ഓടുന്ന ബസ്സുകൾക്കു മുന്നിൽ പിള്ളേരുടെ ‘ടിക്-ടോക്’ ചലഞ്ച്..!!

Total
0
Shares

എഴുത്ത് – ജോമോൻ വി.

ഫേസ്ബുക്കും വാട്സാപ്പും പോലെ തന്നെ അതിവേഗം കുട്ടികളുടെയും യുവതീ യുവാക്കളുടെയും മനസില്‍ സ്ഥാനം പിടിച്ച ഒന്നാണ് ‘മ്യൂസിക്കലി അഥവാ ടിക് ടോക്ക്.’ ടിക് ടോക്കിന്‍റെ പ്രത്യേകത എന്തെന്നാല്‍ എന്തെങ്കിലും ഒരു വീഡിയോ പോസ്റ്റിട്ടാല്‍ അത് വേഗം വയറല്‍ ആകുന്നു. അതു പോലെ കേവലം ഒരു പോസ്റ്റില്‍ ലെക്സും കമന്‍റും എണ്ണിയിരിക്കുന്നവര്‍ക്ക് മറ്റു സോഷ്യല്‍ മീഡിയയിലേക്കാളും ലെെക് കമന്‍സ് ഷെയര്‍ ലഭ്യം ആകുന്നു എന്നതും വാസ്തവം.

പക്ഷെ ഓരൊ ദിവസം കഴിയും തോറും ട്രെന്‍റ് മാറി വരികയാണ്. വ്യത്യസ്തതയ്ക്ക്  വേണ്ടി യുവാക്കള്‍ ജീവിതം അപകടമാകും വിധത്തിലുള്ള ട്രെന്‍റുകളിലേക്ക് പോയ് കൊണ്ടിരിക്കുന്നു.  അതില്‍, കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ആയി ശ്രദ്ധയില്‍ പെട്ടതാണ് ഓടി വരുന്ന വാഹനത്തിന് മുന്നിലേക്ക് ജാസി ഗിഫ്റ്റിന്‍റെ ഹിറ്റ് പാട്ടായ “നില്ല് നില്ല് എന്‍റെ നീല കുയിലെ” എന്ന ഗാനവും Ticktok ല്‍ ബായ്ഗ്രൗണ്ടാക്കി എടുത്തു ചാടുക എന്നത്. മിക്ക യുവാക്കളുടെ കെെയ്യില്‍ എന്തെങ്കിലും കാട്ടു ചെടിയോ തലയില്‍ ഹെല്‍മറ്റൊ ഉണ്ടാവും. ചിലര്‍ വാഹനത്തിന് മുന്നില്‍ ചാടുംമ്പോള്‍ ഹെല്‍മറ്റ് വയ്ക്കുന്നത് സുരക്ഷയ്ക്കൊ അതൊ ആളറിയാതിരിക്കാനൊ എന്നും അറിയില്ല.

ആദ്യം ചെറിയ ടൂ വീ ലറുകളുടെ മുന്നിലായിരുന്നു. പിന്നീടത് ചെറിയ പ്രെെവറ്റു വാഹനങ്ങളും ഫോര്‍വിലറും ആയി. അതിലും അപകടം പിടിച്ച അവസ്ഥയാണിപ്പോള്‍. പാഞ്ഞു വരുന്ന ബസിന് മുന്നിലേക്കാണ് ഇപ്പോൾ ഈ കോപ്രായവുമായി എടുത്ത് ചാടുന്നത്, അത് KSRTC ആയി കൊള്ളട്ടെ പ്രൈവറ്റ് ആയി കൊള്ളട്ടെ ഇവർക്ക് ഒരു കുലുക്കവുമില്ല .

ട്രെന്‍റ് ഓരോ ദിവസവും മാറി അവസാനം പോലീസ് ജീപ്പിന് മുന്നില്‍ വരെ ചാടി വീഡിയോ ഷൂട്ട് ചെയ്ത് ഓടി രക്ഷപെടുന്ന അവസ്ഥയില്‍ എത്തി നില്‍ക്കയാണ് ന്യൂജെന്‍ തലമുറയുടേത്. പോലീസ് പുറത്തിറങ്ങിയപ്പോഴേക്കും ഇവർ ഓടി രക്ഷപ്പെടുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റാൻ എന്ത് പേക്കൂത്തും കാണിക്കാൻ മടിയില്ല പുതുതലമുറക്ക് എന്ന് കാണിക്കുന്ന തരത്തിലാണ് എല്ലാ വീഡിയോകളും.

നട്ടിലും ബോൾട്ടിലും ഓടുന്ന വാഹനങ്ങളുടെ മുൻപിലേക്ക് ചാടിയാൽ എന്ത് സംഭവിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ആ ഡ്രൈവറുടെ മാനസികാവസ്ഥയും ചിന്തിക്കുക.. ഒഴിവാക്കാവുന്ന അപകടങ്ങൾ ഒഴിവാക്കുക… KSRTC ബസുകളുടെ മുൻപിലും ഈ പരിപാടി അവതരിപ്പിക്കുന്നുണ്ട്. എല്ലാ ജീവനക്കാർക്കും ഈ കാര്യത്തിൽ അറിവുണ്ട് എന്ന് കരുതാൻ വയ്യ.

ഇത്തരം മാനസിക വൈകല്യം പ്രകടിപ്പിക്കുന്ന കുട്ടികളെ ഒന്നുകിൽ രക്ഷിതാക്കൾ ചികിത്സിക്കണം. വൻദുരന്തങ്ങൾ വരുത്തി വെക്കാവുന്ന ഇതുപോലുള്ള തമാശകൾ ഒരിക്കലും അംഗീകരിക്കാൻ ആവുന്നതല്ല. ഒരു പക്ഷെ ഇമ്മാതിരി കോപ്രായങ്ങൾ കാണിക്കുന്ന ഇവർക്ക് ഒന്നും സംഭവിക്കില്ലായിരിക്കും. പക്ഷെ വാഹനത്തിന്റെ ഡ്രൈവർ ഇവരെ രക്ഷിക്കാൻ നോക്കുമ്പോൾ ആയിരിക്കും വല്യ ആപത്തുകൾ ഉണ്ടാകുന്നത്. വാഹനം വെട്ടിക്കുമ്പോള്‍ നിയന്ത്രണം നഷ്ടപെട്ട് വാഹനം അപകടത്തില്‍പെടുകയൊ കാല്‍നടക്കാരെയൊ മറ്റു വാഹനങ്ങളുമായി കൂട്ടി ഇടിച്ചൊ വന്‍ദുരന്തങ്ങള്‍ ഉണ്ടാകുവാൻ സാധ്യതയുണ്ട്.

സുഹ്രത്തുക്കളെ നിങ്ങളും ആ ബസിലുള്ളവരും മറ്റു കാല്‍ നട യാത്രക്കാരും എല്ലാവരും മനുഷ്യര്‍ ആണ്. ഇതിനെ അശ്രദ്ധയോടെ അപകടം സൃഷ്ടിച്ചു എന്ന് പറയാനാവില്ല, അപകടം ക്ഷണിച്ചു വരുത്തി എന്നെ പറയാനാകൂ. പിന്നീട് ദുഃഖിച്ചിട്ട് കാര്യവും ഇല്ല. അതുകൊണ്ട് ഇത്തരം തമാശകൾ ദയവായി ഒഴിവാക്കുക. മാതാപിതാക്കൾ ഇത്തരം കാര്യങ്ങളിൽ പ്രത്യേകം ജാഗ്രത പുലർത്തുക.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post