ഗ്ലെൻ മോർഗൻ : പൃഥ്വിരാജിൻ്റെ ‘കൂടെ’ എന്ന സിനിമയുടെ കിടിലൻ ലൊക്കേഷൻ

Total
653
Shares

എഴുത്ത് – ഷാനിൽ മുഹമ്മദ്.

തീയറ്ററിൽ അഞ്ജലി മേനോൻ സംവിധാനം ചെയ്ത ‘കൂടെ’ എന്ന സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ നമ്മുടെ ഉള്ളിലേക്ക് അരിച്ചു കയറുന്ന ഒരുതരം തണുപ്പുണ്ട്. അത് ആ സിനിമ കഴിഞ്ഞാലും തീയറ്റർ വിട്ട് നമ്മുടെ കൂടെ പോരും. അത്ര മനോഹരമായ സ്ഥലത്താണ് ആ സിനിമയുടെ ലൊക്കേഷൻ. അങ്ങനെ അതിന്റെ പുറകു പിടിച്ച അന്വേഷണത്തിനൊടുവിലാണ് ഈ പേര് ശ്രദ്ധയിൽപ്പെടുന്നത് – ഗ്ലെൻമോർഗൻ.

ഊട്ടിയുടെ തിക്കും തിരക്കും പൊടിയും ട്രാഫിക് ബ്ലോക്കും എല്ലാം കഴിഞ്ഞു ഗൂഡല്ലൂർക്കുള്ള റോഡിൽ നിന്ന് ഏതാണ്ട് എട്ട് കിലോമീറ്റർ അകത്തേക്ക് മാറിയാണ് ഗ്ലെൻമോർഗൻ സ്ഥിതി ചെയ്യുന്നത്. ഊട്ടിയിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ അകലെ. തിരക്കോ ബഹളമോ വണ്ടികളോ ഒന്നും ഇല്ലാത്ത സ്വച്ഛ സുന്ദരമായ ഗ്രാമം. ചുറ്റും പച്ചപ്പും തണുപ്പിന്റെ ആവരണവും കോടമഞ്ഞിന്റെ കുളിരും മാത്രം.

കണ്ണുകളിൽ കൂടി മാത്രമല്ല, ശരീരത്തിന്റെ എല്ലാ അണുവിലും, ശ്വാസത്തിലൂടെയും നല്ല സുഖകരമായ കുളിര് നമ്മുടെ അകത്തേക് വന്ന് നിറയുന്നു. അത്രമാത്രം സുന്ദരമാണ് ഇവിടത്തെ തണുത്ത കാറ്റും കാലാവസ്ഥയും കാഴ്ചകളും. യൂക്കാലിപ്റ്റസ് മണമുള്ള മരങ്ങൾ അതിരിടുന്ന, അതിസുന്ദര തടാകക്കരയിലൂടെയുള്ള നടത്തം തരുന്ന ആനന്ദം, ഈ നീലഗിരിക്കുന്നുകൾക്ക് മാത്രം നൽകാനാവുന്ന ഒന്നാണ്.

ഓണക്കാല അവധിയിൽ കുടുംബത്തിന് മാത്രമായി കുറച്ചു ദിവസം എന്ന ആഗ്രഹത്തോടെ വീട്ടിൽ നിന്ന് കാർ എടുത്ത് ഇറങ്ങിയതാണ്. ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനും ഫാമിലിയും കൂടെ ഉണ്ട്. ഊട്ടിയുടെ തിരക്കിൽ നിന്ന് രക്ഷ തേടി ചെന്നത് നീലഗിരി കുന്നുകളിൽ കൂനൂർ എന്ന സുന്ദരിയുടെ മടിത്തട്ടിലാണ്. സുഖകരമായ താമസവും ഭക്ഷണവും സമ്മാനിച്ച ഒരു നല്ല ദിവസത്തിന് ശേഷം അടുത്ത സ്ഥലത്തേക്കുള്ള യാത്രയാണ് ഗ്ലെൻമോർഗനിൽ എത്തിച്ചത്.

ഗൂഡല്ലൂർ റോഡിൽ നിന്ന് വലത്തേക്ക് തിരിഞ്ഞു ഓടിത്തുടങ്ങിയപ്പോൾ തന്നെ റോഡ് വിജനമായി. റബ്ബറൈസ് ചെയ്ത് ഭംഗിയാക്കിയ റോഡിനിരുവശവും തേയിലതോട്ടങ്ങളും പച്ചപുതച്ച കുന്നിൻ പുറങ്ങളും വരി വരിയായി നിരന്ന് നിൽക്കുന്ന വൻ മരങ്ങളും അതിരിടുന്നു. അല്പദൂരം കഴഞ്ഞപ്പോൾ ‘ ഗ്ലെൻമോർഗൻ ടീ എസ്റ്റേറ്റ് ‘ എന്ന ബോർഡ് കണ്ടു. വളരെ പുരാതനമായ ഈ തേയിലതോട്ടങ്ങളിൽ നിന്നാണ് ആദ്യമായി ‘ഗ്രീൻ ടി’ ഉൽപ്പാദനം തുടങ്ങിയതത്രെ. 500 ഏക്കറോളം ചുറ്റും തേയിലതോട്ടങ്ങളാണ്. അതിന്റെ അരികുപിടിച്ചു വീണ്ടും മുന്നിലേക്കുപോകുമ്പോൾ മഴ കൂട്ടുകൂടാനെത്തി.

അല്പം കഴിഞ്ഞപ്പോഴേക്കും കാർ തടഞ്ഞു പോലീസുമെത്തി. അവിടം വരെ മാത്രമേ പ്രവേശനമുള്ളൂ, ഫോട്ടോ എടുക്കരുത് എന്നൊക്കെ പറഞ്ഞു ജാഡ കൂട്ടി. സാവധാനം വണ്ടി ഒതുക്കി പുറത്തിറങ്ങി സംസാരിക്കുമ്പോഴാണ് ഇലട്രിസിറ്റി ബോർഡിന്റെ പ്രോപ്പർട്ടി ആണെന്നും, സഞ്ചാരികളെ അനുവദിക്കില്ല എന്നുമൊക്കെ അറിയുന്നത്. പൈക്കര ഡാമിന്റെ റിസർവോയർ ആണ് ഇവിടം. പൈക്കര ഹൈഡ്രോ ഇലക്ട്രിക്ക് പ്രൊജക്റ്റും ഇതിനോട് അനുബന്ധിച്ചാണ്. ഇലെക്ട്രിസിറ്റി ബോർഡിന്റെ അനുമതി ഇല്ലാതെ മുന്നോട്ട് പോകാൻ അനുവാദം തരില്ല.

അല്പനേരത്തെ പരിചയത്തിന്റെ പുറത്തു ഒന്ന് പോയി കറങ്ങി ഉടൻ തിരിച്ചു വരുവാൻ അനുവാദം കിട്ടി. ചാടി കാറിൽ കയറാൻ ഒരുങ്ങിയതും മഴ പോയി ചുറ്റും കോടമഞ്ഞുവന്ന് നിറഞ്ഞു. പിന്നീട് മുന്നോട്ടുള്ള ഓരോ ചുവടും വേറെ ഏതോ ലോകത്തിലൂടെ സഞ്ചരിക്കുന്ന പോലെ തോന്നി. അത്രക്ക് മനോഹരമായ ലൊക്കേഷൻ. ഡാമിന്റെ റിസർവോയറും, തണുത്ത ശക്തമായ കാറ്റിന്റെ ശബ്ദ ഘാംഭീര്യവും, യൂക്കാലിപ്റ്റസ്‌ മരങ്ങളിൽ നിന്നുള്ള സുഗന്ധവും കോടമഞ്ഞിന്റെ ഒളിച്ചുകളിയും കൂടി ഞങ്ങളെ വേറെ ഏതോ ലോകത്തെത്തിച്ചു. കുറെ ദൂരം പോയി തടാകക്കരയിൽ കുറച്ചു നേരം ചിലവഴിച്ചപ്പോൾ മനസും ശരീരവും നന്നേ തണുത്തു.

തിരിച്ചു പോരാൻ മനസില്ലാമനസോടെ വണ്ടിയെടുത്തു ഗ്ലെൻമോർഗൻ എന്ന ബോർഡ് ഇരിക്കുന്ന സ്ഥലത്തെത്തി കുറച്ചുനേരം കൂടി പുറത്തു ചുറ്റിക്കറങ്ങി. പവർഹൗസും പരിസരവും തീർത്തും സംരക്ഷണയിൽ ആണ്. ഏഷ്യയിലെ ഏറ്റവും ഉയരെ സ്ഥിതി ചെയ്യുന്ന പവർഹൗസണെന്ന് പോലീസുകാരൻ പറഞ്ഞു തന്നു. സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 3400 അടി ഉയരെ. പണ്ട് ഇവിടെ പൈക്കര, സിങ്കാര എന്നിവിടങ്ങളിൽ നിന്ന് പണിക്കാരെ കൊണ്ട് വരാൻ റോപ്പ് വേ ഒക്കെ ഉണ്ടായിരുന്നു എന്നും ട്രെക്കിങ്ങിന് അനുമതി ഉണ്ടായിരുന്നു എന്നും വ്യസനത്തോടെ കേട്ടിരുന്നു. അല്ലാതെന്തു ചെയ്യാൻ.

നല്ലൊരവധിദിവസം, നല്ല കുറച്ചു മണിക്കൂറുകൾ, ഒരിക്കലും മറക്കാത്ത കുറെ ഏറെ കാഴ്ചകളും സമ്മാനിച്ച് കൊണ്ട് പയ്യെ ഗ്ലെൻമോർഗനോട് വിടചൊല്ലാൻ സമയമായി. വിജനമായ വഴികൾ താണ്ടി വീണ്ടും ഗൂഡല്ലൂർ റോഡിൽ കയറിയിട്ടും വണ്ടിയിലുള്ള ആരും ഒന്നും സംസാരിക്കുന്നുപോലും ഇല്ല. എല്ലാരുടെയും മനസും ശരീരവും നിറയെ ഗ്ലെൻമോർഗൻ സമ്മാനിച്ച തണുപ്പ് അത് പോലെ തന്നെ കാത്തു സൂക്ഷിക്കാൻ വേണ്ടി, അല്ലെങ്കിൽ ആ തണുത്ത പച്ചപ്പട്ടിന്റെ ഓര്മ മായാതെ മറയാതെ ഇരിക്കാൻ എന്ത് ചെയ്യും എന്ന ആലോചനയിലായിരിക്കും എല്ലരും … ? അതോ ഇനി വീണ്ടും എന്ന് കാണുമെന്ന ചിന്തയിലോ …?

എന്തായാലും ഒരിക്കലെങ്കിലും കാണേണ്ട, അനുഭവിക്കേണ്ട ഒരു സ്ഥലമാണ് ഗ്ലെൻമോർഗൻ. ഒരു സാദാ ടൂറിസ്റ്റ് സ്ഥലത്തു പോകുന്ന ലാഘവത്തോടെ ചെന്നെത്തിപ്പെടേണ്ട സ്ഥലമല്ല അവിടം. കടകളും, ഫോണിന് റേഞ്ചും ഇല്ല. ഇലട്രിസിറ്റി ബോർഡിന്റെ അനുമതി കൂടാതെ പ്രവേശനം അനുവദിക്കില്ല എന്നും ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post