ജെ.എം.ജെ. ധാബ – ഇത് ഒരു സാധാരണക്കാരൻ്റെ ഹോട്ടൽ

Total
19
Shares

വിവരണം – ‎Praveen Shanmukom‎ to ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ.

ഒരുപാട് ‘നന്മ മരങ്ങൾ’ ദിവസം പ്രതി മുളച്ച് വരുന്ന നാടാണ് ഇപ്പോൾ നമ്മുടേത്. സോഷ്യൽ മീഡിയ വഴി അതിന്റെ അതിപ്രസരണം വീഴ്ത്തി നന്മയുടെ സുഗന്ധവാഹകരായി നടക്കുന്ന ഇവരിൽ എത്ര പേരുടെ ഉള്ളിൽ ശരിയായ നന്മയുണ്ട് എന്നുള്ളത് അന്വേഷിച്ചും അനുഭവിച്ചും അറിയേണ്ട കാര്യമാണ്. ഇവിടെ ഇതാ പച്ചയായ ഒരു മനുഷ്യൻ ശ്രീ ജീവൻ കെ ജോസഫ് , വാട്സ്ആപ്പും എഫ്.ബി യും ഒന്നും ഉപയോഗിച്ച് തന്റെ പ്രവർത്തികൾ ഘോഷിക്കാതെ, ഇവയൊന്നും ഇല്ലാതെ, നിശബ്ദം നന്മയാകുന്ന വിപ്ലവത്തിന്റെ സുഗന്ധം തീർക്കുന്നു.

3 രൂപയ്ക്ക് വട എന്ന ബോർഡ് ഈ കടയുടെ മുൻപിൽ കണ്ടാണ് ഞാൻ ഇവിടെ ഇത്രയും നാൾ പോകാതിരുന്നത്. കാരണം എങ്ങനെ 3 രൂപയ്ക്ക് ഒരു വട മുതലാകും. ശരിയായ ഉഴുന്ന്, ശരിയായ എണ്ണ ഇതൊക്കെ ഉപയോഗിച്ച് എന്തായാലും അത് മുതലാകില്ല. ഒരേ എണ്ണയായിരിക്കാം ദിവസങ്ങളോളം ഉപയോഗിക്കുന്നത് എന്നൊക്കെയുള്ള ചിന്തയാൽ പരീക്ഷിക്കാൻ ധൈര്യപ്പെട്ടില്ല.

അങ്ങനെയിരിക്കെ അടുത്ത ഒരു സുഹൃത്ത് പറഞ്ഞു നല്ലതാണ് , വിശ്വസിച്ചു കഴിക്കാം, വട പിന്നെ ഉദ്ദേശിക്കും പോലെ വലുതല്ല ചെറുതാണ്. ഇവിടത്തെ ഒരു രണ്ടു വടയൊക്കെ പുറത്തെ ഒരു വലിയ വട അല്ലെങ്കിൽ അതിനേക്കാൾ കുറച്ചൂടെ കാണും. എണ്ണയെല്ലാം നല്ലതാണെന്നും പറഞ്ഞു.ആഹാരത്തിന്റെ കാര്യത്തിൽ ഒരു കാര്യം പറഞ്ഞാൽ അതിനെ പൂർണമായും വിശ്വസിക്കാവുന്ന ആൾ ആയാണ് സ്വന്തം അനുഭവം. പിന്നെ അധികം വച്ച് താമസിപ്പിച്ചില്ല നേരെ ഒരു നാൾ JMJ ദാബയിലേക്ക്.

ഇത് എവിടെയാണെന്ന് അല്ലേ. വഴുതക്കാട് നിന്ന് പോകുമ്പോൾ ഇടപ്പഴഞ്ഞി ജംഗ്ഷൻ കഴിഞ്ഞ്, പാലവും കഴിഞ്ഞ് ഒരു 100 മീറ്റർ മുന്നോട്ടു പോയാൽ ഇടത് വശത്തായിട്ട് വരും. അതിന്റെ തൊട്ട് അടുത്ത് തന്നെ ഏഷ്യാനെറ്റിന്റെ ഓഫീസും അത് കഴിഞ്ഞു SK ഹോസ്പിറ്റലും കാണാം.

ഒരു വൈകുന്നേരമാണ് പോയത്. വട തന്നെയായിരുന്നു ലക്ഷ്യം. പറഞ്ഞ പോലെ വടയ്ക്ക് വലിപ്പം കുറവാണ്. എങ്കിൽ പോലും നഷ്ടമില്ല. പിന്നേയും ഒരു സംശയം ഇതൊക്കെ hygiene ആയിരിക്കുമോ? അതിനുള്ള മറുപടി ദാ ഇവിടെയുണ്ട്. “ഈ ഹോട്ടലിന്റെ പ്രത്യേകത എന്താണ് ?”. ചോദ്യം ഹോട്ടലിന്റെ ഉടയോൻ ജീവൻ ചേട്ടനോട് ആണ്. ഉത്തരം ശടേന്ന് വന്നു “രുചിയില്ലായ്മ ആണ് ഇതിന്റെ പ്രത്യേകത, hygiene ആണ്, വീട്ടിലെ പോലെ വിശ്വസിച്ച് കഴിക്കാം “.

ചങ്ക് ഉറപ്പോടെ, ദൃഢതയാർന്ന വാക്കുകളോടെ ആത്മാർത്ഥതയോടെ ഈ പറയുന്ന വാക്കുകൾ കേൾക്കുമ്പോൾ അറിയാം അത് വീൺ വാക്കല്ല ഹൃദയത്തിൽ നിന്ന് വരുന്നതാണെന്ന്. ഇതിലുണ്ട് എല്ലാം. പിന്നെ നേരിൽ കണ്ടും കഴിച്ചും അനുഭവിച്ചും വ്യക്തിപരമായി ബോധ്യപ്പെട്ടു. എണ്ണയൊക്കെ അന്നന്ന് ഉപയോഗിക്കുന്നത്. പിന്നെ പറഞ്ഞതിൽ ഒരു കാര്യത്തിൽ വിയോജിപ്പ് ഉണ്ട്. രുചിയില്ലായ്‌മ എന്ന് എല്ലാത്തിനേയും തികച്ചും പറയേണ്ട കാര്യമില്ല. ആവശ്യത്തിന് രുചിയുണ്ട്. പിന്നെ കിക്കിടിലം, ചുറ്റുമുള്ളതൊന്നും കാണാൻ പറ്റുന്നില്ല സാറേ എന്നതൊക്കെ ഒഴിവാക്കി ചുറ്റുമുള്ളതൊക്കെ കണ്ട് സമാധാനമായിട്ട് ഇരുന്നു കഴിക്കാനുള്ള രുചി ഉണ്ട്. മോശം എന്ന് പറയാൻ ഇല്ല.

ഒരു പ്രത്യേകത കൂടി ഉണ്ട്. പാവപ്പെട്ടവന്റെ മടിശീലയിലെ കാശ് ഇവിടെ വന്നാൽ ഭദ്രം ആയിരിക്കും. വില കൂടുതൽ അല്ല. മാത്രമല്ല കാശ് കൊടുക്കാൻ പറ്റാത്ത ഒരു അവസ്ഥയിലാണ് നിങ്ങളെങ്കിൽ കഴിച്ച ആഹാരത്തിനു വില നൽകേണ്ട. അതിന് പ്രായം വച്ച് തരം തിരിച്ചിട്ടില്ല. അങ്ങനെ സൗജന്യമായി അവിടെ മൂന്ന് നേരം കഴിക്കുന്ന പലരും ഉണ്ട്. പിന്നെ പ്രത്യേക ശ്രദ്ധയ്ക്ക് ഒരു അപേക്ഷയാണ്.
ഒരു മനുഷ്യൻ പേരും പ്രശസ്തിയും ഒന്നും പ്രതീക്ഷിക്കാതെ ചെയ്യുന്ന മഹത്തായ ഈ കാര്യത്തെ സ്വാർത്ഥ താല്പര്യത്തോടെ കണ്ട് കയ്യിൽ കാശ് ഉണ്ടായിട്ടും അനർഹമായി ഭക്ഷണം സൗജന്യമായി കൈപറ്റരുത്.

ഇതൊന്നും കൊട്ടിഘോഷിക്കാനോ താൻ ചെയ്യുന്നത് വലിയ ഒരു പ്രവർത്തി ആണെന്നോ ഉള്ള വിചാരവും ഭാവവും ഒന്നും ജീവൻ ചേട്ടന് ഇല്ല . ഇതേ പറ്റി ചോദിച്ചപ്പോൾ പറഞ്ഞത് “ഞാൻ അങ്ങനെ വലിയ കാര്യം ഒന്നും ചെയ്യുന്നില്ല, വീട്ടിൽ നിന്ന് ഇറങ്ങമ്പോൾ കുറച്ചു പൈസ പാവപ്പെട്ടവർക്ക് കൊടുത്തു കളയാം എന്ന് വിചാരിച്ചു വീട്ടിൽ നിന്ന് കൊണ്ട് പോകുന്നത് അല്ല. നിങ്ങൾ തന്നെയാണ് അവർക്കു ആഹാരം കൊടുക്കുന്നത്. നിങ്ങൾ കഴിച്ച ആഹാരത്തിന്റെ പൈസയുടെ ലാഭം കൊണ്ടുള്ള ഭക്ഷണം ആണ് മറ്റുള്ളവർക്ക് കൊടുക്കന്നത്. എല്ലാം ദൈവം ചെയ്യുന്നത് ഞാൻ ചെയ്യുന്നതല്ല.”

നമ്മൾക്ക് ഭക്ഷണ അനുഭവത്തിലോട്ടു തിരിച്ചു വരാം. വട എന്ന് പറയുമ്പോൾ – ഉഴുന്ന് വട, പരിപ്പ് വട, കാരാ വട ഇവയാണ് വാങ്ങിയത്. പിന്നെ ഒരു പഴ കേക്കും. ഒരു പൂരി മസാല സെറ്റും, പെറോട്ടയും ഗ്രേവിയും, ഒരു റവ കേസരി, 2 ചായയും. ചെറിയ പൂരി അല്ല. കൊള്ളാം. ഗ്രേവി ഉള്ളിക്കറിയാണ്. അതും നന്നായിരുന്നു. റവ കേസരി അടിപൊളി മധുരം. കൂടെ ഒരു സുഹൃത്തും ഉണ്ടായിരുന്നു. ഷെയർ ചെയ്താണ് കഴിച്ചത്. എല്ലാം ആവശ്യത്തിന് രുചി ഉണ്ടായിരുന്നു.

വീണ്ടുമൊരിക്കൽ കൂടി ഒരുച്ചയ്ക്ക് പോയി. ഇപ്രാവശ്യം ഒരു ചിക്കൻ ബിരിയാണിയും, ബീഫ് ബിരിയാണിയുമാണ് കഴിച്ചത്. രണ്ടും കൊള്ളാമായിരുന്നു. ചിക്കൻ ബിരിയാണി കുറച്ചും കൂടി ഇഷ്ടപ്പെട്ടു. മുൻപ് പറഞ്ഞത് പോലെ ആവശ്യത്തിനുള്ള രുചി ഉണ്ട്.

JMJ വന്ന വഴികൾ – 1993 ൽ ആലപ്പുഴിയിൽ ഒരു റെസ്റ്റോറന്റ് തുടങ്ങിയാണ് കുട്ടനാട്ടുകാരനായ ശ്രീ ജിതിൻ ജോസഫ് ഭക്ഷണയിടം വ്യവസായം എന്നതിൽ ഉപരി ആയി മാനവ സേവ മാധവ സേവയായി കാണുന്ന യാത്രയിലോട്ടുള്ള തുടക്കം കുറിച്ചത്. പിന്നെ അത് തിരുവല്ലയിലോട്ടും മാറ്റി. കാലത്തിന്റെ യാത്രയിൽ UK യിലേക്ക് പോകേണ്ടി വന്നു. അതിരാവിലെ 5 മണി മുതൽ തുടങ്ങുന്ന ജോലി തീരുന്നത് വൈകുന്നേരം 4 മണിക്കാണ്. അപ്പോഴും അന്നം കൊടുക്കുന്ന കൈകൾക്ക് വിശ്രമം ഉണ്ടായില്ല. വൈകുന്നേരം 6 മണി മുതൽ രാത്രി 12 – 1 മണി വരെ ഹോം ഷെഫിന്റെ റോളിലും അത് തുടർന്നു.

വിവാഹാനന്തരം തിരുവനന്തപുരത്ത് എത്തിയ ഇദ്ദേഹം ഇടപ്പഴിഞ്ഞിയിൽ JMJ Dhaba റെസ്റ്റോറന്റ് തുടങ്ങിയിട്ട് ഈ 2020 ഫ്രെബുവരി ഒന്നിന് നാല് വർഷം ആയി. ഓരോ ദിവസവും കടയിലെ കണക്കുകൾ എഴുതുന്ന പുസ്തകത്തിൽ തുടക്കത്തിൽ എഴുതുന്ന 2 വരികൾ ഉണ്ട്. സർവ മഹത്വവും ദൈവത്തിന്, തൊട്ടു താഴെ മൂന്നക്ഷരവും JMJ. അത് തന്നെയാണ് ഈ ഹോട്ടലിന്റെ പേരിന്റേയും തുടക്കത്തിൽ നമ്മൾ കാണുന്നത് JMJ – Jesus, Mary, Joseph – ഈശോ, മറിയം, ഔസേപ്പ്.

നിരാലംബരായ പെൺകുട്ടികളെ കല്യാണം കഴിച്ചു അയക്കുന്നത് ഉൾപ്പെടെ ചെയ്യുന്ന ജ്യോതിർഗമയ എന്ന സംഘടനയ്ക്കും JMJ തങ്ങളുടേതായ രീതിയിലുള്ള സഹകരണം നല്കുന്നുണ്ട്.

ഇവിടെ JMJ യിൽ വെളിച്ചെണ്ണയും, പാമോയിലും ആണ് എണ്ണയായി ഉപയോഗിക്കുന്നത്. ജീവൻ ചേട്ടൻ പറഞ്ഞ കണക്കുകൾ പ്രകാരം 62 രൂപ ഉണ്ടായിരുന്ന പാമോയിലിന് ഇപ്പോൾ 110, 38-40 രൂപയ്ക്ക് കിട്ടിയിരുന്ന വട പരിപ്പിനു ഇപ്പോൾ 80 രൂപ, 60 രൂപയുടെ ഉഴുന്നിനു ഇപ്പോൾ 110-120 രൂപയായി. എങ്കിലും ദാബയുടെ 3 രൂപയുടെ വട ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. ചായക്ക്‌ മിൽമ പാൽ തന്നെയാണ് ഉപയോഗിക്കുന്നത് . വേറെ ഗിമിക്സ് ഒന്നും ഇല്ല.

ഇവിടത്തെ പ്രവർത്തന സമയം രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെയാണ്. രാവിലെ ആറ് മണിയാകുമ്പോൾ വെജിറ്റബിൾ കറി, മുട്ട കറി, കടല കറി, ഗ്രീൻ പീസ്/വെജിറ്റബിൾ കറി ചമ്മന്തി, സാമ്പാർ, ഇഡ്ഡലി, ദോശ, അപ്പം, ഇടിയപ്പം, പൂരി മസാല, മസാല ദോശ, നെയ്യ് റോസ്റ്റ്, റവ കേസരി, ഇവയെല്ലാം തയ്യാറാകും. 7:30 ആകുമ്പോൾ പെറോട്ടയും, ഉപ്പുമാവും. 9 മണിക്ക് അകത്തു ഉപ്പുമാവു കഴിയും. ₹ 20 മാത്രം വിലയുള്ള ഈ ഉപ്പുമാവിന് ഇവിടെ ഒരു പാട് പേരുടെ വിശപ്പടക്കാൻ കഴിയുന്നുണ്ട്. 8:30 ക്ക് ബീഫ് കറി, ചിക്കൻ കറി തയ്യാറാകും.

11 മണിക്ക് ഊണ്, ബിരിയാണി, ചൈനീസ് ഡിഷുകൾ എല്ലാം കാണും. ഫ്രൈഡ് റൈസ് നെയ്യ് ചോറ്, ഹൈദരാബാദ് ബിരിയാണി, മുഗളായി ബിരിയാണി തുടങ്ങിയ നോർത്ത് ഇന്ത്യൻ വിഭവങ്ങളും ഉണ്ട്. ആവശ്യം അനുസരിച്ചു ഉണ്ടാക്കി കൊടുക്കും 4:30 ആകുമ്പോൾ ദോശ, ചപ്പാത്തി, ഇടിയപ്പം, പെറോട്ട, അപ്പം, ഇടിയപ്പം,നെയ്യ് റോസ്റ്റ്, മസാല ദോശ തുടങ്ങി രാവിലത്തെ വിഭവങ്ങൾ വീണ്ടും ഉണ്ടാക്കും.

രാത്രി ചിക്കൻ ഫ്രൈ, ചിക്കൻ 65, ചില്ലി ചിക്കൻ, ചിക്കൻ മസാല, ചിക്കൻ മഞ്ചൂരിയൻ, ചിക്കൻ ഹൈദരാബാദി, ചിക്കൻ കോലാപുരി, ബീഫ് റോസ്റ്റ്, ബീഫ് ഫ്രൈ, ബീഫ് ചില്ലി, എഗ്ഗ് മസാല, ചില്ലി പനീർ, പനീർ പഞ്ചാബി, കടായി പനീർ തുടങ്ങി നോർത്ത് ഇന്ത്യയിൽ സാധാരണ കിട്ടുന്ന ഐറ്റംസ് എല്ലാം കിട്ടും. ആവശ്യം അനുസരിച്ചു തയ്യാറാക്കി നൽകും. സ്ഥല പരിമിതി കാരണം ഷവായ, ഷവർമ, തന്തൂരി ഇവ ഇല്ല.

വില വിവരം: പൂരി മസാല: ₹ 25, പെറോട്ട: ₹ 7, വട: ₹ 3, പഴ കേക്ക്: ₹ 3, ചായ: ₹ 7, റവ കേസരി: ₹ 10, ചിക്കൻ ബിരിയാണി: ₹ 90, ബീഫ് ബിരിയാണി: ₹ 90. Timings: 6 AM to 10 PM Seating Capacity: 24.

സാധാരണക്കാരൻ എന്നതിലുപരി വയറു നിറയ്ക്കാൻ പണിപ്പെടുന്ന പാവപ്പെട്ടവർക്കും അത് പോലെ കണ്ടാൽ വീടുണ്ട് എല്ലാമുണ്ട് എങ്കിലും കയ്യിൽ കാശില്ലാത്ത കാരണം ഭക്ഷണം കഴിക്കാൻ ബുദ്ദിമുട്ടുന്ന, ‘അഭിമാനം’ കാരണം സ്വന്തം ദാരിദ്ര്യം മറ്റുള്ളവരെ അറിയിക്കാതെ മുണ്ടു മുറുക്കിയുടുക്കുന്നവർക്കും അത്താണിയാണ് ഈ ഭക്ഷണയിടം. ഇങ്ങനെയുള്ളവയെ അല്ലേ നമ്മൾ ശരിക്കും പ്രോത്സാഹിപ്പിക്കേണ്ടത്. സംഭാവന ഇത്യാദികൾ ഒന്നും വേണ്ട ചെല്ലുക വയറു നിറച്ചു ഭക്ഷണം കഴിക്കുക മനസ്സ് നിറഞ്ഞു കാശു കൊടുക്കുക. നമ്മൾ കൊടുക്കുന്ന കാശിൽ ഒരു പങ്ക് അന്നത്തിനു മുട്ടുള്ള ഒരാളുടെ വയറ് നിറയ്ക്കും. അപ്പോൾ മറക്കണ്ട ഈ JMJ ദാബയെ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post