വിശപ്പാണ് ഒരു മനുഷ്യൻ്റെ ഏറ്റവും വലിയ വികാരം; മനസ്സു നിറയ്ക്കുന്ന ഒരു അനുഭവക്കുറിപ്പ്

Total
16
Shares

മനുഷ്യന്റെ ഏറ്റവും വലിയ വികാരം എന്തായിരിക്കും എന്നു ചിന്തിച്ചിട്ടുണ്ടോ? ചിലർ പ്രണയം എന്നു പറയും, മറ്റു ചിലർ കാമം എന്നും പറയും. എന്നാൽ കേട്ടോളൂ, മനുഷ്യന്റെ ഏറ്റവും വലിയ വികാരം വിശപ്പും ദാഹവുമാണ്. മറ്റെന്തിനെയും സഹിക്കുവാനുള്ള കഴിവ് നമുക്കുണ്ട്. എന്നാൽ വിശപ്പും ദാഹവും സഹിക്കാൻ വയ്യാതെ വരുമ്പോഴാണ് നാം നില മറന്നു പോലും പലതും ചെയ്യുന്നത്. അട്ടപ്പാടിയിൽ മധു എന്ന യുവാവിനെ നാട്ടുകാർ കള്ളനെന്നു മുദ്രകുത്തി മർദ്ദിച്ചു കൊലപ്പെടുത്തിയപ്പോഴും അവൻ്റെ വിശപ്പ് എന്ന വികാരത്തെ ആരും മാനിച്ചില്ല എന്നതാണ് സത്യം. അങ്ങനെയൊരു ചിന്ത അവർക്കുണ്ടായിരുന്നെങ്കിൽ മധു ഇന്നും നമുക്കിടയിൽ ജീവിച്ചേനെ.

സ്വന്തം വിശപ്പ് ശമിപ്പിക്കുന്നതിനോടൊപ്പം മറ്റുള്ളവരുടെ വിശപ്പു കൂടി ശമിപ്പിക്കുന്നവനാണ് യഥാര്ഥ മനുഷ്യൻ. വിശപ്പാണ് ഏറ്റവും വലിയ വികാരമെന്നു ബോധ്യപ്പെടുത്തുന്ന ഒരു അനുഭവക്കുറിപ്പ് ഫേസ്‌ബുക്കിലൂടെ പങ്കുവെയ്ക്കുകയാണ് ശിവപ്രസാദ് പോത്താനി എന്ന തൃശ്ശൂർ സ്വദേശി. നമ്മുടെയെല്ലാം മനസ്സു തുറപ്പിക്കുന്ന, അദ്ദേഹത്തിൻ്റെ ആ ഫേസ്‌ബുക്ക് കുറിപ്പ് താഴെ കൊടുക്കുന്നു. വായിക്കാം…

“തിരക്ക് നിറഞ്ഞ മാളിൽ നിന്ന് ഉച്ചയ്ക്ക് പുറത്ത് ഇറങ്ങുമ്പോഴാണ് പൊരി വെയിലത്ത് നിന്ന് പുസ്തകം വിൽക്കുന്ന ബാലയെ കാണുന്നത്. അവൻ നീട്ടി പിടിച്ചിരിക്കുന്നത് പുസ്തകമല്ല അവന്റെ ജീവിതം തന്നെയാണ് എന്നാണ് മനസ്സ് പറഞ്ഞത്. ഒരു കുപ്പി ജ്യൂസ് എന്റെ കൈയിൽ ഉണ്ടായിരുന്നു. അത് അവൻ നേരെ നീട്ടിയിട്ട് ഞാൻ പറഞ്ഞു “കുടിച്ചോ ഡാ..” വിയർത്ത് ഒലിച്ച്, ആ ചൂടിൽ ഒരു ചെരിപ്പ് പോലും ധരിക്കാതെ ജ്യൂസ് കുടിക്കുന്ന അവനെ കാണുതോറും എന്തെന്നില്ലാത്ത വിഷമം വരുകയാണ്.

പിന്നീട് ചോദിക്കാൻ തോന്നിയത് “നിനക്ക് വിശക്കുന്നുണ്ടോ” എന്നാണ്. ചോദ്യം മുഴവനാക്കുന്നതിനെ മുമ്പെ അവൻ തലയാട്ടി ഉത്തരം തരുകയാണ്. എങ്ങനെ ചേർത്ത് പിടിക്കാതെ ഇരിക്കാൻ തോന്നും അവനെ? അവന്റെ കൈ മുറുകെ പിടിച്ച് മാളിൻ്റെ ഉള്ളിലേക്ക് കയറി. ആദ്യം കണ്ടത് KFC ആണ്. അവൻ അത് കഴിച്ചിട്ടില്ല ഇതുവരെ. അവനെയും കൂട്ടി ഉള്ളിലേക്ക് കയറി. ചുറ്റിലും ഉള്ള ഫാമിലിയും, കുട്ടികളും എന്നെയും അവനെയും മാറി, മാറി നോക്കുന്നുണ്ടായിരുന്നു.

ഞാൻ പതിയെ അവന്റെ വിശേഷങ്ങൾ തിരക്കി. അവന്റെ അച്ഛൻ കിടപ്പിലാണ്. അമ്മയുടെ തൊഴിൽ കൊണ്ടാണ് കുടുംബം മുന്നോട്ട് പോകുന്നത്. അവധിക്കാലത്ത് അവന്റെ പ്രായമുള്ളവർ കളിക്കുമ്പോ ഇവൻ പുസ്തകം വിറ്റ് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നു. സംസാരത്തിന് ഇടയിൽ അവൻ വീട്ടിലേക്കുള്ള ഭക്ഷണം പതിയെ മാറ്റി വച്ചിട്ട് പറഞ്ഞു. “ഇത് അമ്മയ്ക്കും, അച്ഛനും ഉള്ളതാണ്” എന്ന്. അവന്റെ മുന്നിൽ ഞാൻ കരയാതെ പിടിച്ച് നിന്നത്, അവന് അത് വേദന ഉണ്ടാക്കുമോ എന്ന് ഒറ്റ ചിന്തയിലാണ്.

അവിടെ നിന്ന് ആ പാഴ്സൽ പൊതിയുമായി, അവൻ നടന്ന് അകലുന്നുത് വരെ ഞാൻ നോക്കി നിന്നു. പിന്നീട് എല്ലാം ഞാൻ ചിന്തിക്കും ബാല എന്നെ ഓർക്കുമോ? തീർച്ച.. വിശക്കുമ്പോൾ അവൻ എന്നെ ഓർത്ത് കാണും.

പലർക്കും ഭക്ഷണം വാങ്ങി കൊടുത്തിട്ടുണ്ട്, പലരും വാങ്ങി തന്നിട്ടുണ്ട്. അന്നൊന്നും ഇത്ര വേദന അനുഭവിച്ചിട്ടില്ല. ഉവ്വ്… അച്ചൻ മരിക്കുന്ന ദിവസം ഉച്ചയ്ക്ക് ഒരു മനുഷ്യൻ എനിക്ക് വാങ്ങി തന്ന ഭക്ഷണം. അത് ആലോചിച്ച് ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്…ദേ ഇപ്പോഴും…

ഇത് ഒരിക്കലും പോസ്റ്റായി പറയണമെന്ന് ആഗ്രഹിച്ചതില്ല… ഇത് നടന്നിട്ട് കുറച്ച് മാസങ്ങളായി. ഇടയ്ക്ക് ഫോണിൽ അവനെ കാണുമ്പോ. അവനെ കുറിച്ച് പറയാൻ തോന്നും..”

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post