നിലമ്പൂരിലെ ദുരിതബാധിതർക്ക് സഹായവുമായി ആനവണ്ടി ബ്ലോഗ് ടീം… ഒരു അനുഭവക്കുറിപ്പ്…

Total
0
Shares

മഹാപ്രളയവും പേമാരിയും വീണ്ടും നമ്മുടെ കൊച്ചു കേരളത്തില്‍ താണ്ഡവമാടിയപ്പോൾ പെട്ടുപോയത് നമ്മുടെ സഹോദരങ്ങൾ ആയിരുന്നു. ഈ പ്രാവശ്യവും ടീ ആനവണ്ടിക്കും ടെക് ട്രാവൽ ഈറ്റിനും മുഖം തിരിച്ച് നില്‍ക്കാന്‍ ആയില്ല. കഴിഞ്ഞ വര്‍ഷം 2018 ആഗസ്റ്റ് 14 ന് വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാനായിരുന്നു പോയതെങ്കില്‍ ഈ വര്‍ഷം 2019 ആഗസ്റ്റ് 14 ന് മലപ്പുറത്തെ നിലമ്പൂരിലേക്ക് ആയിരുന്നു. ആനവണ്ടി ബ്ലോഗ്, ടെക് ട്രാവൽ ഈറ്റ്, MY IJK തുടങ്ങിയവയുടെ നേതൃത്വത്തിൽ നിലമ്പൂരിലേക്ക് സഹായവുമായി പോയ വിവരങ്ങൾ ആനവണ്ടി അഡ്മിനുകളിൽ ഒരാളായ വൈശാഖ് വിവരിക്കുന്നു.

“നാടുകാണി ചുരം ഇടിഞ്ഞ കാരണം ബാംഗ്ലൂരിൽ നിന്നും നിലമ്പുരിലേക്ക് ഡയറക്റ്റ് പോകാൻ പറ്റുമായിരുന്നില്ല.താമരശ്ശേരി വഴിയാണ് പോയത്. ഓഗസ്റ്റ് 14 ന് രാത്രി ബാംഗ്ലൂരിൽ നിന്നും പുറപ്പെട്ട് രാവിലെ ഏഴുമണിക്ക് താമരശ്ശേരി ഇറങ്ങി പൂക്കോയയുടെ വീട്ടിൽ പോയി ഫ്രഷ് ആയി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു എട്ടു മണിക്ക് ഇറങ്ങി ബാംഗ്ലൂരിൽ നിന്നും കൊണ്ട് വന്ന സാധനങ്ങളുമായി നിലമ്പുരിലേക്ക്.. അതേ സമയത്ത് കോഴിക്കോട് നിന്ന് റൂഡിറ്റ്, സ്വരൂപ് എന്നിവർ ഇരിങ്ങാലക്കുട, ചാലക്കുടി, കൊട്ടാരക്കര എന്നിവിടങ്ങളിൽ നിന്നും എത്തിയ ലോഡുമായി മിനി ടിപ്പറിൽ മുക്കത്ത് വെയ്റ്റ് ചെയ്യുന്നുണ്ടായിരുന്നു.

അരീക്കോട് ഒക്കെ കഴിഞ്ഞപ്പോൾ പ്രളയത്തിന്റെ ദൃശ്യങ്ങൾ പ്രകടമാവാൻ തുടങ്ങി.. മനോഹരമായിരുന്ന നിലംബുർ ടൌൺ ആകെ നശിച്ചിരുന്നു.. ഒരു നില പൊക്കത്തിൽ വെള്ളം കയറി എന്നനാണ് മനസിലാക്കുന്നത്. ബാങ്കുകൾ, ഷോറൂമുകൾ തുടങ്ങി ചെറിയതും വലിയതുമായ എല്ലാ കടകൾക്കും വീടുകൾക്കും നാശനഷ്ടമുണ്ടായി. സ്വരൂപിന്റെ ന്റെ രണ്ടു സുഹൃത്തുക്കൾ ഞങ്ങളെ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു. നിലംബുർ ടൗണിൽ നിന്നും ഏകദേശം 15 കിലോമീറ്റർ ഉള്ളിൽ ഉള്ള പാതാർ എന്ന സ്ഥലത്തേക്കാണ് ഞങ്ങൾ പോയത്. വഴികാട്ടിയായി രണ്ടു പേർ ബൈക്കിൽ മുൻപിൽ ഉണ്ടായിരുന്നു.

പാതാര് എന്ന ചെറിയ പട്ടണം ആകെ ഒലിച്ചു പോയിരുന്നു. ആ പ്രദേശത്ത് ഉണ്ടായിരുന്നവരെ താമസിപ്പിച്ചിരുന്ന ക്യാമ്പുകളിലാക്കാണ് ഞങ്ങൾ പോയത്. നാട് കാണാൻ മാത്രമായി വരുന്നവരെ പോലീസ് തടയുന്നുണ്ടായിരുന്നു.. കൂളപാടം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന 3 ക്യാമ്പിലേക്ക് സാധനങ്ങൾ നൽകി. അവർ അവർക്ക് ആവശ്യമുള്ള സാധനങ്ങൾ മാത്രമേ എടുത്തുള്ളു. എല്ലാം ഇവിടെ തന്നെ ഇറക്കണം എന്ന് ആരും വാശി പിടിച്ചില്ല..

രണ്ടാമത്തെ ക്യാമ്പിൽ പോയപ്പോൾ നിങ്ങൾ ആദ്യം ഭക്ഷണം കഴിക്ക്. ഇവിടെ ഹോട്ടൽ എല്ലാം അടവാണ് . അത് കഴിഞ്ഞു സാധനങ്ങൾ ഇറക്കിയാൽ മതിയെന്ന് പറഞ്ഞു. എങ്കിലും എല്ലാം ഇറക്കി കഴിഞ്ഞു അവരുടെ ക്ഷണപ്രകാരം ക്യാമ്പിലെ അടുക്കളയിൽ പോയി ഭക്ഷണം കഴിച്ചു. ബ്രെഡും കടല കറിയും. എല്ലാവരും കഴിച്ചു.. അവിടെ നിന്നും അടുത്ത ക്യാമ്പിലേക്ക്..

അവിടെക്ക് എല്ലാം ഇറക്കി കഴിഞ്ഞപ്പോൾ അര കിലോമീറ്റർ അപ്പുറത്താണ് പാതാര് ടൌൺ എന്നറിഞ്ഞു. പോയി കണ്ടു. പോയപ്പോൾ എല്ലാവരുടെയും മനസു ചത്തു. കാണണ്ടയിരുന്നു എന്നു തോന്നി. അത്രക്കും ഭീകരം ആയിരുന്നു. ഒരു പ്രദേശം ഒലിച്ചു പോയി.ഇനിയവിടെ താമസം സാധ്യമല്ല.. അവിടെ കട ഉണ്ടായിരുന്ന ഒരു ചേട്ടൻ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു എല്ലാവരോടും. ഇത് എന്റെ കട ആയിരുന്നു.ഇപ്പോൾ തടി ഡിപ്പോ ആയെന്നു ഒക്കെ. പാവം..

ഇതിന്റെ എതിർ ഭാഗത്ത് ആയിരുന്നു ഭൂതാനം. അങ്ങോട്ട് പ്രവേശനം ഉണ്ടായിരുന്നില്ല. തിരിച്ചു വരുമ്പോൾ നിർത്തി നോക്കാം എന്നു പറഞ്ഞ ഒരു പാലം ഉണ്ടായിരുന്നു. പക്ഷെ നിർത്തിയില്ല. കാണാൻ ഉള്ളത് കണ്ടു കഴിഞ്ഞു.ഇനി കൂടുതൽ എന്ത് കാണാൻ..

തിരിച്ചു വീണ്ടും താമരശ്ശേരിയിലേക്ക്.. വഴിയിൽ ഹോട്ടലുകൾ ഉണ്ടായിരുന്നില്ല. കയ്യിലെ പൈസയും തീർന്നിരുന്നു. എ ടി എം ഒന്നും വർക്കിങ് ആയിരുന്നില്ലേ.. താമരശ്ശേരി എത്തിയിട്ടാണ് പൈസ എടുക്കാൻ സാധിച്ചത്.. ഞങ്ങളുടെ കൂടെ നിന്ന ടിപ്പർ ഡ്രൈവർ ചേട്ടന് നല്ല ഭക്ഷണം വാങ്ങി കൊടുക്കാൻ സാധിച്ചില്ല എന്നത് എല്ലാവർക്കും സങ്കടമായി..

ഏകദേശം ഏഴരക്ക് ന്റെ വീട്ടിൽ താമരശ്ശേരിയിൽ എത്തി. കഴിഞ്ഞ വർഷവും ഓഗസ്റ്റ് 15 ന് ഞങ്ങൾ താമരശ്ശേരിയിൽ ആയിരുന്നു.. അടുത്ത വർഷം ഇങ്ങനൊരു യാത്ര ഉണ്ടാവരുതെ എന്ന പ്രാർത്ഥനയോടെ അവിടെ നിന്ന് രാത്രി പത്തു മണിക്ക് വീണ്ടും ബാംഗ്ലൂരിലേക്ക് തിരിച്ചു.”

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post