താൻ നേരിൽക്കണ്ടിട്ടില്ലാത്ത തൻ്റെ ചേച്ചിയെക്കുറിച്ച് ഒരനുജത്തിയുടെ കുറിപ്പ്..

Total
0
Shares

താൻ ജനിക്കും മുൻപേ ഈ ലോകത്തോട് വിടപറഞ്ഞ തൻ്റെ ചേച്ചിയെക്കുറിച്ച് മറ്റുള്ളവർ പറഞ്ഞു കേട്ടറിഞ്ഞ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് മുൻ കെഎസ്ആർടിസി കണ്ടക്ടറും ഇപ്പോൾ വാട്ടർ അതോറിറ്റി ജീവനക്കാരിയുമായ പ്രിയ ജി.വാര്യർ. പ്രിയയുടെ വികാരനിർഭരമായ ആ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ..

“ഞാനൊന്നല്ല രണ്ടാണ്… ന്റെ ചേച്ചിക്കും നിക്കും ഇടയിൽ ഒരു കുട്ടി ണ്ടായിരുന്നു പ്രസന്ന.. ഇന്ന് ജീവിച്ചിരിപ്പുണ്ടേൽ Subash Krs ന്റെ പ്രായം കാണും..ചില്ലിട്ട പ്രസന്നയുടെ ഫോട്ടോ കണ്ടാണ് ഞാൻ വളരുന്നത് പ്രസന്നയെ കുറിച്ച് അമ്മമ്മ പറയാറുണ്ട്.. ഞങ്ങടെ കുടുംബത്തിൽ ഏറ്റവും വേഗത്തിൽ പുഞ്ചിരിച്ചു തുടങ്ങിയതവളായിരുന്നെന്ന്… കമിഴ്ന്ന് കിടന്നത്, മുട്ടു കുത്തി നിന്നത്, കിടന്നിടത്ത് നിന്നും എണീറ്റത്, എഴുന്നേറ്റ് പിച്ചവെച്ച് നടക്കാൻ ശ്രമിച്ചത് എല്ലാം.. അമ്മമ്മയെ കട്ടിലിൽ കിടക്കുമ്പോൾ കട്ടിലിൽ കൊത്തി പിടിച്ച് നിന്ന് ആ കുഞ്ഞു കൈകൾ കൊണ്ട് അമ്മമ്മയെ വിളിച്ചുണർത്തുമായിരുന്നത്രെ…എന്നിട്ടൊരൊറ്റ ഇരുത്തം നിലത്തേക്ക് … അവിടെ കിടന്ന് എഴുന്നേൽപ്പിക്കാൻ പരമാവതി ശബ്ദം ണ്ടാക്കി വിളിക്കുമായിരുന്നെന്ന്… ഒന്നിൽ കൂടുതൽ വളകൾ ഇട്ടു കൊടുത്താൽ ഇഷ്ടമില്ലാത്ത രീതിയിലുള്ള ഭാവങ്ങൾ കാണിക്കുമായിരുന്നെന്ന്… അമ്മമ്മ ഇടക്കിടെ പറയാറുണ്ട്…

പായയിൽ കിടന്ന ഒരു ഫോട്ടോ ഉണ്ടായിരുന്നു പ്രസന്നയുടെ. എത്ര പുഞ്ചിരിയോടെയാണെന്നോ മുഖമുയർത്തി നിലാവൊഴുകുന്ന പോലെ പ്രകാശം പരത്തുന്നത്. ഇപ്പഴും ഞാനൊരു ഫോട്ടോക്ക് തയ്യാറെടുക്കുമ്പോൾ പ്രസന്നയെ ഓർക്കാറുണ്ട്. മുഖത്ത് കാണുന്ന ആ പുഞ്ചിരി അവളത്ര ചെറുപ്പത്തിൽ കാണിക്കുന്നെങ്കിൽ ഇപ്പോഴെനിക്കെന്തുകൊണ്ടായികൂടാ. അമ്മമ്മയുടെ കൂട്ടായ കാളികുട്ടിയമ്മയൊക്കെ വരുമ്പോൾ ആ കൈകളിലേക്ക് ചാടി കേറുമായിരുന്നവൾ. ആരേയും ഭയപ്പെടാതെ. എന്തിനേയും നേരിടാനുള്ള കരുത്തോടെ. ഓരോ ദിവസവും പ്രസന്ന മുഖ്ത്തോടെ ജീവിച്ചു കൊണ്ടിരുന്നവൾ. അച്ഛൻ വരുമ്പോൾ അവളേറെ സന്തോഷത്തോടെ നോക്കിയിരുന്നു കാണണം. ചേച്ചിയോട് കുഞ്ഞ് കുഞ്ഞ് കൺപീലി അടയുന്നത് പല പ്രാവശ്യം കാണിച്ചു കൊടുത്തിരിക്കണം. ന്നിട്ട് പൊട്ടിച്ചിരിച്ചിട്ടുണ്ടാവും…

അപ്രതീക്ഷിതമായ പനി പ്രസന്നക്ക് താങ്ങാൻ കഴിയാതെ വന്നപ്പോൾ വാടി തളർന്നു. അമ്മാവൻ പറഞ്ഞു.”ഏത് ഹോസ്പിറ്റലിൽ കൊണ്ടു പോയാലും വേണ്ടില്ല, കുട്ടീടെ ജീവൻ കിട്ടിയാൽ മതിയെന്ന്”. അവസാന നിമിഷത്തിൽ അവൾ പതുക്കെ അമ്മയുടെ നിറയുന്ന കണ്ണിലേക്ക് നോക്കി പറയാൻ ശ്രമിച്ചിരിക്കാം ” അമ്മേ… എന്നെ എന്റെച്ഛന്റെ പറമ്പിൽ വെച്ചാൽ മതിയേ…. വലിയൊരു മാവിൻ ചുവട്ടിൽ മതി. അവിടെയാണേൽ നിറയെ കുട്ടികൾ വരുമല്ലോ മാങ്ങ പെറുക്കാൻ. മാവിൻ കൊമ്പത്ത് ഊഞ്ഞാലിട്ടു കൊടുക്കണം. കൂടെയുള്ളവർ ആടുമ്പോൾ നിക്ക് നോക്കി കിടക്കാലോ. പറങ്കിമാവിൻ കൂട്ടത്തിനടുത്ത് ആയാൽ അത്രേം ഷ്ടാവും. ഞാനേറെ കൊതിച്ചിരുന്നതാണമ്മേ ഒരു പറങ്കിമാങ്ങ കഴിക്കാൻ.”

അമ്മയുടെ നിറകണ്ണുകൾ കവിളിലേക്കൊഴുകാതിരിക്കാൻ വേണ്ടിയായിരിക്കണം അവളൊന്നും മിണ്ടാത്തത്. ആരും ശബ്ദമുയർത്തി നിലവിളിച്ചില്ല.. ഒരാൾക്ക് പോലും ശക്തിയുണ്ടായിരുന്നില്ല. മൃതദേഹമെന്ന് ആർക്കും കരുതാനാവില്ല. അത്രക്കും ശാന്തമായ മുഖഭാവം. കുളിപ്പിച്ചതിനു ശേഷം ചന്ദനവും ഭസ്മവുമണിഞ്ഞ് തൂവെള്ള വസ്ത്രം കൊണ്ട് മൂടി ഉമ്മറത്ത് കിടത്തിയിരിക്കുകയാണ്. മുറ്റത്ത് കൈകോട്ടും മഴുവും പരസ്പരം പറയുന്നുണ്ട് “നമ്മളെന്തു പാപം ചെയ്തു ഇതൊക്കെ കാണാൻ…” വാര്യത്തിന്റെ പരിസരങ്ങളിൽ അവിടവിടെയായി തൂണുപോലിരിക്കുന്നവർ, വാടി തളർന്ന ഇലക്കറിയെ പോലുള്ളവർ, താടിക്ക് കൈയും കൊടുത്തിരിക്കുന്നവർ.. ഒരുപാടൊരുപാട് പേർ.

പ്രസന്ന ഉറക്കെ പറയുന്നുണ്ടായിരുന്നു “അമ്മേ.. ന്നെ കിടത്താൻ ത്തിരി സ്ഥലം മതി ട്ടൊ…. ആറടിയൊന്നും വേണ്ടേയ്” ന്ന്. ഒന്നര വയസ്സിൽ പട്ടട തയ്യാറാക്കുന്നുണ്ടായിരുന്നില്ല. കാരണം പട്ടടയാൽ ആഴ്ന്നിറങ്ങുന്ന തീജ്വാല രക്ഷിതാക്കളിലേക്ക് തന്നെയാവും ഏറെ കാലത്തേക്ക് എത്തുക. അമ്മിഞ്ഞ പാൽ കുടിച്ചു മതിവരാത്ത പ്രസന്ന അമ്മയോട് പറയുന്നുണ്ടായിരിക്കണം. “സുമതിയമ്മേ…. ഞാൻ പോയി വരട്ടെ..” ആ മുഖത്ത് ചെറിയൊരു പുഞ്ചിരി ഒളിഞ്ഞു കിടപ്പുണ്ട്. ” മ്മേ..വിഷമിക്കണ്ട.. എന്റെ പകരമായല്ല ഞാൻ തന്നെ അമ്മേടെ വയറ്റിൽ ജനിച്ചോളാം. നിക്ക് മത്യായില്ല മ്മേടെ പാല് കുടിച്ചിട്ട്, ചൂട് പറ്റി കിടന്നിട്ട്,.വയറിൽ വയറൊട്ടി കിടന്നിട്ട്, കവിളിൽ ടപ്പേന്ന് കുഞ്ഞുകൈകൾ കൊണ്ട് കിന്നാരം പറഞ്ഞിട്ട്. ഒന്നും മതിയാവുന്നില്ലമ്മേ. ഞാനിനിയും വരാം. എന്നെ അന്ന് പ്രിയയെന്ന് വിളിച്ചാൽ മതി. ഏവർക്കും പ്രിയപ്പെട്ടവളായി ജീവിക്കാൻ കൊതിയാവുന്നമ്മേ. അന്ന് ഞാനൊരിക്കലും ങ്ങനെ ചെറുപ്രായത്തിൽ വിട പറയില്ല. എത്ര തവണ എന്നെ ഇതു പോലെ ഭൂമിയിൽ നിന്ന് വിളിച്ചാലും എനിക്കെന്ന് കൊതി തീരുന്നോ അന്നേ ഭൂമിയിൽ നിന്ന് വിട പറയൂ.”

ഈ മനോഹരമായ പ്രകൃതിയിൽ നിന്നും കൂട്ടുകൂടിയ നൻമയുള്ള മനുഷ്യരിൽ നിന്നും ജീവിച്ച് കൊതി തീരുന്നില്ലൊരിക്കലും. പിന്നെങ്ങനെ പോവാനാണ് സഹോ.. ഇവരോടൊക്കെ നിക്കൊന്ന് പറയണം ന്ന്ണ്ട്…..”ബ്ളേ….. ദ്ദ് പ്രിയയല്ല പ്രസന്നയാണെന്ന്….”

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post