സൂപ്പർഫാസ്റ്റ് ബസ് 40 മിനിറ്റോളം പിടിച്ചിടാൻ ശ്രമം; യാത്രക്കാർ എതിർത്തു; പൊരിഞ്ഞ ബഹളം…

Total
0
Shares

ആലപ്പുഴ ബസ് സ്റ്റാൻഡിൽ രാവിലെ 5.50 നു എത്തിയ തിരുവനന്തപുരം സൂപ്പർഫാസ്റ്റ് 40 മിനിറ്റോളം കഴിഞ്ഞു 6.30 നു യാത്ര തുടർന്നാൽ മതിയെന്നു കെഎസ്ആർടിസി ഇൻസ്ക്പെക്ടർ ഇൻ ചാർജ്ജ് (പരിശോധകൻ) ബസ് ജീവനക്കാരെ അറിയിക്കുകയുണ്ടായി. ഇതോടെ തിരുവനന്തപുരത്തേക്ക് ഇന്റർവ്യൂ, പരീക്ഷകൾ തുടങ്ങിയ ആവശ്യങ്ങൾക്കായി പോകുന്നവരും എയർപോർട്ടിലേക്ക് പോകുകയായിരുന്ന വിമാന യാത്രക്കാരും ഇതോടെ കുഴങ്ങിയ അവസ്ഥയിലായി. ഇത്തരം ആവശ്യങ്ങൾക്കായി പോകുന്നവർ എളുപ്പം എത്തുവാൻ ആയിരിക്കും സൂപ്പർഫാസ്റ്റ് ബസ്സുകൾ യാത്രയ്ക്കായി തിരഞ്ഞെടുത്തത്.

ബസ് 40 മിനിറ്റോളം വൈകി പോകുകയാണെങ്കിൽ തങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റുമെന്നു മനസ്സിലാക്കിയ യാത്രക്കാർ പ്രതിഷേധിക്കുവാൻ ആരംഭിച്ചു. ബസ് തടഞ്ഞു നിർത്തിയ ഇൻസ്പെക്ടർക്കെതിരെയാണ് യാത്രക്കാരെല്ലാം ഒന്നടങ്കം തിരിഞ്ഞത്. ഇത് ഡിപ്പോയിൽ വലിയ ബഹളങ്ങൾക്കും ഒച്ചപ്പാടിനും ഇടവരുത്തി. സമയക്രമം മാറ്റിയ വിവരം ഒന്നുകിൽ ടിക്കറ്റെടുക്കുമ്പോൾ കണ്ടക്റ്റർ പറയുക. അല്ലെങ്കിൽ കയറുമ്പോഴെങ്കിലും പറയുക. അങ്ങനെയെങ്കിൽ ഞങ്ങൾ ട്രയിനിലോ മറ്റ് സ്വകാര്യ ബസിലോ പോകുമായിരുന്നുവെന്നായിരുന്നു യാത്രക്കാർ പറഞ്ഞത്. എന്നാൽ പെട്ടെന്ന് ഒരു സ്റ്റാൻഡിൽ എത്തിയപ്പോൾ ബസ് 40 മിനിറ്റോളം അവിടെ കിടക്കണമെന്നു പറയുന്നത് അത്യന്തം ക്രൂരകൃത്യമാണെന്ന് സ്ത്രീകളടക്കമുള്ളവർ അഭിപ്രായപ്പെട്ടു.

യാത്രക്കാരുടെ ബഹളം ശക്തമായതോടെ പത്തു മിനിട്ടിനു ശേഷം, അതായത് 6 മണിയ്ക്ക് ബസ് യാത്ര തുടരുവാൻ ഇൻസ്‌പെക്ടർ അനുവാദം കൊടുത്തു. ഇതോടെ യാത്രക്കാർ പ്രതിഷേധം മതിയാക്കുകയും ബസ് തിരുവനന്തപുരത്തേക്ക് സമയത്തിനു തന്നെ യാത്ര തുടരുകയുമാണ് ഉണ്ടായത്. താൻ സ്വന്തമായി എടുത്ത തീരുമാനം അല്ലെന്നും ഉന്നത അധികാരികളുടെ ഉത്തരവ് പ്രകാരമാണ് ബസ് വൈകി പോകുവാൻ വേണ്ടി പിടിച്ചിട്ടതെന്നും ഇൻസ്‌പെക്ടർ പറഞ്ഞു. പൊതുവെ ഈ ഇൻസ്പെക്ടറെക്കുറിച്ച് കെഎസ്ആർടിസിയിൽ നല്ല പേരാണുള്ളത്. മുകളിലുള്ളവരുടെ നിർദ്ദേശം അനുസരിക്കാതെ അദ്ദേഹത്തിനു കഴിയില്ലല്ലോ.

പക്ഷെ യാത്രക്കാർക്ക് പരാതി പറയാൻ കിട്ടുന്നവരോട് പരാതി പറയും. അവർക്ക് മുകളിലെ ഓർഡറോ മുകളിലെ ഉദ്യോഗസ്ഥരെയോ അറിയേണ്ട കാര്യം ഇല്ലല്ലോ. കൃത്യ സമയത്ത് എത്തുന്നതിനായാണ് ആളുകൾ വേഗതയുള്ള സൂപ്പർഫാസ്റ്റ് ബസ് തന്നെ നോക്കി കയറുന്നത്. കെഎസ്ആർടിസിയിൽ വന്ന പുതിയ പരിഷ്‌ക്കാരങ്ങൾ മൂലമാണ് ബസ്സുകൾ ഒരു നിശ്ചിത സമയത്തോളം അകലം പാലിക്കണമെന്നു വന്നത്.

എന്നാൽ ഇത്തരം പരിഷ്‌കരണങ്ങൾ കാശുമുടക്കി ടിക്കറ്റെടുത്തു പോകുന്ന യാത്രക്കാർ അറിയേണ്ട കാര്യം ഇല്ലല്ലോ. 15 മിനുട്ടിൽ കൂടുതൽ ഒരു ബസ് സ്റ്റാൻഡിൽ ഇടുന്നത് ഒക്കെ തീർത്തും യാത്രക്കാരുടെ ക്ഷമ കെടുത്തുന്ന പരിപാടിയാണ്. ഇത് പ്രത്യേകം ശ്രദ്ധിച്ചു യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം കൈകാര്യം ചെയ്തില്ലെങ്കിൽ പിന്നീട് യാത്രക്കാരും ജീവനക്കാരും തമ്മിലുള്ള കയ്യാങ്കളികൾക്ക് വരെ ഡിപ്പോകൾ സാക്ഷിയാകേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post