കുറ്റാന്വേഷണ രംഗത്തെ ‘ഇന്ത്യൻ ലേഡി ജെയിംസ് ബോണ്ട്’ – രജനി പണ്ഡിറ്റ്

Total
2
Shares

ലേഖകൻ – വിനോദ് പദ്മനാഭൻ.

ഷെർലക്‌ ഹോംസ്, ജയിംസ് ബോണ്ട്, ചാർലി ചാൻ തുടങ്ങിയ സാങ്കൽപ്പിക ഡിറ്റക്ടീവ് കഥാപാത്രങ്ങൾ‍ സിനിമയിലൂടെയും, നോവലുകളിലൂടെയും എക്കാലത്തും നമ്മെ ഹരം കൊള്ളിച്ചിട്ടുണ്ട്‌. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഈ കഥാപാത്രങ്ങളെ എല്ലാം വെല്ലുന്ന ഒരു ഡിക്റ്റക്റ്റീവ് ഉണ്ട്, അതും ഒരു വനിത, പേര് രജനി പണ്ഡിറ്റ്.

മറാഠാ സാഹിത്യത്തിൽ ബിരുദധാരി ആയ രജനി പഠനത്തിന് ശേഷം ചില്ലറ ജോലികളെല്ലാം ചെയ്യുന്നതിനിടയിൽ ആണ് സ്വന്തമായി ഒരു ഡിക്ടറ്റീവ് ഏജൻസി തുടങ്ങുക എന്ന ആശയം അച്ഛനു മുൻപിൽ അവതരിപ്പിച്ചത്. പക്ഷെ, മുംബൈ പോലീസ് ഉദ്യോഗസ്ഥനായ അച്ഛൻ ശാന്താറാം പണ്ഡിറ്റ് മകളെ ഈ ഉദ്യമത്തിൽ നിന്ന് വിലക്കി.ആണുങ്ങൾ അടക്കിവാഴുന്ന ഡിറ്റക്റ്റീവ്‌ മേഖലയിലേക്ക് ഒരു പെൺകുട്ടി കടന്നു വരുമ്പോൾ ഉണ്ടാകാവുന്ന വെല്ലുവിളികളെ കുറിച്ച് ബോധവാനായത് കൊണ്ടാവാം ശാന്താറാം മകളെ നിരുത്സാഹപ്പെടുത്തിയത്‌ . പക്ഷെ അമ്മയിൽ നിന്ന് ലഭിച്ച പരിപൂർണ്ണ പിന്തുണയിൽ തന്റെ ഇരുപത്തഞ്ചാമത്തെ വയസ്സിൽ രജനി ഡിക്റ്റക്റ്റീവ് ഏജൻസി തുടങ്ങി.

പക്ഷെ ഇതിനു ഒരുപാട് വർഷങ്ങൾക്ക് മുൻപ് തന്നെ രജനി തന്റെ പ്രവർത്തന രംഗം തെരഞ്ഞെടുത്തിരുന്നു. സ്‌കൂൾകാലഘട്ടത്തിൽ മദ്യപാനത്തിന്റേയും , മയക്കുമരുന്നിന്റെയും വലയിലകപ്പെടുന്ന സ്വന്തം സഹപാഠികളെക്കുറിച്ച് അന്വേഷിച്ച് അവരുടെ വീടുകളിൽ അറിയിച്ചായിരുന്നു രജനിയുടെ ഡിറ്റക്റ്റീവ്‌ ജീവിതത്തിന്റെ തുടക്കം. കോളേജിൽ വച്ച് സെക്‌സ്റാക്കറ്റിൽ അകപ്പെട്ട ഒരു സഹപാഠിയെക്കുറിച്ച് അന്വേഷിച്ച് കണ്ടെത്തി രക്ഷപ്പെടുത്തിയപ്പോളാണ് തന്റെ പ്രവർത്തന മേഖല ഇതാണെന്ന് രജനി തിരിച്ചറിയുന്നത്.

ആണുങ്ങൾ അടക്കിവാഴുന്ന ഡിറ്റക്ടീവ് മേഖലയിലേക്ക് ഒരു പെൺകുട്ടി കടന്നു വന്നപ്പോൾ നേരിട്ടത് എന്തൊക്കെ വെല്ലുവിളികളായിരിക്കും? ഒരു പെൺകുട്ടിയെ വിശ്വസിച്ച് കേസ് ഏൽപിക്കാൻ പാകത്തിൽ രജനി പണ്ഡിറ്റ് ഡിക്ടറ്റീവ് ഏജൻസി വളർന്നതെങ്ങനെയാണ്? 1991 ലാണ് മുംബൈയിലെ മാഹിമിൽ രജനി ഡിറ്റക്ടീവ് ഏജൻസി സ്ഥാപിക്കുന്നത്. 2010 ആയപ്പോളേക്കും ഒരു മാസം 20 ഇൽ അധികം കേസുകൾ‍ കൈകാര്യം ചെയ്യുന്ന, 30 ഇൽ അധികം ജോലിക്കാരുള്ള ഒരു സ്ഥാപനമായിതു മാറി.കഴിഞ്ഞ ഇരുപത്തഞ്ചു വർഷത്തെ പ്രവർത്തന മികവിൽ 75000 ത്തോളം കേസുകൾ രജനി തെളിയിച്ചിട്ടുണ്ട്.

വീടുകളിലെ പ്രശ്‌നങ്ങൾ , തട്ടിക്കൊണ്ടുപോകൽ, കൊലപാതകം തുടങ്ങിയ കേസുകളെല്ലാം ഇവരുടെ ഏജൻസി കൈകാര്യംചെയ്യുന്നു. അന്ധ, ഗർഭിണി , ബധിര, വേലക്കാരി, ഭ്രാന്തി എന്നിങ്ങനെ കുറ്റാന്വേഷണ ജീവിതത്തിനിടയിൽ രജനി കെട്ടാത്ത വേഷങ്ങളില്ല.

കുറ്റാന്വേഷണത്തിന്റെ ഭാഗമായി ഒരു സ്ത്രീയുടെ വീട്ടിൽ രജനി ആറുമാസക്കാലം വീട്ടുജോലിക്കാരിയുടെ വേഷത്തിൽ ജീവിച്ചു. ഭർത്താവിനെയും മകനെയും കൊന്നു എന്ന് സംശയിക്കപ്പെടുന്ന സ്ത്രീയുടെ വീട്ടിലാണു രജനി താമസിച്ചത്‌. പരപുരുഷബന്ധം അറിഞ്ഞ ഭർത്താവിനേയും മകനെയും കാമുകന്റെ സഹായത്താൽ ആ സ്ത്രീ കൊലപ്പെടുത്തിയെന്നായിരുന്നു പോലീസിന്റെ നിഗമനം. എന്നാൽ‍ തെളിവുകളുടെ അഭാവത്തിൽ പോലീസിനു കാശ്ചക്കാരായി നോക്കി നിൽക്കേണ്ടി വന്നു. ഈ ഘട്ടത്തിലാണു പ്രൈവറ്റ്‌ ഡിറ്റക്റ്റീവ്‌ ആയ രജനിയുടെ സഹായം ഡിപ്പാർട്ട്‌മെന്റിനു ഉപകരിക്കപ്പെട്ടത്‌. ചുരുങ്ങിയ സമയം കൊണ്ട്‌ തന്നെ വീട്ടുടമസ്ഥയുടെ വിശ്വസ്തത സ്വന്തമാക്കാൻ രജനിക്ക്‌‍ സാധിച്ചു. കാമുകൻ അവിടെ ഇടക്ക്‌ വന്ന് പോകാറുണ്ടെന്ന് വിവരം കിട്ടിയെങ്കിലും പോലീസിനു അയാളെ പിടിക്കാൻ സാധിച്ചില്ല.

ഒരിക്കൽ‍ രാത്രി വീട്ടിലെത്തിയ കാമുകൻ, പ്രസ്തുത വീട്ടുകാരിയുമായി വഴക്കിട്ടു. പക്ഷേ പൊലീസിനെ വിവരം അറിയിക്കാൻ‍ രജനിയുടെ കയ്യിൽ ഒരു മൊബൈൽ ഫോൺ പോലും ഇല്ലാത്തതിനാൽ സാധിച്ചില്ല. ബുദ്ധിമതിയായ രജനി കത്തി കൊണ്ട് സ്വന്തം കാലിൽ‍ മുറിവുണ്ടാക്കി. രജനിയുടെ കാലിൽ നിന്നു രക്തം വരുന്നതു കണ്ട് വീട്ടുടമസ്ഥ പെട്ടന്ന് ഡോക്ടറെ കാണുന്നതിന് പറഞ്ഞുവിട്ടു. ഈ അവസരം മുതലാക്കി രജനി പൊലീസിനെ കൂട്ടിയെത്തി സ്ത്രീയെയും കാമുകനേയും പിടിക്കുകയായിരുന്നു.

ഒരു നല്ല ഡിറ്റക്ടീവാകാന്‍ വേണ്ടത് വിദ്യാഭ്യാസത്തേക്കാളുപരി ശ്രദ്ധയും, കഠിനാധ്വാനം ചെയ്യാനുള്ള മനസും, അർപ്പണ ബോധവും ആണെന്ന് രജനി പറയുന്നു. സ്ത്രീകളുടെ നേട്ടങ്ങളെ ആദരിക്കാൻ‍ ദൂരദർശ്ശൻ നൽകുന്ന ഹിർക്കനി അവാർഡ്‌ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ രജനിയെ തേടി എത്തിയിട്ടുണ്ട്‌ . രജനി തന്റെ കുറ്റാന്വേഷണ ജീവിതത്തെ കുറിച്ച് രണ്ടു പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇത് രണ്ടും ഒരുപാട് ആരാധകരെ ഉണ്ടാക്കിയതാണ്. ഫെയ്‌സസ് ബിഹൈന്‍ഡ് ഫെയ്‌സസ്, മായാജാല്‍ എന്നിവയാണ് പുസ്തകങ്ങളുടെ പേര്. ആദ്യത്തെ പുസ്തകം രണ്ടു അവാര്‍ഡ് നേടിയപ്പോള്‍ മായാജാല്‍ ആറ് അവാര്‍ഡുകള്‍ വാരിക്കൂട്ടി.

ഇതിനിടെ അനധികൃത മാര്‍ഗങ്ങളിലൂടെ വ്യക്തികളുടെ ടെലിഫോണ്‍ സംഭാഷണരേഖകള്‍ ചോര്‍ത്തിയ കേസിൽ രജനി പണ്ഡിറ്റ് അറസ്റ്റിലുമായിരുന്നു. ടെലിഫോണ്‍ സംഭാഷണരേഖകള്‍ ചോര്‍ത്തിയെടുത്ത് വിറ്റതിന് അറസ്റ്റിലായ നാല് സ്വകാര്യ ഡിറ്റക്ടീവുമാരില്‍നിന്നു കിട്ടിയ വിവരമനുസരിച്ചാണ് അന്വേഷണം രജനിയിലേക്ക് നീണ്ടത്. തങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന ടെലിഫോണ്‍ രേഖകള്‍ വന്‍വില നല്‍കി രജനി പണ്ഡിറ്റ് വാങ്ങാറുണ്ടെന്നായിരുന്നു അറസ്റ്റിലായവരുടെ മൊഴി. ഇതിനെത്തുടർന്നായിരുന്നു അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post