വിജയപുരിയെന്ന വിഴിഞ്ഞത്തിന്‍റെ ആയ് രാജവംശവും ആയ്ക്കുടി ക്ഷേത്രവും

Total
43
Shares

വിവരണം – അരുൺ വിനയ്.

ആകെക്കൂടി ജീവിതം വഴിതെറ്റി കിടന്നത് കൊണ്ടാവണം എവിടേക്ക് പോകാന്‍ ഇറങ്ങിയാലും ലക്ഷ്യത്തില്‍ എത്തുന്നതിനും മുന്നേ ഇങ്ങനെ എവിടെയെങ്കിലുമൊക്കെ വഴിതെറ്റി എത്തുന്നത്‌. പൈതൃകം ഉറങ്ങുന്ന കോട്ടകളും കൊട്ടാരങ്ങളും കൊണ്ട് നിറഞ്ഞ തിരുവനന്തപുരത്തിന്‍റെ ചരിത്രം പൂര്‍ണ്ണമാകണമെങ്കില്‍ ക്ഷേത്രങ്ങളുടെ പങ്ക് പറയാതെ വയ്യ. തിരുവല്ലം ഭാര്‍ഗ്ഗവ സ്വാമി ക്ഷേത്രത്തില്‍ തുടങ്ങി ഏകദേശം ആയിരക്കണക്കിനു ക്ഷേത്രങ്ങളുടെ ചുമതല വഹിക്കുമ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മറന്നു പോകുന്ന ചില ലാഭക്കണക്കുകളില്‍ പെടാത്ത,സാധാരണക്കാര്‍ക്ക് പോലും അറിയാത്ത ക്ഷേത്രങ്ങള്‍ കൂടി ഉണ്ട്.

പത്താം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഒരു ക്ഷേത്രം ഇന്നിപ്പോള്‍ കാട് കയറി നഷ്ടപെടുന്നു എന്ന് പറയുമ്പോള്‍ ഒരു പക്ഷെ വലിയൊരു കാര്യമായി പലര്‍ക്കും തോന്നിയെന്ന് വരില്ല . എന്നാല്‍ സാമ്പത്തിക ലാഭത്തിനും അപ്പുറം പഴമയുടെ പ്രൌഡി ഉറങ്ങുന്ന കല്‍മണ്ടപങ്ങള്‍ നിറഞ്ഞ വിഴിഞ്ഞം ആയ്ക്കുടി ക്ഷേത്രത്തിലേക്കുള്ള വഴി വിഴിഞ്ഞം നിവാസികളില്‍ പലര്‍ക്കും പോലും അന്യമാണ്. ഇതുവരെ കേട്ടിട്ടുള്ള പേരുകളിലൊന്നും നമ്മള്‍ കേള്‍ക്കാന്‍ തീരെ സാധ്യത ഇല്ലാത്ത ഒരിടം. നമ്മുടെ ടൂറിസ്റ്റ് മാപ്പിന്‍റെ ഏഴയലത്ത് പോലും ഇല്ലാത്ത ഒരു പുരാതന ക്ഷേത്രം.

കറങ്ങിത്തിരിഞ്ഞ്‌ വിഴിഞ്ഞം ഹാര്‍ബറിന്‍റെ അടുത്തെത്തിയപ്പോള്‍ അവിടെക്കണ്ട മീന്‍കാരി ചേച്ചിമാരുടെ അടക്കം പറച്ചിലിനിടയ്ക്കാണ് ആയ്ക്കുടി ക്ഷേത്രത്തിന്‍റെ കഥ ആദ്യമായി കേള്‍ക്കുന്നത്. കയ്യിലെ ക്യാമറ കണ്ടപ്പോള്‍ അവര്‍ക്കും ആവേശമായി. വഴിയും പറഞ്ഞു തന്നു കൂടെ നിന്നൊരു സെല്ഫി എടുത്തപ്പോ ലവര്‍ ഹാപ്പി. എട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപെട്ട വിഴിഞ്ഞം ഗുഹ ക്ഷേത്രത്തെക്കുറിച്ച് ഏകദേശം ഒരു ഐഡിയ നമുക്കൊക്കെ കാണും. ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റിന്‍റെ കയ്യിലായത് കൊണ്ടാവണം ഗുഹാക്ഷേത്രം സംരക്ഷിത പ്രദേശമായി സൂക്ഷിക്കുന്നത്.

എന്നാല്‍ പത്താം നൂറ്റാണ്ടുകള്‍ക്കും അപ്പുറം നമ്മുടെ ചരിത്രത്തില്‍ പറയപ്പെടുന്ന ആയ് രാജവംശത്തിന്‍റെ ബാക്കിപത്രമായ ഒരു പഴയ ക്ഷേത്രം വിഴിഞ്ഞത്തായി ഉള്ളത് പലര്‍ക്കും അറിയില്ല. ദക്ഷിണ കേരളത്തിന്‍റെ ഏറ്റവും പഴക്കം ചെന്ന രാജവംശമാണ് ആയ് രാജവംശം. സംഘകൃതികളായ അകനാനന്നൂറിലും പുറനാന്നൂറിലും പറയുന്നത് അനുസരിച്ച് ഇന്നത്തെ തിരുവല്ലയില്‍ തുടങ്ങി തെക്കന്‍ പ്രദേശങ്ങളും കോയമ്പത്തൂരിന്‍റെ തെക്കന്‍ ഭാഗവും തിരുനെല്‍വേലിയുടെ ചില ഇടങ്ങളും സഹ്യപര്‍വതനിരകളും ആയ് രാജവംശത്തിന്റെ കീഴില്‍ ആയിരുന്നത്രെ.

ആയ് ആണ്ടിരനെന്ന രാജാവിനാല്‍ സ്ഥാപിതമായി കേരളത്തിന്റെ അശോകന്‍ എന്ന് ചരിത്രത്തിന്‍റെ ഏടുകളില്‍ പറയപ്പെടുന്ന വിക്രമാധിത്യ വരഗുണനില്‍ അവസാനിച്ച ആയ് രാജവംശത്തിന്‍റെ ആദ്യകാല തലസ്ഥാനം അഗസ്ത്യമലയിലെ പൊതിയൻമലയിലെ ആയ്ക്കുടി ആയിരുന്നു. കുറെ അന്വേഷിച്ചു ചെന്നപ്പോള്‍ ആയ് രാജവംശത്തിന്റെ പരദേവത മഹാവിഷ്ണു ആയിരുന്നെന്നും ക്ഷേത്രത്തിലെ കാവല്‍ദൈവങ്ങളായി പരമശിവനും പാര്‍വതിയും മഹാകാളിയും പുതിയ തലസ്ഥാനമായ വിജയപുരി എന്നാ വിഴിഞ്ഞത്തെ സംരക്ഷിച്ചു എന്നുമാണ് കേട്ടറിഞ്ഞത്.

എന്നാലും ശെരിക്കും ഞെട്ടിച്ചത് യുദ്ധ സമയങ്ങളില്‍ വലിയ ചടങ്ങുകളോടെ മൃഗബലിയും ആയുധപൂജകളും ഇവിടെ നടത്തിപ്പോന്നിരുന്നു എന്നതാണ്. ക്ഷേത്രത്തിന്റെ ഭാഗമായി നിരവധി വേദപഠന ശാലകളും സര്‍വകലാശാലയും ഉണ്ടായിരുന്നതായും കോട്ടയാല്‍ ഇവിടം സംരക്ഷിതമായിരുന്നതയും ചരിത്രം പറയുന്നുണ്ടെങ്കിലും ഇന്ന് കോട്ടയുടെ അവശിഷ്ടങ്ങള്‍ ഒന്നും തന്നെ കാണാന്‍ സാധിക്കില്ല. ഏറ്റവുമൊടുവില്‍ കോട്ടയുടെ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്തെയാണ് കോട്ടപ്പുറം എന്ന പേരില്‍ ഇന്നും അറിയപ്പെടുന്നതയും ഇടയ്ക്കെവിടെയോ വായിച്ചിരുന്നു.

പ്രാചീന സര്‍വകലാശാലയായ കാന്തള്ളൂർ ശാല ആയ് രാജാവായിരുന്ന “കരുനന്തടക്കൻ” എന്നാ രാജവിനാല്‍ സ്ഥാപിക്കപെടുകയും ചോള രാജവംശത്തിന്‍റെയും പാണ്ട്യരാജവംശത്തിന്റെയും സ്ഥിരം യുദ്ധങ്ങള്‍ക്കു വിധേയമായപ്പോള്‍ കാന്തള്ളൂർ ശാല നശിക്കപെടുകയും ചെയ്യുകയായിരുന്നു. എന്നാലിന്നു പൂര്‍ണ്ണമായും കാടുപിടിച്ചും ആല്‍മരത്തിന്റെ വേരുകള്‍ക്കുള്ളില്‍ ചക്രശ്വാസം വലിക്കുന്ന ഈ ചരിത്ര ക്ഷേത്രം ഏകദേശം തകര്‍ന്നടിഞ്ഞിരിക്കുകയാണ്. ചുറ്റിലുമായുള്ള സ്ഥലങ്ങള്‍ പലരും കയ്യേറി വീടുകളും കടകളും നിര്‍മ്മിച്ചപ്പോള്‍ അന്നട്ടുകര്‍ക്ക് പോലും അറിയാതെ പോകുന്നത് മഹത്തായ ഒരു സംസ്കാരത്തിന്റെ രാജവംശത്തിന്‍റെ ബാക്കിപത്രമാണ്.

സാമുഹികവിരുദ്ധരുടെയും പ്രദേശവാസികളുടെയും ഉപയോഗത്താല്‍ ഇല്ലാതെയകുന്നത് പ്രാചീന ഭാരത സംസ്കാരത്തിന്‍റെ തന്നെ നാഴികക്കല്ലുകളിലൊന്നായ ഒരു വലിയ സര്‍വകലാശാലയുടെയും രാജവംശത്തിന്‍റെയും തിരുശേഷിപ്പുകളാണ്. ഉള്ളിലേക്കുള്ള പ്രവേശനം നിയന്ത്രിച്ച്കൊണ്ട് പൂട്ടിയിട്ടിരിക്കുന്ന പുറത്തെ ഗേറ്റില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എന്നുള്ള എഴുത്തിനും അപ്പുറം ഒരു വിധത്തിലുള്ള പഠനങ്ങള്‍ക്കും വിധേയമാകാതെ നശിക്കപെടുകയാണ് ഇവിടം. മനസ്സിലാക്കിയിടത്തോളം ശ്രീ പദ്മനാഭ സ്വാമീ ക്ഷേത്രത്തെക്കള്‍ പഴക്കമുള്ള ഇവിടം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും ഒരുപക്ഷെ ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് ഏറ്റെടുക്കുകയാണെങ്കില്‍ നിരവധി പഠനങ്ങളുടെ ഭാഗമാകേണ്ട മണ്ണാണ് ആയ്ക്കുടി ക്ഷേത്രവും പരിസരവും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post