മൈത്രി എക്സ്പ്രസ് – ഇരു രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ഇന്റർനാഷണൽ ട്രെയിൻ സർവ്വീസ്…

Total
69
Shares

ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയിൽ സർവീസ് നടത്തുന്ന ഒരു അന്താരാഷ്ട്ര പാസഞ്ചർ തീവണ്ടിയാണ് മൈത്രി എക്സ്പ്രസ്. പേരു സൂചിപ്പിക്കുന്നതുപോലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം മെച്ചപ്പെടുത്തുന്നതിനായാണ് ഇങ്ങനെയൊരു തീവണ്ടി ആരംഭിച്ചത്. ഇന്ത്യൻ നഗരമായ കൊൽക്കത്തയിൽ നിന്നും ബംഗ്ലാദേശിന്റെ തലസ്ഥാന നഗരമായ ധാക്ക വരെയാണ് തീവണ്ടി ഓടുന്നത്. ഇരു നഗരങ്ങളും തമ്മിലുള്ള 375 കിലോമീറ്റർ ദൂരം ഏകദേശം 11 മണിക്കൂർ കൊണ്ട് ഓടിയെത്തുവാൻ ഈ തീവണ്ടിക്കു സാധിക്കുന്നു. വർഷങ്ങൾക്കു മുമ്പ് രണ്ടു രാജ്യങ്ങൾക്കുമിടയിൽ ഓടിയിരുന്ന ബരിസാൽ എക്സ്പ്രസ് 1965-ലെ ഇന്ത്യാ-പാക് യുദ്ധത്തോടെ നിർത്തിവച്ചിരുന്നു. 43 വർഷങ്ങൾക്കുശേഷം 2008 ഏപ്രിൽ 14-ന് അന്നത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രി പ്രണബ് മുഖർജി മൈത്രി എക്സ്പ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

ബ്രിട്ടീഷ് ഭരണകാലത്തു തന്നെ ബംഗാൾ പ്രവിശ്യയിലെ കൊൽക്കത്ത, ഗൊവലാണ്ട, ധാക്ക, നാരായൺഗഞ്ച് എന്നീ പ്രദേശങ്ങളിലൂടെ ഈസ്റ്റ് ബംഗാൾ മെയിൽ, ഈസ്റ്റ് ബംഗാൾ എക്സ്പ്രസ്, ബരിസാൽ എക്സ്പ്രസ് എന്നീ തീവണ്ടികൾ ഓടിയിരുന്നു. 1947-ൽ ഇന്ത്യയും പാകിസ്താനും സ്വതന്ത്രമായതോടെ പശ്ചിമ ബംഗാൾ ഇന്ത്യയുടെയും പൂർവ്വ ബംഗാൾ പാകിസ്താന്റെയും ഭാഗമായി മാറി. 1956-ൽ പൂർവ്വ ബംഗാളിനെ ‘പൂർവ്വ പാകിസ്താൻ’ എന്നു പുനർനാമകരണം ചെയ്തു. ഇന്ത്യാ വിഭജനം സൃഷ്ടിച്ച ആഘാതത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള റെയിൽ ഗതാഗതം തടസ്സപ്പെട്ടു. എങ്കിലും പശ്ചിമബംഗാളിലെ കൊൽക്കത്തയെയും പൂർവ്വ പാകിസ്താനിലെ ഖുൽനയെയും ബന്ധിപ്പിച്ചുകൊണ്ട് ഓടിയിരുന്ന ബരിസാൽ എക്സ്പ്രസ് സർവീസ് തുടർന്നു. 1965-ൽ ഇന്ത്യയും പാകിസ്താനും തമ്മിൽ യുദ്ധം ആരംഭിച്ചപ്പോൾ ഈ തീവണ്ടിയും നിർത്തലാക്കി. 1971-ലെ ഇന്തോ-പാക് യുദ്ധത്തോടെ പൂർവ പാകിസ്താൻ സ്വതന്ത്രമാവുകയും ബംഗ്ലാദേശ് എന്ന പുതിയ രാജ്യമായി മാറുകയും ചെയ്തു.

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സൗഹൃദം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങൾക്കുമിടയിൽ ഒരു തീവണ്ടി സർവീസ് വേണമെന്ന ആവശ്യമുയർന്നു. ഇതുമായി ബന്ധപ്പെട്ട് 2001-ൽ ഇരുരാജ്യങ്ങളും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു. 2007 ഫെബ്രുവരിയിൽ അന്നത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രി പ്രണബ് മുഖർജി ബംഗ്ലാദേശ് തലസ്ഥാനമായ ധാക്ക സന്ദർശിച്ചതോടെ തീവണ്ടി സർവീസ് ആരംഭിക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായി. അതേവർഷം ജൂലൈ 8-ന് കൊൽക്കത്തയ്ക്കും ധാക്കയ്ക്കുമിടയിൽ തീവണ്ടിയുടെ പരീക്ഷണ ഓട്ടം നടന്നു. 2008 ഏപ്രിൽ 14-ന് പെഹലാ ബൈശാഖ് ദിനത്തിൽ മൈത്രി എക്സ്പ്രസ്സിന്റെ ഉദ്ഘാടനം നടന്നു. ബംഗാളികളുടെ പുതുവത്സരാഘോഷ ദിനത്തെയാണ് പെഹലാ ബൈശാഖ് എന്നുപറയുന്നത്.

വിപുലമായ ആഘോഷങ്ങളോടെയാണ് മൈത്രി എക്സ്പ്രസിന്റെ ഉദ്ഘാടനച്ചടങ്ങു നടന്നത്. അന്നത്തെ ഇന്ത്യൻ റെയിൽവേ മന്ത്രി ലാലു പ്രസാദ് യാദവ്, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി പ്രിയ രഞ്ജൻ ദാസ് മുൻസി, പശ്ചിമ ബംഗാൾ ഗവർണർ ഗോപാൽ കൃഷ്ണ ഗാന്ധി, ഇന്ത്യയിലേക്കുള്ള ബംഗ്ലാദേശ് സ്ഥാനപതി ലിയാഖത്ത് അലി ചൗധരി എന്നിവർ കൊൽക്കത്തയിലെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ വിദേശകാര്യ മന്ത്രിയായിരുന്ന പ്രണബ് മുഖർജി കൊൽക്കത്തയിൽ നിന്നും ധാക്കയിലേക്കുള്ള മൈത്രി എക്സ്പ്രസിന്റെ ആദ്യ യാത്രയ്ക്കു പച്ചക്കൊടി വീശി. ഇതേസമയം ധാക്കയിൽ നിന്നും കൊൽക്കത്തയിലേക്ക് മറ്റൊരു തീവണ്ടിയും ഓടിയിരുന്നു. ആകെ 360 സീറ്റുകളുള്ള കൊൽക്കത്ത-ധാക്ക മൈത്രി എക്സ്പ്രസിന്റെ ഉദ്ഘാടന ഓട്ടത്തിൽ രാഷ്ട്രീയക്കാരും മാധ്യമ പ്രവർത്തകരും ഉൾപ്പെടെ 65 പേർ മാത്രമാണ് യാത്ര ചെയ്തത്. ധൃതി പിടിച്ചു നടത്തിയ ഉദ്ഘാടനമായതിനാലാണ് യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടായതെന്നാണ് ഇന്ത്യൻ റെയിൽവേ നൽകിയ വിശദീകരണം.

മൈത്രി എക്സ്പ്രസിന്റെ ഉദ്ഘാടനം ജനങ്ങൾക്കിടയിൽ സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയത്. കൊൽക്കത്ത – ധാക്ക തീവണ്ടിപ്പാതയിലെ ഇന്ത്യയുടെ അവസാനത്തെ സ്റ്റേഷനായ ഗേദേയിൽ മൈത്രി എക്സ്പ്രസിന്റെ ഉദ്ഘാടനം കാണുവാനായി ആയിരക്കണക്കിനാളുകൾ ഒത്തുകൂടി. ബംഗ്ലാദേശിലെ അഭയാർത്ഥികളുടെ സംഘടനയായ ‘നിഖിൽ ബംഗ നാഗരിക സംഘ’ (ഓൾ ബംഗാൾ സിറ്റിസെൻസ് കമ്മിറ്റി) തീവണ്ടിയുടെ ഉദ്ഘാടന യാത്ര തടസ്സപ്പെടുത്തി. തീവണ്ടി തടഞ്ഞതിനു 11 സ്ത്രീകൾ ഉൾപ്പെടെ 87 പേരെ പോലീസ് അറസ്റ്റ് ചെയ്തു. തീവണ്ടിയുടെ ഉദ്ഘാടന ദിവസത്തിനു തലേന്ന് മൂന്നു ബോംബുകൾ ഇവിടെ കണ്ടെത്തി നിർവ്വീര്യമാക്കിയിരുന്നു.

കൊൽക്കത്തയ്ക്കും ധാക്കയ്ക്കും ഇടയിലുള്ള 375 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിലൂടെയാണ് മൈത്രീ എക്സ്പ്രസ് ഓടുന്നത്. യാത്രയ്ക്കായി ഏകദേശം 10-11 മണിക്കൂർ വേണ്ടിവരുന്നു. ഇന്ത്യൻ ഭാഗത്ത് ഗേദേ സ്റ്റേഷനിലും ബംഗ്ലാദേശ് ഭാഗത്ത് ദർസാന സ്റ്റേഷനിലും മാത്രമാണ് സ്റ്റോപ്പുകൾ അനുവദിച്ചിരിക്കുന്നത്. ഈ രണ്ടു സ്ഥലങ്ങളിലും ഇമിഗ്രേഷൻ സംബന്ധമായ പരിശോധനകളുണ്ട്. ബംഗ്ലാദേശ് ഭാഗത്തു വൈദ്യുതീകരിച്ചിട്ടില്ലാത്തതിനാൽ യാത്രയിലുടനീളം ഡീസൽ ലോക്കോമോട്ടീവ് എഞ്ചിനാണ് മൈത്രി എക്സ്പ്രസിൽ ഉപയോഗിക്കുന്നത്. ദർസാനയിൽ വച്ച് ഒരു രാജ്യത്തെ ജീവനക്കാർ മറ്റേ രാജ്യത്തെ ജീവനക്കാർക്ക് തീവണ്ടിയുടെ നിയന്ത്രണച്ചുമതല കൈമാറുന്നു. മൈത്രി എക്സ്പ്രസിന്റെ സഞ്ചാരപാതയിൽ പത്മ നദിക്കു കുറുകെയുള്ള ഹാർഡിംഗ് പാലവും ജമുനാ നദിക്കു മുകളിലുള്ള പാലവും ഉൾപ്പെടുന്നു. കൃത്യസമയം പാലിച്ചാണ് മൈത്രി എക്സ്പ്രസ് ഓടുന്നത്. ഈ തീവണ്ടിയിലൂടെയുള്ള യാത്രയ്ക്ക് കൊൽക്കത്ത – ധാക്ക ബസ് യാത്രയെക്കാൾ ചെലവു കുറവാണ്.

ഐ.ആർ.സി.ടി.സി. വെബ്സൈറ്റിലൂടെ മറ്റു ട്രെയിനുകൾ ബുക്കുചെയ്യുന്നതു പോലെ മൈത്രി എക്സ്പ്രസ് ബുക്കുചെയ്യാനാകില്ല. ധാക്കയിലുള്ളവർക്ക് കമലാപൂർ റിസർവേഷൻ കൗണ്ടറിലും കൊൽക്കത്തയിലുള്ളവർക്ക് ഫെയർലി പ്ലെയ്സിലെയും കൊൽക്കത്താ സ്റ്റേഷനിലെയും കൗണ്ടറുകളിലും മാത്രമേ മൈത്രി എക്സ്പ്രസിൽ യാത ചെയ്യാനുള്ള ടിക്കറ്റ് ലഭിക്കുകയുള്ളൂ. ടിക്കറ്റ് ലഭിക്കുന്നതിന് വിസയും പാസ്പോർട്ടും നിർബന്ധമാണ്. തീവണ്ടിയിലെ യാത്രക്കാരെ സുരക്ഷാ പരിശോധനയ്ക്കും വിധേയരാക്കാറുണ്ട്.

ആഴ്ചയിൽ ആറു ദിവസവും സർവീസ് നടത്തുന്ന ഈ തീവണ്ടിയിൽ ആകെ 360 സീറ്റുകളാണുള്ളത്.ഏറെ സുരക്ഷാ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്ന തീവണ്ടിയിൽ യാത്ര ചെയ്യുന്നതിനു വിസയും പാസ്പോർട്ടും അത്യാവശ്യമാണ്. മൈത്രി എക്സ്പ്രസ്സിനു പുറമെ ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയിൽ സർവീസ് നടത്തുന്ന തീവണ്ടിയാണ് ബന്ധൻ എക്സ്പ്രസ്. 2017 നവംബർ 9-ന് ഉദ്ഘാടനം ചെയ്ത ഈ തീവണ്ടി കൊൽക്കത്തയെ ബംഗ്ലാദേശിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ ഖുൽനയുമായി ബന്ധിപ്പിക്കുന്നു.

വിവരങ്ങൾക്ക് കടപ്പാട് – വിക്കിപീഡിയ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post