പത്തനംതിട്ട ജില്ലയിൽ ഇന്നും (9/8/2019) നാളെയും(10/8/2019) ഓറഞ്ച് അലെർട്ട്

കേരളത്തിൽ വ്യാപകമായി അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴ ലഭിക്കുവാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഉത്തരേന്ത്യയിലൂടെ ഗുജറാത്തിലേക്ക് നീങ്ങുന്ന ന്യൂനമർദം ശക്തി കുറഞ്ഞു വരുന്നു. പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴക്കുള്ള സാധ്യത രാത്രിയോടെ ശക്തി കുറയാനുള്ള സാധ്യതയുണ്ട്. കിഴക്കൻ മലയോര മേഖലകളിൽ വൈകുന്നേരം മഴ കേന്ദ്രീകരിക്കാനാണ് സാധ്യത. ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലേർട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജില്ലയിൽ 37 വീടുകൾക്കു ഭാഗിക നാശനഷ്ടവും 2 വീടിനു പൂർണ്ണ നാശനഷ്‌ടവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ജില്ലയിൽ 7 ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. 204 പേർ നിലവിൽ ക്യാമ്പുകളിൽ എത്തിച്ചേർന്നിട്ടുണ്ട്.

മഴ കനത്തതോടെ ഡാമുകളിലെ ജല നിരപ്പ് ഉയരുന്നുണ്ട്. മണിയാർ ഡാമിലെ സ്പിൽ വേ ഷട്ടറുകൾ തുറന്നു അധിക ജലം പുറത്തേക്കു കളയുന്നുണ്ട്. മൂഴിയാർ ഡാമിലെ നിലവിലെ സംഭരണം പരമാവധി സംഭരണ ശേഷിയുടെ ഏറത്താറായിട്ടുണ്ട്. ഡാം തുറക്കുവാൻ സാധ്യത ഉള്ളതിനാൽ കക്കാട്, പമ്പ നദിതീര വാസികൾ ജാഗ്രത പാലിക്കണം. ആവിശ്യമെങ്കിൽ എത്രയും പെട്ടന്നു അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുകയും ചെയ്യണം.

ദുരന്തത്തെ നേരിടാൻ ഉള്ള എല്ലാ സജ്ജീകരണങ്ങളും ഏർപെടുത്തിയിട്ടുണ്ട്. ഒരു ദുരന്ത നിവാരണ സേനയും, മൂന്ന് സൈനിക സേനയും പത്തനംതിട്ട ജില്ലയിൽ അത്യാവശ്യഘട്ടത്തിൽ പ്രതികരിക്കാൻ ക്യാമ്പ് ചെയുന്നുണ്ട്.

തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കുകയാണ്. ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാനൻ സാധ്യതയുണ്ട് എന്നതിനാലൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങളൾ നിർത്തരുത്. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാൻ സാധ്യതയുള്ളതിനാൽ ഒരു കാരണവശാലും തോടുകളും പുഴയും മുറിച്ചു കടക്കരുതു.

പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം. പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയിൽ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക. ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക.

ജില്ലയിലെ എല്ലാ താലൂക്കാഫീസുകളിലും 24 മണിക്കൂറും ക്ണ്ട്രോൾ റൂമുകൾ പ്രവർത്തിക്കുന്നതാണ്.പൊതുജനങ്ങൾക്ക് താഴെപ്പറയുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. കളക്ട്രേറ്റ് 0468 2322515/ 0468 2222515/ 8078808915, താലൂക്കാഫീസ് തിരുവല്ല 0469 2601303, കോഴഞ്ചേരി 04682222221, മല്ലപ്പളളി 0469 2682293, അടൂർ 04734 224826, റാന്നി 04735 227442, കോന്നി 0468 2240087.

കടപ്പാട് – District Collector Pathanamthitta, Photo: Sojan Soman.