അഫ്‌ഗാൻ സൈന്യത്തിലെ ആദ്യത്തെ വനിതാ പൈലറ്റ് സുന്ദരി…

Total
0
Shares

നിലൂഫര്‍ റഹ്‍മാനി എന്ന ഈ സുന്ദരി കുട്ടി ഇന്ന് ലോകമാകെ പ്രശസ്‌തയാണ്. വധഭീഷണികള്‍ വകവെക്കാതെ ആഗ്രഹം കൈയെത്തി പിടിച്ചപ്പോള്‍ അവള്‍ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല. ഒടുവില്‍ അവള്‍ പോലും വിചാരിക്കാതെ ധീരവനിതക്കുള്ള അമേരിക്കയുടെ ബഹുമതി അവളെ തേടിയെത്തി. താലിബാന്റെ ഭീഷണികളെ അവഗണിച്ച് വിദ്യാഭ്യാസം നേടി അഫ്ഗാനിസ്ഥാന്‍ വ്യോമസേനയിലെ പ്രഥമ വനിതാ പൈലറ്റ് ആയി തീര്‍ന്നതാണ് നിലൂഫര്‍ റഹ്‍മാനി അമേരിക്കന്‍ ബഹുമതിക്ക് അര്‍ഹയാക്കിയത്.

ചെറുപ്പത്തിൽ പക്ഷികൾ ആകാശത്തു കൂടി പറക്കുന്നതു കാണുമ്പോഴേ ചിറകു വിരിച്ചു തുടങ്ങിയതാണ് നീലൂഫറിന്റെ സ്വപ്‌നങ്ങളും. ഒരു വിമാനം പറത്തുകയെന്നതായിരുന്നു ഏറ്റവും വലിയ സ്വപ്നം. കാബൂളിൽ ജനിച്ചു വളർന്ന നീലൂഫറിന് പക്ഷേ സ്വപ്‌ന സാക്ഷാത്ക്കാരത്തിന് ഒട്ടേറെ കടമ്പകളുണ്ടായിരുന്നു. പലഭാഗത്തു നിന്നും ഭീഷണികൾ വരെയുണ്ടായി. എല്ലാ കടമ്പകളും തരണം ചെയ്ത് അവസാനം 2010-ൽ എയർഫോഴ്‌സ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. എന്നാൽ ഈ വിവരം ബന്ധുക്കളിൽ നിന്ന് ആദ്യം മറച്ചു വച്ചു. ബന്ധുക്കളിൽ നിന്ന് എതിർപ്പുകൾ നേരിടേണ്ടി വരുമെന്നതിനാലായിരുന്നു ഇത്.

എന്നാല്‍ എല്ലാ എതിര്‍പ്പുകളെയും തരണം ചെയ്ത് നിലൂഫര്‍ ഇംഗ്ലീഷ് അഭ്യസിച്ചു. പതിനെട്ടാം വയസില്‍ വ്യോമസേനയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. അതോടെ താലിബാനും ഭീകര സംഘടനകളും വധ ഭീഷണികളുമായി കുടുംബത്തെ വേട്ടയാടി. അതുകൊണ്ട് നിലൂഫറിനും കുടുംബത്തിനും അടിക്കടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് താമസം മാറേണ്ടിയും വന്നു.

രണ്ടു വർഷത്തെ ട്രെയിനിംഗിനു ശേഷം അഫ്ഗാനിസ്ഥാൻ സൈനിക ചരിത്രത്തിലെ ആദ്യ വനിതാ ഫിക്‌സഡ് വിങ് ഏവിയേറ്ററായി നീലൂഫർ ചുമതലയേറ്റു. 2012 ജൂലൈയിലാണ് സെക്കന്റ് ലെഫ്റ്റണന്റായി ബിരുദം നേടിയത്. സെസ്‌ന 182 ലായിരുന്നു ക്യാപ്റ്റൻ റഹ്മാനിയുടെ ആദ്യ പറക്കൽ. ഫ്‌ളൈററ് സ്‌കൂളിലെ പ്രത്യേക പഠനത്തിനു ശേഷം സി208 മിലിട്ടറി കാർഗൊയും പരീക്ഷിച്ചു.

പരമ്പരാഗതമായി പരിക്കേറ്റവരെയും മൃതദേഹങ്ങളും ഒരിടത്തു നിന്നു മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിന് വനിതകള്‍ക്ക് വിലക്കുണ്ടെന്നിരിക്കെ ഇവരുമായി നിലൂഫര്‍ സെസ്‍ന 182 വിമാനത്തില്‍ തന്റെ ആദ്യ ആകാശപ്പറക്കല്‍ നടത്തി ലോകത്തെയും താലിബാനെയും ഞെട്ടിച്ചത്.

എയർഫോഴ്‌സ് ട്രെയിനിംഗിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നീലൂഫറിന് പല തവണ താലിബാനിൽ നിന്നും ഭീഷണിക്കത്തുകൾ ലഭിച്ചിരുന്നു. എന്നാൽ തന്റെ തീരുമാനവുമായി മുന്നോട്ടുപോകാനായിരുന്നു നീലൂഫറിന്റെ ഉറച്ച തീരുമാനം. ഭീഷണി ശക്തമായപ്പോൾ രാജ്യത്തു നിന്ന് രണ്ടു മാസം വിട്ടു നിൽക്കേണ്ട ഗതികേടും നീലൂഫറിനുണ്ടായി.

ഇപ്പോഴും ഭീഷണി നിലനിൽക്കുന്നതിനാൽ ഒരു തോക്ക് എപ്പോഴും കൂടെക്കരുതുന്നുണ്ട്. യൂണിഫോമിൽ മിലിട്ടറി ബേസിന് ഒരിക്കലും പുറത്തു പോകാറില്ല നീലൂഫർ. അതേസമയം തെരുവുകളിൽ കൂടി നടക്കാനോ, ഷോപ്പിംഗിനും മറ്റും പോകാനോ ഇപ്പോൾ സാധിക്കാറേയില്ല. പുറത്തു കറങ്ങിനടക്കാനുള്ള സ്വാതന്ത്ര്യം ഇതോടെ അവസാനിച്ചിരിക്കുകയാണെന്നും നീലൂഫർ പറയുന്നു.

ഒടുവിൽ നിരന്തരമായ ഭീഷണികളെത്തുടർന്നു സ്വന്തം ജീവൻ തന്നെ നഷ്ടപ്പെടുമെന്ന അവസ്ഥയായപ്പോൾ നിലൂഫർ അമേരിക്കയിൽ അഭയം തേടി. അമേരിക്കന്‍ വ്യോമസേനയില്‍ ജോലിചെയ്യാനുള്ള താത്പര്യവും അവര്‍ അറിയിച്ചിട്ടുണ്ട്.

കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post