പ്രധാനമന്ത്രിയുടെ സുരക്ഷാഭടന്മാർ പകലും രാത്രിയിലുമെല്ലാം കറുത്ത കണ്ണട ധരിക്കുന്നതെന്തുകൊണ്ട് ?

Total
0
Shares

ലേഖകൻ – പ്രകാശ് നായർ മേലില.

പ്രധാനമന്ത്രി എവിടെപ്പോയാലും SPG കമാൻഡോകൾ അദ്ദേഹത്തിന് കനത്ത സുരക്ഷയാണൊരുക്കുന്നത്. ഒരു പിഴവും അക്കാര്യത്തിൽ വരുത്താറില്ല. എന്നാൽ ഈ സുരക്ഷാഭടന്മാർ രാത്രിയും പകലുമെല്ലാം കറുത്ത കണ്ണടയാണ് ധരിക്കാറുള്ളത്. ഇതെന്തുകൊണ്ടാണ് ? കാരണങ്ങൾ ഒന്നല്ല പലതാണ്.

ഒന്ന്. അവർക്കു നൽകുന്ന പ്രത്യേക ട്രെയിനിങ്ങിൽ കണ്ണിനു വലിയ പ്രാധാന്യമാണുള്ളത്. ഒരു വ്യക്തിയെ വീക്ഷിക്കുമ്പോൾ അയാളുടെ ശരീരഭാഷയും അയാളുടെ അടുത്ത നീക്കം വരെയും ഗ്രഹിക്കാൻ ഇവർക്ക് ഞൊടിയിടയിൽ കഴിയും. അയാളുടെ കണ്ണുകളിലൂടെ ആ വ്യക്തി അറിയാതെ അയാളുടെ മനസ്സുവരെ വായിക്കാൻ കഴിയുമത്രേ. എന്നാൽ കറുത്ത കണ്ണട മൂലം ആ വ്യക്തിയുടെ ഇതേ രീതിയിലുള്ള നിരീക്ഷണം തടയാനും കഴിയുന്നു.

രണ്ട്. സുരക്ഷയുടെ ഭാഗമായി കമാൻഡോകൾ കറുത്ത കണ്ണട ധരിക്കുന്നതു മൂലം അവർ ആരെയൊക്കെ ശ്രദ്ധിക്കുന്നു എന്നത് മറ്റുള്ളവർക്കു മനസ്സിലാക്കാൻ കഴിയുകയില്ല എന്നതാണ്. മൂന്ന്. അപകടം, വെടിവെപ്പ് ,സ്‌ഫോടനം, ആൾത്തിരക്ക്, വാഹനങ്ങൾ,ഹെലികോപ്റ്റർ ഇവയിൽ നിന്നൊക്കെ ഉണ്ടാകുന്ന പൊടിപടലങ്ങളിൽ നിന്ന് ഒഴിവായി കണ്ണുകളെ സംരക്ഷിച്ചുകൊണ്ട് കൃത്യമായ സുരക്ഷയൊരുക്കാനും കറുത്ത കണ്ണടകൾ മൂലം ഇവർക്ക് കഴിയുന്നു.

നാല്. പകൽ വെയിലിൽ നിന്ന് മുറിയിലേക്ക് കയറുന്പോൾ പെട്ടെന്ന് കണ്ണുകാണാൻ കഴിയാത്ത അവസ്ഥ എല്ലാവർക്കുമുണ്ടാകാറുണ്ട്. സുരക്ഷാഭടന്മാർക്കു ഇങ്ങനെയുള്ള അവസരങ്ങൾ അനവധിയാണ് ഉണ്ടാകുന്നത്. തൊഴിവാക്കാൻ പൂർണ്ണമായും കറുത്ത കണ്ണടക്കു കഴിയുന്നു. കൂടാതെ ഫ്‌ളാഷ് ലൈറ്ററുകൾ, ഫ്ളഡ് ലൈറ്റുകൾ തുടങ്ങിയവ മൂലം പലപ്പോഴും കണ്ണ് മങ്ങിപ്പോകുന്ന അവസ്ഥ സംജാതവുമാകാറുണ്ട്. ഇതും കറുത്ത കണ്ണടമൂലം ഒഴിവാകുന്നു എന്നതാണ് പ്രത്യേകത. ഈ കാരണങ്ങൾ കൊണ്ടാണ് പ്രധാനമന്ത്രിയുടെയും മറ്റു VVIP കളുടെയും സുരക്ഷയൊരുക്കുന്ന കമാൻഡോകൾ കണ്ണുകളിൽ കറുത്ത കണ്ണട ധരിക്കുന്നത്.

നിലവിൽ മൂന്ന് തലത്തിലുള്ള സുരക്ഷയാണ് പ്രധാനമന്ത്രിക്ക് ഒരുക്കുന്നത്. ഒന്നാം നിരയിൽ എസ്.പി.ജി ( സ്പെഷ്യൽ പ്രോട്ടക്ഷൻ ഗ്രൂപ്പ്)ലെ കൗണ്ടർ അസാൾട്ട് ടീമിന്റെ കനത്ത സുരക്ഷാ വലയമാണ് പ്രധാനമന്ത്രിക്ക് ചുറ്റും. അത്യാധുനിക ആയുധങ്ങളാണ് കമാൻഡോസിന്റെ പക്കലുള്ളത്. ഉന്നത നിലവാരത്തിലുള്ള പരിശീലനം പൂർത്തിയാക്കിവരാണ് കമാൻഡോകൾ. പൊതു ജനങ്ങളുമായോ മാധ്യമങ്ങളുമായോ ഒരു തരത്തിലുള്ള സമ്പർക്കവും ഇവർക്കുണ്ടാവില്ല. രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ് ഇവരുടെ ഓരോ ചലനങ്ങളും.ഒന്നിലധികം ആയുധങ്ങൾ ഇവരുടെ പക്കലുണ്ടാവും.ഇവരുടെ എണ്ണത്തിൽ ഇനി മുതൽ വർധന ഉണ്ടാകും.

രണ്ടാം നിര സുരക്ഷ ഒരുക്കുന്നതും എസ്.പി.ജി ( സ്പെഷ്യൽ പ്രോട്ടക്ഷൻ ഗ്രൂപ്പ്) തന്നെയാണ്.പ്രധാനമന്ത്രി പൊതു പരിപാടികളിൽ പങ്കെടുക്കുമ്പോൾ ഇവരുടെ കർശന സുരക്ഷാ വലയത്തിലായിരിക്കും. ചുറ്റുവട്ടത്തുള്ളവരുടെ ചെറിയ ചലനങ്ങൾ പോലും ഇവർ അതിവേഗം തിരിച്ചറിയും. മൂന്നാം നിര സുരക്ഷ ഒരുക്കുന്നത് പാരാമിലിട്ടറി ഫോഴ്സും അതാത് സംസ്ഥാനങ്ങളിലെ പോലീസ് സംവിധാനവുമാണ്. സംസ്ഥാന പോലീസ് മേധാവിക്കാണ് ഇതിന്റെ ചുമതല.600 മുതൽ 1000 വരെ ഉദ്യോഗസ്ഥർ ഇതിലുണ്ടാവും. ഇതിന് പുറമേ കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ, ഫയർഫോഴ്സ് തുടങ്ങി അമ്പതോളം ആൾക്കാർ വേറെയും ഉണ്ടാകും. പ്രധാനമന്ത്രി സഞ്ചരിക്കുന്ന വാഹന വ്യൂഹവും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ളതാണ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post