണ അപകടകരമായ വസ്തുക്കൾ കപ്പലിൽ കൊണ്ടുപോകുമ്പോൾ ഒരു ചുവന്ന കൊടി ഉയർത്തി കിട്ടാറുണ്ട്. പക്ഷെ യുദ്ധ സമയം ആയതു കൊണ്ട് അത് ഉണ്ടായില്ല. കാരണം ശത്രുക്കൾക്കു തിരിച്ചറിയാൻ എളുപ്പമാവും എന്നത് കൊണ്ട് തന്നെ. 48 മണിക്കൂറോളം കപ്പലിന് കാത്തു കിടക്കേണ്ടി വന്നു സാധനങ്ങൾ ഇറക്കാൻ. ഏപ്രിൽ 14 രാവിലെ സാധനങ്ങൾ ഇറക്കാൻ ഉള്ള അനുമതി കിട്ടി. അവർ സാധനങ്ങൾ ഇറക്കി തുടങ്ങി.

സമയം ഉച്ചക്ക് 12:30. യുദ്ധ സാധങ്ങൾ ഇറക്കാൻ ഉള്ള സമയം ആയി. അവ പതുക്കെ ഇറക്കി തുടങ്ങി. ഷിപ്പിന്റെ ഏറ്റവും പുറകിൽ നിന്നും പുക ഉയരുന്നത് മറ്റു കപ്പലിൽ ഉള്ളവർ കണ്ടു. അവർ അത് കാര്യമായി എടുത്തില്ല. ഈ കപ്പലിൽ ഉള്ളവർ അത് അറിഞ്ഞും ഇല്ല. സമയം 1:45.. ഈ സമയത്താണ് കപ്പലിൽ ഉള്ളവർ വിവരം അറിഞ്ഞത്.. അവർ അങ്ങോട്ടേക്ക് കുതിച്ചു.. അതിനുള്ളിൽ തന്നെ അഗ്നിശമന വിഭാഗത്തെ വിവരം അറിയിക്കുക കൂടി ചെയ്തു.. അവരും കുതിച്ചെത്തി. ആദ്യം എവിടെ നിന്നും ആണ് പുക വരുന്നത് എന്ന് ആർക്കും മനസിലായില്ല.. ആരും മുന്നിൽ നിന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. റെക്കോർഡ് പ്രകാരം കപ്പൽ ജോലിക്കാരും, അഗ്നി ശമന വിഭാഗവും, ബ്രിട്ടീഷ് പട്ടാളക്കാരും തമ്മിൽ വാക്ക് വാദത്തിൽ ആയിരുന്നു എന്നതാണ്. ഇതിടയിൽ യുദ്ധ സാധനങ്ങൾക്ക് തീ പിടിച്ചു തുടങ്ങി. എല്ലാവരോടും കപ്പൽ വിട്ടു ഇറങ്ങാൻ സന്ദേശം വന്നു.

സമയം 04:06. എല്ലാവരും കപ്പൽ വിട്ടു പുറത്തേക്കു ഇറങ്ങി തുടങ്ങുന്നു. വലിയ ശബ്‌ദത്തിൽ കപ്പലിന്റെ ഒരു ഭാഗം പൊട്ടിത്തെറിച്ചു. ആ സമയം മറ്റൊരു പൊട്ടിത്തെറി കൂടി കെട്ടു. കണ്ടു നിന്നവർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. തുറമുഖം ആകെ പുക നിറഞ്ഞിരിക്കുന്നു. പൊട്ടിത്തെറിയുടെ ശക്തിയിൽ 7147 ടൺ ഉള്ള കപ്പൽ ഏതാനും അടി പൊങ്ങി പിന്നെയും കടലിൽ പതിച്ചു. ചുറ്റും ഉണ്ടായിരുന്ന പതിമൂന്നു കപ്പലുകൾ ആകെ നശിച്ചു. ഈ പൊട്ടിത്തെറിയുടെ ശക്തിയിൽ ഒരു ചെറിയ കപ്പൽ തെറിച്ചു. അത് പതിച്ചത് ഒരു ഗോഡൗണിന്റെ മുകളിൽ ആണ്. ബോംബെ പോർട്ടിലെ ക്ലോക്ക് ടവർ 04:06നു നിലച്ചു. അതായത് ആദ്യ പൊട്ടിത്തെറി നടന്ന സമയം..

ചെറിയ ഒരു നഷ്ടം അല്ല ഈ പൊട്ടിത്തെറി ബോംബേയ്ക്കു സമ്മാനിച്ചത്. ആളുകളുടെ മരണം ഭയാനകം ആയിരുന്നു. പൊട്ടിത്തെറിയിൽ ചിതറി തെറിച്ച ഇരുമ്പുകൾ പലരുടെയും ശരീരത്തിൽ തുളച്ചു കയറി. ചില്ലുകളും മറ്റും വന്നു ദേഹത്ത് കയറി പലരും മരിച്ചു. ചിലരുടെ തലയിൽ സ്വർണ്ണക്കട്ടികൾ വീണാണ് മരിച്ചത്. കത്ത് പിടിച്ച പഞ്ഞി കെട്ടുകൾ പറന്നു ചെന്ന് പല വീടുകളുടെയും ഓഫീസുകളുടെയും മുകളിൽ വീണു തീപിടുത്തം തുടങ്ങി. അങ്ങിനെ ബോംബെയുടെ തീരപ്രദേശം കത്തുവാൻ തുടങ്ങി. ഏകദേശം 800 – 1200 ഇടയിൽ ആയിരുന്നു ആളുകളുടെ മരണം. കൂടാതെ ആയിരകണക്കിന് ആളുകൾക്ക് പരുക്കുകൾ പറ്റുകയും ചെയ്തു. പിന്നീട് 5000 ടൺ മാലിന്യങ്ങൾ എടുത്തു മാറ്റിയതിനു ശേഷം ആണ് ബോംബെ പോർട്ട്‌ പഴയപോലെ സജീവമായത് തന്നെ. അന്ന് തെറിച്ചു പോയ പല സ്വർണ്ണകട്ടികളും ഇന്നും കിട്ടുവാനുണ്ട്. പലരുടെയും സ്വപ്നങ്ങളും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post