കെ.കെ.മേനോൻ : കേരള ബസ് ചരിത്രത്തിലെ അതികായന്മാരിൽ ഒരാൾ

Total
165
Shares

തൃശ്ശൂരിന്റെ മോട്ടോർ ഗതാഗത ചരിത്രം നോക്കിയാൽ അതിൽ ഒരു ബസ് ഓപ്പറേറ്റർ പ്രധാനപ്പെട്ട ഒരു സ്ഥാനം പിടിച്ചിരിക്കുന്നതായി കാണാം. ‘കെ.കെ. മേനോൻ.’ ഓർമ്മ വച്ച കാലം മുതൽ തൃശ്ശൂർ പട്ടണത്തിൽ കാണാറുള്ള വണ്ടി. കെകെ മേനോൻ ബസ് സർവ്വീസിന്റെ തുടക്കം എങ്ങനെയായിരുന്നുവെന്ന് ഇന്നും അധികമാർക്കും അറിയാത്ത കാര്യമാണ്. എങ്കിലും തൃശ്ശൂരിൻറെയും കൊടുങ്ങല്ലൂരിന്റെയും തൃപ്രയാറിന്റെയുമൊക്കെ വീഥികളിൽ ഒരു തമ്പുരാനെപ്പോലെ വാണിരുന്ന ഒരു കാലമുണ്ടായിരുന്നു ഇവർക്ക്.

വെറും ബസ്സുകള്‍ക്കപ്പുറം ഒരു ‘പ്രസ്ഥാന’മായിരുന്നു അന്നാട്ടുകാര്‍ക്ക് കെ.കെ.മേനോന്‍. അന്നും യാത്രക്കാര്‍ക്ക് ടിക്കറ്റ് കൃത്യമായി നല്‍കുന്ന തൃശ്ശൂര്‍ ജില്ലയിലെ അപൂര്‍വ്വം ബസ്സ് സര്‍വീസുകളിലൊന്നായിരുന്നു കെ.കെ.മേനോന്‍. മറ്റുള്ള പ്രൈവറ്റ് ബസ്സുകളിൽ നിന്നും കെ.കെ. മേനോനെ വ്യത്യസ്തമാക്കുന്ന ചില വസ്തുതകളുണ്ട്. ഒരേ പാറ്റേണിലുള്ള ബോഡി, കടുംനീലയും, ഇളംനീലയും, മഞ്ഞയും, പച്ചയും ചേർന്ന കളർകോഡ് എന്നിവ കെ.കെ.മേനോൻ ബസുകളുടെ സവിശേഷതയായിരുന്നു.

ഇരിക്കുന്ന യാത്രക്കാരുടെ കാൽമുട്ട് മുന്നിലെ സീറ്റില്‍ മുട്ടാത്ത അന്നത്തെ പ്രൈവറ്റ് ബസ് എന്ന വിശേഷണവും മേനോന് തന്നെയായിരുന്നു. അതുപോലെത്തന്നെ ക്ളീനർ അഥവാ ഡോർചെക്കർ ഈ വണ്ടികളിൽ ഉണ്ടായിരുന്നില്ല. എല്ലാം കെഎസ്ആർടിസിയിലേതുപോലെ കണ്ടക്ടറുടെ ഒറ്റയാൾ പോരാട്ടമായിരുന്നു. ആനവണ്ടിയെ ഓർമ്മിപ്പിക്കുന്ന ടിക്കറ്റ് റാക്ക് കയ്യിലേന്തി, കൃത്യമായി വേ ബിൽ എഴുതിയിരുന്ന കണ്ടക്ടറുള്ള, പിൻഭാഗം വരെ നീണ്ടു ചെന്നിരുന്ന മണിച്ചരടുള്ള, കമ്പനിയുടെ സ്വന്തം ചെക്കർ കയറാറുള്ള കെ.കെ.മേനോൻ ബസ്സുകൾക്കിടയിലൊരു വ്യത്യസ്‌തൻ തന്നെ ആയിരുന്നു.

എൺപതുകളുടെ അവസാനം തൃശ്ശൂർ – പാലക്കാട് പാതയിലെ രാജാവ് ആര്‌ എന്ന ചോദ്യത്തിന്‌ ഒരുത്തരമേ ഉണ്ടായിരുന്നുള്ളൂ – കെകെ മേനോൻ. വണ്ടികൾ ഏറെയുണ്ടായിരുന്നെങ്കിലും എൻ.റ്റി.പിയും പി.എസ്സ്.എൻ ഉം ഒന്നും പ്രതാപത്തിൽ മേനോന്റെ അടുത്തു നിൽക്കില്ലായിരുന്നു. കെ.കെ.മേനോന്റെ മിക്ക വണ്ടികളും ടൈമിംഗ് കൊണ്ട് നല്ല ഒന്നാന്തരം പെർമിറ്റുകളും ആയിരുന്നു. അന്ന് അത്ഭുതത്തോടെയായിരുന്നു ഈ ബസുകളുടെ ഗാംഭീര്യത്തെ നോക്കി കണ്ടിരുന്നത്.

91 – 92 കാലഘട്ടത്തിൽ തൃശ്ശൂർ-പാലക്കാട് ദേശീയപാതയിൽ തൃപ്പാളൂർ, കണ്ണാടി എന്നിവിടങ്ങൾ സ്പർശിക്കാതെ നേരിട്ട് ദേശീയപാത പെർമിറ്റുണ്ടായിരുന്ന ആദ്യ വണ്ടികളിലൊന്നായിരുന്നു മേനോൻ. ഒന്നേകാൽ മണിക്കൂറായിരുന്നു അന്നത്തെ തൃശ്ശൂർ – പാലക്കാട് റണ്ണിംഗ് ടൈം. മൽസരിച്ചോടിയാൽ ചിലപ്പോൾ ഒരു മണിക്കൂറിലൊക്കെ എത്താറുണ്ടായിരുന്നു മേനോൻ. തൃശ്ശൂരു നിന്നും പാലക്കാടു നിന്നും ഓഫീസ് വിട്ടിറങ്ങുന്നവർക്ക് പാകമായി ചില വണ്ടികൾ വൈകുന്നേരം അഞ്ചിനും ഏഴിനുമിടയിൽ സ്റ്റാൻഡിൽ നിന്നും പുറപ്പെടാറുണ്ട്. സ്ഥിരം യാത്രക്കാർ നിരവധിയുണ്ടായിരുന്നു മേനോന്‌. പാലക്കാട് യാത്രക്കാർ, നിൽക്കേണ്ടി വന്നാൽ പോലും തൃശ്ശൂർ സ്റ്റാൻഡിൽ നിന്നും കെ.കെ.മേനോൻ വരുന്നതു വരെ കാത്തു നിൽക്കാറുണ്ടായിരുന്നു.

പണ്ടുകാലത്ത് 99 ബസ്സുകൾ വരെ കെ.കെ.മേനോൻ ഗ്രൂപ്പിന് ഉണ്ടായിരുന്നു എന്നൊരു കഥ ആളുകൾക്കിടയിൽ പ്രചരിച്ചിരുന്നു. എന്നാൽ യഥാർത്ഥത്തിൽ അൻപതോളം ബസ്സുകൾ മാത്രമായിരുന്നു കെ.കെ.മേനോന് ഉണ്ടായിരുന്നത്. തൃപ്രയാർ – പാലക്കാട്, തൃശ്ശൂർ – പാലക്കാട്, കൊടുങ്ങല്ലൂർ – പാലക്കാട്, മലമ്പുഴ – കൊടുങ്ങല്ലൂർ, വലപ്പാട് – മലമ്പുഴ, ഗുരുവായൂർ – മലമ്പുഴ തുടങ്ങിയവയെല്ലാം പ്രസിദ്ധമായ കെ.കെ. മേനോൻ റൂട്ടുകളിൽ ചിലത് മാത്രം. ഓടിയിരുന്ന റൂട്ടുകളിലെല്ലാം വെന്നിക്കൊടി പാറിച്ച ചരിത്രമായിരുന്നു കെ.കെ.മേനോന്റേത്.

കെ.കെ.മേനോൻ ബസ്സുകളെല്ലാം നല്ലവണ്ണം ‘മെയ്ന്റൈന്‍’ ചെയ്തിട്ടുള്ളവയായിരുന്നു. ഇതിനായി പലയിടങ്ങളിൽ ഇവർക്ക് സ്വന്തമായി ഷെഡുകളും ഉണ്ടായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ നല്ല വൃത്തിയും വെടിപ്പുമുള്ള ബസ്സുകളായിരുന്നു കെ.കെ.മേനോൻ ബസ്സുകൾ. മാത്രമല്ല, അമിത വേഗത്താലുള്ള അപകടങ്ങള്‍ക്ക് ദുഷ്പേരു കേട്ട തൃശ്ശൂരിലെ ബസ്സുകളുടെ കൂട്ടത്തില്‍ കെ.കെ.മേനോന്‍ അന്നുമിന്നും ഉണ്ടാവാനിടയില്ല.

തൊണ്ണൂറുകളിൽ കണ്ണപ്പ ഗ്രില്ലുമായി ആഡംബര ബസ്സുകളെ അനുസ്മരിപ്പിക്കുന്ന പുത്തൻ ബസ്സുകൾ നിരത്തിലിറങ്ങിയെങ്കിലും വിശ്വാസ്യതയുടെ പ്രതീകമായി കെ.കെ.മേനോൻ അജയ്യനായി തന്നെ നിലകൊണ്ടു. എന്നാൽ പ്രമുഖ ബസ്സുകളെ ബാധിച്ച ആ ശാപം ഒടുവിൽ കെ.കെ.മേനോനെയും തേടിയെത്തി. യൂണിയൻ പ്രശ്നവും മറ്റു കാരണങ്ങൾ കൊണ്ടുമൊക്കെ കെ.കെ.മേനോൻ ബസ്സുകൾ ഓരോന്നായി സർവ്വീസ് നിർത്തുവാൻ നിർബന്ധിതരായി. ചില പെർമിറ്റുകൾ മറ്റുള്ളവർക്ക് വിൽക്കുകയും ചെയ്തു. അതോടൊപ്പം തന്നെ തൃശ്ശൂർ – പാലക്കാട് റൂട്ടിൽ കെഎസ്ആർടിസിയുടെ ചെയിൻ സർവ്വീസുകൾ സ്ഥാനം പിടിക്കുകയും ചെയ്തു. പഴയ തൃശ്ശൂർ ബോഡിയുടെ ആഢ്യത്തവും പ്രതാപവും ഒന്നുമില്ലെങ്കിലും ഇന്നും വിരലിലെണ്ണാവുന്ന സർവ്വീസുകളുമായി ലിമിറ്റഡ് സ്റ്റോപ്പ് കളർകോഡിലുള്ള പുതിയ കെ.കെ.മേനോൻ ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട്.

കാലമെത്ര കഴിഞ്ഞാലും കെ.കെ. മേനോൻ എന്ന പേര് തൃശ്ശൂരിലെ മാത്രമല്ല, കേരള ബസ് ചരിത്രത്തിലെ തന്നെ മാറ്റിയെഴുതപ്പെടാത്ത ഒന്നായി നിലനിൽക്കും.

വിവരങ്ങൾക്ക് കടപ്പാട് – വിവിധ ഫേസ്‌ബുക്ക് പേജുകൾ, കെ.കെ. മേനോനെക്കുറിച്ചുള്ള ചെറുലേഖനങ്ങൾ, അതെഴുതിയ ആളുകൾ…

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post