“കരളുറപ്പുള്ള കേരളം” : നമ്മൾ അതിജീവിക്കും… വല്ലാത്തൊരു ഊർജ്ജമാണ് ഈ പാട്ട്…

Total
0
Shares

പല വിലയേറിയ പാഠങ്ങളും പഠിക്കാനും ലോകമെങ്ങുമുള്ളവര്‍ക്ക് ചില മാതൃകകള്‍ കാണിച്ചുകൊടുക്കാനും മലയാളിയ്ക്ക് സാധിച്ച ഏതാനും ദിവസങ്ങളാണ് 2019 ആഗസ്റ്റിൽ പ്രളയമെന്ന പേരിൽ കഴിഞ്ഞുപോയത്. പേമാരിയോ പെരുവെള്ളമോ പ്രളയമോ ഒന്നും വന്നാല്‍ അണഞ്ഞു പോവുന്നതല്ല തങ്ങളുടെ ആത്മവിശ്വാസവും പ്രതീക്ഷയും ഐക്യവുമെന്ന് കേരളവും മലയാളികളും ലോകത്തോട് വിളിച്ചു പറഞ്ഞു. ഇന്നും അത്തരമൊരു അവസ്ഥയിൽ നിൽക്കുകയാണ് നാം എല്ലാവരും.

ഇക്കാലയളവില്‍ നിരവധി നന്മ വാര്‍ത്തകളും കാഴ്ചകളുമാണ് കേരളത്തിലെ വിവിധയിടങ്ങളില്‍ നിന്ന് മാധ്യമങ്ങളിലൂടെ പുറത്തു വന്നത്. അതില്‍ പ്രധാനമാണ് എല്ലാം നഷ്ടപ്പെട്ട് നില്‍ക്കുന്ന പലരും, തങ്ങളുടെ ആത്മവിശ്വാസത്തെ വെള്ളത്തില്‍ ഒഴുക്കി വിടാതെ കൂടെക്കൂട്ടിയെന്നത്. ഇതിനെ തങ്ങള്‍ അതിജീവിക്കും എന്നതാണ് മലയാളികളുടെ നിലവിലെ സുകൃതജപം തന്നെ. നമ്മള്‍ അതിജീവിക്കും എന്ന വാചകത്തോട് നൂറുശതമാനവും നീതി പുലര്‍ത്തുന്ന വീഡിയോയാണ് ഇപ്പോള്‍ മലയാളികളുടെ ആത്മവിശ്വാസത്തിന് വീണ്ടും ഊര്‍ജ്ജം പകരുന്നത്.

പ്രളയദുരന്തത്തിൽനിന്ന് കരകയറി പുതിയൊരു കേരളം സൃഷ്ടിക്കാനായുള്ള മുന്നേറ്റത്തിലാണ് നാടൊന്നാകെ. കേരളത്തിന്‍റെ അതിജീവനത്തിന് കരുത്തേകി ന്യൂസ് 18 കേരളം പ്രിൻസിപ്പൽ കറസ്പോണ്ടന്‍റ് ജോയ് തമലം രചിച്ച ‘കരളുറപ്പുള്ള കേരളം’ എന്ന ഗാനം കഴിഞ്ഞ വർഷത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. പ്രശസ്ത ഗായകനായ ഇഷാൻ ദേവാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പേജിൽ ഈ ഗാനം ഷെയർ ചെയ്തതോടെ സംഭവം കൂടുതൽ വൈറലായി മാറി. ജാതി മത രാഷ്ട്രീയ ഭേദമന്യേ കേരളജനത ഈ ഗാനം നെഞ്ചിലേറ്റി. 2018 ലെ പ്രളയദിനങ്ങൾ കടന്നുപോയിട്ടും, വീണ്ടും അതുപോലൊരു അവസ്ഥയിൽ കേരള ജനത നിൽക്കുമ്പോഴും വല്ലാത്തൊരു ആത്മവിശ്വാസം മനസ്സിൽ നിറയ്ക്കുന്നതാണ് ഈ ഗാനം. മഹാപ്രളയത്തെ ഒന്നിച്ച് ഒറ്റമനസ്സായി നേരിട്ട കേരളത്തിനുള്ള അംഗീകാരമായി ഈ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം ഒന്നു കണ്ടുനോക്കൂ… “കരളുറപ്പുള്ള കേരളം” : ഏതൊരു മലയാളിയിലും രോമാഞ്ചം ഉണർത്തുന്ന ഒരു പാട്ട്….

യൂട്യൂബിൽ ഈ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. അതിലെ ചില കമന്റുകൾ ഇങ്ങനെയാണ് – “”നന്മയുള്ള ലോകമേ.. കാത്തിരുന്നു കാണുക..കരളുടഞ്ഞു വീണിടില്ലിത്.. കരളുറപ്പുള്ള കേരളം..” കണ്ണ് നിറഞ്ഞു പോയി.. അഭിമാനം തോന്നുന്നു ഈ മണ്ണിൽ ജനിച്ചതിന്‌…!”, “വല്ലാത്ത വരികള്‍… ആത്മവിശ്വാസം താനേ വരും… ഈ ഗാനം ഇടക്കിടക്ക് വരുന്നത് കൊണ്ട് ന്യൂസ് 18 മാറ്റാന്‍ തോന്നുന്നില്ല”, “പാട്ടു ഒരു മാജിക്‌ ആയി തോന്നിയത് ഇത് കേട്ടപ്പോൾ ആണ്… വരി എഴുതിയത് ആരായാലും സൂപ്പർ സൂപ്പർ..”, “എജ്ജാതി വരികളും, ആലാപനവും. ഹെഡ് ഫോൺ വെച്ച് കേട്ടു നോക്കൂ.ശരിക്കും രോമാഞ്ചം എന്താണെന്നറിയാം.” കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഏതൊരു മലയാളിയിലും രോമാഞ്ചം ഉണർത്തുന്ന മനോഹരമായ ഈ Inspirational ഗാനത്തിന് Dislike അടിച്ചവരും നമുക്കിടയിൽ ഉണ്ടെന്നു വേദനയോടെ പറയട്ടെ.

ഈ ഗാനം സൂചിപ്പിക്കുന്നത് പോലെ നമ്മൾ ഒറ്റക്കെട്ടായി നിൽക്കും. ഏതു ദുഷ്കര സാഹചര്യങ്ങളിലും പ്രത്യാശ കൈവിടാതെ പൊരുതി നിൽക്കുന്നവരാണ് നമ്മൾ മലയാളികൾ. ഈ സമീപനം ഇപ്പോഴുള്ള പ്രശ്നങ്ങൾക്കപ്പുറത്തേക്കു നോക്കാനും ധൈര്യത്തോടും സന്തോഷത്തോടുംകൂടെ ഭാവിയെ നേരിടാനും നമ്മെ സഹായിക്കുന്നു. അതാണ് മലയാളികളുടെ ശീലം. നമ്മൾ തിരികെ വരും!!!. അതെ, നമ്മൾ തിരിച്ചു വരും. പൂർവ്വാധികം ശക്തിയോടെ..

കടപ്പാട് – ന്യൂസ് 18 , രാഷ്ട്രദീപിക.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post