കോഴിക്കോട് റഹ്മത്തിലെ ബിരിയാണീം 450 കാടമുട്ടേം…

Total
0
Shares

വിവരണം – Shijo&Devu_The Travel Tellers .

ന്യൂയർ ആഘോഷം കഴിഞ്ഞ് കണ്ണൂര്ന്ന് തിരിച്ച് വരുമ്പോഴാണ് റഹ്മത്തിലെ ബിരിയാണീടെ കഥ പറഞ്ഞ് ചങ്ക് ഞങ്ങളെ കൊതിപ്പിച്ചത്. പലരിൽ നിന്നും ഇതിനു മുൻപേ കേട്ടറിഞ്ഞ കോഴിക്കോടിന്റെ സ്വന്തം ബിരിയാണിക്കട. കൊതി മൂത്തപ്പോൾ കാറിന്റെ സ്റ്റിയറിംഗ് റഹ്മത്തിലേക്ക് തിരിഞ്ഞു. കോഴിക്കോട് ബീച്ചിന്റെ മുൻപിൽ നിരത്തി വച്ചിരിക്കുന്ന ചില്ലുകുപ്പിയിൽ കിടന്ന് ഉപ്പിലിട്ട ചങ്ങാതിമാർ വിസിലടിക്കുന്നപ്പോലെ തോന്നിയപ്പോൾ എന്നാലൊന്നാ ചങ്ങാതീനേം കാണാന്നു പറഞ്ഞ് ഞങ്ങൾ വണ്ടി നിറുത്തി…

വീടിന്റെ തൊട്ടു പുറകിൽ വിശാലമായ അറബിക്കടൽ ആയിരുന്നെങ്കിലും ഇളം ചൂടുള്ള ഉപ്പു കാറ്റിനോടും നുരഞ്ഞു പൊങ്ങുന്ന തിരയോടും ഒരിക്കലും തീരാത്ത ഒരിഷ്ടമുണ്ട് മനസിൽ…. ഓരോ കടലും വ്യത്യസ്തമാണ് അതു പോലെ മറ്റാർക്കും അറിയാത്ത ഒരു കഥയുണ്ടാകും ഓരോ തീരത്തിനും പറയാൻ… അല്ല ഞങ്ങളീ കടപ്പുറത്ത് വന്നത് കഥപറയാൻ അല്ലല്ലോ. രുചി വൈവിധ്യങ്ങളുടെ കലവറയായ കോഴിക്കോട് ബീച്ചിലെ കല്ലുമ്മക്കായ പൊരിച്ചതിലും ഐസ് ഉരുത്തിലും ഉപ്പിലിട്ടതിലുമൊക്കെ ഗവേക്ഷണം നടത്താൻ ആയിരുന്നില്ലേ?

കൺട്രോള് തന്നേക്കാൻ പടച്ചോനോട് ഒരു request ഉം കൊടുത്ത് റഹ്മത്തിലെ ബിരിയാണീ നെ മനസില് ധ്യാനിച്ച് കല്ലുമ്മക്കായ പൊരിച്ചതീന്ന് തുടങ്ങി. ആദ്യായിട്ടാ കഴിക്കുന്നതെങ്കിലും മസാല മുക്കി പൊരിച്ച കല്ലുമ്മക്കായ ‘ഇത്തിൾ’ (തോട്) പൊട്ടിച്ച് കഴിക്കുമ്പോൾ മാമല ഷാപ്പിലെ കക്ക ഇറച്ചി തോരൻ ഓർമ വന്നു. എന്തായാലും സംഭവം പൊളിച്ചു !! പിന്നെ കല്ലുമ്മകായ്ക്ക് ഒരു കൂട്ടായിക്കോട്ടെ എന്ന് വച്ച് മസാല ഇട്ട കാടമുട്ടേം!!

ഉദ്ഘാടനം ഗംഭീരമായി കഴിഞ്ഞതോടെ പിന്നെ അമാന്തിച്ചില്ല ഉപ്പിലിട്ട items ന്റെ അടുത്തോട് പോയി. എന്തിൽ നിന്ന് തുടങ്ങൂന് ആകെ confusion ( ഒരു ബിരിയാണിക്കുള്ള സ്പെയിസ് വയറ്റിൽ ബാക്കി വക്കണ്ടെ). ഏതായാലും പൈനാപ്പിളും പപ്പായേം ഇനന്തപ്പഴോം മാങ്ങേം വെള്ളരിക്കേം ഒന്നും വിട്ടില്ല. എല്ലാം ഒരോന്ന് വാങ്ങി. ഉപ്പ് പിടിച്ച രുചീം പച്ചമുളകിന്റെ ചെറിയ എരിവും ഓർക്കുമ്പോൾ തന്നെ വായില് വെള്ളം നിറയും. അടുത്തത് ‘ഐസ് ഉരുത്തി’ എന്ന് മനസിൽ ഓർത്തെങ്കിലും ഉപ്പും മധുരോം തണുപ്പും എല്ലാം കൂടി വയറ്റിൽ കിടന്ന് തല്ല് കൂടിയാലോ എന്ന് പേടിച്ച് തല്കാലത്തേക്ക് പരീക്ഷണം അവസാനിപ്പിക്കാൻ തീരുമാനിച്ചു.

തലേന്ന് രാത്രി മുഴപ്പിലങ്ങാടി ബീച്ച് (കണ്ണൂർ)ന്ന് കഴിച്ച ‘ഐസ് ഉരുത്തി’യെ ഒന്നൂടെ ഓർത്ത് ഞങ്ങൾ കോഴിക്കോട് ബീച്ചിനോട് വിട പറഞ്ഞു. മട്ടാഞ്ചേരി തെരുവിനെ അനുസ്മരിപ്പിക്കുന്ന ഇടുങ്ങിയ വഴികളിലൂടെ വണ്ടിയോടിച്ച് ഞങ്ങൾ കോഴിക്കോട് റഹ്മത്ത് ഹോട്ടലിന്റെ മുന്നിലെത്തി. വാതുക്കൽ തന്നെ ഒരു കൂട്ടം ആളുകളെ കണ്ടപ്പോൾ പാർസൽ വാങ്ങാനുള്ള തിരക്കാണെന്നോർത്തു. പക്ഷേങ്കി അത് ഹോട്ടലിന്റെ അകത്ത് കയറാനുള്ള ക്യൂ ആണെന്നറിഞ്ഞപ്പോൾ മനസിലൊരു വെള്ളിടി വെട്ടി.

എന്തായാലും വണ്ടീം പാർക്ക് ചെയ്ത് അല്ല ദൂരം നടന്ന് ബിരിയാണി ക്യൂവിന്റെ അവസാനം പോയി നിന്നു. സിനിമാ തിയറ്ററിൽ ക്യൂ നിൽക്കാറുണ്ടേലും ബിരിയാണി കൊതിയൻമാരുടെ ക്യൂവിൽ നിക്കുന്നത് ആദ്യത്തെ അനുഭവമായിരുന്നു. 20 മിനിറ്റോളം കാത്തു നിന്നപ്പോഴേക്കും ഞങ്ങൾക്ക് സീറ്റ് കിട്ടി, എനിക്കിഷ്ടം ചിക്കൻ ബിരിയാണി ആണെങ്കിലും റഹ്മത്തിലെ സ്പെഷ്യൽ രുചി അറിയാൻ ബീഫ് ബിരിയാണി തന്നെ കഴിക്കണമെന്ന് ചങ്ക് പറഞ്ഞതു കൊണ്ട് ബീഫ് ബിരിയാണിക്ക് തന്നെ ഓർഡർ കൊടുത്തു.

അടുത്തുള്ള ടേബിളീന്ന് ബിരിയാണീടെ മണം തലച്ചോറിനകത്തോട്ട് കയറാൻ തുടങ്ങിയപ്പോ തന്നെ ഇവിടെ മാത്രം എന്താ ഇത്ര തിരക്ക് എന്നുള്ളതിന് ഉത്തരം കിട്ടി. ബീഫിന്റെ മസാലയിൽ കുതിർന്നിരിക്കുന്ന ബിരിയാണി ചോറിന്റെ രുചി നാവിൽ കൊതി ഉണർത്തിക്കൊണ്ടിരുന്നു. ബീഫ് ബിരിയാണി കഴിക്കണേൽ റഹ്മത്തിന്നു കഴിക്കണം. അമ്മാതിരി ബിരിയാണി.. എന്തായാലും തണുത്തൊരു മിന്റ് ലൈമും കൂടി അകത്താക്കി റഹ്മത്തിനോട് വിട പറയുമ്പോൾ വയർ മാത്രമല്ല മനസും നിറഞ്ഞിരുന്നു!( ബിരിയാണി ഒരു രക്ഷേം ഇല്ലാട്ടോ… കിടു taste ആണ്, ഒരിക്കൽ എങ്കിലും കഴിക്കേണ്ട item ആണ്).

ബിരിയാണിയുടെ രുചിയോർമയിൽ കാറിന്റെ ബാക്ക് സീറ്റിൽ പാതിമയക്കത്തിൽ ഇരിക്കുമ്പോൾ മിഠായിതെരുവിലേക്കുള്ള വഴി പിന്നിലേക്ക് മറയുന്നുണ്ടായിരുന്നു. മിഴികൾ മയക്കത്തിന്റെ ചുംബനത്തിൽ ലയിച്ചിരിക്കുമ്പോൾ സഡൻ ബ്രേക്കിന്റെ രൂപത്തിൽ വില്ലൻ രംഗ പ്രവേശനം ചെയ്തു. കണ്ണ് മിഴിച്ച് നോക്കുമ്പോൾ ഞങ്ങളുടെ കാറിനു മുന്നിൽ ഒരു സ്കൂട്ടറും കലിതുള്ളി നിൽക്കണ ഒരു ചെറുപ്പക്കാരനും ! ഹെൽമറ്റിൽ തിരുകിയ സ്മാർട്ട് ഫോണും വലിയ്യൂരി അവൻ പടച്ചട്ട ഇട്ട പടയാളി കണക്കേ നിൽക്കുന്നു!

പിന്നെ എല്ലാം പെട്ടെന്നായിരുന്നു…..ആള് കൂടുന്നു, വണ്ടി ഒതുക്കുന്നു, ഞങ്ങളുടെ ആണുങ്ങൾ വണ്ടീന്ന് ഇറങ്ങുന്നു, ആളുകൾ റോഡിൽ നിന്ന് എന്തൊക്കയോ പെറുക്കുന്നു, പിന്നെ ഞങ്ങടെ ചങ്ക് ATM ൽ കയറുന്നു, യുദ്ധ സന്നിഹിതരായി പോയ ഞങ്ങടെ പുരുഷൻമാർ ഒരു കുഞ്ഞി ചാക്കും കൊണ്ട് വിജയശ്രീ ലാളിതന്മാരായി തിരിച്ചു വരുന്നു… വണ്ടീടെ പിന്നിലെ ചില്ലിൽ കൂടി കാഴ്ച കണ്ട പാവം ഞങ്ങൾ പെണ്ണുങ്ങൾക്ക് ഒന്നു മനസിലായില്ല ! ഏതായാലും അവർ ഡിക്കിയിൽ ചാക്കും വച്ച് വണ്ടി കയറി slow motion ൽ action രംഗം കാണിക്കും പോലെ കഥ തുടങ്ങി.

മൊബൈലിൽ സംസാരിച്ചോണ്ട് ഒരുത്തൻ സ്കൂട്ടർ ഓടിച്ച് ഞങ്ങൾടെ കാറിന് ചെറുതായിട്ട് ഒന്ന് വട്ടം വച്ചു. ഞങ്ങൾടെ വണ്ടി സഡൻ ബ്രേക്കിട്ടു. ലവന്റെ സ്കൂട്ടർ ചരിഞ്ഞതും മുൻപിൽ അടുക്കി വച്ചിരുന്ന കാട മുട്ട മുഴുവൻ റോഡിലോട്ട് ചാടി… പിന്നെ അവിടെ കൂടിയ കാഴ്ചക്കാർ എല്ലാം കൂടി കയ്യിൽ കിട്ടിയ മുട്ടയൊക്കെ പെറുക്കി വഴീന്നു കിട്ടിയ ചാക്കിലാക്കി. പിന്നെ വാദം, വാഗ്വാദം എല്ലാം കഴിഞ്ഞപ്പോൾ തോടിൽ പൊട് വീണ മുട്ട ഞങ്ങടെ തലേലായി. ഒന്നും രണ്ടു മല്ല 450 എണ്ണം (പൊട്ടുന്നതിന് മുൻപ് അത്രേം ഉണ്ടായിരുന്നെന്ന് ലവൻ പറഞ്ഞത് .. എത്രണ്ണം ബാക്കിയുണ്ടെന്ന് കണ്ടറിയാം) 800 രൂപേം കയ്യീന്ന് പോയി.

അപ്പോൾ പറഞ്ഞു വന്നത് ചാക്കിനകത്ത് കാട മുട്ട ആയിരുന്നു. ചിലരുടെ ഒക്കെ വരവ് കണ്ടപ്പോൾ ഞാൻ ഓർത്തു കാലകേയന്റെ തല ആണെന്ന്! വീട്ടിലേക്ക് ഒന്നും വാങ്ങിയില്ല എന്ന അമ്മയുടെ സ്ഥിരം പരാതി മാറ്റാനുള്ള സാധനം ചാക്കിലുണ്ടെന്ന് ആശ്വസിച്ച് ഞങ്ങൾ 450 കാട മുട്ടയുമായി കൊച്ചിക്ക് വിട്ടു! (അമ്മേ 450 കാട മുട്ടേം ചാക്കിലാക്കി വരുന്നുണ്ട് അമ്മേടെ മോൻ

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post