ദൈവത്തിൻ്റെ സ്വന്തം ജില്ലയിലെ മുതലയുള്ള തടാക ക്ഷേത്രം

Total
0
Shares

വിവരണം – Vysakh Kizheppattu.

കുളത്തിനു നടുവിൽ ഒരു ക്ഷേത്രം അതിനു കാവലായി ഒരു മുതല..ഒരുപാട് തവണ ഇതിനെപറ്റി കേട്ടതിനാൽ അതൊന്നു കാണാൻ വേണ്ടിയാണു രാത്രിയോടെ വീട്ടിൽ നിന്ന് ഇറങ്ങിയത്. 9 മണിയുടെ കാസർഗോഡ് ആനവണ്ടി ആണ് യാത്രാ രഥം. ഒറ്റക്കായതിനാൽ രണ്ടാമതൊന്ന് ആലോചിക്കാതെ കാസർഗോഡ് ടിക്കറ്റ് എടുത്തു. കയറുമ്പോൾ സീറ്റ് ഉണ്ടായില്ല പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ കിട്ടി. രാത്രി യാത്ര ആയതിനാൽ ഉറങ്ങാൻ തീരുമാനിച്ചു. പുറത്തു മഴ ഉള്ളതിനാൽ ഉറക്കം നന്നായി.

പുലർച്ചെ 3 മണിയോടടുത്താണ് വണ്ടി കാസർഗോഡ് എത്തിയത്. നായ്ക്കളുടെ ശബ്ദം അല്ലാതെ മറ്റൊന്നും കേൾക്കാനില്ല. കാലത്തു മാത്രമേ ഇനി വണ്ടി ഉണ്ടാകൂ എന്നറിഞ്ഞതിനാൽ ഒരു മുറി എടുക്കാനുള്ള അന്വേഷണമായി. പല സ്ഥലത്തും കയറി ഇറങ്ങി ഏകദേശം ടൌൺ മൊത്തത്തിൽ കറങ്ങിയ പോലെയായി. അവസാനം ഒരു സ്ഥലത്തു കിട്ടി.

7 മണിക്ക് മുൻപ് തന്നെ ഇറങ്ങും എന്ന് പറഞ്ഞതിനാൽ വലിയ പണം വേണ്ടി വന്നില്ല. ഫോണിൽ അലാറം വെച്ച് ഒന്നുടെ മയങ്ങി. പ്രഭാത കർമ്മങ്ങൾ പൂർത്തിയാക്കി വീണ്ടും ആനവണ്ടി സ്റ്റാൻഡിലേക്ക്. മംഗലാപുരം വണ്ടിയിലാണ് ഇനിയുള്ള യാത്ര. കുമ്പള ആണ് ഇറങ്ങേണ്ട സ്ഥലം. അവിടെ നിന്ന് വീണ്ടും 5 KM മാറിയാണ് അനന്തപുര തടാകക്ഷേത്രം. അതിനാൽ കുമ്പള ഇറങ്ങി അവിടെ ഉള്ള ബസ് ജീവനക്കാരോട് അന്വേഷിച്ചു. അപ്പോഴാണ് ക്ഷേത്രത്തിലേക്കു പൂജിക്കാൻ വേണ്ടി ഒരു ബസ് പോകും എന്ന് പറഞ്ഞത്. ഏകദേശ അടയാളവും നിർത്തുന്ന സഥലവും പറഞ്ഞു തന്നു.

മലയാളം അവിടെ സംസാരിക്കുന്നവർ കുറവാണു. സപ്ത ഭാഷ നഗരി ആണ് കാസർഗോഡ്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന ഒരു ജില്ലാ കൂടിയാണ് കാസറഗോഡ്. പക്ഷെ പറഞ്ഞത് ഒരു തരത്തിൽ മനസിലായി ആ ബസിനു വേണ്ടി കാത്തുനിന്നു. അധികം വൈകാതെ ബസ് വന്നു അതിൽ കയറി. ജീവനക്കാരല്ലാതെ ഞാൻ മാത്രമേ ആ ബസിൽ ഒള്ളു. പ്രധാന റോഡിൽ നിന്നും ഉൾ വഴിയിലൂടെ സഞ്ചരിച്ചു ഒടുവിൽ ക്ഷേത്രത്തിനു മുന്നിൽ. പെട്ടന്ന് വന്നാൽ ഈ ബസിൽ തന്നെ തിരിച്ചുപോകാം എന്നും അവർ ഓർമിപ്പിച്ചു.

അനന്തപുര തടാകക്ഷേത്രം കേരളത്തിലെ ഏക തടാക ക്ഷേത്രമാണിത്. തിരുവനന്തപുരത്തെ അനന്തപത്മനാഭ സ്വാമിയുടെ മൂലസ്ഥാനമായി ഈ ക്ഷേത്രം കരുതപ്പെടുന്നു. അനന്തപദ്മനാഭൻ ഇവിടെയായിരുന്നു കുടികൊണ്ടിരുന്നത് എന്നാണ് സ്ഥലവാസികളുടെ വിശ്വാസം. കടുശർക്കരയോഗമെന്ന പുരാതന വിഗ്രഹ ശൈലിയിലാണ് ഇവിടുത്തെ വിഗ്രഹം നിർമിച്ചിരിക്കുന്നത്.

മനോഹരമായ ഒരു തടാകത്തിന്റെ മദ്ധ്യത്തിൽ സവിശേഷമായ വാസ്തുവിദ്യയിൽ നിർമ്മിച്ച ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകത ഇതിനു കാവാലയുള്ള മുതലായാണ്. ക്ഷേത്രത്തിലേക്കു കടന്നപ്പോൾ തന്നെ അവിടെ ഉള്ള ജീവനക്കാരന് പുറം നാട്ടുകാരൻ ആണെന്ന് തോന്നിയതിനാൽ നല്ല രീതിയിൽ ഉള്ള സ്വീകരണം തന്നെ ലഭിച്ചു.

ബാഗ് അവിടെ കൗണ്ടറിൽ ഏൽപ്പിച്ചു ദർശനം നടത്തി. തടാകത്തിനു വശത്തായുള്ള ഗുഹയിൽ ആണ് മുതല ഉണ്ടാകുക. രാത്രി സമയങ്ങളിൽ ക്ഷേത്ര പടിയിൽ വന്നു വിശ്രമിക്കുന്ന മുതല ഭക്തർ വരുമ്പോൾ ഗുഹയിലേക്ക് മാറും. ദർശനത്തിനിടയിൽ ക്ഷേത്രത്തിലെ നേദ്യം കൊടുക്കാൻ പൂജാരി ഗുഹയിലേക്കു ഇറങ്ങുന്നതും കാണാൻ സാധിച്ചു. പണ്ട് മുതൽകെ ഈ തടാകത്തിൽ കണ്ടു വന്ന മുതലയെ ബ്രിട്ടിഷുകാർ വെടിവച്ചു കൊന്നെങ്കിലും പിന്നീട് തനിയെ പ്രത്യക്ഷപെട്ട “ബബിയ” നിരുപദ്രവകാരിയാണ്‌.

ക്ഷേത്രം എല്ലാം ചുറ്റി കണ്ടെങ്കിലും “ബബിയ” നേരിട് കാണാൻ പറ്റാത്ത വിഷമം നല്ലപോലെ ഉണ്ടായിരുന്നു. കുറച്ചു നേരം അവിടെ വിശ്രമിച്ചാണ് പുറത്തേക്കിറങ്ങിയത്. ക്ഷേത്രത്തിനു മുന്നിൽ പരന്നു കിടക്കുന്ന പാറകൾ ആണ്.സിനിമ പ്രവർത്തകരുടെ ഇഷ്ട സ്ഥലം കൂടിയാണ് ഈ പ്രദേശം.

മുതലയെ കാണാത്ത വിഷമത്തിൽ റോഡ് ലക്ഷ്യമാക്കി നടന്നു. അന്നേരം ആണ് യജു എന്ന് പേരുള്ള ഒരു നാട്ടുകാരനെ പരിചയപ്പെടുന്നത്. ക്ഷേത്രത്തിനു സമീപം തന്നെയാണ് അയാളുടെ വീടും. സംസാരിച്ച കൂട്ടത്തിൽ മുതലയെ കാണാൻ പറ്റാത്ത വിഷമം പങ്കുവെച്ചു. ഇത്ര ദൂരം വന്നിട്ട് കാണാതെ പോകുന്നത് ശരിയല്ല എന്ന് പറഞ്ഞു എന്നെ കൂട്ടി വീണ്ടും ക്ഷേത്രത്തിലേക്ക് നടന്നു.

കുളത്തിന്റെ വശത്തുള്ള പാറയിൽ കൂടി ഇറങ്ങിയാൽ മുതലയെ കാണാം എന്ന് പറഞ്ഞതനുസരിച്ചു ഞങ്ങൾ ഇറങ്ങി. ചെരിഞ്ഞ പാറയിൽ കൂടി ഉള്ള ഇറക്കം കുറച്ചു കഷ്ടമായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ സഹായം മികച്ച രീതിയിൽ ആയിരുന്നു. ഒടുവിൽ ഗുഹയുടെ ഇരുവശത്തായി കുളത്തിലേക്കു കാല് ഇറക്കി കൈ എത്തും ദൂരത്ത് ബബിയ.

മൊബൈലിൽ പറ്റുന്ന പോലെ ഒരു ചിത്രവും എടുത്താണ് അവിടെ നിന്ന് കയറിയത്. നടക്കില്ല എന്ന് വിശ്വസിച്ച ആഗ്രഹം സഫലമായ നിമിഷം. തുടർന്ന് അദ്ദേഹം വീട്ടിലേക്ക് ക്ഷണിച്ചു. ഒന്നും കഴിച്ചില്ല എന്ന് മനസിലാക്കിയ അദ്ദേഹം പ്രഭാത ഭക്ഷണവും നൽകി. കുമ്പള വരെ എന്റെ കൂടെ വരാനും അദ്ദേഹം മടിച്ചില്ല. അപ്രതീക്ഷിതമായി വന്ന അദ്ദേഹത്തിന് ഒരു ചെറിയ സമ്മാനം നൽകാൻ ഞാനും മറന്നില്ല.

കാസർഗോഡ് ബസ് കയറ്റി വിടുന്ന വരെ യജു കൂടെ തന്നെ ഉണ്ടായി.കൃത്യ സമയത്തു യജുവിനെ കാണാൻ കഴിഞ്ഞതിനാൽ യാത്ര ഉദ്ദേശ്യം പൂർണമായി.ആ സന്തോഷത്തോടെയാണ് വീണ്ടും വരും എന്ന് മനസ്സിൽ എഴുതിയിട്ട് കാസർഗോഡ് നിന്ന് നാട്ടിലേക്കു ട്രെയിൻ കയറിയത്..

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post