‘തിമ്മക്ക’ – ആദ്യമായി രാഷ്ട്രപതിഭവനിലെ ‘പ്രോട്ടോക്കോൾ’ തെറ്റിച്ച വനിത

Total
0
Shares

എഴുത്ത് – പ്രകാശ് നായർ മേലില

വൃക്ഷമാതാവ് പത്മശ്രീ സാലുമരദാ തിമ്മക്കക്ക് 106 വയസ്സുണ്ട്. വിവാഹശേഷം മക്കളില്ലാതിരുന്ന ഇവർ ആത്മഹത്യ ചെയ്യാൻ വരെ ശ്രമിച്ചിരുന്നു. തിമ്മക്കയെ ശാന്തമായി സമാധാനിപ്പിച്ചതും മരങ്ങളെയും പ്രകൃതിയെയും മക്കളെപ്പോലെ സ്നേഹിക്കാൻ പഠിപ്പിച്ചതും അവരുടെ ഭർത്താവായിരുന്നു. ദിവസവും രാവിലെ വീട്ടിൽ നിന്നിറങ്ങുന്ന അവരിരുവരും ഭർതൃഗ്രാമമായ ഹുളിക്കലിനും കുടൂരിനു മിടയിലുള്ള 4 കിലോമീറ്റർ സ്ഥലത്ത് ഹൈവേയുടെ ഇരുവശവും 400 ആൾ മരങ്ങളും തണൽ വൃക്ഷങ്ങളും വച്ചുപിടിപ്പിച്ചു. ദിവസവും വെള്ളം കോരി സമയാസമയം അതിനൊക്കെ വളമിട്ട് വളർത്തി.

ഇത് കൂടാതെ കഴിഞ്ഞ 65 വർഷത്തിനിടെ ഗ്രാമമാകെ ഫലവൃക്ഷങ്ങളും തണൽ മരങ്ങളുമായി 8000 ത്തിലധികം മരങ്ങൾ അവർ നട്ടുപിടിപ്പിച്ചത് ഇന്നും തലയുയർത്തി നിൽക്കുന്നു.ഇതിനാൽ ഗ്രാമമാകെ പച്ചപ്പു പുതച്ച പുത്തനൊരനുഭൂതിയാണ് നമുക്ക് പകരുന്നത്.ഗ്രാമവാസികൾ ഇവരെ വൃക്ഷ മാതാവ് ( വൃക്ഷ മാതേ) എന്നാണു വിളിക്കുന്നത്.1991 ൽ തിമ്മക്കയുടെ ഭർത്താവ് മരണപ്പെട്ടു. അനവധി നിരവധി പുരസ്‌ക്കാരങ്ങൾ അവരെ തേടിയെത്തിയിട്ടുണ്ട്. അതിൽ അന്താരാഷ്‌ട്ര പുരസ്‌കാ രങ്ങളും ഉൾപ്പെടുന്നു. കർണ്ണാടക സർക്കാർ ഇവർക്ക് വൃക്ഷനിരകൾ എന്നർത്ഥം വരുന്ന ‘ശാലുമരദാ’ എന്ന പട്ടം നൽകി ആദരിക്കുകയുണ്ടായി. അതുമൂലം ‘സാലുമരദാ വൃക്ഷമാതേ തിമ്മക്ക’ എന്നാണവർ ഇപ്പോൾ അറിയപ്പെടുന്നത്.ഇപ്പോൾ ഭാരതസർക്കാർ അവർക്ക് പത്മശ്രീ പുരസ്ക്കാരം നൽകി ആദരിച്ചിരിക്കുന്നു .

രാഷ്ട്രപതിയിൽനിന്ന് പത്മശ്രീ അവാർഡ് കൈപ്പറ്റുന്നവർ പാലിക്കേണ്ട നിബന്ധനകൾ അഥവാ പെരുമാറ്റച്ചട്ടം (Protocol) തലേദിവസം റിഹേഴ്‌സൽ നടത്തിയാണ് പുരസ്‌ക്കാര ജേതാക്കളെ പരിശീലിപ്പിക്കുന്നത്. അത് തെറ്റിക്കാൻ പാടുള്ളതല്ല. എന്നാൽ രാഷ്ട്രപതിയിൽനിന്നു പുരസ്ക്കാരം സ്വീകരിച്ചശേഷം ക്യാമറയെ നോക്കാൻ അഭ്യർത്ഥിച്ചപ്പോൾ അവർ അതനുസരിച്ചു. അതിനുശേഷം തിമ്മക്ക രാഷ്ട്രപതിക്കടുത്തു ചെന്ന് അദ്ദേഹത്തിൻറെ തലയിൽ കൈവച്ചനുഗ്രഹിച്ചത് ശരിക്കും പ്രോട്ടോക്കോൾ ലംഘനമായിരുന്നു. എന്നാൽ രാഷ്ട്രപതിയാകട്ടെ അവർക്കു മുന്നിൽ നമ്രശിരസ്ക്കനായി നിന്നത് സദസ്സിൽനിന്ന് നിർത്താത്ത കയ്യടിക്കു കാരണമായി. പ്രധാനമന്ത്രിയടക്കം പുഞ്ചിരിയോടെ അത് കണ്ടുനിന്നു. അതുകൊണ്ടുതന്നെ തിമ്മക്കയെ ആരും തടഞ്ഞതുമില്ല. പുരസ്‌കാരം സ്വീകരിച്ചതിനു ശേഷം തിമ്മക്ക രാഷ്ട്രപതി ഭവൻ പരിസരത്ത് ഒരു ഫലവൃക്ഷം നടുകയും ചെയ്തു.

വളര്‍ത്തുപുത്രനായ ഉമേഷിനൊപ്പമാണ് ഇന്ന് തിമ്മക്ക താമസിക്കുന്നത്. മുൻപ് വീട്ടിലടക്കം തിമ്മക്കയ്ക്കും ഭര്‍ത്താവിനും മക്കളില്ലാത്തതിന്‍റെയും വൃക്ഷം നട്ടു നടക്കുന്നതിന്‍റെയും പേരില്‍ പ്രശ്നങ്ങളുണ്ടായപ്പോഴെല്ലാം അവര്‍ അവരുടെ ലക്ഷ്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. 8000 -ത്തിലധികം വൃക്ഷങ്ങളാണ് തിമ്മക്ക ഇത്രയും കാലത്തിനിടയില്‍ നട്ടുപിടിപ്പിച്ചത്. കുട്ടികളില്ലാത്തതിന്‍റെ വിഷമം മാറ്റാനായി ഭര്‍ത്താവ് ബിക്കലൂച്ചിഖയ്യായ്ക്കൊപ്പം വൃക്ഷത്തൈകള്‍ നട്ടുതുടങ്ങിയ തിമ്മക്കയ്ക്ക് ഇന്ന് സ്വന്തം മക്കളെപ്പോലെ തന്നെയാണ് ബംഗളൂരു നഗരത്തില്‍ 35 കിലോമീറ്ററുകളിലായി തണല്‍ വിരിച്ചു നില്‍ക്കുന്ന ഇവർ നട്ട വൃക്ഷങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post