സീഷെൽസിലൂടെ തനിച്ചൊരു യാത്ര…

Total
0
Shares

വിവരണം – Sahad Palol‎. ദുബായിൽ നിന്ന് കോഴിക്കോടേക്ക്‌ പോകാനാണ്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തത്‌.. നിർഭാഗ്യവശാൽ ടിക്കറ്റ്‌ കാൻസൽ ആവുകയും യാത്ര മുടങ്ങുകയും ചെയ്തു. എങ്ങനെയെങ്കിലും അന്ന് തന്നെ നാട്ടിലേക്ക്‌ പുറപ്പെടണം എന്ന വാശിയിലാണ്‌ ടിക്കറ്റുകൾ നോക്കിക്കൊണ്ടിരുന്നത്‌. സ്കൂളുകൾക്ക്‌ വേനലവധി ആയതിനാൽ കുടുംബങ്ങൾ ഒക്കെ നാട്ടിലേക്ക്‌ പോകുന്ന സീസൺ ആയതിനാൽ മുപ്പത്തയ്യായിരം രൂപയിൽ കുറഞ്ഞ ഒരു ടിക്കറ്റും നാട്ടിലേക്കില്ല.. ഇന്ത്യയിലെ ഏത്‌ ഏർപ്പോർട്ടിലും നിരക്ക്‌ കുറഞ്ഞ്‌ കിട്ടിയാൽ പോകും എന്ന തിരച്ചിലിലാണ്‌ കിഴക്കൻ ആഫ്രിക്കയുടെ ഭാഗമായ സീഷെൽസ്‌ എന്ന രാജ്യം വഴി ബോംബെയിലേക്കൊരു ടിക്കറ്റ്‌.

അന്ന് തന്നെ യാത്ര പുറപ്പെടാം പക്ഷെ ഒരു പകൽ മുഴുവൻ സീഷെൽസിൽ തങ്ങേണ്ടി വരും. ടിക്കറ്റ്‌ എടുക്കുന്നതിന്‌ മുൻപ്‌ സീ ഷെൽസ്‌ എമ്പസിയിൽ ജോലി ചെയ്യുന്ന സുഹൃത്ത് അനീസുദ്ധീൻ സാഹിബിനെ (Aneesudheen CH)വിളിച്ച്‌ ആവിടുത്തെ ഓൺ അറൈവൽ വിസയെ കുറിച്ച് ചോദിച്ചറിഞ്ഞു. ഇന്ത്യൻ പാസ്പോർട്ടിന്‌ സൗജന്യമായി വിസയടിച്ച്‌ കിട്ടും എന്നറിഞ്ഞതോടെ മറിച്ചൊന്നാലോചിക്കാതെ ടിക്കറ്റെടുത്തു..

എയർ സീഷെൽസിൽ പുലർച്ചെ രണ്ട്‌ മണിയോടെ അബ്ദാബിയിൽ നിന്നും പുറപ്പെട്ട്‌ രാവിലെ ഏഴ്‌ മണിയോട്‌ കൂടി സീഷെൽസിലെ മഹി ദ്വീപ്‌ ഏർപ്പോർട്ടിൽ ഇറങ്ങി. പുറത്തിറങ്ങാൻ അനേഷിച്ചപ്പൊ ഹോട്ടൽ ബുക്കിംഗ്‌ ഇല്ലാതെ വിസ കിട്ടില്ല എന്ന മറുപടിയാണ്‌ എമിഗ്രേഷനിൽ നിന്നും ലഭിച്ചത്‌. ഉടൻ ഓൺലൈൻ വഴി ഏറ്റവും ചീപ്പായ ഒരു ഹോട്ടൽ ബുക്ക്‌ ചെയ്തു പുറത്തിറങ്ങി. ഹോട്ടലിൽ നിൽക്കുകയായിരുന്നില്ലല്ലോ ലക്ഷ്യം ഒന്ന് ഫ്രഷാവാൻ ഹോട്ടലിൽ കയറണം എന്ന് മാത്രം.

പ്രത്യേഗിച്ച്‌‌ പ്ലാനുകൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ ഏർപ്പോർട്ടിൽ കണ്ട ഒരാളോട്‌ കാര്യങ്ങൾ ഒക്കെ അന്യേഷിച്ച്‌ പോകേണ്ട സ്ഥലങ്ങളുടെ ഏകദേശ രൂപം തയ്യാറാക്കി. പോകേണ്ട സ്ഥലങ്ങളും ബസ്‌ റൂട്ടും പരിചയപ്പെട്ട സുഹൃത്തിൽ നിന്നും എഴുതി വാങ്ങി. പുറത്തിറങ്ങിയത്‌ മുതൽ നയന മനോഹര കാഴ്ചകൾ കൊണ്ട്‌ ധന്യമായിരുന്നു മഹി ദ്വീപ്‌.

ഇന്ത്യയിലെ പോലെ ഇടത്‌ വശം ചേർന്നാണ്‌ ഡ്രൈവിംഗ്‌. ദ്വീപിലെ എവിടേക്ക്‌ പോയാലും ബസ്സിന്‌ ഏഴ്‌ സീഷെൽസ്‌റുപ്പിയാണ്‌ ( മുപ്പത്തി അഞ്ച്‌ ഇന്ത്യൻ രൂപ) ചാർജ്. ആഫ്രിക്ക എന്ന് കേട്ടപ്പോൾ മനസ്സിൽ ഉണ്ടായിരുന്ന ഒരു ചിത്രമേ അല്ല അവിടെ ഇറങ്ങിയപ്പോൾ കാണാനായത്‌. ചുറ്റും പച്ചയിൽ പുതച്ച പുൽ മേടുകളും മല നിരകളും.. വെളുത്ത മണൽ നിറഞ്ഞ കടൽ തീരങ്ങൾ ഇളം തണുപ്പോട്‌ കൂടിയ കാറ്റും‌. കൂടാതെ നമ്മുടെ നാട്ടിൽ കാണുന്ന തേങ്ങ, കശുവണ്ടി, ബദാം , കറുവപ്പട്ട തുടങ്ങി എല്ലാം കൺ കുളിർമ്മ നൽകുന്ന കാഴ്ചകൾ.. പെട്ടെന്ന് കണ്ടാൽ വയനാട്ടിലോ മൂന്നാറിലോ ആണോ നാം ഇറങ്ങിയത്‌ എന്ന് കരുതിപ്പോവും.

വസ്ത്ര ധാരണം കൊണ്ടും ജീവിത ശൈലി കൊണ്ടും നമ്മളുമായി പുല ബന്ധം പോലുമില്ല എന്നത്‌ വേറെ കാര്യം. അൻപത്‌ വർഷം മുൻപ്‌ വരെ ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്ന രാജ്യം വസ്ത്ര ധാരണ രീതി കൊണ്ട് മൊഡേൺ രീതിയാണ്‌ പിൻ തുടരുന്നത്‌. മാത്രമല്ല എൺപത്‌ ശതമാനം പേർക്കും നന്നായി ഇംഗ്ലീഷ്‌ സംസാരിക്കാനറിയാം എന്നത്‌ ടൂറിസ്റ്റുകളെ കൂടുതൽ അവിടേക്ക്‌ ആകർഷിക്കുന്നു.

പ്രകൃതി കൊണ്ട്‌ നമ്മളുമായി സാമ്യമുണ്ടെങ്കിലും പരിസര വൃത്തി കൊണ്ട്‌ നമ്മളേക്കാൾ എത്രയോ മുകളിലാണ്‌ അവരുടെ സ്ഥാനം വഴി നീളെ വെയ്സ്റ്റ്‌ കുട്ടകൾ വച്ച്‌ കൃത്യമായി പരിചരിക്കാൻ അവർ ശ്രദ്ദിക്കുന്നുണ്ട്‌. ഇങ്ങനെയൊക്കെയാണെങ്കിലും ഒറ്റ ടോയിലറ്റിലും വെള്ളത്തിന്റെ പൈപ്പ്‌ ഇല്ലാത്തത്‌ കുറച്ചൊന്നും അല്ല ബുദ്ദിമുട്ടിയത്‌. എല്ലാ ബാത്‌ റൂമുകളിലും ടിഷ്യൂ കൃത്യമായി വച്ചിട്ടുണ്ട്‌. അത്‌ കൊണ്ട്‌ നമ്മുടെ കാര്യം നടക്കില്ലല്ലോ…

ബ്രിട്ടീഷുകാരുടെ ആധിപത്യത്തിലുള്ള സ്ഥലമായിരുന്നത്‌ കൊണ്ടായിരിക്കണം കറുത്തവരും വെളുത്തവരുമായ നാട്ടുകാരെ നമുക്ക്‌ കാണാൻ കഴിയും. മാത്രമല്ല ഫ്രഞ്ചുമായി വളരെ അടുപ്പം പുലർത്തുന്ന അവരുടെ ഭാഷയും തമ്മിൽ വളരെ സാദൃശ്യം ഉണ്ട്‌. മാത്രമല്ല സ്കൂളുകളിൽ മൂന്നാം വിഷയമായി ഫ്രഞ്ച്‌ കൂടി അവർ പഠിപ്പിക്കുന്നുണ്ട്‌. പ്രകൃതിയേയും ടൂറിസത്തേയും എത്രമാത്രം അവർ സംരക്ഷിക്കുന്നു എന്നതിനുദാഹരണമാണ്‌ അവിടുത്തെ കെട്ടിടങ്ങൾ. മൂന്ന് നിലയിൽ കൂടുതൽ കെട്ടിടങ്ങൾ ഉയർത്താൻ അവിടെ അനുമതിയില്ല. ഏറ്റവും കൂടുതൽ ഉയരമുള്ള കെട്ടിടം അവിടെ നാല്‌ നിലയാണ്‌ . അത്‌ തന്നെ അവിടുത്തെ പ്രധാന സിറ്റിയായ വിക്ടോറിയയിൽ മാത്രമേ നാല്‌ നിലക്കുള്ള അനുമതിയുള്ളൂ..

നൂറ്റി അഞ്ചോളം ചെറിയ ദ്വീപുകൾ ചേർന്നതാണ്‌ സീ ഷെൽ എന്ന രാജ്യം ഒരു ദ്വീപിൽ നിന്ന് മറ്റ്‌ ദ്വീപുകളിലേക്ക്‌ പോകാൻ ബോട്ട്‌ സൗകര്യവും ചിലതിലൊക്കെ വിമാന സൗകര്യവും ഉണ്ട്‌. വൈകുന്നേരമായാൽ ഒരു ചായ കുടിക്കാം എന്ന് വിചാരിച്ചാൽ നടക്കില്ല. അവിടെയുള്ള മിക്ക റസ്റ്റോറന്റുകളിലും ചായയോ കാപ്പിയോ ലഭ്യമല്ല. ലഭ്യമായ അപൂർവ്വം റസ്റ്റോറന്റുകളിൽ ഒരു ചായക്ക്‌ 100 ഇന്ത്യൻ രൂപയാണ്‌.

ചായ ഇല്ലെങ്കിലും ബിയറിനും ലിക്വറിനും ഒരു പഞ്ഞവുമില്ല. അവിടത്തെ നാട്ടുകാർ സ്വന്തം മീൻ പിടിച്ചും കൃഷി ചെയ്തും ഭക്ഷണം സ്വയം ഉണ്ടാക്കി കഴിക്കുന്ന ശീലമായതിനാൽ പുറമേ ലഭിക്കുന്ന ഭക്ഷണങ്ങളേല്ലാം വലിയ വില നൽകണം. വൈകിട്ട്‌ ഏഴ്‌ മണിയോടെ ഏർപ്പോർട്ടിലേക്ക്‌ തിരിച്ചെത്തുമ്പോൾ കഴിഞ്ഞ മണിക്കൂറുകൾ എനിക്ക്‌ നഷ്ടമായില്ല എന്ന സംതൃപ്തിയോടെ നാട്ടിലേക്ക്‌ വണ്ടി കയറി..

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post