കൊച്ചിമഹാരാജാവ് വീരകേരളവര്‍മ 160 വര്‍ഷം മുന്‍പു നടത്തിയ കാശിയാത്ര !!

Total
1
Shares

വിവരണം – Siddieque Padappil.

ആധുനിക യാത്രാസൗകര്യങ്ങളുള്ള ഈ കാലത്ത്‌ കേരളത്തിൽ നിന്ന് കാശിയിലേക്കോ മാനസസരോവറിലേക്ക്‌ യാത്ര പോകുക അത്ര വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. എങ്കിൽ നൂറ്റമ്പത്‌ കൊല്ലങ്ങൾക്ക്‌ മുമ്പ്‌ ഈ അവസ്ഥയായിരുന്നില്ല. ദൂരയാത്ര ചെയ്യണമെങ്കിൽ ഏറെ കഷ്ടതകളും ബുദ്ധിമുട്ടുകളും നേരിടേണ്ടിയിരുന്നു. ദീർഘ യാത്രകൾക്ക്‌ വർഷങ്ങളെടുക്കുമായിരുന്നു. ജീവിതവസാനത്തിൽ ഇങ്ങനെ തീർത്ഥാടന യാത്രയ്ക്കൊരുങ്ങുന്നവരിൽ പലരും തിരിച്ച്‌ വരാറുമില്ല. ഇങ്ങനെ തീർത്ഥാടനയാത്രക്കായി ഒരുങ്ങിയ കൊച്ചിരാജാവ്‌ തന്റെ യാത്രകളിലെ ഓരോ ദിനചര്യകളും ഡയറിയിൽ എഴുതി സൂക്ഷിച്ച്‌ വെച്ചിട്ടുണ്ട്‌.

1852 ജൂലായ്‌ ആറിനാണ്‌ രാജാവ്‌ തൃപ്പണിത്തുറയിൽ നിന്ന് യാത്ര തിരിക്കുന്നത്‌. കൃത്യം 166 വർഷങ്ങൾക്ക്‌ മുമ്പ്‌. 1851 മുതൽ 1853 വരെ പെരുമ്പടപ്പ്‌ സ്വരൂപമെന്ന് കൊച്ചിരാജ്യം ഭരിച്ചിരുന്ന കേരളവർമ്മ നാലാമൻ എന്നറിയപ്പെട്ട വീരകേരളവർമ്മ രാജാവാണ്‌ ഇങ്ങനെയൊരു സാഹസത്തിന്ന് തയ്യാറായാത്‌. കാശിയിൽ വെച്ച്‌ തന്നെ ഇദ്ദേഹം മരണപ്പെട്ടത്‌ കൊണ്ട്‌ ‘കാശിയിൽ തീപ്പെട്ട മഹാരാജാവ്‌’ എന്നാണ്‌ അറിയപ്പെടുന്നത്‌.

കൊച്ചിമഹാരാജാക്കന്മാര്‍ അറിയപ്പെടുന്നത് മൂന്നു തരത്തിലാണ്. കാശിയില്‍ തീപ്പെട്ട തമ്പുരാന്‍, തൃശൂരില്‍ തീപ്പെട്ട തമ്പുരാന്‍ എന്നിങ്ങനെ തീപ്പെട്ടതിനു (മരണപ്പെട്ടതിന്ന്) ശേഷം അറിയപ്പെടുന്ന പേരുകള്‍, സ്ഥാനത്യാഗം ചെയ്ത മഹാരാജാവ്, ഐക്യകേരള തമ്പുരാന്‍ എന്നിങ്ങനെ അവരുടെ പ്രധാന പ്രവൃത്തികള്‍ സൂചിപ്പിക്കുന്ന പേരുകള്‍. മൂന്നാമതായി മിടുക്കന്‍ തമ്പുരാന്‍ എന്നിപ്രകാരം അവരുടെ ഭരണനൈപുണ്യത്തെ സ്മരിക്കുന്ന പേരുകള്‍. നേരേമറിച്ച് തിരുവിതാംകൂറില്‍ രാജാക്കന്മാര്‍ ജനിക്കുമ്പോള്‍ത്തന്നെ പേരു വീണുകഴിയും. ജന്മനാളു നോക്കിയാണ് അവര്‍ അറിയപ്പെടുന്നത്. സ്വാതിതിരുനാള്‍ മഹാരാജാവ്, മൂലംതിരുനാള്‍, ചിത്തിര തിരുനാള്‍ എന്നിങ്ങനെയാണ് തിരുവിതാംകൂർ രാജക്കന്മാർ അറിയപ്പെടാർ.

കൊച്ചിയിൽ നിന്ന് തൃശ്ശൂർ, പാലക്കാട്‌, കോയമ്പത്തൂർ, സേലം, മൈസൂർ വഴി ബാംഗ്ലൂർ വഴി തിരുപ്പതിയിലെത്തി. ഒറീസ, ബംഗാൾ വഴി ബീഹാറിലൂടെ സഞ്ചരിച്ചാണ്‌ കാശിയിലെത്തുന്നത്‌. ഡൽഹി, ഇൻഡോർ, ഭോപ്പാൽ, പൂനെ വഴി മദിരാശിയിലെത്തി രാമേശ്വരം സന്ദർശിച്ച ശേഷം കൊച്ചിയിലേക്ക്‌ മടങ്ങാനായിരുന്നു രാജാവ്‌ ഉദ്ദേശിച്ചിരുന്നതെങ്കിലും കാശിയിലെത്തിച്ചേർന്നതിന്റെ നാലാം ദിവസം പനി പിടിപെടുകയും പത്താം ദിവസം മരണപ്പെടുകയുമുണ്ടായി.

കുതിരപ്പുറത്തും കുതിരവണ്ടിയിലും പല്ലക്കിലുമായിരുന്നു യാത്ര. രാജാവിനെ അനുഗമിച്ച്‌ മുപ്പതോളം ആളുകൾ ഉണ്ടായിരുന്നുവെന്ന് ഊഹിക്കുന്നു. 1852 ജൂലായ്‌ 6 ന്ന് തുടങ്ങിയ യാത്ര 220 ദിവസങ്ങൾ കഴിഞ്ഞ്‌ 1853 ഫിബ്രവരി രണ്ടിനാണ്‌ കാശിയിലെത്തുന്നത്‌. അക്കാലത്ത്‌ മോട്ടോർ വാഹനങ്ങളോ ട്രെയിനുകളോ ഇന്ത്യയിൽ ഓടി തുടങ്ങിയിരുന്നില്ല. 1853 ഏപ്രിൽ 16 ന്നാണ്‌ ഇന്ത്യയിൽ ട്രെയിൻ ഗതാഗതം ആരംഭിക്കുന്നത്‌. അതും ബോംബെയിലെ ഏതാനും കിലോമീറ്ററുകളിൽ മാത്രം. ഇംഗ്ലീഷ്‌ ഭാഷയിൽ നല്ല പരിജ്ഞാനമുണ്ടായിരുന്നു രാജാവിന്ന്. ഇന്ത്യ മുഴുവൻ സഞ്ചരിക്കുകയെന്നത്‌ അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. സുന്ദരനും ബുദ്ധിയും കഴിവുമുള്ള രാജാവ്‌ വളരെ ലളിതമായ ജീവിതമായിരുന്നു നയിച്ചിരുന്നത്‌.

ഇംഗ്ലീഷുകാരനായ ഡോക്‌ടർ ബിംഗിളും സുഹൃത്തായ ശങ്കുണ്ണിയും യാത്രയിലുടനീളം കൂടെയുണ്ടായിരുന്നുവെന്ന് കാണാം. ഇവരെ കൂടാതെ ചുമട്ടുകാരും സഹായികളുമൊക്കെയായി മുപ്പതോളം ആളുകളുണ്ടായിരുന്നുവെങ്കിലും മറ്റുള്ളവരുടെ പേർ വിവരങ്ങൾ ലഭ്യമല്ല. കൂടെയുണ്ടായിരുന്ന ചുമട്ടുകാരിൽ ചിലർ കോളറയും വസൂരിയും വന്ന് മരണപ്പെടുകയുണ്ടായി. ദുരിതപർവ്വമായിരുന്നു യാത്രയെങ്കിലും രാജാവിന്റെ ദിനചര്യകൾ മുടങ്ങാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. നാട്ടുരാജാക്കന്മാരുടെ സത്രങ്ങളിലും സുരക്ഷിതയിടങ്ങളിലും രാത്രികാലങ്ങൾ കഴിച്ചു കൂട്ടി. പോകുന്ന വഴിയിലെ പ്രകൃതി കൗതുകവും ക്ഷേത്രങ്ങളും സന്ദർശിക്കാനും രാജാവ്‌ സമയം കണ്ടെത്തി. ഓരോ ദിവസങ്ങളിലും കണ്ടുമുട്ടുന്ന പ്രത്യേകതകൾ രാജാവ്‌ ഡയറി പോലെ എഴുതി സൂക്ഷിച്ചു.

വിവരങ്ങൾക്ക്‌ കടപ്പാട്‌ – മാതൃഭൂമി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post