കെഎസ്ആർടിസി റിസർവേഷൻ ടിക്കറ്റ് മോഡലിൽ ഒരു കല്യാണ ക്ഷണക്കത്ത് – വൈറൽ….

Total
0
Shares

കെഎസ്ആർടിസി ബസ് വിവാഹദിവസം വാടകയ്ക്ക് എടുത്ത സംഭവങ്ങൾ നമ്മൾ കുറെ കേട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിൽ വരനും വധുവും കെഎസ്ആർടിസി ബസ്സിൽ സഞ്ചരിച്ചതും വൈറലായി മാറിയതാണ്. എന്നാൽ ഇതിൽ നിന്നുമൊക്കെ ഒരൽപം വ്യത്യസ്തത കൈവരിച്ചിരിക്കുകയാണ് പത്തനംതിട്ടയിലെ ഒരു വിവാഹ ക്ഷണക്കത്ത്. വേറൊന്നുമല്ല, കെഎസ്ആർടിസിയുടെ റിസർവേഷൻ ടിക്കറ്റിന്റെ രൂപത്തിലാണ് ഈ വെഡ്ഡിംഗ് കാർഡ് തയ്യാറാക്കിയിരിക്കുന്നത്.

പത്തനംതിട്ട ജില്ലയിലെ വാകയാർ സ്വദേശിനി വിജിമോളുടെയും ന്യൂഡൽഹി സ്വദേശി മനീഷിന്റെയും വിവാഹത്തിന്റെ ക്ഷണക്കത്താണ് ഇത്തരത്തിൽ വ്യത്യസ്തമായി തയ്യാറാക്കിയിരിക്കുന്നത്. വിവാഹക്ഷണക്കത്തിൽ എന്തെങ്കിലും വെറൈറ്റി വേണമെന്ന ആഗ്രഹത്താൽ വധുവിന്റെ സഹോദരനും ആനവണ്ടി ബ്ലോഗ് ബെംഗളൂരു ഘടകം അംഗവുമായ ജോമോൻ വാലുപുരയിടത്തിലിൻ്റെ മനസ്സിലുദിച്ച ആശയമാണ് ഈ വിവാഹ ക്ഷണക്കത്ത്. ഐഡിയ വീട്ടുകാരോടും സഹോദരിയോടുമൊക്കെ പറഞ്ഞപ്പോൾ അവരും ഹാപ്പി. അങ്ങനെ ജോമോൻ തൻ്റെ സുഹൃത്തും നെടുമങ്ങാട് സ്വദേശിയുമായ വിനായക് ശങ്കറിനെ ബന്ധപ്പെടുകയും ഈ കാര്യം അവതരിപ്പിക്കുകയും ചെയ്തു.

പ്രൊഫഷണൽ ഡിസൈനറായ വിനായക് ഇതിനു മുൻപും ഇത്തരത്തിൽ വിവാഹ ക്ഷണക്കത്തുകൾ തയ്യാറാക്കി കൊടുത്തിട്ടുള്ളതാണ്. 2017 ൽ എറണാകുളം സ്വദേശിയായ പ്രശാന്തിന്റെ വിവാഹ ക്ഷണക്കത്ത് കെഎസ്ആർടിസി ടിക്കറ്റിന്റെ രൂപത്തിൽ തയ്യാറാക്കിയാണ് വിനായക് എല്ലാവരുടെയും മനസ്സു കവർന്നത്. ആ ടിക്കറ്റ് അന്ന് മാധ്യമങ്ങളിൽ വരെ വാർത്തയായിരുന്നു. കെഎസ്ആർടിസി ഉദ്യോഗസ്ഥർ വരെ വിനായകിനെ അഭിനന്ദിക്കുകയുമുണ്ടായി. ഈ എക്സ്പീരിയൻസ് വെച്ചാണ് ഇപ്പോൾ വെഡ്ഡിംഗ് കാർഡ് റിസർവേഷൻ ടിക്കറ്റിൻ്റെ രൂപത്തിൽ തയ്യാറാക്കിയത്. കെഎസ്ആർടിസി ഡിപ്പോകളിലെ റിസർവേഷൻ കൗണ്ടറുകളിൽ ചെന്ന് നേരിട്ടു ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ടിക്കറ്റിന്റെ മാതൃകയിലാണ് വിനായക് പുതിയ വെഡ്ഡിംഗ് കാർഡ് ഉണ്ടാക്കിയിരിക്കുന്നത്.

മുകളിൽ ‘കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ’ എന്നതിനു പകരം ‘കേരള സ്റ്റേറ്റ് വെഡ്ഡിംഗ് ഇൻവിറ്റേഷൻ’ എന്നാണു കാർഡിൽ കൊടുത്തിരിക്കുന്നത്. വധൂവരന്മാരുടെ പേരുകളും, വിവാഹം നടക്കുന്ന ഓഡിറ്റോറിയത്തിന്റെ വിവരങ്ങളും, തീയതിയും സമയവുമെല്ലാം മനോഹരമായി തന്നെ കാർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ബോർഡിംഗ് പോയിന്റ് ആയി വധുവിന്റെ നാടായ ‘പത്തനംതിട്ട’യും, ഡെസ്റ്റിനേഷൻ പോയിന്റായി വരന്റെ നാടായ ‘ന്യൂഡൽഹി’യുമാണ് കൊടുത്തിരിക്കുന്നത്. ഇതുകൂടാതെ കാർഡിൽ ആനവണ്ടി ബ്ലോഗ്, കെഎസ്ആർടിസി തുടങ്ങിയവയുടെ ചിഹ്നങ്ങളും ചേർത്തിട്ടുണ്ട്. ഒറ്റനോട്ടത്തിൽ ഒരു വിവാഹ ക്ഷണക്കത്തായി തോന്നിക്കാത്ത വിധം വളരെ സൂക്ഷ്മമായാണ് വിനായക് ഈ കാർഡ് തയ്യാറാക്കിയിരിക്കുന്നത്.

വധുവിന്റെ സഹോദരനായ ജോമോൻ ഈ ക്ഷണക്കത്ത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് പുറംലോകം ഈ കരവിരുത് അറിയുന്നത്. താമസിയാതെ തന്നെ ഇത് വൈറലുമായി. ജൂൺ 27 നു വാകയാർ സെന്റ് മേരീസ് പള്ളിയിൽ വെച്ചാണ് മനീഷിന്റെയും വിജിമോളുടെയും വിവാഹം. സൗദിയിൽ നഴ്‌സായ വിജിമോൾ ജൂലൈ 11 നാണു നാട്ടിൽ വരുന്നത്. അതിനു മുൻപേതന്നെ വിവാഹക്ഷണക്കത്ത് വൈറലായി മാറിയതിന്റെ അമ്പരപ്പിലാണ് വധു ഇപ്പോൾ. എന്തായാലും കെഎസ്ആർടിസി ഇപ്പോൾ വിവാഹങ്ങളിൽ താരമായി മാറിയിരിക്കുകയാണ്. കുറ്റങ്ങളും കുറവുകളും ഏറെയുണ്ടെങ്കിലും മലയാളികൾക്ക് കെഎസ്ആർടിസി അഥവാ ആനവണ്ടി എന്നത് ഒരു വികാരം തന്നെയാണ്.

ഡിസൈനിംഗ് – വിനായക് ശങ്കർ (Creativo Design Media).

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post