ബാജി റൌട്ട് : ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി

Total
1
Shares

കടപ്പാട് – Sigi G Kunnumpuram‎, PSC VINJANALOKAM.

ആ ബാലന്‍ ജീവിച്ചത് വെറും പതിമൂന്നുകൊല്ലം മാത്രം..പക്ഷെ അടിമത്തത്തിന്റെ അന്ധകാരത്തില്‍ ഉഴറിയ ഭാരതത്തിന്‌ അവന്‍ സ്വാതന്ത്ര്യത്തിലേയ്ക്കുള്ള പ്രതീക്ഷയുടെ വെളിച്ചമായിരുന്നു. ഭാരതം സ്വാതന്ത്ര്യദിനം ആഘോഷിയ്ക്കുമ്പോള്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷിയായ ബാജി റൌട്ട് എന്ന കൊച്ചുബാലന്‍റെ ത്യാഗം ചരിത്രത്തില്‍ ഒരിയ്ക്കലും മായാത്ത ഒരു അധ്യായമായി ഇന്നും നിലനില്‍ക്കുന്നു.

1925ല് ഒറീസ്സയിലെ നിലകന്തപൂര്‍ എന്ന കാര്‍ഷികഗ്രാമത്തിലാണ് ബാജി ജനിച്ചത്..അവന്‍ കുഞ്ഞായിരുന്നപ്പോള്‍ തന്നെ അച്ഛന്‍ മരിച്ചു.ജന്മിയുടെ വയലില്‍ നെല്ലുകൊയ്ത് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് അമ്മ മകനെ വളര്‍ത്തി. ജന്മിമാരുടെ അടിച്ചമര്‍ത്തലിന്റെയും ക്രൂരതയുടെയും കാഴ്ചകളാണ് അവന്‍ ബാല്യം മുതല്‍ കണ്ടും കേട്ടും വളര്‍ന്നത്..അതുകൊണ്ട് തന്നെ ധീര ദേശാഭിമാനിയായ വീര്‍ ബൈഷ്ണവ് രാജാവിനെതിരെ പ്രക്ഷോഭമുയര്‍ത്തിയപ്പോള്‍ തന്റെ പ്രായം വക വെയ്ക്കാതെ ബാജിയും അവരോടൊപ്പം ചേര്‍ന്നു.ട്രെയിനില്‍ പെയിന്ററായി ജോലി ചെയ്തുകൊണ്ട് ബൈഷ്ണവ് മറ്റുനേതാക്കന്മാരുമായി ബന്ധങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു.

സ്വതന്ത്രമായി സഞ്ചരിയ്ക്കാനും ഗ്രാമത്തിലെ ദയനീയമായ അവസ്ഥയിലേയ്ക്ക് മറ്റു നേതാക്കളുടെശ്രദ്ധയാകര്ഷിയ്ക്കാനും അദ്ദേഹം മനപ്പൂര്‍വ്വം തിരഞ്ഞെടുത്തതാണ് ആ ട്രെയിന്‍ ജോലി.അതോടൊപ്പം അദേഹം പ്രജാമണ്ഡലം എന്നൊരു ജനകീയ പ്രസ്ഥാനവും തുടങ്ങി.ജന്മിമാരുടെ ക്രൂരതകള്‍ കൊണ്ട് പൊറുതിമുട്ടിയ ഗ്രാമീണര്‍ കൂട്ടത്തോടെ അതില്‍ ചേര്‍ന്നുകൊണ്ടിരുന്നു..ഭയചകിതരായ ഭരണവര്‍ഗ്ഗം ഇരുട്ടടി പോലെ പുതിയൊരു നികുതി ഏര്‍പ്പെടുത്തി.അത് നല്കാത്തവര്‍ക്ക് കഠിനമായ ശിക്ഷാനടപടികളും.ബൈഷ്ണവിനെതിരെ അന്വേഷണം ഊര്‍ജ്ജിതമായി.

അന്ന് 1938 ഒക്ടോബര്‍ 10. വീര്‍ ബൈഷ്ണവ് ബ്രാഹ്മണി നദിയ്ക്കു സമീപം ഒരു തുരുത്തിലുണ്ടെന്ന് വിവരം ലഭിച്ച് അങ്ങോട്ട് നീങ്ങിയ സൈന്യം നദി കടക്കാനാവാതെ നിന്നു.അവിടെ തന്റെ കൊച്ചുവഞ്ചിയുമായി കാവല്‍ നിന്നിരുന്ന ബാജിയോട് അക്കരയ്ക്ക് വഞ്ചി തുഴയാന്‍ അവര്‍ ആവശ്യപ്പെട്ടു..കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും അവന്‍ സമ്മതിച്ചില്ല.

കുപിതനായ ഒരു ഭടന്‍ തോക്ക് കൊണ്ട് ബാജിയുടെ തലയില്‍ ആഞ്ഞടിച്ചു…അവന്‍ രക്തത്തില്‍ കുളിച്ചു താഴെ വീണു.വീണ്ടും എഴുന്നേറ്റ് “പ്രജാമാണ്ഡലത്തിനു കീഴടങ്ങൂ ആദ്യം” എന്നവന്‍ ഉറക്കെപ്പറഞ്ഞു..അത് മറ്റു ഗ്രാമവാസികള്‍ക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയായിരുന്നു.അടുത്ത ആക്രമണത്തില്‍ തോക്കിന്‍റെ ബയനട്ട് അവന്‍റെ കൊച്ചുതലയോട്ടി തുളച്ചു കയറി.. മറ്റൊരാള്‍ വെടിയുതിര്‍ത്തു.പതിമൂന്നുവയസ്സ് മാത്രമുള്ള ആ കൊച്ചുബാലന്‍ ഭാരതമാതാവിന്റെ മടിത്തട്ടിലേയ്ക്ക് മരിച്ചുവീണു.
ആ ക്രൂരത കണ്ടുനിന്ന ഒരാള്‍ ഗ്രാമവാസികളെ വിവരമറിയിച്ചു..അവര്‍ എല്ലാം മറന്നു ചാടിവീണ് ഭടന്മാരെ ആക്രമിച്ചു..രംഗം സന്ഘര്‍ഷഭരിതമായപ്പോള്‍ ബൈഷ്ണവിനെ സൈന്യം മറന്നു .ചെറുത്തുനില്‍ക്കാനാവാതെ അവര്‍ രക്ഷപ്പെട്ടു.പോകുന്നവഴിയില്‍ ആള്‍ക്കൂട്ടത്തിനു തീ വച്ചു.നാലുപേര്‍ വെന്തുമരിച്ചു.

തുടര്‍ന്ന് സംഭവിച്ചത് വികാരനിര്‍ഭരമായ രംഗങ്ങള്‍ ആയിരുന്നു.ബൈഷ്ണവ് ആ മൃതശരീരങ്ങള്‍ ട്രെയിനില്‍ കട്ടക്കിലെത്തിച്ചു. വിവരമറിഞ്ഞ് തടിച്ചുകൂടിയ ആയിരക്കണക്കിന് ആളുകളും പ്രമുഖ നേതാക്കളും റെയില്‍വേസ്റെഷനില്‍ ഒത്തുചേര്‍ന്ന് മുദ്രാവാക്യങ്ങള്‍ മുഴക്കി..തുടര്‍ന്ന്‍ വിലാപയാത്രയായി ശ്മശാനത്തിലെയ്ക്ക് .. ഒറീസ്സയിലെ ജനങ്ങള്‍ക്ക് കാളവണ്ടികള്‍ ദൈവികമാണ്..മൃതശരീരം വഹിയ്ക്കാന്‍ അവര്‍ ആ വണ്ടികള്‍ ഉപയോഗിച്ചു എന്നതുതന്നെ ആ രക്തസാക്ഷികളോട് അവര്‍ക്കുള്ള ഗാഢമായ ബഹുമാനവും സ്നേഹവും വെളിവാക്കി.

വിലാപയാത്ര കടന്നുപോയ തെരുവുകളിലെ ഓരോ ജനങ്ങളും ദേശസ്നേഹിയായ ആ ബാലന്‍റെ കൌമാരം വിട്ടുമാറാത്ത ശരീരം കണ്ടു കണ്ണീര്‍ പൊഴിച്ചു.ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷിയെ ഭാരതമാതാവ് നിത്യതയിലേയ്ക്കുയര്‍ത്തി. തുടര്‍ന്നുവന്നത് പ്രക്ഷോഭത്തിന്റെ നാളുകളായിരുന്നു.സ്വാതന്ത്ര്യസമരം കൊടുംകാറ്റായി. മാറ്റങ്ങളുണ്ടായി. ഒടുവില്‍ ഇന്ത്യ സ്വതന്ത്രയുമായി..ഒരുപാട് ദേശസ്നേഹികള്‍ രാജ്യത്തെ അടിമത്തത്തില്‍ നിന്ന് മോചിപ്പിയ്ക്കാന്‍ ജീവിതം ബലി നല്‍കി..ഈ കൊച്ചുബാലന്റെ ത്യാഗം അനശ്വരമായി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post