തേയിലക്കാടുകൾ അതിരിടുന്ന സ്വർഗ്ഗം; ആതിരപ്പള്ളി വഴി വാൽപ്പാറയിലേക്ക്

Total
1
Shares

വിവരണം – ഡോ. ഒ.കെ.അസീസ്.

എപ്പോഴും മോഹിപ്പിക്കുന്ന ഒരു റൂട്ട് ആണ് ആതിരപ്പള്ളി വാഴച്ചാൽ വഴി വാൽപ്പാറ യിലേക്കുള്ള റോഡ്. ഇപ്രാവശ്യം ഫാമിലിയുടെ കൂടെയാണ് ഈ ട്രിപ്പ്. അതി രാവിലെ വാഴച്ചാൽ ചെക്ക്പോസ്റ്റിൽ എത്തണം എന്നായിരുന്നു ആലോചിച്ചിരുന്നത്. എന്നാൽ ഫാമിലി ആയതുകൊണ്ടും ഒരുക്കങ്ങൾ ഒന്നും ചെയ്യാത്തതു കൊണ്ടും ഉദ്ദേശിച്ച സമയത്ത് പുറപ്പെടാൻ കഴിഞ്ഞില്ല. നാലു മണിയോടെ കോട്ടക്കൽ നിന്ന് പുറപ്പെടണം എന്ന് ആഗ്രഹിച്ചിരുന്ന ഞങ്ങൾക്ക് ഏകദേശം അഞ്ചരയോടു കൂടെയേ പുറപ്പെടാൻ സാധിച്ചുള്ളൂ.

രണ്ട് ദിവസത്തെ ഈ യാത്രയിൽ ഇന്നത്തെ ഞങ്ങളുടെ ലക്ഷ്യം വാൽപ്പാറ ആണ്. വലിയ തിരക്കില്ലാത്തതുകൊണ്ടും ഇതൊരു ഫാമിലി യാത്ര ആയതുകൊണ്ടും യാത്ര പരമാവധി ആസ്വദിച്ചു കൊണ്ടായിരുന്നു ഡ്രൈവിംഗ്. തൃശൂർ കഴിഞ്ഞ് നല്ലൊരു ഹോട്ടലിൽ കയറി ഭക്ഷണം പാസ്സാക്കിയ ശേഷം യാത്ര തുടർന്നു. ചാലക്കുടിയിൽനിന്ന് ആതിരപ്പള്ളിയിലേക്കുള്ള റോഡ് വിജനമായിരുന്നു. പ്രളയത്തിനുശേഷം ടൂറിസ്റ്റുകൾ ഒന്നും അധികം വന്നു തുടങ്ങിയിട്ടില്ല എന്നതാണ് കാര്യം. അതുകൊണ്ടുതന്നെ ഡ്രൈവ് ചെയ്യാൻ വളരെ എളുപ്പമായിരുന്നു.

ഏകദേശം 9 മണിയോടെ ആതിരപ്പള്ളിയിൽ എത്തി. അതിരപ്പള്ളി വെള്ളച്ചാട്ടം എത്തുന്നതിനു മുന്നേ ഉള്ള വ്യൂ പോയിന്റിൽ വണ്ടി നിർത്തി വെള്ളച്ചാട്ടം ദൂരേന്ന് ആസ്വദിക്കാൻ അൽപസമയം ചെലവഴിച്ചു. പാൽ വെള്ളം കുത്തിയൊഴുകുന്ന മനോഹരമായ വെള്ളച്ചാട്ടത്തിന്റെ ഈ വിദൂര കാഴ്ച അതിമനോഹരമായിരുന്നു. ആതിരപ്പള്ളി വെള്ളച്ചാട്ടം തുറന്നിട്ടുണ്ടെങ്കിലും വെള്ളച്ചാട്ടം പോയി കാണാൻ നിൽക്കാതെ ഞങ്ങൾ നേരെ വാൽപ്പാറ റോഡിലേക്ക് യാത്ര തുടർന്നു.

ഇവിടുന്നങ്ങോട്ട് ഇനി ഇട തൂർന്ന വനത്തിനുള്ളിലൂടെ ഉള്ള യാത്രയാണ്. വാഴച്ചാൽ ചെക്പോസ്റ്റ് എത്തി പേര് വിവരങ്ങളും മറ്റും എഴുതി കൊടുത്ത ശേഷം അവിടുന്ന് ലഭിച്ച സ്ലിപ്പും ആയി വാഹനത്തിൽ കയറി ഡ്രൈവിംഗ് പുനരാരംഭിച്ചു. രണ്ടുമണിക്കൂർ കൊണ്ട് മലക്കപ്പാറ ചെക്പോസ്റ്റ് എത്തി ഈ സ്ലിപ്പ് കാണിച്ചു കൊടുക്കേണ്ടതുണ്ട്. എന്ന് വച്ചാൽ ഈ സമയത്തിനകം കാടിൽ നിന്ന് പുറത്തുകടക്കണമെന്ന് അർത്ഥം. മറ്റൊന്ന് യാത്രയിലുള്ള കർശന നിർദ്ദേശങ്ങൾ ഇതോടൊപ്പം നമുക്ക് പറഞ്ഞു തരുന്നതാണ്.

വാഹനങ്ങൾ തീരെ ഇല്ലാത്തതിനാൽ ഒരേസമയം പേടിപ്പെടുത്തുന്നതും എന്നാൽ കാനനഭംഗിയാൽ അങ്ങേയറ്റം ആസ്വാദ്യകരവും ആയിരുന്നു പിന്നീടങ്ങോട്ടുള്ള യാത്ര. വിജനമായ കാട്ടുപാതയിലൂടെ മനോഹരമായ കാടിന്റെ ഭംഗി ആസ്വദിച്ചു ചെറിയ ചാറ്റൽമഴയുടെ അകമ്പടിയോടു കൂടെയുള്ള യാത്രയായിരുന്നു അത്. പലപ്പോഴും ഈ ഇടുങ്ങിയ വഴിയിൽ ആനയെ കാണുമോ എന്ന ജിജ്ഞാസ അസ്വസ്ഥപ്പെടുത്തി എന്നതൊഴിച്ചാൽ വന്യമൃഗങ്ങളുടെ സാന്നിധ്യമൊന്നും യാത്രയിൽ ഞങ്ങൾക്ക് കൂട്ടിന് ഉണ്ടായില്ല.

വഴിയിലുടനീളം ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളും നിറയെ പച്ച പുതച്ചു കിടക്കുന്ന പ്രകൃതിഭംഗിയും കണ്ണിന് കാഴ്ചയുടെ വിരുന്നൊരുക്കുന്നുണ്ടായിരുന്നു. പലപ്പോഴും ഇരുട്ടുമൂടിയ ഈ കാട്ടു വഴിയിലൂടെ യാത്ര തുടരുമ്പോൾ അറിയാതെ ഒരു കുളിര് ഉള്ളിലേക്കു പടരുന്നതായി തോന്നി. വഴിയിൽ പലയിടങ്ങളിലും മണ്ണിടിഞ്ഞ് റോഡിന് നാശം സംഭവിച്ചത് കാണാം. പുഴയിലോ വെള്ളച്ചാട്ടങ്ങളിലോ ഒന്നും ഇറങ്ങാതെ പറഞ്ഞ സമയത്തിനകം മലക്കപ്പാറ ചെക്പോസ്റ്റ് എത്തി സ്ലിപ്പ് കൈമാറി. മലക്കപ്പാറ എത്തുന്നതിനു മുന്നേ കുറച്ചുദൂരം റോഡ് മോശമാണ്. അതിനു മുൻപും ശേഷവും വാൽപ്പാറ വരെ നല്ല റോഡ് തന്നെ.

മലക്കപ്പാറ കഴിഞ്ഞ് ഷോളയാർ ഡാമിൻറെ ഭംഗി ആസ്വദിക്കാൻ വണ്ടി നിർത്തി. കുറച്ചു സമയം അവിടെ ചെലവഴിച്ച ശേഷം പുറത്തെ തട്ടുകടയിൽ ഡാമിലെ മീൻ വറുത്ത് വിൽക്കാൻ വച്ചിരിക്കുന്നത് കണ്ടു. ഓരോ കഷ്ണം മീൻ പൊരിച്ച് കഴിച്ച് ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. ഇനിയങ്ങോട്ട് തേയിലത്തോട്ടങ്ങൾ ആണ് വഴി നിറയെ. ഉച്ചയോടെ വാൽപ്പാറയിൽ എത്തി. ഇന്ന് ഇവിടെ താമസിച്ചു നാളെ രാവിലെ തിരിച്ചു ആളിയാർ ആനമല വഴി പൊള്ളാച്ചി യിലൂടെ പാലക്കാട് വഴി നാട്ടിലെത്താൻ ആണ് പ്ലാൻ.

അതിനിടക്ക് ഇന്നലെ ഹോട്ടൽ ബുക്ക് ചെയ്ത സമയത്ത് ചെറിയൊരു അമളി പറ്റിയിരുന്നു. ഇന്നത്തെ ഡേറ്റിന് പകരം അടുത്ത ദിവസത്തെ ഡേറ്റ് ആണ് സെലക്ട് ചെയ്തിരുന്നത്. അതാണെങ്കിൽ ഫുൾ പെയ്മെൻറ് അടച്ച് non refundable ബുക്കിംഗ് ആയിരുന്നു. വിളിച്ചു നോക്കിയിട്ട് ഒന്നും ഒരു റെസ്പോൺസും ഇല്ല. ഇനി എന്ത് ചെയ്യും. ഒരു നിലക്കും നടക്കില്ല എന്ന ബോധ്യത്തോടെ തന്നെ ഇതൊരു തേയിലത്തോട്ടത്തിലെ പ്രത്യേക കോട്ടേജ് ആയതുകൊണ്ട് തന്നെ നേരിട്ട് അവിടെ പോയി വിവരം പറഞ്ഞു എന്തെങ്കിലും നടക്കുമോ എന്ന് നോക്കാം എന്ന് കരുതി വണ്ടി അങ്ങോട്ടേക്ക് വിട്ടു.

അധികൃതരെ കണ്ട് കാര്യം പറഞ്ഞു. അവർക്കൊന്നും ചെയ്യാനില്ലായിരുന്നു. എന്നാലും ബുക്ക് ചെയ്ത ആപ്ലിക്കേഷനിൽ വിളിച്ചു സംസാരിച്ചു അവർ ഓക്കേ ആണെങ്കിൽ നമുക്ക് നോക്കാം എന്ന് പറഞ്ഞ അടിസ്ഥാനത്തിൽ കാര്യങ്ങൾ അവരെ പറഞ്ഞു ബോധ്യപ്പെടുത്തി. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിന് ശേഷം രണ്ടു കൂട്ടരും തമ്മിലുള്ള ആശയവിനിമയത്തിൽ ഒടുവിൽ ഞങ്ങൾക്ക് ഇതേ പ്രോപ്പർട്ടിയിൽ തന്നെ ഇന്നത്തേക്ക് റൂം ശരിയായി കിട്ടി. ഇതിനിടയിൽ വീണു കിട്ടിയ സമയം കൊണ്ട് ഞങ്ങൾ പുറത്തു കറങ്ങാൻ ഇറങ്ങി.

ടൗണിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച ശേഷം പരിസര പ്രദേശത്തെ സ്ഥലങ്ങൾ കാണാനായി വണ്ടി തിരിച്ചു. മനോഹരമായ തേയിലത്തോട്ടങ്ങളുടെ ഇടയിലൂടെയുള്ള റോഡ് ആയിരുന്നു എല്ലാ വഴികളിലും. കുറെ ഫോട്ടോ എടുക്കലും തേയില തോട്ടങ്ങളുടെ ഭംഗി ആസ്വദിക്കലും എല്ലാം കഴിഞ്ഞ് ഞങ്ങൾ തിരിച്ചു റൂമിൽ എത്തിയപ്പോൾ സമയം അഞ്ച് മണി കഴിഞ്ഞിരുന്നു. മെയിൻ റോഡിൽ നിന്ന് ഒരു കിലോമീറ്ററിലധികം ഉള്ളിലേക്ക് ഓഫ് റോഡിലൂടെ സഞ്ചരിച്ച് വേണം ഈ പ്രോപ്പർട്ടി യിൽ എത്താൻ.

ചുറ്റുപാടും തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും നിറഞ്ഞ 1500 ഏക്കർ വരുന്ന സ്ഥലത്ത് നടുവിലായി ഇരുട്ട് നിറഞ്ഞ കാട്ടിനുള്ളിൽ ഒരു ബ്രിട്ടീഷ് ബംഗ്ലാവ്. ഏകദേശം 160 വർഷത്തിലധികം പഴക്കമുള്ള അതിപുരാതന കോട്ടേജിൽ താമസിക്കുക എന്നത് ഒരു വ്യത്യസ്ത അനുഭവം തന്നെയായിരുന്നു. ചെറിയ മഴയും അതിനനുസൃതമായ തണുത്ത കാലാവസ്ഥയും മൂടിപ്പുതച്ച് ഉറങ്ങാൻ പ്രേരിപ്പിക്കുന്നതാണ്. സമയം വൈകിയതിനാൽ കാട്ട് പോത്തും മറ്റും കാണുന്ന ഇടമായതിനാൽ പുറത്തിറങ്ങേണ്ടെന്ന് നിർദേശം കിട്ടി. മഴയായതുകൊണ്ടും ഇന്ന് മറ്റു പ്രത്യേകിച്ച് ആക്ടിവിറ്റികൾ ഒന്നും തന്നെ ഉണ്ടായില്ല.

പുലർച്ചെ എണീറ്റ് പുറംകാഴ്ച കാണാൻ പുറത്തിറങ്ങിയപ്പോൾ നിറയെ കോടമഞ്ഞും തണുത്ത കാലാവസ്ഥയും ശരീരം വിറപ്പിക്കുന്നതായിരുന്നു. ശേഷം 7 മണി മുതൽ രണ്ടു മണിക്കൂറോളം തേയില തോട്ടങ്ങൾക്ക് നടുവിലൂടെ ഉള്ള ട്രക്കിംഗ് ആയിരുന്നു. നിരവധി പക്ഷികളെയും കൂമൻ, മലയണ്ണാൻ, കേഴമാൻ – കുരക്കും മാൻ (barking deer) തുടങ്ങിയവയെ ഒക്കെ കാണാൻ സാധിച്ചു. കൂടാതെ തേയില പറിക്കുന്നതിന്റെയും മെയിന്റയിൻ ചെയ്യുന്നതിന്റയും രൂപങ്ങളെ അടുത്തറിയാൻ പറ്റി.

പതിനൊന്ന് മണിക്ക് ശേഷം ഞങ്ങൾ തിരിച്ചു യാത്ര ആരംഭിച്ചു. പുറത്തിറങ്ങുന്ന വഴിക്ക് നിറയെ സിംഹവാലൻ കുരങ്ങുകൾ കാറിന് വട്ടമിട്ടു. ഗ്ലാസിലും ബോണറ്റിലുമൊക്കെ പറ്റിപ്പിടിച്ച് ഷോ കാണിക്കാൻ തുടങ്ങി. ഇത്രയധികം ഒരുമിച്ച് കാണുന്നത് ആദ്യമാണ്. നേരെ പൊള്ളാച്ചി വഴിയിൽ വണ്ടി ഓടിക്കാൻ തുടങ്ങി. ഈ വഴിയും അതിമനോഹരമായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. നാൽപത് കൊടും വളവുകൾ താണ്ടി ചുരമിറങ്ങി വേണം താഴെ എത്താൻ. ഏതു കാലാവസ്ഥയിലും നിരവധി വണ്ടികൾ ഉണ്ടായിരുന്ന ഈ റൂട്ടിൽ ഇപ്പോൾ എന്തോ വാഹനങ്ങൾ തീരെ ഇല്ലാത്ത വിജന പാതയായി മാറിയിരിക്കുന്നു.

കഴിഞ്ഞ യാത്രയിൽ ഈ ചുരത്തിൽ നിന്ന് വരയാടിനെ കാണാൻ പറ്റിയിരുന്നു. പക്ഷെ ഈ പ്രാവശ്യം അത് നടന്നില്ല. ഇടക്ക് വഴിവക്കിൽ അനന്തമായ തേയിലത്തോട്ടത്തിന് ചാരെ കണ്ട ഒരു കുഞ്ഞു ചായ മക്കാനിയിൽ നിന്ന് കടുപ്പത്തിലൊരു ചായ വാങ്ങി സമീപം കെട്ടിയുണ്ടാക്കിയ മനോഹരമായ ഓലക്കുടിലിൽ ഇരുന്ന് ദൂരേക്ക് കണ്ണും നട്ട് മതിവരുവോളം ചായ ഊതിക്കുടിക്കാൻ എന്തു രസം.

കാഴ്ചകൾ ആസ്വദിച്ച് ചുരമിറങ്ങി ഞങ്ങൾ ആളിയാർ ഡാമിൻറെ പരിസരത്തെത്തി. അവിടെ ഒരു നാടൻ ഭക്ഷണ ശാലയിൽ നിന്ന് മീനും കൂട്ടി ഭക്ഷണം കഴിച്ചു. വെള്ളം നിൽക്കുന്ന പ്രദേശത്തെ ദൃശ്യ വിരുന്നും കണ്ട് തിരിച്ചു വീണ്ടും പൊള്ളാച്ചി റോഡിലേക്ക്. ശേഷം പാലക്കാട് വഴി നാട്ടിലെത്തിയത് എട്ടുമണിയോടെ. അതോടെ കാഴ്ചകളാൽ സമൃദ്ധമായ രണ്ടു ദിവസത്തെ യാത്രക്ക് പരിസമാപ്തി കുറിച്ചുകൊണ്ട് ഓർമ്മകൾ അയവിറക്കി പുതിയ ഒരു യാത്ര സ്വപ്നവും കണ്ട് ഈ ദിവസത്തിന് വിട.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post