ലങ്കാവി വൈൽഡ് – ലൈഫ് പാർക്ക് ; ഏതൊരാൾക്കും ആസ്വദിക്കാവുന്ന ഒരു അടിപൊളി സ്ഥലം…

Total
0
Shares

ബുദ്ധക്ഷേത്രത്തിലെയും ഓർക്കിഡ് ഫാമിലെയും സന്ദര്ശനങ്ങൾക്കു ശേഷം ഞങ്ങൾ പോയത് ലങ്കാവിയിലെ ഒരു കിടിലൻ വൈൽഡ് – ലൈഫ് പാർക്ക് കാണുവാനാണ്. ഏതു തരക്കാർക്കും എൻജോയ് ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ സ്ഥലമാണ് ഇത്. ഇവിടെ മൃഗങ്ങളെ അടുത്തു കാണുവാനും അവയ്ക്ക് ഭക്ഷണം നൽകുവാനുമൊക്കെ സന്ദർശകർക്ക് സാധിക്കും. പുറമെനിന്നും നോക്കിയാൽ ഒരു അടിപൊളി ഷോപ്പിംഗ് മാർക്കറ്റിനെപ്പോലെയായിരുന്നു പാർക്ക് തോന്നിപ്പിച്ചത്.

പാർക്കിനുള്ളിലേക്ക് പ്രവേശിക്കുവാനായി ഇവിടെ ടിക്കറ്റ് എടുക്കണം. ഒരാൾക്ക് 39 റിങ്കറ്റാണ് ഇവിടേക്കുള്ള പ്രവേശന ഫീസ്. കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും 22 റിങ്കറ്റ് കൊടുത്താൽ മതി. ഇതുകൂടാതെ ഫാമിലിയായി വരുന്നവർക്ക് ആനിമൽ ഫീഡ് ഉൾപ്പെടെ നല്ല പാക്കേജുകളും ലഭിക്കും. ഇവിടത്തെ മൃഗങ്ങൾക്ക് നമ്മൾ ഭക്ഷണം കൊടുക്കുവാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിനായി ഭക്ഷണക്കിറ്റുകൾ നമ്മൾ പണം മുടക്കി വാങ്ങേണ്ടതാണ്. ഒരു പാക്കറ്റിനു 6 റിങ്കറ്റ് ആണ് ചാർജ്ജ്.

അങ്ങനെ ഞങ്ങൾ ടിക്കറ്റ് എടുത്തുകൊണ്ട് പാർക്കിനു ഉള്ളിലേക്ക് പ്രവേശിച്ചു. ടിക്കറ്റിനൊപ്പം ഒരു ആനിമൽ ഫീഡിംഗ് പാക്കറ്റിനു കൂടി ഞങ്ങൾ പണമടച്ചു. അവർ അതിനായുള്ള ഒരു സ്ലിപ്പ് ഞങ്ങൾക്ക് നൽകുകയും ചെയ്തു. ഉള്ളിലേക്ക് കയറിയപ്പോൾത്തന്നെ പാർക്കിലെ ആളുകൾ ഞങ്ങളെ തത്തകളുടെ കൂടെ ഇരുത്തി ഒരു ഫോട്ടോയെടുത്തു. ഈ ചിത്രം വേണമെങ്കിൽ നമുക്ക് അവസാനം പണം കൊടുത്ത് വാങ്ങാം. വേണ്ടെങ്കിൽ വേണ്ട.. അത്രേയുള്ളൂ. ഫോട്ടോയെടുപ്പോക്കെ കഴിഞ്ഞു കുറച്ചു നടന്നപ്പോൾ കണ്ട കാഴ്ച വളരെ ഭീകരമായിരുന്നു. വലിയൊരു പാമ്പിന്റെ തോൽ പ്രദർശിപ്പിച്ചിരിക്കുന്നു. കണ്ടാൽത്തന്നെ പേടിയാകും.

ഞങ്ങൾ അകത്ത് സ്ലിപ്പ് കൊടുത്ത് അനിമൽ ഫീഡിംഗ് പാക്കറ്റ് വാങ്ങി. ഓരോരോ പക്ഷിമൃഗാദികളും കഴിക്കുന്ന ഭക്ഷണം എന്തൊക്കെയാണെന്ന് അവിടെ എഴുതി വെച്ചിട്ടുണ്ടായിരുന്നു. അതനുസരിച്ചു വേണം നമ്മൾ പാക്കറ്റിൽ നിന്നും എടുത്ത് കൊടുക്കേണ്ടത്. ഞങ്ങൾ ആദ്യം മനോഹരങ്ങളായ തത്തകൾക്കായിരുന്നു ഭക്ഷണം നൽകിയത്. ഫുഡ് കയ്യിൽ പിടിച്ചുകൊണ്ട് തത്ത കഴിക്കുന്നത് ഞങ്ങൾ ആദ്യമായിട്ടായിരുന്നു കാണുന്നത്. തത്തകൾക്ക് ഫീഡ് ചെയ്തതിനു ശേഷം ഞങ്ങൾ മീനുകളുടെ അടുത്തേക്ക് പോയി.

മൃഗങ്ങളെയൊക്കെ ശ്വേതയ്ക്ക് ഭയങ്കര ഇഷ്ടമാണ്, പക്ഷേ അടുത്തുപോകുവാൻ പുള്ളിക്കാരിയ്ക്ക് അൽപ്പം പേടിയുമുണ്ട്. എന്നാലും വീഡിയോ എടുക്കുവാനായി ശ്വേതാ പേടിയൊക്കെ അൽപ്പം മാറ്റിവെച്ചു. ആടുകളും, കോഴികളും, മുയലുകളും ഒക്കെ വളരെ കൗതുകമുണർത്തുന്ന കാഴ്‌ചയായിരുന്നു അവിടെ. നമ്മൾ സ്ഥിരം കാണുന്ന മൃഗങ്ങളാണെന്നതിനാൽ ഞങ്ങൾ അധികസമയം അവയുടെ അടുത്ത് ചെലവഴിക്കുവാൻ നിന്നില്ല. നമ്മൾ നടക്കുന്ന വഴിയിൽ ഒരാൾ ഒരു പെരുമ്പാമ്പുമായി നിൽക്കുന്നുണ്ടായിരുന്നു. പ്രത്യേകം പണം കൊടുത്താൽ നമുക്ക് വേണമെങ്കിൽ പാമ്പിനെ തൊടുകയും വേണമെങ്കിൽ കഴുത്തിലിടുകയുമൊക്കെ ചെയ്യാം. വലിയ പേടിക്കാരിയായിരുന്ന ശ്വേതാ എന്നെ ഞെട്ടിച്ചുകൊണ്ട് ആ പെരുമ്പാമ്പിനെ തൊട്ടു. തൊടുക മാത്രമല്ല നന്നായി ഓമനിച്ചു തലോടുകയും ചെയ്തു കളഞ്ഞു മിടുക്കി…

പാമ്പിനെ തൊട്ടതിന്റെ സന്തോഷത്തിലും ഊർജ്ജത്തിലും ഞങ്ങൾ അടുത്ത ഏരിയയിലേക്ക് നീങ്ങി. ലവ് ബെർഡ്സും മെയിലുകളും ഒക്കെയായിരുന്നു പിന്നീട് ഞങ്ങളെ വരവേറ്റത്. ഞങ്ങൾ തീറ്റസാധനങ്ങൾ പുറത്തെടുത്തപ്പോൾ ലവ് ബേർഡ്സ് ഒക്കെ ഞങ്ങളുടെ കയ്യിൽ വന്നിരുന്നുകൊണ്ട് ഭക്ഷണം കഴിക്കുവാൻ തുടങ്ങി. നല്ലൊരു അനുഭവം തന്നെയായിരുന്നു അത്. ഞങ്ങളെക്കൂടാതെ കുട്ടികളടങ്ങിയ ഒരു സംഘവും അവിടെയിരുന്നു കിളികളെ തീറ്റുന്നുണ്ടായിരുന്നു.

പാർക്കിനുള്ളിൽ മൃഗങ്ങളെക്കൂടാതെ ചില ഷോപ്പുകളും ഉണ്ടായിരുന്നു. പക്ഷെ ഒടുക്കത്തെ ചാർജ്ജ് കാരണം എല്ലാം ഞങ്ങൾ കണ്ടുകൊണ്ട് മാത്രം നടന്നു. ഷോപ്പിലെ സാധനങ്ങളുടെ വില കേട്ടു തളർന്നു ഞങ്ങൾ പുറത്തേക്ക് വീണ്ടും ഇറങ്ങി. പിന്നീട് ഞങ്ങൾ പോയത് മുതലയുടെ ഒരു ഷോ കാണുവാനാണ്. ഇതിനു പ്രത്യേകം ടിക്കറ്റുകൾ ഒന്നും എടുക്കേണ്ടതില്ല. പരിശീലകർ തീറ്റ കൊടുക്കുമ്പോൾ കുളത്തിൽ കിടന്നിരുന്ന മുതലകൾ കരയിലേക്ക് കയറി. അസാധ്യ വലിപ്പമായിരുന്നു അവിടെ കണ്ട മുതലകൾക്ക്. മുതല ഷോ കഴിഞ്ഞു ഞങ്ങൾ പിന്നെ ഒട്ടകപ്പക്ഷികൾക്ക് ഭക്ഷണം നൽകുവാനായി പോയി. ആദ്യമായിട്ടായിരുന്നു ഇത്രയടുത്ത് ഒട്ടകപ്പക്ഷികളെ ഞങ്ങൾ കാണുന്നത്. അവ തീറ്റ കൊത്തിക്കൊത്തി തിന്നുന്നതു കാണുവാനുമുണ്ട് ഒരു ചന്തം. മ്ലാവുകൾ, മുയലുകൾ എന്നിവയുടെയെല്ലാം ഇടയിൽ നടന്നുകൊണ്ട് നമുക്ക് തീറ്റ കൊടുക്കുവാനുള്ള ഭാഗ്യവും ഇവിടെ വരുന്നവർക്ക് ലഭിക്കും. അങ്ങനെ ഞങ്ങൾ വാങ്ങിയ തീറ്റ മുഴുവനും മൃഗങ്ങൾക്കും പക്ഷികൾക്കും കൊടുത്തു തീർത്തു.

എല്ലാം കണ്ടുകഴിഞ്ഞു പുറത്തേക്ക് ഇറങ്ങുമ്പോൾ ഞങ്ങൾ ആദ്യം എടുത്ത ഫോട്ടോ അവിടെ ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ടായിരുന്നു. 55 റിങ്കറ്റ് ആയിരുന്നു അതിൻ്റെ ചാർജ്ജ്. പാർക്കിൽ കയറുവാൻ അത്രയും പണം കൊടുക്കേണ്ട, പിന്നെയാ ഒരു ഫോട്ടോ.. ഞങ്ങൾ ഫോട്ടോ വാങ്ങുവാൻ കൂട്ടാക്കിയില്ല. നമ്മളെ ഫോട്ടോ വാങ്ങുവാൻ അവർ നിർബന്ധിച്ചു പുറകെ നടക്കുകയൊന്നുമില്ല കേട്ടൊ.

സത്യം പറയാമല്ലോ നമ്മുടെ രാജ്യത്ത് ഇതുപോലൊരു പാർക്ക് കാണുവാൻ സാധിക്കില്ല. കാരണം ഇവിടെ കൂട്ടിലടച്ച മൃഗങ്ങളെയല്ല നമുക്ക് കാണുവാൻ സാധിക്കുന്നത്. എല്ലാ മൃഗങ്ങളും സന്തോഷത്തോടെ ഓടി നടക്കുന്നു. ചിലപ്പോൾ നമുക്കിടയിലെ വരും അവയൊക്കെ. പെരുമ്പാമ്പുകളെ മാത്രമാണ് കൂട്ടിലടച്ചിട്ടിരിക്കുന്നവയായി കണ്ടത്. എന്തായാലും ഒരു അടിപൊളി അനുഭവമായി മാറി ഇവിടേക്കുള്ള ഞങ്ങളുടെ സന്ദർശനം. ഞങ്ങൾ രണ്ടുപേരും നന്നായി എന്ജോയ് ചെയ്തു. ലങ്കാവിയിൽ വരുന്നവർ തീർച്ചയായും ഈ വൈൽഡ് – ലൈഫ് പാർക്ക് സന്ദർശിച്ചിരിക്കേണ്ടതാണ്. ഇതൊക്കെ കണ്ടിട്ടു നിങ്ങൾക്കും ലങ്കാവിയിൽ പോകണമെന്നുണ്ടോ? ലങ്കാവി ട്രാവൽ പാക്കേജുകൾക്ക് ഈസി ട്രാവലിനെ വിളിക്കാം: 8943966600.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post