ചൂട് സഹിക്കാൻ വയ്യാതെ മാനം മുട്ടുന്ന മാത്തൂർ തൊട്ടിപ്പാലത്തിലേക്ക് ഒരു യാത്ര…

Total
16
Shares

വിവരണം – Arun Vinay.

നാട്ടിലെ ചൂട് സഹിക്കാൻ വയ്യാതെ കിളി പോയിരുന്ന സമയത്താണ് ഒരു പോസ്റ്റിനു വന്ന കംമെന്റിലൂടെ മാത്തൂർ തൊട്ടിപ്പാലത്തെ കുറിച്ച് കണ്ടത്. പണ്ട് മലയാളം സാർ പറഞ്ഞപോലെ ആകാശത്തിനു കീഴെ ഉള്ള ഏതൊരു കാര്യവും ഒന്നുകിൽ പെണ്ണുമ്പിള്ളയോട് ചോദിക്കണം അല്ലെങ്കിൽ പിന്നെ ഗൂഗിളേ ശരണം. നമ്മൾ പിന്നെ സിംഗിൾ ആയതുകൊണ്ട് (ലൈൻ സെറ്റ് ആക്കാനുള്ള സൈക്കളോടിക്കൽ മൂവ്) നേരെ ഗൂഗിള് കൊച്ചിനോട് ചോദിച്ചു. കൂടെ വർക്ക് ചെയ്യുന്ന ടീമ്സിനേം സെറ്റ് ചെയ്തു ഇറങ്ങിയപ്പോ കൂടെ വരാൻ ബുള്ളറ്റ് ചെക്കനൊരു മടി. പിന്നെ പെങ്ങളൂട്ടിയുടെ കണ്ണും വെട്ടിച്ചു അവളുടെ ഹോണ്ട ഡിയോയും എടുത്തൊരൊറ്റ വിടക്കം. പാവം പരീക്ഷയ്ക്ക് പോകാൻ പെട്രോൾ അടിച്ചു വച്ചതു കൊണ്ടു വലിയ ചെലവ് വന്നില്ല.

രണ്ടു നാടുകൾക്കുമിടയിൽ ജലക്ഷാമം വന്നസമയത് 1966ൽ അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി കാമരാജ് ഏകദേശം 30 ലക്ഷംരൂപ ബഡ്ജറ്റിൽ നിർമ്മിച്ചതാണ് സംഗതി. വിചാരിച്ചതു പോലെ അത്ര ചെറുതല്ല സംഭവം എന്ന് നേരിട്ട് കണ്ടപ്പോ മനസ്സിലായി. ഏഷ്യയിലെ തന്നെ ഏറ്റവും ഉയരവും നീളമുവുമുള്ള അക്വഡക്റ്റുകളിൽ ഒന്നാണ് മാത്തൂർ തൊട്ടിപ്പാലം. കന്യാകുമാരി ജില്ലയിൽ തിരുവട്ടാറിൽ നിന്നും 3 കിലോമീറ്റർ അകലെ പറളിയാറിന് കുറുകേ ഇത് സ്ഥിതി ചെയ്യുന്നു. കാർഷിക ജലസേചനാർത്ഥം നിർമ്മിക്കപ്പെട്ട ചിറ്റാർ പട്ടണം കനാലിന്റെ ഭാഗമായി രണ്ട് കുന്നുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന്; ഏകദേശം 115 മീറ്റർ പൊക്കത്തിൽ ഒരു കിലോമീറ്റർ നീളത്തിലാണ് ഇത് നിർമ്മിച്ചത്. കൃത്യമായി പറഞ്ഞാൽ ഒരു മലയിൽ നിന്നും മറ്റൊരു മലയിലേക്കു പാലത്തിലൂടെ വെള്ളം എത്തിക്കുക. പറളിയാറിന്റെ ഇരുകരയിലുമുള്ള കണിയാന്‍ പാറയ്ക്കും കൂട്ടുവായു പാറയ്ക്കും ഇടയിലാണ് തൊട്ടിപ്പാലം ഉള്ളത്. 29 തൂണുകളിലായാണ് ഈ പാലം നിൽക്കുന്നത്.

തിരുവനന്തപുരത്തുള്ളവർക്ക് ഒരു വൺഡേ ട്രിപ്പ് പോകുവാൻ പറ്റിയ ബെസ്റ്റ് സ്ഥലമാണ് മാത്തൂർ തൊട്ടിപ്പാലം. മാര്‍ത്താണ്ഡം വഴി തിരുവട്ടാറിലെത്തിയാല്‍ മൂന്ന് കിലോമീറ്റര്‍ അകലെയാണ് മാത്തൂര്‍ തൊട്ടിപ്പാലം. തക്കല-പത്മനാഭപുരം കൊട്ടാരത്തില്‍ നിന്ന് 14 കിലോ മീറ്ററും. തൃപ്പരപ്പ് വെള്ളച്ചാട്ടത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുമാണ് മാത്തൂര്‍ തൊട്ടിപ്പാലം. 29 തൂണുകളില്‍ നിര്‍മിച്ചിരിക്കുന്ന തൊട്ടിപ്പാലത്തിന്റെ മുകളില്‍നിന്നു നോക്കുമ്പോള്‍ നാല് ചുററും പച്ച പരവതാനി വിരിച്ചതുപോലുള്ള ദൃശ്യഭംഗിയും പാലത്തിന്റെ നിര്‍മാണ രീതിയും പറളിയാറും മാത്തൂരിനെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കുന്നു.

തിരുവനന്തപുരത്തു നിന്നും ഇത്രേം അടുത്തായിട്ടും ഇങ്ങനൊന്നു അറിയാൻ ഇത്രേം നാളെടുത്തു. നല്ല മഴയും തണുത്തകാറ്റും ഉണ്ടായിരുന്നത് കൊണ്ട് ക്ഷീണവും തോന്നിയില്ല. അവധിദിവസം നോക്കി ലൈഫിന്റെ മടുപ്പൊക്കെ മാറ്റാൻ പിള്ളാരേം വിളിച്ചൊന്നു കറങ്ങി വരാൻ പറ്റിയ ഒരു ഒന്നൊര വ്യൂ കിട്ടുന്ന സ്ഥലമാണ് ഇവിടം. ഈ സിനിമകളിലൊക്കെ കേരളഗ്രാമം എന്നൊക്കെ പറഞ്ഞു കാണിക്കുന്ന ഹരിതാഭയും പച്ചപ്പുമൊക്കെ കൊണ്ട് മാസ്സ് ആണ് ഇവിടം. ചെലവ് കുറഞ്ഞരീതിയിൽ കണ്ടു മടങ്ങാം ആർക്കായാലും.ഈ ചൂട് സമയത്തു ഒന്ന് മുങ്ങിക്കുളിക്കാനൊക്കെ പറളിയാറു ബെസ്റ്റാ…

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post