ആനവണ്ടിയെ കല്യാണവണ്ടിയാക്കിയ ദമ്പതികൾക്ക് കെഎസ്ആർടിസിയുടെ ആദരം…

Total
0
Shares

വിവാഹത്തിനു ആഡംബര വാഹനങ്ങൾ ഒഴിവാക്കി പകരം സാധാരണക്കാരുടെ വാഹനമായ കെഎസ്ആർടിസി ബസ് ഉപയോഗിച്ച ദമ്പതിമാരുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലും മുഖ്യധാരാ മാധ്യമങ്ങളിലുമൊക്കെ വൈറലായത് നമ്മൾ കണ്ടതാണല്ലോ. ടൂറിസ്റ്റ് വാഹനങ്ങളെ ഒഴിവാക്കി ആ തുക കെഎസ്ആർടിസിയ്ക്ക് ലഭിക്കണം എന്ന ഉദ്ദേശ്യത്തോടെയായിരുന്നു പാലക്കാട് തത്തമംഗലം സ്വദേശികളായ ബൈജുവും സുസ്മിതയും തങ്ങളുടെ വിവാഹവണ്ടിയായി ആനവണ്ടിയെ തിരഞ്ഞെടുത്തത്.

സംഭവം മൊത്തത്തിൽ വൈറലായതോടെ നിരവധിയാളുകളാണ് കെഎസ്ആർടിസി ഡിപ്പോകളിൽ ഇത്തരത്തിൽ ബസ്സുകൾ വാടകയ്ക്ക് കൊടുക്കുന്നതിനെക്കുറിച്ച് വിളിച്ചു അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഇത് കെഎസ്ആർടിസിയുടെ സമൂഹത്തിലുള്ള മൈലേജ് ഒന്നുകൂടി കൂട്ടുവാൻ സഹായകവുമായി.

ആനവണ്ടിയും വിവാഹവുമെല്ലാം കെഎസ്ആർടിസിയുടെ ഉന്നത ഉദ്യോഗസ്ഥർ ഫേസ്ബുക്കിലും മറ്റു മാധ്യമങ്ങളിലൂടെയും അറിയുകയുണ്ടായി. സംഭവമറിഞ്ഞ കെഎസ്ആർടിസി എംഡി MP ദിനേശ് ഐപിഎസ് നിർദ്ദേശിച്ചതനുസരിച്ച് കെഎസ്ആർടിസിയിലെ ചില ഉദ്യോഗസ്ഥർ ബൈജു – സുസ്മിത ദമ്പതിമാരുടെ വീട്ടിലെത്തി അവരെ നേരിട്ട് അഭിനന്ദിക്കുകയും ചെയ്തു. ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ (DTO) ഉബൈദ്, ചിറ്റൂർ അസി.ട്രാൻസ്‌പോർട്ട് ഓഫീസർ (ATO) അബ്ദുൽ നിഷാദ്, വിജിലൻസ് ഇൻ-ചാർജ്ജ് കെ. വികെ.എസ്.ജയകുമാർ, വിജിലൻസ് ഇൻസ്‌പെക്ടർ കെ.എസ്. മഹേഷ് എന്നിവരാണ് ദമ്പതികളെ വീട്ടിലെത്തി അനുമോദിക്കുകയും ഫലകം കൈമാറുകയും ചെയ്തത്.

വിവാഹത്തിനു ശേഷം വധൂഗൃഹത്തിൽ നിന്നും വരന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ചടങ്ങ് നടക്കുകയായിരുന്നു തത്തമംഗലത്തുള്ള സുസ്മിതയുടെ വീട്ടിൽ. ഇതിനായി ദമ്പതിമാർ അണിഞ്ഞൊരുങ്ങി നിൽക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെ വരവ്. വീട്ടുകാരും ബന്ധുക്കളുമെല്ലാം ഇതുകണ്ട് ഒരു നിമിഷം അമ്പരക്കുകയും പിന്നീട് ആ അമ്പരപ്പ് സന്തോഷത്തിലേക്ക് വഴിമാറുകയും ചെയ്തു.

ആദരിക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി നൽകിയ ഫലകത്തിൽ “സ്നേഹദീപ്തിയിൽ ജീവിതം പൂർണ്ണശോഭ തേടുമ്പോൾ കർമ്മപഥങ്ങളിൽ ആർജ്ജിച്ചെടുത്ത കരുത്ത് ജീവിത വീഥിയിൽ തുണയാകട്ടെ.. ഒരായിരം വിവാഹമംഗളാശംസകൾ – എംപി ദിനേശ് ഐപിഎസ് (മാനേജിംഗ് ഡയറക്ടർ, കെഎസ്ആർടിസി)” എന്നാണു രേഖപ്പെടുത്തിയിരുന്നത്. ഫലകം സ്വീകരിച്ചതിനു ശേഷം ബൈജുവും സുസ്മിതയും മരങ്ങളുടെ വിത്തുകളടങ്ങിയ പാക്കറ്റുകൾ ഉദ്യോഗസ്ഥർക്ക് തിരികെ നൽകി. ഇത്തരത്തിൽ നല്ല ആശയങ്ങളുമായി ജീവിതം കുറിച്ച് തുടങ്ങിയ ദമ്പതിർക്ക് തുടർന്നുള്ള ഇത്തരം നല്ല പദ്ധതികൾക്ക് എല്ലാവിധ സഹായ സഹകരണങ്ങളും കെഎസ്ആർടിസി അധികൃതർ വാഗ്ദാനം ചെയ്തു. ദമ്പതികളുടെ ഈ ആശയങ്ങൾക്ക് പിന്തുണ നൽകിയ മാതാപിതാക്കളോടും ഉദ്യോഗസ്ഥർ നന്ദി പറയുകയുണ്ടായി.

കേരളത്തിലെ കെഎസ്ആർടിസി ബസ്സുകളിൽ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുകയും ഇതിനായി എൻസിസി, സ്‌കൗട്ട്, സ്റ്റുഡന്റ് പോലീസ്, ഹരിതസേന എന്നിവയുടെ സഹായം ഉറപ്പാക്കി മുന്നോട്ടു പോകുവാനുമാണ് ദമ്പതികളുടെ പദ്ധതി. ബസ് സ്റ്റാന്റുകളിൽ സ്‌കൂൾ കുട്ടികളെ വെയിലത്ത് പുറത്തു കാത്തുനിർത്തിക്കുന്ന പ്രൈവറ്റ് ബസ്സുകാർക്കെതിരെ നിയമപരമായി നടപടികൾ എടുക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും (തങ്ങളാൽ കഴിയുന്ന) സഹായങ്ങൾ നൽകുക എന്നതായിരിക്കും തങ്ങളുടെ ആദ്യ ലക്ഷ്യമെന്നും ബൈജുവും സുസ്മിതയും പറഞ്ഞു.

സർക്കാർ ഫണ്ടുകൾ ഉപയോഗിച്ചുള്ള എല്ലാ വകുപ്പുകളുടെയും പഠനയാത്രകളെല്ലാം കെഎസ്ആർടിസി ബസ്സുകളിൽ ആക്കുന്നതിനായി സർക്കാർ ഉത്തരവിറക്കിയാൽ അത് കെഎസ്ആർടിസിയ്ക്ക് ഒരു വരുമാനമാർഗ്ഗം കൂടിയാകുമെന്നും ഇതുമൂലം സാമ്പത്തിക തകർച്ചകളിൽ നിന്നും കുറെയെങ്കിലും കരകയറുവാൻ നമ്മുടെ ആനവണ്ടിയ്ക്കാകുമെന്നും പ്രതീക്ഷിക്കുന്നതായി ബൈജുവും സുസ്മിതയും അഭിപ്രായപ്പെട്ടു.

2019 മെയ് 26 നായിരുന്നു ബൈജുവിന്റെയും സുസ്മിതയുടെയും വിവാഹം. വിവാഹയാത്രയ്ക്കായി കെഎസ്ആർടിസി ബസ് ഉൾപ്പെടുത്തിയത് കൂടാതെ വേറെയും ചില വ്യത്യസ്തതകൾ ഇവരുടെ വിവാഹത്തിനുണ്ടായിരുന്നു. തെങ്ങിൻ മടല് കൊണ്ട് പൊതിഞ്ഞ കവാടവും, പനനൊങ് തൂങ്ങിയാടുന്നതിനിടയിൽ പലകയിൽ എഴുതി തൂക്കിയ വരവേൽപ് ബോർഡും, കടലാസ് പൂക്കൾ കൊണ്ട് അലങ്കരിച്ച മണ്ഡപവും, ഫ്ളക്സിനു പകരം ഓലയിൽ എഴുതിയ സൂചനാ ബോർഡും, മധുരം വിളമ്പാൻ ഇല കുമ്പിളും, അതിഥികൾക്ക് സമ്മാനമായി പച്ചക്കറി വിത്തും പിന്നെ ചെറിയൊരു സ്നേഹ സന്ദേശവും ഒക്കെയായി വിവാഹപ്പരിപാടി അങ്ങ് ഉഷാറായി. ഒടുവിൽ ബാക്കി വന്ന ഇലയും ജൈവ മാലിന്യവും അടുത്തുള്ള പാടത്ത് തന്നെ ഉഴുത് മറിച്ച് വളമാക്കി മാറ്റുകയും ചെയ്തു ഈ ദമ്പതികൾ.

ബൈജുവും സുസ്മിതയും വരുന്ന തലമുറയ്ക്ക് ഒരു മാതൃകയാണ്. വിവാഹച്ചടങ്ങുകൾക്കായി ലക്ഷങ്ങൾ പൊടിക്കുന്ന ഈ കാലഘട്ടത്തിൽ ചെലവ് വളരെ ചുരുക്കുകയും, വ്യത്യസ്തത പുലർത്തുകയും, എല്ലാവർക്കും മാതൃകയാവുകയും, അതോടൊപ്പം തന്നെ വിവാഹം സോഷ്യൽ മീഡിയ വഴിയും മാധ്യമങ്ങൾ വഴിയും വൈറലാകുകയും ചെയ്തു. ഇനിയും ബൈജു – സുസ്മിതമാരെപ്പോലെ ദമ്പതികൾ ഈ സമൂഹത്തിൽ ഉണ്ടാകട്ടെ. പ്രകൃതിയ്ക്കും സമൂഹത്തിനും ഉത്തമ മാതൃകയാകട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post