ബസ്സുകളിൽ ഇനിമുതൽ ഭയപ്പെടാതെ യാത്ര ചെയ്യാം; പുതിയ നിബന്ധനകൾ ഇങ്ങനെ…

Total
1
Shares

ബസ്സുകളിൽ ഇനിമുതൽ ഭയപ്പെടാതെ യാത്ര ചെയ്യാം. അന്തർ സംസ്ഥാന സ്വകാര്യ ബസ്സ് മുതലാളിമാരെ വരിഞ്ഞുകെട്ടിയുള്ള സർക്കാരിന്റെ പുതിയ ഉത്തരവ്. ബസ് മുതലാളിമാരുടെ കുതന്ത്രങ്ങള്‍ക്ക് കടിഞ്ഞാണിടുന്ന ആ നിബന്ധനകൾ എന്തൊക്കെയെന്ന് യാത്രക്കാരും വ്യക്തമായി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. അവ എന്തൊക്കെയാണെന്ന് വിശദമായി മനസിലാക്കാം.

നിയമങ്ങൾ ഇങ്ങനെ : യാത്രാവഴിയിൽ 50 കിലോമീറ്റർ ഇടവിട്ടുള്ള സ്ഥലങ്ങളിലെ ടോയിലറ്റ്, റിഫ്രഷ്‌മെന്റ് സൗകര്യത്തെക്കുറിച്ചുള്ള വിവരം യാത്രക്കാർക്ക് ലഭ്യമാക്കണം. ബസ് യാത്ര പുറപ്പെട്ടാല്‍ ഓരോ 50 കിലോമീറ്റർ കഴിയുമ്പോഴും പ്രാഥമിക സൗകര്യങ്ങള്‍ക്ക് വാഹനം നിർത്തണം. വാഹനം ബ്രേക്ക്ഡൗൺ ആയാൽ പകരം ഏർപ്പെടുത്താനുള്ള സംവിധാനം ലൈസൻസിക്കോ ഓപ്പറേറ്റർക്കോ ഉണ്ടായിരിക്കണം.

യാത്ര ആരംഭിക്കുന്നതിന് മുമ്പ് വാഹനത്തിലെ ജീവനക്കാരുടെ പേരും നമ്പരും നൽകണം. യാത്രക്കാര്‍ക്ക് നല്‍കുന്ന ടിക്കറ്റിൽ വാഹനം, യാത്രക്കാർ,  ജീവനക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ ഉൾപ്പെടുത്തണം. വാഹനങ്ങളുടെ സമയക്രമം യാത്രക്കാർക്ക് കാണാനാവും വിധം എഴുതിപ്രദർശിപ്പിക്കണം. വാഹനങ്ങൾ എവിടെയെത്തിയെന്നത് ഡിജിറ്റൽ സംവിധാനത്തിലൂടെ കാണിക്കണം.

അന്തർസംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഏജൻസികൾക്ക് ലൈസൻസ് നൽകുന്നതിന് പ്രത്യേക മാനദണ്ഡങ്ങളാണ് സർക്കാർ പുറത്തിറക്കിയത്. എൽ. എ. പി. ടി (ലൈസൻസ്ഡ് ഏജന്റ് ഫോർ പബ്‌ളിക് ട്രാൻസ്‌പോർട്ട്) പുതുക്കുമ്പോഴും പുതിയത് നൽകുമ്പോഴും ഈ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി.

ബുക്കിംഗ് ഓഫീസിന് കുറഞ്ഞത് 150 ചതുരശ്രഅടി വിസ്തീർണം ഉണ്ടാവണം. സ്ത്രീകൾ ഉൾപ്പെടെ പത്ത് യാത്രക്കാർക്കെങ്കിലും ഇരിക്കുന്നതിനുള്ള സ്ഥലം, ടോയിലറ്റ് സൗകര്യം, ലോക്കർ സംവിധാനത്തോടെയുള്ള ക്‌ളോക്ക് റൂം, ആറു മാസം ബാക്കപ്പുള്ള സി. സി. ടി. വി, കുടിവെള്ളം, അഗ്‌നിശമന സംവിധാനങ്ങൾ എന്നിവ ഓഫീസിൽ ഉണ്ടായിരിക്കണം.

മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കാതെ ബസുകൾ നിറുത്തുന്നതിന് മതിയായ സ്ഥലം ഉറപ്പ് വരുത്തണം. അഞ്ച് കിലോമീറ്റർ പരിധിയിൽ വലിയ മൂന്ന് പാസഞ്ചർ വാഹനങ്ങൾ നിർത്തുന്നതിനുള്ള സ്ഥലസൗകര്യം ഉണ്ടാവണം. കെ. എസ്. ആർ. ടി. സി ബസ് സ്റ്റാൻഡിന്റെ 500 മീറ്റർ പരിധിയിൽ ബുക്കിംഗ് ഓഫീസോ പാർക്കിംഗ് സ്ഥലമോ പാടില്ല.

കേരള പോലീസിന്റെയും ആർ. ടി. ഒയുടെയും പരാതി അറിയിക്കാനുള്ള ഫോൺ നമ്പറുകളും വിമൻ ഹെൽപ് ലൈൻ നമ്പറും ഓഫീസിൽ പ്രദർശിപ്പിക്കണം. എൽ. എ. പി. ടി ലൈസൻസ് ഓഫീസിൽ വ്യക്തമായി പ്രദർശിപ്പിച്ചിരിക്കണം. ബുക്കിംഗ് ഓഫീസിന്റെ പേരും ലൈസൻസ് നമ്പരും മുൻവശത്ത് കാണാനാവും വിധം സ്ഥാപിക്കണം. ബസ് ഓപ്പറേറ്റർമാരുടെ പേരും ഫോൺ നമ്പരുകളും പ്രദർശിപ്പിക്കണം.

ആർ. ടി. എ സെക്രട്ടറിക്ക് ത്രൈമാസ റിട്ടേൺ ബുക്കിംഗ് ഓഫീസ് ഉടമ സമർപ്പിക്കണം. യാത്രക്കാരുടെ വിവരം നിശ്ചിത ഫോമിൽ സൂക്ഷിക്കണം. ഒരു വർഷം വരെ ഈ ലിസ്റ്റ് സൂക്ഷിച്ചിരിക്കണം. യാത്രക്കാരുടെ ലഗേജ് അല്ലാതെയുള്ള സാധനങ്ങളും നിയമവിരുദ്ധമായ വസ്തുക്കളും വാഹനത്തിൽ കൊണ്ടുപോകരുത്.

വാഹനം, ജീവനക്കാർ, യാത്രക്കാർ, ഹെൽപ്‌ലൈൻ നമ്പറുകൾ, പോലീസ്, മോട്ടോർവാഹന, വിമൻ ഹെൽപ് ലൈനുകൾ എന്നിവയുടെ വിവരം ടിക്കറ്റിലുണ്ടാവണം. ലൈസൻസ് എടുക്കുന്നയാൾക്ക് 18 വയസ് പൂർത്തിയായിരിക്കണം. ക്രിമിനൽ പശ്ചാത്തലമില്ലെന്ന് തെളിയിക്കുന്നതിന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും നിബന്ധനയിൽ നിഷ്‌കർഷിച്ചിട്ടുണ്ട്.

സംഭവങ്ങളുടെ ചൂടൊന്ന് അടങ്ങുമ്പോള്‍ പഴയരീതി തന്നെ തുടരാമെന്ന ബസ് മുതലാളിമാരുടെ വ്യാമോഹം ഇനി നടക്കില്ലെന്ന് ഗതാഗത സെക്രട്ടറി പുറത്തിറക്കിയ ഈ സർക്കുലറിലെ നിബന്ധനകള്‍ വ്യക്തമാക്കുന്നു.

വിവരങ്ങൾക്ക് കടപ്പാട് – അഡ്വ. ശ്രീജിത്ത് പെരുമന.

1 comment
  1. ടിക്കറ്റ് കൊടുത്ത് പല സ്ഥലങ്ങളിൽ നിന്ന് ആളെ കയറ്റാനും ഇറക്കാനും ഇങ്ങനെയുള്ള വാഹനങ്ങൾക്ക് പെർമിറ്റ് ഉണ്ടോ അതിനെക്കുറിച്ചുള്ള ഒരു ലേഖനം തയ്യാറാക്കിയാൽ നന്നായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post