83 വർഷങ്ങൾക്ക് മുൻപ് കണ്ണൂരിൽ വിമാനമിറങ്ങിയ കഥ കേട്ടിട്ടുണ്ടോ?

Total
1
Shares

കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളം ഇന്ന് കണ്ണൂർ എയർപോർട്ട് ആണെന്ന കാര്യം എല്ലാവർക്കും അറിയാമല്ലോ. ഏറെനാളത്തെ കാത്തിരിപ്പിനു ശേഷമാണ് കണ്ണൂരിൽ ഒരു എയർപോർട്ട് വന്നത്. കേരളമെമ്പാടും ആ വാർത്ത ഏറെ സന്തോഷത്തോടെയാണ് കണ്ടതും കേട്ടതുമെല്ലാം. എന്നാൽ കണ്ണൂരിൽ പണ്ട് വിമാനങ്ങൾ ഇറങ്ങിയിരുന്ന കാര്യം ആർക്കെങ്കിലും അറിയാമോ? എങ്കിൽ കേട്ടോളൂ, ഏതാണ്ട് എൺപതു വർഷങ്ങൾക്കു മുൻപ് കണ്ണൂരിൽ വിമാനം ഇറങ്ങിയിരുന്നു. അതും യാത്രാവിമാനം. ആ വിശേഷങ്ങളെക്കുറിച്ചാണ് ഈ ലേഖനം.

എങ്ങനെയാണ് കണ്ണൂരിൽ ഇങ്ങനെയൊരു വിമാനസർവീസ് ഉണ്ടായത്? എവിടെയായിരുന്നു അന്ന് വിമാനം ഇറങ്ങിയിരുന്നത്? അതിനുള്ള ഉത്തരം ഇതാ : കറാച്ചി – മദ്രാസ് റൂട്ടിൽ സർവ്വീസ് നടത്തുകയായിരുന്ന ടാറ്റാ സർവ്വീസിന്റെ ‘ഡിഎച്ച് 80 ഫോക്സ്മോത്ത്’ വിമാനം അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലവർമ്മയ്ക്ക് അന്നത്തെ ബ്രിട്ടീഷ് വൈസ്രോയി വെല്ലിംഗ്ടൺ പ്രഭുവിന്റെ ബർത്ത് ഡേ ആശംസയും ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്റെ കോപ്പിയുമായിട്ടായിരുന്നു തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്. ടാറ്റ ഗ്രൂപ്പ് ഉടമ ജെ.ആർ.ഡി. ടാറ്റ തന്നെയായിരുന്നു ഈ വിമാനം പറത്തിയിരുന്നതും. തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ വിമാനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനും കൂടി വേണ്ടിയായിരുന്നു കണ്ണൂരിൽ ഇറങ്ങിയിരുന്നത്. എയർ സ്ട്രിപ്പ് ഒന്നും ഇല്ലാതിരുന്നതിനാൽ കണ്ണൂർ കന്റോണ്മെന്റിലെ ബ്രിട്ടീഷ് മിലിട്ടറി ആസ്ഥാനത്തെ മൈതാനമായിരുന്നു അന്നത്തെ റൺവേ.

കണ്ണൂരിൽ അപ്രതീക്ഷിതമായി ഒരു വിമാനം ഇറങ്ങുന്നതു കണ്ട കുട്ടികളും മറ്റു നാട്ടുകാരുമെല്ലാം മൈതാനത്തിനു സമീപം തടിച്ചു കൂടിയിരുന്നതായി പഴയ ആളുകൾ ഓർമ്മിക്കുന്നു. നിറയെ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നതിനാൽ വിമാനത്തിൽ തൊടാനും മറ്റുമുള്ള ആളുകളുടെ ശ്രമം വിഫലമായി. കണ്ണൂരില്‍ ആദ്യമായി വിമാനമിറങ്ങുന്നതിന് അന്ന് കൊച്ചുകുട്ടിയായ താനും സാക്ഷിയായിരുന്നതായി അന്തരിച്ച വ്യവസായ പ്രമുഖന്‍ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ ആത്മകഥയായ ‘കൃഷ്ണലീല’യില്‍ പറയുന്നുണ്ട്. 

ഈ സംഭവത്തിന‌് കേവലം മൂന്നുവർഷം മുമ്പാണ‌് ഇന്ത്യയുടെ ആദ്യവിമാനം ചിറക‌് വിരിച്ചത‌്. 1932 ഒക്ടോബർ 15നായിരുന്നു അത്. കറാച്ചി – മദ്രാസ് വിമാന സർവ്വീസ് വന്നതോടെ അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലവർമ്മയുടെ ആവശ്യപ്രകാരമായിരുന്നു ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ എയർലൈനായിരുന്ന ടാറ്റാ എയർ സർവ്വീസ് 1935 ൽ തിരുവനന്തപുരത്തേക്ക് വിമാന സർവ്വീസ് ആരംഭിച്ചത്. അന്നത്തെ കാലത്ത് തിരുവനന്തപുരത്തു നിന്നും ബോംബെയിലേക്ക് ട്രെയിൻ മാർഗ്ഗം യാത്ര ചെയ്യുവാൻ 58 മണിക്കൂറോളം എടുക്കുമായിരുന്നു. ഈ യാത്രാ ദൈർഘ്യം കുറയ്ക്കുന്നതിനും കൂടി വേണ്ടിയായിരുന്നു വിമാന സർവീസിനായി രാജാവ് മുൻകൈ എടുത്തത്.

എല്ലാ ബുധനാഴ്ചകളിലും സർവ്വീസ് നടത്തിയിരുന്ന ഈ വിമാനത്തിനു ബോംബൈയ്ക്കും തിരുവനന്തപുരത്തിനുമിടയിൽ രണ്ടു സ്റ്റോപ്പുകൾ ഉണ്ടായിരുന്നു. ഒന്ന് ഗോവയിലും മറ്റൊന്ന് നമ്മുടെ കണ്ണൂരിലും ആയിരുന്നു. ഈ രണ്ടിടങ്ങളിലും വിമാനത്തിന് ഇന്ധനം നിറയ്ക്കുവാനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു. ജെ ആർ ഡി ടാറ്റയുടെ സുഹൃത്തുക്കളായ ജാൽ നവറോജിയും ബോംബെയിലെ വ്യവസായി സേഠ‌് കാഞ്ചി ദ്വാരകാ ദാസുമായിരുന്നു കണ്ണൂരിലിറങ്ങിയ വിമാനത്തിലെ യാത്രക്കാർ. ബോംബെയിൽ നിന്നും കണ്ണൂരിലേക്ക് 135 രൂപയായിരുന്നു ചാർജ്ജ്. അന്നത്തെ 135 രൂപയുടെ മൂലവും കൂടി ഒന്നോർക്കണേ. ഇതേ വിമാനത്തിൽ ഗോവയിൽ നിന്നും കണ്ണൂരിലേക്ക് 75 രൂപ ടിക്കറ്റ് എടുത്താൽ മതിയായിരുന്നു. കൂടാതെ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് 60 രൂപ നിരക്കിലും സഞ്ചരിക്കാമായിരുന്നു.

ടാറ്റ തുടക്കമിട്ട എയർസർവീസാണ് പിന്നീട‌് ഇന്ത്യയുടെ ഔദ്യോഗികവിമാന സേവനദാതാവായ എയർ ഇന്ത്യയായി രൂപാന്തരം പ്രാപിച്ചത്. കണ്ണൂരിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളും ഇറങ്ങുന്ന ഇന്ന് ആ പഴയകാല സർവ്വീസിനെ ഓർക്കുന്ന ആരെങ്കിലും ഉണ്ടാകുമോ?

വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട് – ഇന്ത്യൻ എക്സ്പ്രസ്സ്, മനോരമ ഓൺലൈൻ, വിവിധ ഓൺലൈൻ മാധ്യമങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post