നട്ടപ്പാതിരായ്ക്ക് കൊച്ചി കാണാനെത്തിയ യുവാക്കൾക്ക് വഴികാട്ടിയായി പോലീസ്..

Total
0
Shares

പാതിരാത്രി കൊച്ചിയുടെ സൗന്ദര്യം ആസ്വദിക്കുവാനായി സുഹൃത്തുമൊത്ത് നൈറ്റ് റൈഡിനു ഇറങ്ങി അവസാനം പോലീസിന്റെ മുന്നിൽപ്പെട്ട അനുഭവം വിവരിച്ചു കൊണ്ടുള്ള യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലായി. ഷബീർ വാണിമൽ എന്ന യുവാവാണ് തനിക്കുണ്ടായ വ്യത്യസ്തമായ ഒരനുഭവം പങ്കുവെച്ചത്. സാധാരണ പാതി രാത്രി സമയത്ത് കൊച്ചി പോലുള്ള സ്ഥലത്ത് പോലീസിനു മുന്നിൽപ്പെട്ടാൽ സംശയദൃഷ്ടിയോടെയായിരിക്കും നമ്മളെ നോക്കുക. പിന്നെ ചോദ്യങ്ങളുടെ കൂമ്പാരമായി.. അവസാനം ആ യാത്രയുടെ മൂഡും പോകും.

പോലീസുകാരെയും കുറ്റം പറയാനാകില്ല. അവർ അവരുടെ ജോലി ചെയ്യുന്നു എന്നേയുള്ളൂ. പക്ഷെ ചില പോലീസുകാർ ഈ അവസരം നന്നായി മുതലെടുത്ത് യാത്രക്കാരുടെ മേൽ കയറാൻ ശ്രമിക്കാറുണ്ട്. അത്തരം അവസരങ്ങളിൽ പാവം യാത്രക്കാർ എന്തെങ്കിലും കൈമടക്ക് നൽകി രക്ഷപ്പെടാറാണ് പതിവ്. എന്നാൽ ഇവിടെ ഇതെല്ലാം പ്രതീക്ഷിച്ച യുവാക്കൾക്ക് പോലീസിൽ നിന്നും ലഭിച്ചത് മാന്യമായ ഇടപെടൽ. മട്ടാഞ്ചേരിയിലെ അനില്‍കുമാര്‍ എന്ന പൊലീസുകാരനാണ് സൗഹാര്‍ദപരമായ പെരുമാറ്റം കൊണ്ട് മാതൃകയായതെന്ന് ഷബീര്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഷബീറിന്റെ പോസ്റ്റ് ഇങ്ങനെ..

“അനിൽ സാറിനെ നമുക്ക് വിളിക്കാം അക്ഷരം തെറ്റാതെ പോലീസ് എന്ന്. സമയം ഏകദേശം ഒന്നര മണി ആലുവയിൽ ട്രെയിൻ ഇറങ്ങിയ മന്സൂറിനെയും കൂട്ടി അംഗമാലി റൂമിലേക്ക് പോയി ഉറങ്ങുന്നതിന് പകരം ഒരു വൈബ് അത്രെയേ കരുതിയുള്ളൂ… കൊച്ചിയിൽ ഒരു നൈറ്റ് റൈഡ് അടിക്കാം എന്ന് കരുതിയാണ് യാത്ര. ഉറങ്ങുന്ന കൊച്ചിയിലെ റോഡുകളിൽ വെട്ടം തെളിച്ചു ഞങ്ങളുടെ യാത്ര, എംജി റോഡും കടന്നു തോപ്പുംപടി പാലത്തിൽ പോയി അല്പം ഇരുന്നു ഫോട്ടോ ഒക്കെ എടുത്ത് തിരിച്ചു പോവാം അതായിരുന്നു പ്ലാൻ. അവിടെ എത്തിയപ്പോ തിരിച്ചു പോവാം എന്ന പ്ലാൻ മാറ്റി. സിനിമകളിൽ കേൾക്കുന്ന ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരി മാർട്ടിയുടെ നാടും ഒക്കെ കണ്ടിട്ട് മടങ്ങാം എന്നായി. ഒരു തട്ടുകടയിൽ കയറി മൊഹബത്തിന്റെ സുലൈമാനിയും കുടിച്ചു താർ കാണുന്ന റോഡുകളിലൂടെ യാത്ര തുടങ്ങി.

പല സിനിമകളിലും കണ്ടു പരിചിതമായ ഒരുപാട് സ്ഥലങ്ങൾ. പാട്ടു പാടിയും കൂകി വിളിച്ചും യാത്ര തുടരുമ്പോഴാണ് മുന്നിൽ കാക്കിയുടുപ്പിട്ട ഒരു സാധനം ലാത്തി ഞങ്ങളുടെ വഴിക്ക് കുറുകെ ഇട്ടു. പടച്ചോനെ പെട്ട്, എവിടെ നിന്ന് വരുന്നു? എവിടെ പോവുന്നു? ബാഗിൽ എന്താ കഞ്ചാവ് ആണോ? മ്മളെ നാട്ടിലെ പോലീസുകാരുടെ ക്ളീഷേ ചോദ്യങ്ങൾ ഉണ്ടാവുമല്ലോ എന്നൊക്കെ ആലോചിച്ചു മൂപ്പരെ അടുത്ത് വണ്ടി നിർത്തി. പൊലീസുകാരൻ ഒരൊറ്റ ചോദ്യം “എങ്ങോട് പോവുന്നു?” ഒരു വൈബ് സിനിമയിൽ കണ്ട ബിഗ്‌ബിയുടെ വീടും മട്ടാഞ്ചേരി ഒന്ന് ഡ്രൈവ് ചെയ്യണം എന്ന് പറഞ്ഞു. പിന്നെ ആ കാക്കിയുടുപ്പുകാരൻ ഞങ്ങളെ ഞെട്ടിച്ചു.. ഊഹങ്ങൾ ഒക്കെ തെറ്റിച്ചു. പോവണ്ട സ്ഥലങ്ങളും റൂട്ടുകളും പറഞ്ഞു. എന്തൊക്കെ കാണാൻ ഉണ്ട് എന്നതിന്റെ ഫുൾ ഡീറ്റെയ്ൽസും.(നാദാപുരത്തു എങ്ങാനും ആണേൽ കാണായിരുന്നു).

ഞങ്ങളുടെ നാട്ടിൽ കാണാത്ത സ്വഭാവം ഉള്ള പോലീസ് ആയത് കൊണ്ട് തന്നെ അയാളെ ഞങ്ങൾ നന്നായി പരിചയപ്പെട്ടു. അനിൽകുമാർ, മട്ടാഞ്ചേരി പോലീസ് സ്റ്റേഷൻ. മുൻപ് കണ്ണൂർ ഒക്കെ വർക് ചെയ്തിരുന്നു. കുറെ നാട്ടുവർത്തമാനങ്ങൾ ഒക്കെ പറഞ്ഞു. മുൻപ് വര്ഷങ്ങളുടെ പരിചയമുള്ള ഒരു സുഹൃത്തിനെ പോലെ ആയിരുന്നു അയാളുടെ പെരുമാറ്റം. ഞങ്ങൾ നിൽക്കുന്നതിന് അടുത്തുള്ള ജൂതന്മാരുടെ പള്ളിയും (സിനഗോഗ്), അവരുടെ വീടുകൾ, അതിന്റെ ആർട് വർക്കുകൾ, ബിൽഡിങ്ങുകളുടെ പഴക്കവും ഒക്കെ വിവരിച്ചു ഒരു സെൽഫിയും എടുത്ത് ഞങ്ങൾ യാത്ര പറയുമ്പോ ജീപ്പിന്റെ അടുത്ത് പോയി അയാൾ ഞങ്ങളെ വിളിച്ചു. “വണ്ടിയുമായി സ്റ്റേഷനിലേക്ക് വാ.. ഞാനും വരാം.” അത്രയേ പറഞ്ഞുള്ളൂ.

ഞങ്ങളും അവരുടെ വണ്ടിക്ക് പുറകെ പോയി. മട്ടാഞ്ചേരി പോലീസ് സ്റ്റേഷന്റെ കോമ്പൗണ്ടിൽ വണ്ടി പാർക്ക് ചെയ്തു അയാൾ ഇറങ്ങി. “നിങ്ങൾക് സ്ഥലം ഒന്നും അറിയില്ലല്ലോ എന്റെ കാറിൽ പോവാ.” സീറ്റിൽ കിടന്ന ഡ്രെസ്സും ബാഗും ഒക്കെ മാറ്റി ഞങ്ങളേം കയറ്റി അനിൽ സാർ യാത്ര തുടങ്ങി. മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി മുതൽ ഒരു ടൂറിസ്റ്റ് ഗൈഡിനെ പോലെ അദ്ദേഹം ഞങ്ങളുടെ കൂടെ. ബിലാലിന്റെ വീടും ഇമ്രാന്റെ സിക്സ് ഫോർ ക്ലബും വാട്ടർ ടാങ്ക്, കമ്മത് ആൻഡ് കമ്മത് ലൊക്കേഷൻ, എസ്രയിലെ വീട്‌, എസ് ഐ ബിജു പൗലൊസിന്റെ സ്റ്റേഷൻ അങ്ങ്നെയൊരുപാട്‌ സിനിമാ ലൊക്കേഷനുകളും പിന്നെ അവിടെ ഉള്ള പല പൈതൃകങ്ങളും പഴക്കം ചെന്ന മരങ്ങൾ, വാസ്കോഡി ഗാമയുടെ കല്ലറ.. അങ്ങനെ തുടങ്ങി മട്ടാഞ്ചേരി ഫോർട്ട് കൊച്ചിയിലെ സകല സ്ഥലങ്ങളും കാണിച്ചു.

നേരം പുലരാനാവുന്നത്‌ വരെ കറങ്ങി തിരിഞ്ഞു മട്ടാഞ്ചേരി സ്റ്റേഷനിൽ എത്തി. അൽപ സമയം കൂടി അവിടെ ചെലവഴിച്ചു യാത്ര പറഞ്ഞു. രാത്രി 9 മണിക്ക് നാട്ടിലെ കളി സ്ഥലത്തു ഇരുന്നതിനു വഴക്കു പറയുന്ന, കഞ്ചാവ് ആരോപണം വെറുതെ ഉന്നയിച്ചു മാനസികമായി തളർത്തുന്ന ചില ഏമാൻമാർക്ക് പഠിച്ചെടുക്കാൻ പല പെരുമാറ്റ മാതൃക ഇദ്ദേഹത്തിന്റെ അടുത്ത് ഉണ്ട് എന്നൊരു തോന്നൽ….”

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post