കെഎസ്ആർടിസി ബസ്സിൽ തനിക്കു നേരിട്ട ദുരനുഭവം പറഞ്ഞ്‌ യുവതിയുടെ പോസ്റ്റ്…

Total
0
Shares

രാത്രിയിൽ ഒറ്റയ്ക്ക് സ്റ്റോപ്പിൽ ഇറങ്ങിയ പെൺകുട്ടിയ്ക്ക് ഒരു ആങ്ങളയുടെ കരുതലോടെ കാവൽ ഇരുന്ന ചരിത്രമുണ്ട് നമ്മുടെ കെഎസ്ആർടിസിയ്ക്ക്. എന്നാൽ ദിവസങ്ങൾക്ക് മുൻപ് ചില ജീവനക്കാർ ഈ സൽപ്പേര് കളഞ്ഞു കുളിച്ചു. രാത്രി 9.45 നു, നല്ല ഇടിയും മഴയുമുള്ള സമയത്ത് കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്തിരുന്ന യാത്രക്കാരിയെ സ്റ്റോപ്പ് ഇല്ലെന്ന കാരണത്താൽ 15 മിനിറ്റിലധികം നടക്കാൻ ദൂരമുള്ള അടുത്ത സ്റ്റോപ്പിൽ ഇറക്കിവിട്ടാണ് ‘കർത്തവ്യ ബോധവാനായ’ ഡ്രൈവർ ചേട്ടൻ തൻ്റെ ജോലിയോടുള്ള ആത്മാർത്ഥത പ്രകടിപ്പിച്ചത്.

കൊല്ലം സ്വദേശിനിയും തിരുവനന്തപുരം ടെക്‌നോപാർക്ക് ജീവനക്കാരിയുമായ ഡാലിയ ജോണിനാണ് ഈ ദുരനുഭവമുണ്ടായത്. സംഭവത്തെകുറിച്ച് വിശദമായി യാത്രക്കാരി ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ആ പോസ്റ്റ് താഴെ കൊടുത്തിരിക്കുന്നു, ഒന്നു വായിക്കാം.

“ഞാൻ തിരുവനന്തപുരം ടെക്നോപാർക്കിൽ ആണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച (24 മെയ് 2019) നാട്ടിൽ(കൊല്ലം കുണ്ടറയിൽ നെടുമ്പായിക്കുളം) പോകാൻ ടെക്നോപാർക്കിൽ നിന്നും കൊട്ടാരക്കരയിൽ ബസ് ഡിപ്പോയിൽ രാത്രി 9 മണിയായപ്പോൾ എത്തി. അവിടുന്ന് നെടുമ്പായിക്കുളത്തേക്ക് പോകാൻ 9:15 PM നു ഉള്ള കൊട്ടാരക്കര – കൊല്ലം KSRTC ബസിൽ (RPC 27) കയറി.

നെടുമ്പായിക്കുളത്തേക്ക് ടിക്കറ്റ് ചോദിച്ചപ്പോൾ അത് കഴിഞ്ഞുള്ള കുണ്ടറ മെയിൻ സ്റ്റോപ്പിലേക്ക് ടിക്കറ്റ് തന്നു. 9:45 PM ആയപ്പോൾ ഡ്രൈവർ പറഞ്ഞു “നെടുമ്പായിക്കുളത്തു സ്റ്റോപ്പ് ഇല്ല അതിനു മുൻപുള്ള ചീരങ്കാവിൽ ഇറങ്ങണം, അല്ലെങ്കിൽ കുണ്ടറയിൽ ഇറങ്ങണം” എന്ന്. കണ്ടക്ടർനോട് ചോദിച്ചപ്പോൾ വീണ്ടും ഡ്രൈവർനോട് ചോദിക്കാൻ പറഞ്ഞു. രാത്രി ഒൻപതേ മുക്കാൽ സമയവും, നല്ല ഇരുട്ടും, കനത്ത ഇടിയും മഴയും, ഞാൻ ഒറ്റയ്ക്കും ആയിരുന്നു.

ചീരങ്കാവിൽ നിന്ന് നെടുമ്പായിക്കുളം സ്റ്റോപ്പിലേക്ക് നടന്നു പോകാൻ ഏകദേശം 15 മിനിറ്റിൽ അധികം എടുക്കും. പപ്പയുടെ കയ്യിൽ മൊബൈൽ ഫോൺ ഇല്ല എന്നും ഡ്രൈവറോട് ആവർത്തിച്ചു പറഞ്ഞിട്ടും ഡ്രൈവർ കേട്ടില്ല. ചീരങ്കാവിൽ നിർത്തിയിട്ടു ഇറങ്ങി പോകാൻ പറഞ്ഞു. KSRTC യിൽ നിന്നും ജീവിതത്തിൽ ഏറ്റവും മോശം അനുഭവം ആയിരുന്നു അന്ന്.

അടുത്ത ദിവസം കൊട്ടാരക്കര KSRTC ഡിപ്പോയിൽ പോയി കംപ്ലയിന്റ് കൊടുത്തു. ഇന്നലെ അവിടെ വിളിച്ചു അന്വേഷിച്ചിട്ടും അവർ കാര്യമായി ഒന്നും ചെയ്തിട്ടില്ല. ദൂരെ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന എന്നെ പോലുള്ളവർക്ക് ഇനിയും ഇങ്ങനെ അനുഭവം ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നു.”

രാത്രി സമയങ്ങളിൽ സ്ത്രീകൾ ആവശ്യപ്പെട്ടാൽ ബസ് നിർത്തിക്കൊടുക്കണമെന്നു കെഎസ്ആർടിസി അധികൃതർ തന്നെ പറയുമ്പോൾ അത് പാലിക്കാതെ, യാതൊരു മനുഷ്യത്വവും തൊട്ടു തീണ്ടാതെ വളരെ ചുരുക്കം ചില ജീവനക്കാർ യാത്രക്കാരായ വനിതകൾക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ഈ സംഭവത്തെ തുടർന്ന് യാത്രക്കാരിയായ ഡാലിയ കെഎസ്ആർടിസി അധികൃതർക്ക് പരാതി നൽകിയെങ്കിലും അത് പ്രത്യേകിച്ച് നടപടിയൊന്നും എടുക്കാത്ത അവസ്ഥയിലാണ്.

രാത്രികാലങ്ങളിൽ സ്ത്രീകൾ ഇതുപോലെ ബസ് ഒന്നു നിർത്തിക്കൊടുക്കുവാൻ റിക്വസ്റ്റ് ചെയ്യുമ്പോൾ ഡ്രൈവറും കണ്ടക്ടറും ഒന്നോർക്കുക, നിങ്ങളുടെ വീട്ടിലുമുണ്ട് സ്ത്രീകൾ, വളർന്നു വരുന്ന പെണ്മക്കൾ ചിലപ്പോൾ നിങ്ങൾക്കും ഉണ്ടാകില്ലേ? അതുകൊണ്ട് ഡ്യൂട്ടിയ്ക്കും നിബന്ധനകൾക്കും ഇടയിൽ മാനുഷിക പരിഗണന എന്നൊന്നുള്ളതിനു കൂടി പ്രാധാന്യം കൊടുക്കുക. കെഎസ്ആർടിസിയെ ഒരാങ്ങളയായി കാണുവാൻ തന്നെയാണ് നമ്മുടെ അമ്മപെങ്ങന്മാർക്ക് ആഗ്രഹം. അത് അങ്ങനെത്തന്നെ നിലനിൽക്കട്ടെ…

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post