ആരും കാണാത്ത, പറയാത്ത പട്ടായയുടെ മറ്റൊരു മുഖം തേടി 4 പെൺകുട്ടികൾ

Total
0
Shares

യാത്രാവിവരണം – ആഷ്‌ലി എൽദോസ്.

അയ്യോ പട്ടായയിലേക്കോ?(ചിലർ അയ്യേ).. ഞങ്ങൾ പെൺകുട്ടികൾ ഒന്നു പട്ടായ വരെ പോകുന്നു എന്ന് ചുരുക്കം ചിലരെങ്കിലും അറിഞ്ഞപോലുള്ള പുകിൽ ചില്ലറയായിരുന്നില്ല. എല്ലാവര്ക്കും പറയാനുള്ളത് ഒന്നുതന്നെ ‘നിങ്ങൾ പെണ്ണുങ്ങൾ പട്ടായ പോയിട് എന്തിനാണ്?’ അതെന്താ പെണ്ണുങ്ങൾക്ക്‌ നിഷിദ്ധമായിട്ടു അങ്ങനൊരു സ്ഥലമുണ്ടോ? ചോദ്യങ്ങൾ ഒഴിവാക്കാനായിത്തന്നെ പിന്നെ ആരോടും പറയണ്ടാന്നു വെച്ചു. ഒരു വെള്ളിയാഴ്ച രാത്രിവിമാനത്തിന് ഒറ്റ മുങ്ങൽ. പിന്നെ പൊങ്ങിയത് ബാങ്കോക്കിൽ. അവിടെ നിന്നും ചീപ്പ് റേറ്റ്ൽ പബ്ലിക് ട്രാസ്പോർട് ബസ് ഉണ്ട് പട്ടായലിലേക്ക്. കാഴ്ചയൊക്കെ കണ്ടാസ്വദിച്ചങ്ങനെ സുഖകരമായൊരു യാത്ര. ബസെന്നു കേൾക്കുമ്പോ നമ്മുടെ സ്വന്തം ആനവണ്ടി ആയിട്ടെങ്ങാനും താരതമ്യം ചെയ്യല്ല കെട്ടോ. AC ഒന്നുമില്ലാരുന്നെങ്കിലും നല്ല സൗകര്യപ്രദമായ സീറ്റും ലെഗ് സ്പേസും അടിപൊളി 6 line റോഡും.

വളരെ അച്ചടക്കത്തോടെ ട്രാഫിക് നിയമങ്ങൾ പാലിച്ചു വണ്ടിയോടിക്കുന്ന അവരുടെ പൗരബോധവും രാജ്യസ്നേഹവും മാത്രകയാക്കേണ്ടതാണെന്നു തോന്നി. വണ്ടി ഓടിച്ചിരുന്നതൊരു സുന്ദരി, പ്രായം നന്നേ ചെറുപ്പം, പ്രാഗൽഭ്യം തെളിഞ്ഞ ഡ്രൈവിംഗ്. രാത്രി യാത്രയുടെ ക്ഷീണം കാരണം ഇടക്കെപ്പോളോ ഒന്ന് മയങ്ങി. വെയിൽ മുഖത്ത് തട്ടിവിളിച്ചപ്പോളാണ് കണ്ണുതുറന്നത്. മാസങ്ങളായി കണ്ട സ്വപ്നം. അതെ പട്ടായ…. ഒത്തിരി ആൺകുട്ടികളുടെ ബക്കറ്റ് ലിസ്റ്റിൽപ്പെട്ട ആ നിശാസുന്ദരി. വഴിയോരത്തു കണ്ട സൈൻ ബോര്ഡില്നിന്നുമാണ് പട്ടായ എത്തിയെന്നു വായിച്ചെടുത്തതു. Excitement കൂടിയിട്ട് വല്ലാത്തൊരു ഫീൽ. അടുത്തിരിക്കുന്നവൾക്കു ഫുൾ രോമാഞ്ചം. കാരണം ഞങ്ങൾ അത്ര ആഗ്രഹിച്ചതാണീ യാത്ര. ഇടക്ക് പല തടസ്സങ്ങൾ വന്നെങ്കിലും ഒടുവിൽ ഇതാ ഞങ്ങളെത്തി.

ബാങ്കോക്കിൽ നിന്നും വ്യത്യസ്തമായി അധികം കെട്ടിടങ്ങളോ ആൾത്തിരക്കോ ഇല്ലാത്തതായിരുന്നു പട്ടായയിലേക്കുള്ള വഴിയോരകാഴ്ചകൾ. ശെരിക്കും കേരളം അല്ലെങ്കിൽ കൊച്ചി പോലൊക്കെ തന്നെ. വിഷു സീസൺ അടുത്തതിനാൽ വഴിവക്കു ഫുൾ കണിക്കൊന്ന പൂത്തുലഞ്ഞു നിൽക്കുന്നു. അവിടെയുമുണ്ട് നമ്മുടെ വിഷുക്കൊന്ന. അതെ നിറത്തിലുള്ള പൂക്കൾ, അതെ ഇലകൾ. തായ്‌ലൻഡിലെ ഭൂപ്രക്രതിയും അങ്ങനെ തന്നെ. ശാന്ത സുന്ദരം. കാറ്റും വെയിലും മഴയുമെല്ലാം ഇവിടുത്തെപ്പോലെ തന്നെ ഇടക്കിടെ മാറിമാറി വരും. പെട്ടെന്ന് പുറം നാട്ടിലെത്തിയ ഫീൽ തോന്നില്ല നമുക്ക്. അങ്ങിങ്ങായി മരിച്ചുപോയ അവരുടെ രാജാവിന്റെ ചിത്രം കാണാം. ടൂറിസം ഉൾപ്പെടെ പല മേഖലകളിലും വികസനത്തിനും രാജ്യോന്നതിക്കുമായി വളരെ ശ്രമിച്ചു വിജയംകണ്ട അവരുടെ ആ മണ്മറഞ്ഞ രാജാവിനോടുള്ള അവരുടെ സ്നേഹാദരവുകൾക്കു ഇന്നും തെല്ലു കുറവുവന്നിട്ടില്ല. അദ്ദേഹത്തിന് പ്രിയപ്പെട്ട വളർത്തു മൃഗമായ നായയെ വരെ അതിനുശേഷം അവർ ഒരു രീതിയിലും ഉപദ്രവിക്കാറില്ലത്രേ.

ആദ്യം വിചിത്രമായി തോന്നിയെങ്കിലും അവിടുത്തെ ആളുകളുടെ നിഷ്കളങ്കമായ ചിരിയിലും ആദിത്യമര്യദയിലും കണ്ടു കറതീർന്ന സ്നേഹത്തിന്റെ കാതൽ. പട്ടായ എന്നാൽ പലരുടെയും പൊതുവായ ധാരണ പോലെ നൈറ്റ് ലൈഫ് ഉം പബ്-പാർട്ടികളും മാത്രമല്ല. അവിടെയുമുണ്ട് അവരുടെ പുരാതന സംസ്ക്കാരവും തനിമയും ഉൾക്കൊള്ളുന്ന ഹിന്ദു-ബുദ്ധ മതത്തിലധിഷ്ഠിതമായ സ്മാരകങ്ങളും അമ്പലങ്ങളുമെല്ലാം. അതിൽ പ്രധാനമാണ് നോർത്ത് പാട്ടായയിലെ, പൂർണമായും തേക്ക്‌ തടിയിൽ പണി കഴിച്ചിരിക്കുന്ന Sanctuary of Truth. തങ്ങളുടെ സംസ്കാരവും ചരിത്രവും സംരക്ഷിക്കപ്പെടാനെന്ന സദുദ്ദേശത്തോടെ തായ് ബിസിനസ്സ്മാൻ Khun Lek Viriyaphant പണി കഴിപ്പിച്ച ഈ സമുച്ചയത്തിലെ ഓരോ സ്തൂപങ്ങളും കൊത്തുപണികളും മെഷീൻ സഹായമില്ലാതെ മെനഞ്ഞവയാണെന്നുള്ള സത്യം ആരെയും ഒന്ന് ആശ്ചര്യപെടുത്തും. കാരണം അത്രയ്ക്ക് മികവോടെ, മിഴിവോടെയാണ് അവയോരോന്നും തലയുയർത്തി നിൽക്കുന്നത്. അതിൽത്തന്നെ ഒട്ടുമിക്ക കൊത്തുപണികളും പ്രതിനിധീകരിക്കുന്നത് നമ്മുടെ സ്വന്തം മഹാഭാരതത്തിലേക്കും രാമായണത്തിലെയും കഥാ തന്തുക്കളാണ്.

തടിയിൽ തീർത്ത ഒരു സമ്പൂർണ മനുഷ്യ നിർമ്മിതിയായ ഈ സങ്കേതം പട്ടായയിൽ ഒരു വ്യത്യസ്ത സഞ്ചാര അനുഭവമാണ് തരുന്നത്. വാക്കുകളാൽ അറിയിക്കാനാകാത്ത ഒരു പ്രത്യേകാനുഭൂതി ആണ് ഇവിടുത്തെ നനുത്ത കടൽകാറ്റും ആത്മീയത തളംകെട്ടി നിൽക്കുന്ന നിശബ്ദന്തരീക്ഷവും. വല്ലാത്തൊരു പോസിറ്റീവ് എനർജി പ്രസരിക്കുന്ന ചുറ്റുപാട്. കടലിനെ അഭിമുഖീകരിച്ചു ബീച്ചിനോട് തൊട്ടു ചേർന്നാണ് കാഴ്ച്ചയിൽ അമ്പലമെന്നോ കൊട്ടാരമെന്നോ തോന്നിക്കുന്ന ഈ അദ്‌ഭുത കാഴ്ച വിരുന്ന്. ഇത്‌ വര്ഷങ്ങളോളമുള്ള കഠിന പ്രയത്നത്തിലൂടെ പണി കഴിച്ച ആശാരിമാരുടെ വൈദഗ്ത്യം വാനോളം പുകഴ്താതെവയ്യ. 1981 ഇൽ തുടങ്ങിയ സ്മാരക നിർമ്മാണം ഇന്നും ഇടതടവില്ലാതെ തുടരുന്നു എന്നതിൽ നിന്നു തന്നെ ഭാവിയിൽ ഇതിനു വളരെ ലോകശ്രദ്ധ പിടിച്ചുപറ്റുമെന്നത് സംശയലേശമന്യേ തെളിയുന്നു.

20 വർഷത്തിലധികമായി നിർമ്മാണത്തിലിരിക്കുന്ന ഈ അത്ഭുത സൃഷ്ടി ഇനിയും 15 വർഷം കൂടി എടുത്തേ പണി പൂർത്തീകരിക്കാനാകൂ എന്നാണ് ഏകദേശ കണക്ക്. ഫോട്ടോഗ്രാഫിയിൽ കമ്പം ഉള്ളവർക്ക് ഇതൊരു സ്വർഗ്ഗമായി തോന്നാം. അത്രക്കുണ്ടിവിടെ, കാമറ കണ്ണുകളാൽ എത്ര ഒപ്പിയെടുത്താലും തീരാത്തത്ര. അമ്പലത്തിന്റെ നാലു പ്രധാന കോണുകൾ തായ്, കമ്പോഡിയൻ, ചൈനീസ്, ഇന്ത്യൻ എന്നീ രാജ്യങ്ങളിലെ വിശ്വാസത്തെയും ചരിത്രത്തെയും പ്രതിനിധീകരിക്കുന്നു. 1st ഹാൾ (The origin) പ്രപഞ്ചത്തെയും ഭൂമിയെയും പ്രതിനിധീകരിക്കുന്ന ശില്പങ്ങൾ കാണാം. 2nd ഹാൾ സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ ഇവയുടെ ആവിഷ്കാരം. 3rd ഹാൾ( Parental Pure Love) കുടുംബത്തിന്റെയും മാതാപിതാക്കളുടെയും മഹത്വത്തെ ചൂണ്ടിക്കാണിക്കുന്ന കൊത്തുപണികളും പ്രതിമകളും. 4th ഹാൾ Depicts love, compassion, selflessness, sacrifice and the capacity for service to others, The Center Hall (Love- Kindliness-Sacrifice – Sharing) ബുദ്ധ മത മൂല്യങ്ങളായ നാല് സത്യങ്ങളെ മഹത്വവൽക്കരിക്കുന്നു. സ്നേഹം-ദയ-ത്യാഗം-നിസ്വാര്ഥത.

ഡ്രസ്സ് കോഡ്: മുട്ട് കവർ ചെയുന്നതും അധികം exposed ആവാത്തതുമായ വസ്ത്രം ധരിച്ചുമാത്രമേ നമുക്ക് ഇവിടേക്കു പ്രവേശിക്കാൻ അനുവാദമുള്ളൂ. അല്ലെങ്കിൽ ശരീരം മൂടി പുതക്കുവാനായി ഒരു ഷൗൾ നമുക്ക് അവിടെ നിന്നും വാടകയ്ക്ക് എടുക്കാം. അതുപോലെ ഇപ്പൊളും അറ്റകുറ്റപണികൾ നടക്കുന്നതിനാൽ സുരക്ഷയ്ക്കായി ഒരു ഹെൽമെറ്റും അവിടെ നിന്ന് തരും. കാഴ്ചകൾ കണ്ടു തിരികെയെത്തുമ്പോൾ ഷാളും ഹെൽമെറ്റും തിരികെ കൗണ്ടറിൽ നൽകണം. മറ്റൊരു പേര്: Prasat Satchatham or Prasat Sut Ja-Tum, Height: 100m, Entry fee: 500baht, Time to visit: 10am – 6pm, Location: Amphoe Bang Lamung, Chang Wat Chon Buri 20150, North Thailand. ഇത് ഞങ്ങൾ നാല് പെൺകുട്ടികൾ മാത്രമായി ഒരു പാക്കേജ് ഉം ഇല്ലാതെ സ്വന്തം റിസ്കിൽ Thailand കഴിയുന്നത്ര ഒന്ന് explore ചെയ്യാൻ ഇറങ്ങിയ കഥയാണ്. February ൽ flight tickets ബുക്ക് ചെയ്ത ശേഷമാണു ഞങ്ങൾ ശെരിക്കും പ്ലാനിംഗ് തുടങ്ങിയത്.

കൂടുതൽ വിശേഷങ്ങൾക്ക് : https://www.facebook.com/The-Lunatic-Rovering-Ladybug-150304329090007/.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post