തിരുവനന്തപുരത്ത് ‘ഗുജറാത്തി’ രുചിഭേദവുമായി ഹോട്ടൽ സൗരാഷ്ട്ര..

Total
1
Shares

വിവരണം – വിഷ്ണു എ.എസ്.നായർ.

പൂരിയും മുളക് കറിയും ദാലും കിഴങ്ങു കറിയും പിന്നെ പപ്പടവും ഉൾപ്പെടുന്ന ഒരു കിടുക്കാച്ചി ശാപ്പാടടിക്കണോ.. ?? എങ്കിൽ നേരെ വിട്ടോ തിരുവനന്തപുരത്തെ പവർ ഹൗസ്സ്‌ റോഡിലെ ഹോട്ടൽ സൗരാഷ്ട്രയിലേക്ക്. ഇവിടത്തെക്കുറിച്ചു പറയും മുൻപ് ഈ ഗുജറാത്തിയെങ്ങനെ പദ്മനാഭന്റെ നാട്ടിൽ വന്നതെന്ന് നോക്കാം. ഇന്നത്തെ ഗുജറാത്തിലെ തെക്കൻ പ്രദേശത്തിലെ 217 നാട്ടുരാജ്യങ്ങളും ഗിർ വനവും ഗിർനാർ പർവതപ്രദേശങ്ങളും ഉൾപ്പെടുന്ന നാടായിരുന്നു സൗരാഷ്ട്രാ അഥവാ ‘യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് ഖാതിയവാർ’. സ്വാതന്ത്രാനന്തരം രൂപം കൊണ്ട ഈ ഉപദ്വീപിയ രാജ്യത്തിന്റെ ആസ്ഥാനം രാജ്‌കോട്ടായിരുന്നു.

1956 ൽ ഇന്ത്യയുടെ ബിസ്മാർക്കായ ശ്രീ.സർദാർ വല്ലഭായ് പട്ടേലിന്റെ നേതൃതത്തിൽ സംസ്ഥാന രൂപീകരണം ആരംഭിച്ചപ്പോൾ സൗരാഷ്ട്രയെ ബോംബെയുടെ കൂടെ കൂട്ടിച്ചേർത്തു. എന്നാൽ 1960ൽ ബോംബെ ഭാഷാ അടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തിയപ്പോൾ സൗരാഷ്ട്ര ഗുജറാത്തിനോട് ചേർക്കപ്പെട്ടു, അതിന്നും അങ്ങനെതന്നെ നിലനിൽക്കുന്നു. അങ്ങനെയുള്ള ചില സൗരാഷ്ട്രാ മാർവാടികൾ 1956ന് മുൻപ് കേരളത്തിലും കച്ചവടം ചെയ്തു ജീവിച്ചുപോന്നിരുന്നു. എന്നാൽ 1958ൽ ശ്രീ. ഇ. എം.എസ്സിന്റെ നേതൃത്വത്തിൽ ഏഷ്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ നിലവിൽ വന്നതിനു ശേഷം ഭൂപരിഷ്കരണ നിയമവും കൂടെ മണ്ണിന്റെ മക്കൾ എന്ന വാദവും ശക്തമായി ഉയർത്തെഴുന്നേറ്റു. ഭാഷാ അടിസ്ഥാനത്തിൽ രൂപം കൊണ്ട സംസ്ഥാനങ്ങളുടെ ജോലികളും മറ്റ് പദവികളും തദ്ദേശിയർക്കായി വിട്ടുകൊടുക്കണം എന്നതാണ് മണ്ണിന്റെ മക്കൾ വാദത്തിന്റെ അന്തസത്ത.

തൽഫലമായി തിരുവനന്തപുരത്തു പ്രവർത്തിച്ചിരുന്ന അല്ലെങ്കിൽ കച്ചവടം ചെയ്തിരുന്ന പല സൗരാഷ്ട്രക്കാരും കിടക്കയും പ്രമാണവുമായി സ്ഥലം വിടേണ്ട അവസ്ഥ വന്നു. അത്തരമൊരു സാഹചര്യത്തിൽ ശ്രീ. റാംജി ലാൽ സേട് എന്ന ഗുജറാത്തിയുടെ പക്കൽ നിന്നും ശ്രീ.വീരാ റെഡ്ഢിയാർ 1963ൽ ഏറ്റെടുത്തതാണ് നാമിന്ന് കാണുന്ന സൗരാഷ്ട്രാ ഹോട്ടൽ. ഇന്നതിന്റെ സാരഥി വീരാ റെഡ്ഢിയാരുടെ മകൻ ശ്രീ. പാർത്ഥസാരഥി റെഡ്ഢിയാരാണ്. തകരപ്പറമ്പ് ഫ്ലൈഓവറിന് കീഴെയുള്ള പാർത്ഥാസിന് സമീപമാണ് ഹോട്ടൽ സൗരാഷ്ട്രയുടെ സ്ഥാനം. ഫ്ലൈഓവറിന് താഴെ ട്രാഫിക് പൊലീസിന് രണ്ടു രൂപ കൊടുത്തു വണ്ടി പാർക്ക് ചെയ്തിട്ട് ഇടവഴിക്കുള്ളിലെ ഈ രുചിവഴി തേടിപോണം.

വൈകിട്ട് മൂന്നരയോടെ പ്രവർത്തനമാരംഭിച്ച് രാത്രി ഒമ്പതര-പത്തരയോടെ മംഗളം പാടി അവസാനിപ്പിക്കുന്ന ചെറിയൊരു ഹോട്ടലാണിത്. ഉദ്ദേശം ഇരുപത് പേർക്ക് ഒരേസമയം ഇരിക്കാമെന്ന് തോന്നുന്നു. ഇടുങ്ങിയ ചുറ്റുപാടാണ് അതിനാൽ കൂടുതൽ ആമ്പിയൻസ് പ്രതീക്ഷിക്കണ്ട. ഇവിടുത്തെ ഹൈലൈറ്റെന്നത് നല്ല രസ്യൻ പൂരിയും കറികളുമാണ്. നല്ല മൊരിഞ്ഞു നിവർന്ന ചൂട് പൂരിയുടെ കൂടെ മുളക് കറിയും, ദാൽ കറിയും, ഉരുളക്കിഴങ്ങ് കറിയും പുളിപ്പുള്ള നെല്ലിക്കാ അച്ചാറും പപ്പടവും പിന്നെ കുനുകുനാ അരിഞ്ഞിട്ട ഒരു ലോഡ് സവാളയും. പപ്പടം പൊട്ടിക്കും പോലെ പൂരി മുറിച്ചെടുത്ത് അകത്ത് കുറച്ച് സവാള വയ്ക്കുക. ശേഷം അതിനെ ഏതേലും ഒരു കറിയിൽ മുക്കി ചവച്ചു കഴിക്കണം. ആ അച്ചാറിന്റെ പുളിയും സവാളയും കറിയും എല്ലാംകൂടെയാകുമ്പോൾ കിടുക്കാച്ചിയേ.

ഇടയ്ക്കിടയ്ക്ക് പപ്പടം പൊട്ടിച്ച് കഴിക്കണം.. അടുത്ത തവണ അടുത്ത കറി… സവാള-അച്ചാർ നോ change…. ഏറ്റവും അവസാനം മസാല ചായ… ഏലയ്‌ക്കയ്യൊക്കെയിട്ട ജലാംശം കൂടുതലുള്ള ചായ… കുറിക്ക് വച്ച മധുരം.. അടിപൊളി അനുഭവം… ഒരൊറ്റ അഭിപ്രായം മാത്രം കറികളിലെ ജലത്തിന്റെ അസാമാന്യമായ പ്രഭാവം അതൊരു പ്രശ്നമാണ്.. എന്നിരുന്നാലും രുചിയുടെ കാര്യത്തിൽ എനിക്കിഷ്ടപ്പെട്ടു…

വിലവിവരം – ഒരു സെറ്റ് പൂരി & കറികൾ(3 പൂരി) :- ₹.50/- എസ്ട്രാ പൂരി :- ₹.15/- മസാല ചായ :- ₹.10/- . പാർക്കിങ് സ്ഥലം കുറവാണ്. ഫ്ലൈഓവറിന് താഴെ വണ്ടി വച്ചിട്ട് പോകേണ്ടി വരും. ലൊക്കേഷൻ :- Gujarati Saurashtra Hotel Power House Rd, East Fort, Chalai Bazaar, Chalai, Thiruvananthapuram, Kerala 695036 https://maps.app.goo.gl/1KN93.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post