മൈസൂർ ദസറയുടെ തിരക്കിൽ കണ്ട കുസൃതിക്കുരുന്നു ബാല്യം; ഉള്ളുലച്ച കാഴ്ച

Total
10
Shares

പത്ത് ദിവസം നീണ്ടുനിൽക്കുന്ന മൈസൂർ ദസറ ആഘോഷത്തിൻറെ പ്രധാന ആകർഷണം 100,000 ബൾബുകൾ ഉപയോഗിച്ചു ദിവസവും വൈകീട്ട് 7 മണി മുതൽ 10 മണി വരെ പ്രകാശിക്കുന്ന മൈസൂർ പാലസാണ്. ഇതിൻറെ പണികൾക്ക് മാത്രമായി എല്ലാ വർഷവും 10 മില്യൺ രൂപ ചിലവഴിക്കുന്നു.

എന്നാൽ ഈ ആഘോഷങ്ങൾക്കിടയിൽ ആരും കാണാത്ത ചില ജീവിതങ്ങളുണ്ട്. ആഘോഷരാവുകളിൽ വയർ നിറയ്ക്കുവാനായി, ജീവിക്കുവാനായി നെട്ടോട്ടമോടുന്ന ചിലർ. കണ്ണഞ്ചിപ്പിക്കുന്ന മൈസൂർ പാലസിന്റെ ശോഭയിൽ ആരുമറിയപ്പെടാതെ പോകുന്ന ഈ ജീവിതങ്ങൾ, മനസ്സു പിടയ്ക്കുന്ന കാഴ്ചകൾ ഇവയെല്ലാം തൻ്റെ കണ്ണുകളാലും, മനസ്സുകൊണ്ടും, ക്യാമറ കൊണ്ടുമൊക്കെ അടുത്തറിഞ്ഞ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് നടനും ഫോട്ടോഗ്രാഫറുമായ അരുൺ പുനലൂർ. അദ്ദേഹത്തിൻ്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ.

“മൈസൂരിൽ ചെന്നിറങ്ങിയ സന്ധ്യ മുതൽ പാലസിന്റെ പരിസരങ്ങളിൽ പലയിടങ്ങളിലായി ഇവനെയും അമ്മയെയും കാണുന്നുണ്ട്.
പകൽ സമയങ്ങളിലിരുന്നു LED ബൾബുകൾ പിടിപ്പിച്ച ബലൂണുകൾ ഉണ്ടാക്കി രാത്രിയിൽ അതു കൊണ്ടുനടന്നു വിൽക്കലാണ് അമ്മക്ക് പണി. അങ്ങിനെ ഈ ദിവസങ്ങളിൽ പലപ്പോഴായി എന്റെ മുന്നിൽ വരികയും പോവുകയും ചെയ്ത തെരുവിലെ കുസൃതികളിൽ ഒരാളായിരുന്നു ഇവനും.

മിനിയാന്ന് രാത്രി ഹാർഡിങ് സർക്കിളിനു സമീപം കറങ്ങി നടക്കുമ്പോൾ അതാ നഗരം നിറഞ്ഞൊഴുകുന്ന ആഘോഷത്തിന്റെ വർണ്ണ വെളിച്ചങ്ങളിൽ നിന്നൊഴിഞ്ഞു ഇരുട്ട് വീണ മൂലയിലിരുന്നു തന്റെ കളിപ്പാട്ട മൊബൈലിൽ അവനാ കാഴ്ചകൾ റിക്കോർഡ് ചെയ്യുകയാണ്. ഒരു നിമിഷമാ കാഴ്ച ഉള്ളിനെ വല്ലാതെ ഉലച്ചു കളഞ്ഞു. മുന്നിലൂടെ കടന്നു പോകുന്നോർ മൊബൈലിൽ പകർത്തുന്നത് കണ്ടു മോഹിച്ചാവും അവനാ കളിപ്പാട്ടം ഉയർത്തിപ്പിടിച്ചു താനും പകർത്തുന്നതായി സങ്കൽപ്പിച്ചത്.

വെളിച്ചം കുറഞ്ഞയിടത്തു ദൂരെ നിന്ന് അവനറിയാതെ ഈ ഫോട്ടോ പകർത്താനുള്ള ബുദ്ധിമുട്ടിൽ ഞാനല്പം അടുത്തേക്ക് ചെന്നത് ശ്രദ്ധയിൽ പെട്ട് തന്റെ നേരെ തിരിഞ്ഞ ക്യാമറ കണ്ടപ്പോ അവനു ചെറിയ നാണം. പിന്നൊരു ചിരി. ഞാനെടുത്തു പോയിരുന്നു കയ്യിലുണ്ടായിരുന്ന തണ്ണിമത്തന്റെ ചെറു കഷ്ണം കൊടുത്തപ്പോ വാങ്ങണോ വേണ്ടയോ എന്ന സംശയത്തോടെ അമ്മയെ ഒന്ന് നോക്കി അനുവാദം വാങ്ങി.

ഒത്തിരി ഇഷ്ടത്തോടെ കഴിക്കുന്നത് കണ്ടപ്പോ അവർക്കായി രണ്ടു പങ്ക് വാങ്ങിക്കൊടുത്തു. തിരിച്ചു പോകുമ്പോൾ ഒന്നുകൂടി നോക്കി. അമ്മ പറഞ്ഞിട്ടാകും വലതു കൈ ഉയർത്തി അവൻ ടാറ്റ പറഞ്ഞു. ഇന്നലെ പകൽ തിരിച്ചു പോരും മുൻപ് അവനെ ഒന്നുകൂടി കാണാനായി അതേ പരിസരത്തൊക്കെ കുറെ തിരഞ്ഞെങ്കിലും കണ്ടില്ല. ഞാനവന്റെ പേര് പോലും ചോദിച്ചില്ല. ആ നാണത്തിൽ കുതിർന്ന ചിരി വീണ്ടും കാണാനായില്ല..

കുഞ്ഞേ ഈ ലോകത്തു നീയൊട്ടും സുരക്ഷിതനല്ലെന്നറിയാം എങ്കിലും ഈ കണ്ണില്ലാത്ത കാലത്തിന്റെ തിരസ്‌ക്കാരങ്ങളും കഷ്ടപ്പാടുകളുമെല്ലാം അതിജീവിച്ചു കുഞ്ഞിക്കണ്ണുകൾ കൊണ്ടു ലോകത്തെ പകർത്തി നീ വീണ്ടും ചിരിക്കുമെന്നുള്ള പ്രതീക്ഷയിൽ ഈ ചുമരുകളിൽ നിന്നേ കാലത്തിനു സമ്മാനിച്ചു ഞാൻ മടങ്ങിപ്പോകുന്നു.”

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post