ട്രിവാൻഡ്രം കഫേ : പൂജപ്പുരയിലെ ഒരു മികച്ച റെസ്റ്റോറൻറ്

Total
1
Shares

വിവരണം – പ്രവീൺ ഷൺമുഖം (ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ).

കുടുംബവുമായി പൂജപ്പുര സരസ്വതി മണ്ഡപത്തിൽ പോയതാണ്. പിള്ളേർക്ക് ഒന്ന് ആർമാദിക്കാൻ. കൂടെ നമുക്കും. തിരിച്ച് ഇറങ്ങാറായപ്പോൾ ഇളയ മോൾക്ക് ഒരു മൂത്രശങ്ക. നമ്മുടെ തിരുവനന്തപുരത്ത് പബ്ലിക് ടോയ്‌ലറ്റുകളുടെ കുറവ് വലിയ ഒരു പ്രശ്നമായി തോന്നിയിട്ടുള്ള സന്ദർഭങ്ങളിൽ ഒന്ന്. അടുത്ത പോംവഴി ടോയ്ലറ്റ് ഉള്ള ഒരു റെസ്റ്റോറൻറ് കണ്ടു പിടിക്കണം. അതും പെട്ടെന്ന് വേണം. തിരുവനന്തപുരത്ത് നല്ല ടോയ്‌ലറ്റ് ഉള്ള എത്ര റെസ്റ്റോറൻറ് ഉണ്ട്. അതും ഒരു ചോദ്യമാണ്. നമുക്ക് ഒരു പോസ്റ്റ് ഇട്ടാലോ, ആലോചിക്കേണ്ട ഒരു വിഷയം തന്നെയാണെങ്കിലും തൽക്കാലം അതവിടെ നിൽക്കട്ടെ. നമുക്ക് ഇങ്ങോട്ട് വരാം.

സരസ്വതി മണ്ഡപത്തിൽ നിന്നും ഇറങ്ങി ഇടത്തോട്ടുള്ള റോഡ് വഴി താഴോട്ട് നടന്നപ്പോൾ കണ്ണിൽ പെട്ടത് വലതുവശത്തെ ട്രിവാൻഡ്രം കഫേയാണ്. ഞാൻ പുറത്തു നിന്നു. ഭാര്യ പിള്ളാരെയും കൊണ്ടുപോയി. ടോയ്ലറ്റ് ഉള്ള വഴി കുറച്ച് ഇരുട്ടായിരുന്നു. അകത്ത് ആവശ്യത്തിന് വൃത്തി ഉണ്ടായിരുന്നു എന്നു പറഞ്ഞു. വേറെ മേന്മ യൊന്നും പറയാനില്ല. സ്പേസ് വളരെ കുറവാണ്. എന്തായാലും സംഗതി ശുഭമായി കഴിഞ്ഞു. അവിടെ നിന്ന് ആഹാരം ഒന്നും കഴിച്ചില്ലെങ്കിലും ഹോട്ടലുകാർ മുഷിവ് ഒന്നും കാണിക്കാതെ ടോയ്ലറ്റ് കാണിച്ചു കൊടുത്തത് നല്ലൊരു കാര്യമായി തോന്നി.

ഈ ഹോട്ടലിൽ തന്നെ ആഹാരം കഴിക്കാനും കയറിയാലോ, കൊള്ളാമെങ്കിൽ റിവ്യൂവും ഇടാം. ആരും പറഞ്ഞ് കേട്ടിട്ടില്ല. അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ച് അകത്തുകയറി കയറി. അകം കൊള്ളാം. വൃത്തി ഉണ്ട്. 32 പേർക്ക് വിശാലമായി ഇരിക്കാൻ സ്ഥലം ഉണ്ട്. ഓപ്പൺ കിച്ചൺ. ആകപ്പാടെ കൊള്ളാം. അജിനോമോട്ടോ ഇത്യാദികൾ ഇല്ല, പാമോയിൽ, സൺഫ്ലവർ, വെളിച്ചെണ്ണയിൽ ആണ് പാചകം എന്നൊക്കെ ബോർഡ് കണ്ടു. ഇനി ആഹാരം. ചെട്ടിനാടൻ ചിക്കനും പൊറോട്ടയും ആണ് പറഞ്ഞത്. ആഹാ നല്ല ടേസ്റ്റ്, ഇതൊക്കെ ഇവിടെ ഉണ്ടായിരുന്നോ, കൊള്ളാം.

നല്ല ക്വാണ്ടിറ്റിയും രുചിയും. സംതൃപ്തിയോടെ കഴിച്ചിറങ്ങി കാശെലല്ലാം കൊടുത്തു കഴിഞ്ഞ് കാര്യങ്ങൾ ചോദിച്ചപ്പോൾ ഇവിടെ തുടങ്ങിയിട്ട് ഏഴ് വർഷമായി എന്ന് അറിഞ്ഞു. ഇത് വഴി തേരാ പാരാ പോകുമ്പോഴും ഒന്നു നോക്കുമെന്നല്ലാതെ ഇത് വരെ കേറിയിട്ടില്ല. വൈകുന്നേരം ചിക്കൻ, ബീഫ് വിഭവങ്ങൾ ഉണ്ടെന്ന് അറിഞ്ഞു. ചൈനീസ്, നാടൻ വിഭവങ്ങൾക്ക് പ്രത്യേകം പ്രത്യേകം ഗ്രേവിയാണ് തയ്യാറാക്കുന്നത്. ഫ്രൈയിന് വെളിച്ചെണ്ണ മാത്രമാണ് ഉപയോഗിക്കുന്നത്. ഉച്ചയ്ക്ക് ഇലയിൽ ഊണ് ഉണ്ട്. 70 രൂപയാണ്. വിഭവങ്ങളൊക്കെ പറഞ്ഞു കേട്ടപ്പോൾ കൊള്ളാലോ ഇനി അടുത്തത് അത് എന്നും വിചാരിച്ചു ഇറങ്ങി.

അങ്ങനെ ഒരു ദിവസം വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ ചോറ് ആയിട്ടില്ല. ഉച്ചയ്ക്ക് നേരെ അടുത്തുള്ള ട്രിവാൻഡ്രം കഫെയിലേക്ക് വിട്ടു. റോഡിൽ തിരക്കുള്ള സമയം കാർ പാർക്ക് ചെയ്യാൻ സ്ഥലം കുറവാണ്. കുറച്ചു മുന്നിലായി വലതുവശത്ത് വണ്ടി ഒതുക്കി ഹോട്ടലിലേക്ക് കയറി. അത്യാവശ്യം തിരക്കുണ്ട്. ഫാമിലി ആയിട്ടും അല്ലാതെയും ആൾക്കാരുണ്ട്. ഒരു ഇരിപ്പിടം നോക്കി ഇരുന്നു. വാഴയില എത്തി. വിളമ്പാൻ അധികം താമസിച്ചില്ല. മാങ്ങാ അച്ചാർ, തേങ്ങ ചമ്മന്തി, ബീൻസ് തോരൻ, ബീറ്റ്റൂട്ട് കറി, അവിയൽ, തക്കാളിക്കറി, പപ്പടം, പരിപ്പ്, ചോറ്. പരിപ്പ് ചോറിൽ ഒഴിച്ച് പപ്പടം പൊടിച്ചു ചേർത്തു കഴിക്കാൻ തുടങ്ങിയപ്പോഴേ മുഖം തെളിഞ്ഞു. ഇതു മിന്നും. നല്ല രുചി.

കൂട്ടു കറികളൊക്കെ ആദ്യം ഒന്ന് പിടിച്ചാണ് വിളമ്പിയതെങ്കിലും തീർന്നപ്പോൾ വീണ്ടും നല്ല അളവിൽ വിളമ്പാൻ അമാന്തം ഉണ്ടായില്ല. എല്ലാ കറികളും നന്നായിരുന്നു. ഒന്നിനും ഒരു കുറ്റവും പറയാനില്ല. അടുത്തത് സാമ്പാർ. നന്നായിരുന്നു. വെള്ള പായസം ഒരു കിണ്ണത്തിൽ കിട്ടിയത് ഇലയിൽ ഒഴിച്ചു കഴിച്ചു.കൊള്ളാം. പുളിശ്ശേരി, രസം എല്ലാം ബലേഭേഷ്. തൈര് അത്ര കട്ടിയല്ല എങ്കിലും തെറ്റു പറയാനില്ല. നന്നായിരുന്നു. എല്ലാം കൂടി 70 രൂപ. ടേസ്റ്റ് അറിയാൻ വാങ്ങിച്ച കണവ കറിയും കൊള്ളാം. നൂറു രൂപയ്ക്ക് worth ആണ്. ഇല എടുക്കേണ്ട. അവർ എടുത്തോളും. ടോട്ടലി സംതൃപ്തിയോടെ കഴിച്ചു എഴുന്നേറ്റു. സർവീസ് തൃപ്തികരമായിരുന്നു. തിരക്കിനിടയിലും എല്ലായിടത്തും ശ്രദ്ധ എത്തുന്നുണ്ട് . വൃത്തിയും ഉണ്ട്. പൂജപ്പുര വഴി പോകുമ്പോൾ വിശ്വസിച്ച് ആഹാരം കഴിക്കാൻ പറ്റിയ ഒരു റെസ്റ്റോറൻറ്. (എന്റെ അനുഭവം).

ലൊക്കേഷൻ: ജഗതിയിൽ നിന്ന് പൂജപ്പുര പോകുമ്പോൾ റൗണ്ട് എബൗട്ട് എത്തുന്നതിനു മുമ്പായുള്ള ഇടതുവശത്തെ റോഡിൽ കയറി കുറച്ചു മുന്നോട്ടു പോകുമ്പോൾ റെസ്റ്റോറന്റ് ഇടതുവശത്തായി വരും. 7 വർഷമായി പ്രധാനപ്പെട്ട സ്റ്റാഫുകൾ മാറിയിട്ടില്ല. Management ഇടയ്ക്ക് ഇടയ്ക്ക് മാറാറുണ്ട്. ഇപ്പോൾ നടത്തുന്ന ആൾ മെയ് മുതലാണ് നടത്തുന്നത്. പുള്ളി മുൻപും ഇതേ ഹോട്ടൽ നടത്തിയിട്ടുണ്ട്. Partners 3-4 പേരുണ്ട്. അവർ ഇടയ്ക്കിടയ്ക്ക് മാറി മാറി മാനേജ്മെന്റ് ചെയ്യും എന്നാണ് അവിടെ നിന്നിരുന്ന പഴയ സ്റ്റാഫ് പറഞ്ഞത്. ഓണറിനെ കോൺടാക്ട് ചെയ്യാൻ, പുള്ളി സ്ഥലത്തില്ല പുറത്താണെന്നും പറഞ്ഞിട്ടുണ്ട്. Seating Capacity: 32, Timings: 8 AM to 10:30 PM.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post