കെഎസ്ആർടിസി കണ്ടക്ടറും, യാത്രികരും, ചെക്കറും പിന്നെ പാസഞ്ചര്‍ കോഡും

എഴുത്ത് – ഷെഫീഖ് എടത്വ.

കുട്ടിക്കാലത്ത് ഒരിക്കല്‍ ഞാനും, ഉമ്മയും കൂടി ആലപ്പുഴയില്‍ നിന്ന് എര്‍ണ്ണാകുളത്തേക്ക് യാത്ര പോകുകയായിരുന്നു. ഞാന്‍ പുറകിലും, ഉമ്മാ മുന്‍പിലും ആയിരുന്നു യാത്ര. ഞാന്‍ ടിക്കറ്റ് എടുത്തു എന്ന് കരുതി ഉമ്മായും, ഉമ്മാ ടിക്കറ്റ് എടുത്ത് എന്ന ധാരണയില്‍ ഞാനും യാത്ര തുടര്‍ന്നു. ഇടക്ക് എപ്പോഴോ ഒരു ഇന്‍സ്പെക്ടര്‍ കയറി. പണ്ടൊക്കെ നമ്മള്‍ ചെക്കര്‍ എന്നും പറഞ്ഞിരുന്നു. ടിക്കറ്റ് ചോദിച്ചപ്പോഴാണ് അബദ്ധം പറ്റിയത് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും മനസ്സിലായത്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടറുടെ മാനസികാവസ്ഥയാണ് ഈ അവസരത്തില്‍ ഓര്‍മ്മയില്‍ വരുന്നത്.

ബസ്സില്‍ നല്ല തിരക്കുണ്ടായിരുന്നു. യാത്രികരുടെ എണ്ണം എടുക്കുക എന്നത് പ്രായോഗികമായിരുന്നില്ല. സംഭവിച്ചത് എന്താണെന്ന് ബോധ്യപ്പെടുത്തി ടിക്കറ്റ് എടുക്കുകയാണ് ഉണ്ടായത്. പക്ഷേ, അന്ന് യാത്രികരായ ഞങ്ങള്‍ കണ്ടക്ടര്‍ക്കുണ്ടാകുന്ന മാനസിക സംഘര്‍ഷത്തെ തിരിച്ചറിയുന്നില്ല. ഞങ്ങളുടെ ഓരോ ടിക്കറ്റ് നല്‍കുമ്പോഴും അതിനുതുല്യമായ രണ്ടു ടിക്കറ്റുകള്‍ കൂടി കണ്ടക്ടര്‍ക്ക് സമ്മാനിക്കുകയാണ് ഇന്‍സ്പെക്ടര്‍മ്മാര്‍ ചെയ്യുന്നത്.ഇതൊന്നും യാത്രക്കാര്‍ക്ക് അറിയേണ്ടതില്ലല്ലോ.

എത്ര ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന കണ്ടക്ടര്‍ക്കും കഷ്ടകാല സമയമാണെങ്കില്‍ ഇങ്ങനെയുളള അവസരത്തില്‍ റിപ്പോര്‍ട്ട് ഉറപ്പാണ്. KSRTC യില്‍ PASSENGER CODE സംവിധാനം നിലവില്‍ വരാതിരിക്കുന്നിടത്തോളം കാലം ടിക്കറ്റ് എടുക്കുക എന്നത് കണ്ടക്ടറുടെ മാത്രം ബാധ്യതയാകും. യാത്രികരായ നമുക്ക് പലപ്പോഴും ടിക്കറ്റ് ചോദിക്കുന്നത് പോലും ബുദ്ധിമുട്ട് കാണിക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ ഒരു യാത്രികന്‍റെ ഉത്തരവാദിത്വമാണ് ടിക്കറ്റ് ചോദിച്ചു വാങ്ങുക എന്നത്. തിരക്കുളള ബസ്സില്‍ നിന്ന് വ്യത്യസ്തമായി തിരക്ക് കുറഞ്ഞ ബസ്സുകളില്‍ യാത്ര ചെയ്യുമ്പോഴാണ് യാത്രികര്‍ ശ്രദ്ധിക്കേണ്ടത്. നാം അറിയാതെ കണ്ട്കടര്‍ക്ക് ബുദ്ധിമുട്ടായി മാറുകയാണ്. കണ്ടക്ടര്‍ ടിക്കറ്റ് നല്‍കിയാലും ഇത് സൂക്ഷിക്കാതിരിക്കുന്ന സ്വഭാവവും യാത്രികരുടെ ഭാഗത്തുണ്ടാകാറുണ്ട്‌. അവരുടെ കൈകളില്‍ നഷ്ടപെട്ടു കഴിഞ്ഞാല്‍ കണ്ടക്ടര്‍ ടിക്കറ്റ് നല്‍കിയില്ല എന്ന് പറയുന്നവരും വിരളമല്ല.

കണ്ട്കടര്‍ ജോലി ചെയ്യുന്ന ഒരാള്‍ എന്ന നിലയില്‍ ഉറപ്പായും പറയുവാന്‍ കഴിയുന്ന ഒരു കാര്യമുണ്ട്. സത്യസന്ധത ചെക്ക്ബുക്കിനേക്കാള്‍ വിലപ്പിടിപ്പുളളതാണ്. ആയതിനാല്‍ കാശ് വാങ്ങിയാല്‍ ടിക്കറ്റ് കൃത്യമായി നല്‍കുവാനും ശ്രമിക്കും. ഒരു ദിനം 1000 ലധികം യാത്രികര്‍ 16 മണിക്കൂര്‍ ഡ്യൂട്ടി സമയത്തില്‍ കയറി ഇറങ്ങുമ്പോള്‍ മാനുഷികപരമായി തെറ്റുകള്‍ സംഭവിക്കാം. ടിക്കറ്റ് കൊടുക്കുന്നതില്‍ താമസം നേരിടാം. പക്ഷേ,ജീവനക്കാരന്‍റെ ജോലിയിലെ ആത്മാര്‍ത്ഥതയെ ഒരിക്കലും ഇതു ഉപയോഗിച്ച് താരതമ്യപ്പെടുത്താന്‍ കഴിയില്ല.പാസഞ്ചര്‍ കോഡ് നടപ്പിലാക്കുമ്പോള്‍ യാത്രികരില്‍ നിക്ഷിപ്തമായ കുറേയേറെ ചുമതലകള്‍ ഉണ്ടാകാം.

താഴെ പറയുന്ന കാര്യങ്ങള്‍ പാസ്സഞ്ചര്‍ കോഡില്‍ ഉള്‍പ്പെടുത്താം.

These guidelines were established to ensure everyone with a safe and enjoyable ride : Follow the Drivers instructions, No eating or drinking, No smoking or tobacco products, No drug use or alcohol consumption is allowed, No vulgar or offensive language, excessive noise or harassment of other passengers; Radio’s, CD’s, DVD’s, and MP3 technology may only be used with earphones or headsets, Cell phone use may not disturb other passengers, Respect other passengers’ property and space, Carry-on packages are allowed as space permits, Only service/guide animals or caged animals are allowed, Don’t litter on the bus or the waiting area surrounding bus stops, Guns, knives and all flammable liquids are prohibited on bus, To protect the health of all passengers., Fares: All passengers are required to pay the proper fare .

പ്രിയപ്പെട്ട യാത്രികരോട് ഒരേ ഒരു അഭ്യര്‍ത്ഥന തുടക്കത്തില്‍ ഞാന്‍ എഴുതിയ എന്‍റെ ജീവിതത്തിലുണ്ടായ അനുഭവം ഒരു പക്ഷേ, നിങ്ങള്‍ക്കും ഉണ്ടായിരിക്കാം. തെറ്റുകള്‍ സംഭവിക്കാത്തവരില്ല. അത് നാം തിരുത്തുവാന്‍ ശ്രമിക്കുകയാണ് ചെയ്യേണ്ടത്. KSRTC യിൽ ഇനി യാത്ര ചെയ്യുമ്പോള്‍ ഈ അനുഭവക്കുറിപ്പ് സഹായകരമാകും എന്ന പ്രതീക്ഷകളോടെ.. ആനവണ്ടിയെ ഒത്തിരി ഒത്തിരി ഇഷ്ടപ്പെടുന്ന ജീവനു തുല്യമായ കാണുന്ന ഒരു ജീവനക്കാരന്‍ – ഷെഫീക്ക് ഇബ്രാഹിം, എടത്വ.