തൃശ്ശൂർ നഗരത്തിലൂടെ പാതിരാത്രിയിൽ സഞ്ചരിച്ചാൽ കാണുന്ന കാഴ്ചകൾ..

Total
0
Shares

വിവരണം – Prasanth Paravoor.

തൃശ്ശൂരിലെ ചേറൂരിലുള്ള ഭാര്യവീട്ടിൽ ഞങ്ങൾ ബന്ധുക്കളെല്ലാം ഒത്തുകൂടിയ സമയമായിരുന്നു. രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞു ചുമ്മാ വരാന്തയിൽ വിശേഷങ്ങൾ പറഞ്ഞിരിക്കുന്നതിനിടെയാണ് ഒരു രാത്രി കറക്കത്തിനായി പോയാലോ എന്നൊരു ചിന്ത മനസ്സിൽ ഉടലെടുക്കുന്നത്. സംഭവം പറഞ്ഞപ്പോൾ ഭാര്യയുടെ ചേച്ചിയ്ക്കും ചേട്ടനും ഒക്കെ സമ്മതം. അപ്പോൾ സമയം രാത്രി 11.15 ആയിട്ടുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ നാലുപേരും കൂടി കാറിൽ തൃശ്ശൂർ ടൗണിലേക്ക് യാത്രയായി.

വണ്ടിയ്ക്ക് ആണെങ്കിൽ വീട്ടിൽ നിന്നും 10 -15 മിനിറ്റ് ദൂരമേയുള്ളൂ ടൗണിലേക്ക്. ചെമ്പൂക്കാവ് കഴിഞ്ഞു ഞങ്ങൾ പാലസ് റോഡിലേക്ക് ലക്ഷ്യമാക്കി വണ്ടി വിട്ടു. രാത്രി സമയമായിരുന്നതിനാൽ തിരക്ക് ഒട്ടുമുണ്ടായിരുന്നില്ല. പോരാത്തതിന് റോഡിൽ വെളിച്ചവും കുറവായിരുന്നു. പാറമേക്കാവ് ക്ഷേത്രത്തിനു മുൻപിലൂടെ ഞങ്ങൾ പ്രസിദ്ധമായ തൃശ്ശൂർ റൗണ്ടിലേക്ക് കയറി.

പകൽ സമയത്ത് വാഹനങ്ങളുടെ തിരക്കോടെ മാത്രം കണ്ടിട്ടുള്ള തൃശ്ശൂർ റൗണ്ട് രാത്രി ഏറെക്കുറെ വിജനമായിരുന്നു. 24 മണിക്കൂർ വൺവേ ആണെങ്കിലും രാത്രിയായാൽ ചില വിരുതന്മാർ റൗണ്ടിലൂടെ എതിർദിശയിലും വണ്ടിയോടിച്ചു വരാറുണ്ട്. ഫുൾടൈം പോലീസ് പെട്രോളിംഗ് ഉള്ളതിനാൽ സുരക്ഷയെക്കുറിച്ച് പേടിക്കാനൊന്നുമില്ല. അങ്ങനെ ഞങ്ങൾ ജോസ് തിയേറ്ററിന്റെ അടുത്ത് വണ്ടി പാർക്ക് ചെയ്തതിനു ശേഷം ഞങ്ങൾ റോഡ് ക്രോസ്‌ ചെയ്ത് തേക്കിൻകാട് മൈതാനത്തേക്ക് കയറി. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടുനോക്കൂ..

തൃശ്ശൂരിലെ പ്രസിദ്ധമായ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നടയ്ക്കു മുന്നിൽ അൽപ്പനേരം ഇരിക്കണം എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ജയസൂര്യയുടെ ‘പുണ്യാളൻ അഗർബത്തീസ്’ എന്ന സിനിമ കണ്ടതു മുതലുള്ള ആഗ്രഹമായിരുന്നു രാത്രിയിൽ ഈ തെക്കേ നടയിൽ വന്നു ഇരിക്കണമെന്ന്. ഞങ്ങൾ നടന്നു ഗോപുരത്തിനരികിൽ എത്തിയപ്പോൾ കുറച്ചുപേർ അവിടെ ഇരിക്കുകയും കിടക്കുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. യാതൊരു വിധ ഒച്ചപ്പാടുമില്ലാതെ അവരും ഞങ്ങളെപ്പോലെ അൽപ്പനേരം സ്വസ്ഥമായി ഇരിക്കാൻ വന്നതായിരിക്കണം.

ഹോ, ആ സിനിമയിൽ ജയസൂര്യ പറഞ്ഞത് പോലെ തന്നെ വല്ലാത്തൊരു പോസിറ്റിവ് എനർജ്ജി തന്നെയാണ് അവിടെ ഇരിക്കുമ്പോൾ ഞങ്ങൾക്ക് അനുഭവപ്പെട്ടത്. ഒരു ക്ഷേത്രവും മൈതാനവും അതിനു ചുറ്റും ഒരു ടൗണും, തൃശ്ശൂരല്ലാതെ വേറെ ഇവിടെയുണ്ട് ഇതുപോലൊരു സെറ്റപ്പ്?? ഈ തെക്കേനടയ്ക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. തൃശ്ശൂർ പൂരത്തിലെ പ്രശസ്തമായ ‘തെക്കോട്ടിറക്കം’ ഈ ഗോപുരം കടന്നാണ്. കേരളത്തിലെ ഏറ്റവും തലപ്പൊക്കമുള്ള ലക്ഷണമൊത്ത ഗജവീരനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണു ഈ ഗോപുരനടയിലൂടെ ‘മാസ്സ് എൻട്രി’യായി കടന്നു തെക്കോട്ടിറക്കം നടത്തുന്നത്. ആ കാഴ്ച ഒന്നു നേരിൽ കാണേണ്ടതു തന്നെയാണ്.

തേക്കിൻകാട് മൈതാനത്തിൽ നിന്നും പിന്നീട് ഞങ്ങൾ നടന്നത് 100 മീറ്ററോളം ദൂരത്തായി സ്ഥിതി ചെയ്യുന്ന രാഗം തിയേറ്ററിനു സമീപത്തേക്കായിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ഫാൻസുള്ള തിയേറ്റർ ഏതെന്നു ചോദിച്ചാൽ ഒരേയൊരു ഉത്തരമേ എല്ലാവർക്കും പറയാനുണ്ടാകൂ – തൃശ്ശൂർ രാഗം.. തൃശ്ശൂർക്കാരുടെ ഭാഷയിൽ പറഞ്ഞാൽ “മ്മടെ രാഗം..” തൃശൂരിനെ അറിയാവുന്ന ആര്‍ക്കും ‘രാഗ’ത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പൂരത്തിന്റെ തട്ടകത്ത് തലയെടുപ്പോടെ ആനച്ചന്തത്തോടെ തലയുയർത്തി നിൽക്കുന്ന രാഗം തിയറ്റര്‍ സിനിമാ പ്രേമികളുടെ മായാലോകമാണ്.

ഇന്നും കേരളത്തിലെ വിവിധ നിന്നുള്ള സിനിമാപ്രേമികൾ രാഗത്തിൽ സിനിമ കാണുവാനായി മാത്രം തൃശ്ശൂർ എത്തുന്നു എന്നത് ഈ തിയേറ്ററിന്റെ ഫാൻസ്‌ പവറിനെയാണ് കാണിക്കുന്നത്. രാത്രി വൈകിയതിനാൽ രാഗത്തിന്റെ മുന്നിലെ മനോഹരമായ ലൈറ്റുകളെല്ലാം കെടുത്തിയിരുന്നു. എന്നാലും ഇരുട്ടിലും ആ ചന്തം ഒന്നു കാണേണ്ടതു തന്നെയാണ്.

രാഗത്തിന്റെ പരിസരത്തു നിന്നും ഞങ്ങൾ റൗണ്ടിൽക്കൂടി നടന്ന് വീണ്ടും ജോസ് തിയേറ്ററിനു സമീപത്തേക്ക് വന്നു. കാർ അവിടെയായിരുന്നല്ലോ പാർക്ക് ചെയ്തിരുന്നത്. കേരളത്തിലെ ഏറ്റവും പഴക്കമേറിയ തിയേറ്ററുകളിൽ ഒന്നാണ് തൃശ്ശൂരിലെ ജോസ് തിയേറ്റർ. ജോസിന് തൊട്ടടുത്തുള്ള ‘Desi Cuppa’ എന്ന ഷേക്ക് പാർലർ ആ വൈകിയ സമയത്തും തുറന്നിട്ടുണ്ടായിരുന്നു. ഞങ്ങൾ ഷെയ്‌ക്കോ ജ്യൂസോ കഴിക്കാമെന്നു കരുതി അവിടേക്ക് ചെന്നു. എന്നിട്ട് എല്ലാവർക്കും ഓരോ ലൈം ജ്യൂസ് ഓർഡർ ചെയ്തു. അതിനു തൊട്ടു മുന്നിലായി ഒരു ചിത്രകാരൻ ഒരു കുട്ടിയുടെ ചിത്രം ലൈവായി വരയ്ക്കുന്നത് കാണാമായിരുന്നു. നിമിഷനേരങ്ങൾക്കുള്ളിൽ ആ ചിത്രം അദ്ദേഹം മനോഹരമായി പൂർത്തിയാക്കുകയും ചെയ്തു.

ജ്യൂസ് ഒക്കെ കുടിച്ചശേഷം പിന്നീട് ഞങ്ങൾ കറങ്ങുവാനായി പോയത് കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തേക്ക് ആയിരുന്നു. തൃശ്ശൂർ നഗരത്തിൽ 24 മണിക്കൂറും ആക്ടീവായി ഇരിക്കുന്ന ഒരു സ്ഥലം ഇതായിരിക്കും. കാരണം കെഎസ്ആർടിസി സ്റ്റാൻഡും റെയിൽവേ സ്റ്റേഷനും തൊട്ടടുത്തായാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് അവിടെ എല്ലായ്പ്പോഴും ആളുകൾ ഉണ്ടാകുകയും കടകളും ഹോട്ടലുകളുമെല്ലാം ഫുൾടൈം തുറന്നിരിക്കുകയും ചെയ്യും. കെഎസ്ആർടിസി സ്റ്റാൻഡിനുള്ളിൽ രാത്രി സർവ്വീസുകളായ മിന്നൽ, സ്‌കാനിയ, സൂപ്പർ ഡീലക്സ്, സൂപ്പർഫാസ്റ്റ് എന്നിവയൊക്കെ വന്നും പോയുമിരുന്നു. ട്രിപ്പ് കഴിഞ്ഞ ബസ്സുകളെല്ലാം സ്റ്റാൻഡിൽ നിരനിരയായി നിർത്തിയിട്ടിരിക്കുന്നു.

കുറച്ചു സമയം കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തു ചെലവഴിച്ച ശേഷം ഞങ്ങൾ വീണ്ടും റൗണ്ടിൽ കയറുകയും വടക്കുംനാഥനെ വലംവെച്ചുകൊണ്ട് വടക്കേ സ്റ്റാണ്ടിലേക്കുള്ള വഴിയിലേക്ക് കയറുകയും ചെയ്തു. പിന്നീട് അവിടെ നിന്നും ചെമ്പൂക്കാവിലേക്കും അവിടുന്ന് ചേറൂരിലെ വീട്ടിലേക്കും പോയി. അങ്ങനെ ഞങ്ങളുടെ നൈറ്റ് ഡ്രൈവ് അവസാനിച്ചിരിക്കുന്നു. രാത്രി 11.15 വീട്ടിൽ നിന്നും പുറപ്പെട്ട ഞങ്ങൾ തിരിച്ചെത്തിയപ്പോൾ വെളുപ്പിന് 1.15 ആയിരുന്നു. അതായത് 2 മണിക്കൂർ സമയം ഞങ്ങൾ തൃശ്ശൂർ നഗരത്തിലെ രാത്രിക്കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് നടന്നു. എന്തായാലും സംഭവം കൊള്ളാം, പകൽ സമയത്തെ തിരക്കുകളിൽ നിന്നും വ്യത്യസ്തമായി തൃശൂരിലെ രാത്രിക്കാഴ്ചകൾ വളരെ മനോഹരവും വ്യത്യസ്തവുമായിരുന്നു. അത് ഒരിക്കലെങ്കിലും നിങ്ങൾ ഒന്നാസ്വദിച്ചിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post