ഗ്രാന്റ് അണക്കെട്ട്: 2000 കൊല്ലം പഴക്കമുള്ള എന്‍ജിനീയറിങ് വിസ്മയം

Total
1
Shares

വിവരണം – വിപിന്‍ കുമാര്‍.

നിലവില്‍ ഉപയോഗത്തിലിരിക്കുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളില്‍ ഒന്നാണ് ഗ്രാന്റ് അണക്കെട്ട് (Grand anicut) എന്നറിയപ്പെടുന്ന കല്ലണ. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ കാവേരി നദിക്കു കുറുകെയാണ് കല്ലണ നിര്‍മ്മിച്ചിരിക്കുന്നത്. സി ഇ രണ്ടാം നൂറ്റാണ്ടില്‍ ചോളരാജാവായിരുന്ന കരികാലചോളന്റെ ഭരണകാലത്താണ് ഇത് നിര്‍മ്മിച്ചത്. തിരുച്ചിറപ്പള്ളിക്കടുത്ത് ഉഴൈയൂര്‍ ആയിരുന്നു കരികാലന്റെ രാജധാനി.

കാവേരിയുടെ അഴിപ്രദേശങ്ങളിലെ കൃഷിയിടങ്ങളുടെ ജലസേചനത്തിനും വെള്ളപൊക്ക നിയന്ത്രണത്തിനും വേണ്ടിയാണ് കല്ലണ പണിതുയര്‍ത്തിയത്. സെക്കന്റിൽ രണ്ടുലക്ഷം ഘനയടി വെള്ളം കുതിച്ചൊഴുകുന്ന കാവേരി നദിയിൽ 2000 കൊല്ലം മുമ്പു തീർത്ത കല്ലണയുടെ നിർമാണവൈദഗ്ധ്യം നമ്മെ വിസ്മയിപ്പിക്കുന്നു. ശക്തമായ അടിത്തറയും രൂപഘടനയുമുള്ള കല്ലണ നൂറ്റാണ്ടുകള്‍ക്കു ശേഷവും ഭദ്രമായ അവസ്ഥയിലാണ്. തമിഴ്നാട്ടിലെ പ്രധാനപ്പെട്ട ജലസേചന പദ്ധതികളില്‍ ഒന്നായി ഇന്നുമിത് തുടരുന്നു.

ഡാമിന്റെ നിര്‍മാണത്തിനായി കൂടുതലായും ‘കല്ല്’ ഉപയോഗിച്ചിരിക്കുന്നതിനാലാണ് കല്ലണ എന്ന പേര് ലഭിച്ചത്. 329 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയുമുള്ള കല്ലണക്ക് രണ്ട് ഭാഗങ്ങളാണ് ഉള്ളത്. ഒന്ന് ശ്രീരംഗം ദ്വീപിന് സമീപത്ത് കൂടി കടന്നുപോകുമ്പോള്‍ വടക്കുവശത്തേക്കുള്ള കൊല്ലിടം എന്നറിയപ്പെടുന്ന ഭാഗം പൂംപുഹാര്‍ വഴി ബംഗാള്‍ ഉള്‍ക്കടലില്‍ എത്തുന്നു.

കാവേരി നദിക്കു കുറുകെ കരിങ്കല്‍ പാളികള്‍കൊണ്ട് 329 മീറ്റര്‍ (1079 അടി) നീളവും 20 മീറ്റര്‍ (69 അടി) വീതിയും 5.4 മീറ്റര്‍ (18 അടി) പൊക്കവും ഉള്ള കണ്ണറകളായാണ് അണക്കെട്ട് പണിതിരിക്കുന്നത്. കല്ലണ കാവേരിനദിയെ നാലു കൈവഴികളായി തിരിക്കുന്നു: കൊള്ളിടം ആറ്, വെണ്ണാറ്, പുതു ആറ്, കാവേരി. പ്രാചീനകാലത്ത് ഏകദേശം 69,000 ഏക്കര്‍ (28,000 ഹെക്ടര്‍) വിസ്തൃതിയുള്ള പ്രദേശം നനയ്ക്കാന്‍ ഡാം ഉപകരിച്ചിരുന്നു. 20 നൂറ്റാണ്ട് ആദ്യത്തോടെ ഇത് ഏകദേശം ഒരു ദശലക്ഷം ഏക്കറായി (400,000 ഹെക്ടര്‍) വര്‍ദ്ധിച്ചു.

19-ആം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ അണക്കെട്ട് അറ്റകുറ്റപ്പണി നടത്തി. 1804ല്‍ മിലിട്ടറി എന്‍ ജിനീയര്‍ ക്യാപ്റ്റന്‍ കാഡ്വെല്ലിനെ കാവേരി അഴീമുഖത്തെ ജലസേചന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പഠനത്തിനഅയി ചുമതലപ്പെടുത്തി. പഠനത്തില്‍ നല്ലൊരു ഭാഗം ജലം കൊള്ളിടം ആറ് വഴി നഷ്ടപ്പെടുന്നതായി കണ്ടെത്തി.

കാഡ്വെല്ലിന്റെ നിര്‍ദേശപ്രകാരം അണക്കെട്ടിന്റെ ഉയരം 27 ഇഞ്ച് (69 സെന്റിമീറ്റര്‍) ഉയര്‍ത്തി അതിന്റെ സംഭരണശേഷി കൂട്ടി. പിന്നീട് മേജര്‍ സിം നദിക്കു കുറുകെ പ്രണാളികള്‍ പണിത് കൊള്ളിഡാം ആറ്റിലേക്ക് ഒഴുക്കു കൂട്ടി എക്കലടിയുന്ന പ്രശ്നം പരിഹരിച്ചു. സര്‍ ആര്‍തര്‍ കോട്ടണ്‍ രൂപകല്പന ചെയ്ത് 1902ല്‍ പൂര്‍ത്തീകരിച്ച കൊള്ളിഡാം ആറിനു കുറുകെയുള്ള ലോവര്‍ അണക്കെട്ട് (അണക്കര ഡാം) കല്ലണയുടെ തനിപ്പകര്‍പ്പാണ്. ചോളഭരണകാലത്തെ എന്‍ജിനീയറിങ് വൈദഗ്ദ്യത്തിന്റെ ഉല്‍ക്കൃഷ്ട ഉദാഹരണമായ കല്ലണ പിന്‍തലമുറകള്‍ക്ക് പ്രചോദകമായി നിലകൊള്ളുന്നു.

എങ്ങനെ അവിടെ എത്തും? തിരുച്ചിറപ്പള്ളി ആണ് അടുത്തുള്ള വിമാനത്താവളം. വിമാനത്താവളത്തില്‍ നിന്ന് ഡാം പരിസരത്തേക്ക് 13 കിലോമീറ്റര്‍ ദൂരമുണ്ട്. ലാല്‍ഗുഡി റയില്‍വേ ജംങ്ഷന്‍ ആണ് സമീപത്തുള്ള റയില്‍വേ സ്റ്റേഷന്‍. അവിടെ നിന്ന് 4 കിലോമീറ്റര്‍ ദൂരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post