പോളിയോ തളർത്താത്ത യാത്രാ മോഹങ്ങൾ; ഇതൊരു പോസിറ്റീവ് എനർജ്ജിയാണ്

Total
30
Shares

വിവരണം – ബാബു മറ്റക്കുഴി.

ശാരീരികമായ പരിമിതികൾ യാത്രകൾക്ക് തടസ്സമാണോ? അല്ലെന്നു പലരും തെളിയിച്ചിട്ടുണ്ട്. എന്നാൽ അതൊരു പരിമിതി തന്നെയെന്ന് പറഞ്ഞു വീടുകളിൽ ഒതുങ്ങിക്കൂടുന്നവർക്ക് പോകാൻ ഉള്ള ഊർജ്ജം നൽകുകയാണ് കാസര്കോടുകാരനായ ജയേഷ്. ചെറുപ്രായത്തിൽ പോളിയോ തളർത്തിയ കാലുകൾ ഒരിക്കലും തന്റെ യാത്ര എന്ന സ്വപ്നത്തിനു വിലങ്ങു തടിയായില്ല എന്ന ജയേഷ് ഉറപ്പിച്ച് പറയുന്നു.

പുതിയ നെക്‌സോൺ കാറിൽ കാസർഗോഡ് നിന്ന് ഭൂട്ടാൻ വരെ ചെയ്ത യാത്രയുടെ ലക്ഷ്യവും അതായിരുന്നു. ഒപ്പം സ്വയം കണ്ടെത്തലും. ജയേഷ് സംസാരിക്കുന്നു. “എനിക്ക് പോളിയോ ആണ്. ആറാം മാസത്തിൽ മുതൽ തന്നെ അതുണ്ട്. ചുറ്റുമുള്ള സുഹൃത്തുക്കൾ എല്ലാം പണ്ടും ഒപ്പമുണ്ടായിട്ടുണ്ട്. പണ്ട് ക്രിക്കറ്റ് കളിയ്ക്കാൻ അഗ്രമുള്ളപ്പോൾ കൂട്ടുകാർ ഒക്കെ എന്റെ വീടിന്റെ മുന്നിൽ വന്നു കളിക്കും, അങ്ങനെ എന്നെയും കൂട്ടും. അതുകൊണ്ട് ഡിസെബിലിറ്റി ഒരു വേദനയായി തോന്നിയിട്ടില്ല. അധികാരികളുടെ ഭാഗത്ത് നിന്ന് മാത്രമാണ് വിഷമം ഉണ്ടായിട്ടുള്ളത്.

ഒക്ടോബര് രണ്ടിന് കാസർഗോഡ് ജില്ലയിൽ നിന്നാണ് യാത്ര തുടങ്ങിയത്. ഭൂട്ടാനിലെത്താൻ പതിനാലു ദിവസമെടുത്തു. പ്രധാനമായുള്ള സ്ഥലങ്ങളെല്ലാം ഈ ദിവസങ്ങളിൽ ഞങ്ങൾ കവർ ചെയ്തിരുന്നു. കാസർഗോഡ് നിന്നും പോയി വിശാഖപട്ടണത്തെ ഒരു ദിവസം സ്റ്റെ ഉണ്ടായിരുന്നു. അവിടെ മുഴുവൻ ചുറ്റിയടിച്ചു. അവിടെ ഒരുപാടുണ്ട് കാണാൻ. രണ്ടാമത് ഭുവനേശ്വർ ആണ് കാണാൻ പോയത്. കൊണാർക്ക് ഒക്കെ അവിടെയാണ്. അതിനു ശേഷം കൊൽക്കൊത്ത. അവിടെ രണ്ടു ദിവസം ഉണ്ടായിരുന്നു. ഒരുപാടു ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ് കൊൽക്കത്ത. അവിടെ എല്ലാം കണ്ടു. അവിടെ നിന്ന് സിരിഗുഡിയിലേയ്ക്ക്. പിന്നെ ജയ്ഗൺ, അവിടെ നിന്നാണ് ഭൂട്ടാനിലേയ്ക്ക് പോയത്.

ഭൂട്ടാൻ ഒരു അൾട്ടിമേറ്റ് ഹാപ്പിനെസ്സ്ന്റെ സ്ഥലമാണ്. ലോകരാജ്യങ്ങളെ വച്ച് നോക്കുമ്പോൾ ഭൂട്ടാന്റെ ഒരു ഔദ്യോഗികമായ പ്രത്യേകതയും അതാണ്. മാത്രമല്ല ഒരു അന്താരാഷ്ട്ര യാത്രയിൽ നമുക്ക് എളുപ്പത്തിൽ എത്താവുന്ന ഒരു ഇടം കൂടിയാണ് അത്. ഭൂട്ടാൻ കുറിച്ച് ഒരുപാട് കേട്ടിരുന്നു, ഹിമാലയത്തിന്റെ ഒരു വശമാണത്, ഒരുപാട് നല്ല ആൾക്കാരാണ് അവിടെ. അങ്ങനെ കുറെ കാരണങ്ങൾ കൊണ്ടാണ് ഭൂട്ടാൻ അവസാന ഡെസ്റ്റിനേഷൻ ആയി തിരഞ്ഞെടുത്തത്. ഭൂട്ടാനിലേയ്ക്ക് കടക്കുമ്പോൾ തന്നെ അതിന്റെ പ്രത്യേകത മനസ്സിലാകും. ഇന്ത്യയിലെ ശബ്ദ മലിനീകരണത്തിൽ നിന്നൊക്കെ ഭൂട്ടാനിലേയ്ക്ക് കയറുമ്പോൾ വല്ലാത്തൊരു നിശബ്ദത അനുഭവപ്പെടാനാകും.

അവിടുത്തെ ട്രാഫിക് റൂൾസ് ഒക്കെ വളരെ കണിശമാണ്. ഹോൺ മുഴക്കാൻ പറ്റില്ല. അനാവശ്യമായി ഓവർ ടേക്കിങ് പാടില്ല. പാർക്കിങ്ങിൽ ഒരു ചെറിയ ലൈൻ പുറത്തേയ്ക്ക് വന്നാൽ തന്നെ ഫൈൻ ലഭിക്കും. മലയുടെ ചുറ്റുമാണ് ഭൂട്ടാൻ. ഡ്രൈവിങ്ങിൽ അത്ര ശ്രദ്ധയില്ലെങ്കിൽ താഴെ കൊക്കയിലേക്ക് വീഴും. അതുകൊണ്ടു കൂടിയായിരിക്കാം ഡ്രൈവിങ്ങിൽ നിയമങ്ങൾ അവിടെ വളരെ കർക്കശമാക്കിയിരിക്കുന്നത്. എല്ലാവരും അവിടെ അത് അനുസരിക്കുകയും ചെയ്യുന്നു.

ഭൂട്ടാനിൽ ചെന്നപ്പോൾ ഒരു ഡിസേബിൾ ആയ വ്യക്തിയാണ് വണ്ടി ഓടിക്കുന്നത് എന്നറിഞ്ഞിട്ട് പലരും കാണാൻ വന്നു. ഇവിടെ ശാരീരികമായ അസുഖം ഉള്ളവർ വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങാതെ ഇരിക്കുന്നവരാണ്. പലയിടത്തും വികസിതമായ സ്ഥലങ്ങളാണ്, ചിലയിടത്ത് ഇടിഞ്ഞു വീഴുന്ന മാള നിരകൾ ഒക്കെയുണ്ട്. അവിടെയുള്ള ആൾക്കാരൊക്കെ വളരെ സൗഹൃദമാണ്. വർഷങ്ങൾക്ക് മുൻപ് അവിടുത്തെ സ്ക്കൂളുകളിൽ മലയാളി അധ്യാപകർ നിരവധി ഉണ്ടായിരുന്നു അത്രേ. അവരോടുള്ള സ്നേഹവും ആദരവും ഇപ്പോഴും അവിടെയുള്ളവർക്ക് മലയാളികളോടുണ്ട്.

പോപ്ച്ചിക്ക എന്ന ഒരിടത്തായിരുന്നു താമസം. അവിടെ നിന്നും അവിടുത്തെ ഗ്രാമീണ ജീവിതവും കാണാൻ പറ്റി. ഏതൊരു നാടിന്റെയും ആത്മാവ് ഗ്രാമങ്ങളിലാണല്ലോ. ആ ആത്മാവിനെയും ഞങ്ങൾ അവിടെ ചന്ന് തൊട്ടു. അതൊരു വല്ലാത്ത അനുഭവമായിരുന്നു. ഡ്രൈവിങ് ലൈസൻസ് എടുക്കാൻ വേണ്ടി പത്തു വർഷത്തോളം പോരാടേണ്ടി വന്നിട്ടുണ്ട്. ഇങ്ങനെയൊരു യാത്ര കൊണ്ട് ഉദ്ദേശിക്കുന്നത് ഞാൻ ഒരു യാത്ര പ്രേമി ആയതുകൊണ്ട് തന്നെയാണ്. അതിന്റെ ഒപ്പം യാത്ര ചെയ്യാൻ ശാരീരികമായ ബുദ്ധിമുട്ടുകൾ കൊണ്ട് തനിക്ക് പറ്റില്ല എന്ന പറഞ്ഞിരിക്കുന്നവർക്ക് ഒരു ഊർജ്ജം നൽകുക. പുറത്തേക്കിറങ്ങുമ്പോൾ നമ്മൾ വിശാലമനസ്കരാവുകയാണ് ചെയ്യുക. നമ്മൾ സഹിക്കാനും ക്ഷമിക്കാനും ആ യാത്ര പഠിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post